ലണ്ടനും സ്കോട്ട്ലാൻഡിനും പ്രത്യേക പദവി; നഴ്സുമാർക്കും അദ്ധ്യാപർക്കും ഐടിക്കാർക്കും പ്രത്യേക പരിഗണന; ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടൻ മലയാളികൾക്ക് പ്രതീക്ഷ നൽകുന്നത് തന്നെ
ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ അനുവർത്തിക്കാനൊരുങ്ങുന്ന ഇമിഗ്രേഷൻ നയത്തെച്ചൊല്ലി യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്കിടയിൽ കടുത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നതെങ്കിലും അത് മലയാളികളടക്കമുള്ള നോൺ യൂറോപ്യൻ കുടിയേറ്റക്കാർക്ക് ശുഭപ്രതീക്ഷയാണുണ്ടാക്കുന്നത്. രാജ്യം യൂണിയനിൽ നിന്നും വിട്ട് പോയതിന് ശേഷം നഴ്സുമാർക്കും അദ്ധ്യാപകർക്കും ഐടിക്കാർക്കും കുടിയേറാൻ പ്രത്യേക പരിഗണന നൽകുമെന്നും റിപ്പോർട്ടുണ്ട്. ഇവിടുത്തെ നഴ്സുമാരിൽ നല്ലൊരു ശതമാനവും മലയാൽകളായതിനാൽ അവർക്കിത് സന്തോഷവാർത്തയാണ്. കൂടാതെ ഈ മേഖലകളിലുള്ളവരും യുകെയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുമായ മലയാളികൾക്കും ഇത് പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ് പകർന്ന് നൽകുന്നത്. ഇതിന് പുറമെ ബ്രെക്സിറ്റിന് ശേഷം ലണ്ടനും സ്കോട്ട്ലൻഡിനും പ്രത്യേക പദവി നൽകിയേക്കുമെന്നും സൂചനയുണ്ട്.
ബ്രെക്സിറ്റന് ശേഷം മേൽപ്പറഞ്ഞ തസ്തികകൾക്ക് പുറമെ ബാലെറ്റ് ഡാൻസർമാർ, വെൽഡർമാർ തുടങ്ങിയ രംഗത്തുള്ളവർക്കും ബ്രിട്ടനിൽ മികച്ച അവസരങ്ങളുണ്ടാകും. ഇവർക്ക് വിസ നൽകുന്നതിന് മുന്തിയ പരിഗണന നൽകുമെന്നാണ് സൂചന. ഇത്തരത്തിൽ ബ്രെക്സിറ്റിന് ശേഷം ഇവിടുത്തെ വിദഗ്ധ തൊഴിലുകളിൽ ഉണ്ടായേക്കാവുന്ന വിടവ് നികത്താൻ പ്രാപ്തമായ രീതിയിലുള്ള കുടിയേറ്റ നയമാണ് സർക്കാർ തയ്യാറാക്കി വരുന്നത്. ഭൂമിശാസ്ത്രത്തിലുപരിയായി ഓരോ ഇടത്തെയും എംപ്ലോയർമാരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കുടിയേറ്റ നയമായിരിക്കും അധികം വൈകാതെ നടപ്പിലാക്കുന്നത്. ഇത് പ്രകാരം എവിടെയാണ് വിദഗ്ദ തൊഴിലാളികളുടെ കുറവുള്ളതെന്ന് എംപ്ലോയർമാർക്ക് ഗവൺമെന്റിനോട് വെളിപ്പെടുത്താനാവുമെന്നും തൽഫലമായി തങ്ങൾ അത് നികത്താനുതകുന്ന വിധത്തിലുള്ള നടപടി കൈക്കൊള്ളുമെന്നും ഗവൺമെന്റ് വക്താവ് വെളിപ്പെടുത്തുന്നു.
സർക്കാരിന്റെ ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റ് നിലവിൽ യുകെയിലേക്കുള്ള ടയർ 2 വർക്ക് പെർമുറ്റുകൾ നൽകാനാണ് ഉപയോഗിച്ച് വരുന്നത്. ഇത് പ്രകാരം ഹെൽത്ത് വർക്കർമാർ, എൻജിനീയർമാർ, ടീച്ചർമാർ, സോഫ്റ്റ് വെയർ ഡെവലപർമാർ, വെൽഡർമാർ, ബാലറ്റ് ഡാൻസർമാർ ,ജിയോളജിസ്റ്റുഖ്ല# എന്നിവർക്കാണ് വർക്ക് പെർമിറ്റുകൾ നൽകി വരുന്നത്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകാനായുള്ള ബ്രെക്സിറ്റ് വോട്ടിന് ശേഷം തങ്ങൾക്ക് ഇമിഗ്രേഷന്‍ മേൽ പുതിയ അധികാരം നൽകണമെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്ടുർജൻ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നും അധികം വൈകാതെ യുകെ വേറിട്ട് പോയാലും ലണ്ടനിലേക്ക് ഇയു രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഒരു പ്രത്യേക ലണ്ടൻ വിസ അനുവദിക്കണമെന്ന് ലണ്ടൻ മേയറായ സാദിഖ് ഖാനും ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ബ്രിട്ടൻ യൂണിയന്റെ സിംഗിൾ മാർക്കറ്റിൽ നിന്നും പൂർണമായും വിട്ട് പോകുമെന്നും അതിർത്തി നിയന്ത്രണം തിരിച്ച് പിടിച്ച് ഇയു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് മൂക്കുകയറിടുമെന്നും കഴിഞ്ഞ ചൊവ്വാഴ്ചത്തെ ചരിത്ര പ്രസിദ്ധമായ ബ്രെക്സിറ്റ് നയപ്രഖ്യാപനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തറപ്പിച്ച് പറഞ്ഞിരുന്നു.എന്നാൽ ബ്രെക്സിറ്റിന് ശേഷം യൂണിയൻ രാജ്യങ്ങളുമായി പുതിയ വ്യാപാരക്കരാറുകളിൽ ഏർപ്പെടുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഇതിന് പുറമെ സീസണൽ വർക്കർമാർക്ക് പ്രത്യേക വിസ അനുവദിക്കുകയെന്ന ഒരു നിർദ്ദേശവും ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ ഇത്തരം വർക്കർമാർ തങ്ങൾ ഒമ്പത് മാസമോ അതിൽ കുറവോ സമയം മാത്രമേ ബ്രിട്ടനിൽ കഴിയുകയുള്ളൂവെന്ന് തെളിയിച്ചിരിക്കണം. ഫ്രൂട്ട് പിക്കിങ് പോലുള്ള കാലിക ജോലികൾക്കാണ് ഇവരെ കൊണ്ടു വരണമെന്ന നിർദ്ദേശം ഉയർന്നിരിക്കുന്നത്.
നിലവിൽ യുകെയിലെ തൊഴിലില്ലായ്മ നിരക്ക് പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെങ്കിലും ചില പ്രത്യേക മേഖലകളിൽ ഇവിടുത്തുകാരെ തീരെ ലഭിക്കാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കുടിയേറ്റത്തിന് നിയന്ത്രണമേർപ്പെടുത്തണമെന്ന വ്യക്തമായ സന്ദേശമാണ് ബ്രെക്സിറ്റ് വോട്ടിലൂടെ ജനം നൽകിയിരിക്കുന്നതെന്നാണ് ഹോം ഓഫീസ് വക്താവ് അഭിപ്രായപ്പെടുന്നത്. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു പുതിയ ഇമിഗ്രേഷൻ സംവിധാനം കെട്ടിപ്പടുത്തുകൊണ്ട് വോട്ടർമാരുടെ ആ ആഗ്രഹം സർക്കാർ സഫലമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നും രാജ്യം വിട്ട് പോരുന്നതോടെ സർക്കാർ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറയുന്നു. സ്വതന്ത്ര വ്യപാരക്കരാർ ഓസ്ട്രേലിയയുമായിട്ട് ബ്രിട്ടന് ലഭിക്കണമെങ്കിൽ ബ്രിട്ടൻ ഓസ്ട്രേലിയക്കാർക്ക് കുടിയേറ്റ നിയമങ്ങളിൽ ഇളവ് അനുവദിക്കണമെന്നാണ് ഇന്നലെ ലണ്ടനിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണറായ അലക്സാണ്ടർ ഡൗണർ ആവശ്യപ്പെട്ടിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍