ബ്രസൽസിലെ സ്ഫോടനം; ഏറെ നാളായി ഭയപ്പെട്ടത് തന്നെ; പൊട്ടിത്തെറിച്ചത് ചെക്ക് ഇൻ ചെയ്യാൻ കൊണ്ടു വന്ന ട്രോളിയിൽ ഒളിപ്പിച്ച ബോംബ്; രക്ഷപ്പെട്ട ഭീകരനെ തേടി പൊലീസ്
ബ്രസൽസ്: പാരീസാക്രണത്തിന് ശേഷം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തങ്ങൾ കനത്ത ആക്രമണം അഴിച്ച് വിട്ട് നിരവധി പേരെ കൊലപ്പെടുത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാരീസാക്രണമണത്തിലെ സൂത്രധാരൻ സലാഹ് അബ്ദെസ്ലാമിനെ ബ്രസൽസിൽ വച്ച് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തതിന്റെ പ്രതികാരം ഐസിസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ബെൽജിയം ഇന്റീരിയർ മിനിസ്റ്റർ മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.
അതിന്റെ പിറ്റേ ദിവസമാണ് ബ്രസൽസിൽ ആക്രമണമുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തിൽ വിലയിരുത്തുമ്പോൾ ബ്രസൽസിലെ സ്ഫോടനം ഏറെ നാളായി ഏവരും ഭയപ്പെട്ടിരുന്ന കാര്യമാണ്. ബ്രസൽസിലെ സാവന്റം വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യാൻ കൊണ്ടു വന്ന ട്രോളിയിൽ ഒളിപ്പിച്ച ബോബാണ് പൊട്ടിത്തെറിച്ച് അപകടം വിതച്ചിരിക്കുന്നത്. 14 പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്ത ആക്രമണത്തെ തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ഒരു ഭീകരനെ എങ്ങനെയെങ്കിലും പിടികൂടുകയെന്ന ലക്ഷ്യത്തോടെ പൊലീസ് ത്വരിത ഗതിയിലുള്ള നീക്കമാരംഭിച്ചിട്ടുമുണ്ട്.
വെള്ള കോട്ടും കറുത്ത തൊപ്പിയും ധരിച്ച ഒരു ഐസിസുകാരനാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.ഇയാൾക്ക് വേണ്ടി പൊലീസ് ഒരു വാണ്ടഡ് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാൾ ചെക്ക് ഇൻ ഏരിയയിൽ കൂടി മറ്റ് രണ്ട് കൂട്ടാളികൾക്കൊപ്പം ലഗേജ് ട്രോളി തള്ളി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇയാൾക്കൊപ്പമുള്ള കൂട്ടാളികൾ അവരുടെ ഇടത്തെ കൈയിൽ കറുത്ത ഗ്ലൗസുകൾ ധരിച്ചതായി കണ്ടെത്തിയിട്ടതുണ്ട്. തങ്ങളുടെ എക്സ്പ്ലോസീവ് വെസ്റ്റുകൾ മറയ്ക്കാനായിരിക്കും ഇവ ധരിച്ചതെന്നാണ് സുരക്ഷാ ഉറവിടങ്ങൾ പറയുന്നത്.
ഇത്തരത്തിൽ കറുത്ത കോട്ടും ഗ്ലൗസും ധരിച്ച രണ്ടു പേരാണ് ഇവിടെ ആത്മഹത്യാ ബോംബുകളായി പൊട്ടിത്തെറിച്ച് ദുരന്തമുണ്ടാക്കിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.ഐസിസ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. മൂന്ന് ഭീകരരും ട്രോളിയുന്തിക്കൊണ്ട് നടന്ന് നീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ യുഎസ് ഒഫീഷ്യലുകൾ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ടയാളും ആത്മഹത്യാ ബോംബ് ധരിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് സ്വയം പൊട്ടിച്ചിതറാനുള്ള തീരുമാനം ഉപേക്ഷിച്ച ഇയാൾ മറ്റ് രണ്ടു പേർ ആത്മഹത്യാബോംബർമാരായി ചിന്നിച്ചിതറി കടുത്ത ദുരന്തം വിതയ്ക്കുന്നതിന് മുമ്പ് വിമാനത്താവളത്തിൽ നിന്നും പലായനം ചെയ്യുകയായിരുന്നുവെന്നുമാണ് ഇതിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇത് മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്.
എയർപോർട്ടിലെ ആക്രമണത്തിന് ശേഷം ഏകദേശം 80 മിനുറ്റുകൾ കഴിഞ്ഞാണ് മൊലെൻ ബീക്കിലെ മെട്രോ ട്രെയിൻ സ്റ്റേഷനിൽ ആക്രമണമുണ്ടായി 20പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നത്. എന്നാൽ ഇതിന് ഉത്തരവാദി വിമാനത്താവളത്തിൽ നിന്നും കടന്ന് കളഞ്ഞ് ഭീകരനാണോ എന്നത് ഇനിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് വെളിവായിട്ടില്ല. ഇതോടെ യൂറോപ്പിലെ മോസ്റ്റ് വാണ്ടഡ് മാനായിത്തീർന്ന ഇയാൾക്ക് വേണ്ടി പഴുതച്ച തെരച്ചിലാണ് വിവിധ രാജ്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ അരയിലുള്ള ബോംബ് പൊട്ടിക്കുന്നത് പരാജയപ്പെട്ടതിനെ തുടർന്ന് ഈ ഭീകരൻ ഇയാൾ എയർപോർട്ടിൽ നിന്നും പലായനം ചെയ്തതാവാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
ഇയാൾ ഉപേക്ഷിച്ചാ ആത്മഹത്യാ ബോംബും സ്യൂട്ട്കേസും എയർപോർട്ടിനടുത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നാണ് ബെൽജിയൻ ആർമി വെളിപ്പെടുത്തിയിരിക്കുന്നത്.34 പേരുടെ മരണത്തിനും 200ൽ അധികം പേർക്ക് പരിക്കേൽക്കുന്നതിനും വഴിയൊരുക്കിയ ഈ കടുത്ത ആക്രമണത്തിൽ ഭാഗഭാക്കായ ഈ ഭീകരനെ എങ്ങനെയെങ്കിലും പിടികൂടാനായി ബെൽജിയൻ പൊലീസ് വ്യാപകവും തന്ത്രപരവുമായ അന്വേഷണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
സ്ഫോടനം നടക്കുന്നതിന് മിനുറ്റുകൾക്ക് മുമ്പ് ഈ ഐസിസ് ഭീകരർ ടാക്സിയിലാണ് അവരുടെ സ്യൂട്ട്കേസുകളുമായി വിമാനത്താവളത്തിലെത്തിയതെന്നും ബോംബുകൾ അവരുടെ ബാഗുകളിലായിരുന്നു ബോംബുകളുണ്ടായിരുന്നതെന്നുമാണ് ലോക്കൽ മേയറായ ഫാൻസിസ് വെർമെയ്റൻ വെളിപ്പെടുത്തുന്നത്. അവർ സ്യൂട്ട്കേസുകൾ ട്രോളിയിൽ വച്ചാണ് തള്ളി വന്നതെന്നും ആദ്യത്തെ രണ്ടു പേർക്ക് ബോംബ് പൊട്ടിക്കാൻ സാധിച്ചുവെന്നും എന്നാൽ വെള്ള കോട്ട് ധരിച്ചയാൾക്ക് പേടി കാരണം അതിന് സാധിച്ചില്ലെന്നും തുടർന്ന് അയാൾ കടന്ന് കളയുകയായിരുന്നുവെന്നുമാണ് മേയർ പറയുന്നത്.
സ്ഫോടകവസ്തുക്കൾ തിരിച്ചറിയാതിരിക്കാനാണ് കറുത്ത വസ്ത്രം ധരിച്ചവർ കൈയിൽ കറുത്ത ഗ്ലൗസ് ധരിച്ചതെന്നും റിപ്പോർട്ടുണ്ട്. ഇവർ ആത്മഹത്യാബോംബർമാരായ ഭീകരരാണെന്നറിയാതെയാണ് താൻ ഇവരെ വിമാനത്താവളത്തിലെത്തിച്ചതെന്നാണ് ഇവരെത്തിയ ടാക്സി ഡ്രൈവർ പിന്നീട് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. ഇവരുടെ ബാഗുകൾ ഇറക്കാൻ താൻ സഹായിക്കാനൊരുങ്ങിയപ്പോൾ തങ്ങളുടെ ബാഗുകളിൽ തൊട്ട് പോകരുതെന്ന് ഇവർ താക്കീത് നൽകിയിരുന്നുവെന്നും ഡ്രൈവർ ഓർമിക്കുന്നു.
കഴിഞ്ഞ നവംബറിൽ പാരീസിൽ നടത്തി 130 പേരെ വധിച്ച ആക്രമണത്തിലുപയോഗിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബ്രസൽസിലും സ്ഫോടനം നടത്തിയതെന്നാണ് പാരീസാക്രമണത്തിന്റെ ദൃക്സാക്ഷികൾ ബ്രസൽസ് ദുരന്തത്തിന് ശേഷം വെളിപ്പെടുത്തിയിരിക്കുന്നത്. ഇവർ സ്യൂട്ട്കേസുമാ ഒരു കോഡിലൂടെ ബന്ധപ്പെടുത്തിയ സ്ഫോടനത്തിനുള്ള ഒരു ഡിവൈസ് കൈയിൽ പിടിച്ചിരുന്നുവെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. അത് മറ്റുള്ളവർ കാണാതിരിക്കാനാണ് കറുത്ത ഗ്ലൗസ് ധരിച്ചതെന്ന് പിന്നീട് പൊലീസ് അനുമാനിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെട്ട ഐസിസുകാരനെ കണ്ടെത്താനായി കഴിഞ്ഞ രാത്രിയിൽ ബ്രസൽസിലുടനീളം കർക്കശമായ റെയ്ഡുകളാണ് നടന്ന് കൊണ്ടിരുന്നത്.
തൽഫലമായി ഇവിടെ നിന്നും മറ്റൊരു നെയിൽ ബോംബ്, ഐസിസ് പതാക, മറ്റ് നിരവധി രാസവസ്തുക്കൾ തുടങ്ങിയവ കണ്ടെത്തിയതായിും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.സ്കാർബീക്ക് പ്രദേശത്തെ ഒരു വീട്ടിൽ നിന്നാണിവ കണ്ടെത്തിയിരിക്കുന്നത്. ഈ വീടിന് തീവ്രവാദ ആക്രമണവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്.ബ്രസൽസിൽ പറഞ്ഞത് പോലെ പ്രവർത്തിച്ച് കാണിച്ച ഐസിസ് ഭീകരർ ഇനി ബ്രിട്ടന് നേരെയാണ് തിരിയുന്നതെന്ന മുന്നറിയിപ്പുകൾ ശക്തമായിട്ടുണ്ട്. അതിനാൽ ബ്രിട്ടനിലെ വിമാനത്താവളങ്ങളിലും തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സായുധ പൊലീസിന്റ സാന്നിധ്യം വർധിപ്പിച്ചിട്ടുമുണ്ട്. ബ്രിട്ടന് പുറമെ മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്ക് നേരെയും ഐസിസ് ഭീഷണി ഉയർത്തിയിരിക്കുന്നതിനാൽ ബ്രസൽസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അവിടങ്ങളിലും പഴുതടച്ച സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- തൃത്താലയിൽ പത്ത് വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ
- കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം
- നാലുമണിക്കൂറോളം വോട്ടുചെയ്യാൻ കാത്തുനിന്നവർ; മനസുമടുത്ത് വോട്ടുചെയ്യാതെ പോയവർ; ബട്ടനിൽ വോട്ടുകുത്തിയിട്ടും രേഖപ്പെടുത്താൻ സാധാരണയിൽ കവിഞ്ഞ സമയം; ഉദ്യോഗസ്ഥരുടെ ക്ഷാമം; കമ്മീഷന് പരാതി നൽകി കോൺഗ്രസ്
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍