ചൈനീസ് പ്രസിഡന്റിന്റെ വരവ് ആഘോഷമാക്കിയ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്ക് മോദിയുടെ സന്ദർശനം പിടിച്ചില്ല; കൂടുതൽ പ്രാധാന്യം പ്രതിഷേധങ്ങൾക്ക്; ലൈവ് സംപ്രേഷണം ഇടയ്ക്കിടെ മുറിഞ്ഞു
ലണ്ടൻ: ന്യൂയോർക്ക്, പാരീസ്, ദുബൈ, ലണ്ടൻ... ലോകത്ത് ഏതു നഗരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയാലും അവിടം കീഴടക്കിയാണ് മടങ്ങുക. ഇത്തവണ ലണ്ടനിലും ആ പതിവ് തെറ്റുന്നില്ല. ഇന്നലെ സായം സന്ധ്യയിൽ ലണ്ടനും ഇന്ന് മോദിക്ക് സ്വീകരണം ഒരുക്കുന്ന വെംബ്ലി നഗരവും ത്രവർണ്ണ ശോഭയിൽ ജ്വലിക്കുക ആയിരുന്നു. ബ്രിട്ടന്റെ രണ്ടു ലോകോത്തര പ്രതിബിംബങ്ങളായ ലണ്ടൻ ഐയും വെംബ്ലി സ്റ്റേഡിയവും ത്രിവർണ്ണ ശോഭയിൽ മിന്നി തിളങ്ങിയപ്പോൾ മോദിയും അത്ര ശോഭയോടെ ബ്രിട്ടീഷ് പാർലമെന്റിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ചു.
സംയുക്ത പത്ര സമ്മേളനത്തിൽ ഹിന്ദിയിൽ സംസാരിച്ച മോദി തർജ്ജമ തത്സമയം നടക്കുന്നതിനാൽ അൽപ്പം തണുപ്പൻ ഭാഷയിലാണ് പ്രസംഗം തുടർന്നത്. എന്നാൽ ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രിട്ടീഷ് പാർലമെന്റിന്റെ സംയുക്ത സഭയെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ മോദിയുടെ മറ്റൊരു മുഖമാണ് കാണികൾക്ക് ദൃശ്യമായത്. ഓരോ വാക്കിലും പ്രസരിപ്പും ഊർജ്ജവും നിറച്ചെടുത്ത് മറിച്ചു നോക്കാൻ ഒരു തുണ്ടു കടലാസ് പോലും കയ്യിൽ കരുതാതെ, ഇന്ത്യൻ വളർച്ചയുടെ ഓരോ ചലനങ്ങളും അക്കമിട്ടു നിർത്തിയ മോദിയിലൂടെ തികഞ്ഞ ലോക നേതാവിന്റെ ആത്മ വിശ്വാസം തുടിക്കുന്ന മുഖമാണ് ലോകം ദർശിച്ചത്. ഓരോ ഘട്ടത്തിലും ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണിനെ പ്രത്യേകം പരാമർശിച്ച മോദി അറിഞ്ഞോ, അറിയാതെയോ ബ്രിട്ടീഷ് രാജ്ഞിയെ പ്രസംഗത്തിൽ പരാമർശിച്ചില്ല എന്നതും പ്രത്യേകതയായി.
താൻ ലണ്ടനിൽ കാലു കുത്തിയപ്പോൾ മുതൽ മുനസ്സിൽ കുറിച്ചിട്ട വാക്കുകൾ ഓരോന്നായി ചികഞ്ഞെടുത്താണ് മോദി പ്രസംഗം പൂർത്തിയാക്കിയത്. ഇന്ത്യയിൽ പുതുവത്സര ആഘോഷം നടക്കുന്ന വേളയിൽ തന്നെ മോദി എത്തിയതിന്റെ യാദൃശ്ചികത ''സാൽ മുബാരക്'' എന്ന് സൂചിപ്പിച്ചാണ് സ്പീക്കർ ജോൺ ബെർകൗ എംപി മോദിയെ പ്രസംഗിക്കാൻ ക്ഷണിച്ചത്. 120 ലക്ഷം ആളുകൾ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന കരുത്തനായ നേതാവാണ് മോദി എന്ന വിശേഷണം നൽകാനും ബ്രിട്ടീഷ് സ്പീക്കർ തയ്യാറി.
മോദിക്ക് പറയാനുള്ളത് കേൾക്കുവാൻ പ്രധാന മന്ത്രി കാമറോണിന് ഒപ്പം പ്രഭു സഭയിലെ അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും ഒക്കെ ഒന്നിച്ചെത്തിയപ്പോൾ പ്രസംഗത്തിൽ ലേബർ പാർട്ടിയെ പരാമർശിക്കാനുള്ള രാഷ്ട്രീയ കൗശലവും മോദി സമർത്ഥമായി വിനിയോഗിച്ചു. താൻ പാർലമെന്റിലേക്ക് വരുന്നതിന് മുൻപ് കാമറോണിനൊപ്പം മഹാത്മജിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച കാര്യം സൂചിപ്പിച്ച മോദി എന്തു കൊണ്ടാണ് ഗാന്ധി പ്രതിമ ബ്രിട്ടീഷ് പാർലമെന്റിന് മുന്നിൽ എന്ന് ചോദിക്കാനും മറന്നില്ല. അതിന് ഉടൻ സ്വയം മറുപടിയും കണ്ടെത്തി. ''നിങ്ങൾ ഏറെ ബുദ്ധിയുള്ളവരാണ്. ഞങ്ങൾ കരുണയുള്ളവരും'' ചില പേരുകൾ കേട്ടാൽ ബ്രിട്ടീഷ് ആണോ ഇന്ത്യൻ ആണോ എന്ന സംശയിക്കത്തക്ക വിധം ഇഴുകി ചേർന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എന്നും അദ്ദേഹം സൂചിപ്പിച്ചു. ജഗ്വാർ, സ്കോട്ട്ലന്റ് യാർഡ്, ബ്രൂക്ക് ബോണ്ട് എന്നിവിടങ്ങളിലൊക്കെ ഈ സാദൃശ്യം കണ്ടെത്താം.
'ഇന്ത്യയിലെ ഓരോ കുട്ടിയും ആയി വെംബ്ലി സ്റ്റേഡിയത്തിൽ കളിക്കാൻ ആഗ്രഹിക്കുന്നു. ആ സ്റ്റേഡിയത്തിൽ നാളെ എന്നോടൊപ്പം പ്രധാന മന്ത്രി ഡേവിഡ് കാമറോണും ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യും. ''നിശ്ചയ ദാർഢ്യത്തോടെ മോദി കത്തിക്കയറുകയായിരുന്നു ചില സമയങ്ങളിൽ''
35 വയസ്സിൽ താഴെ പ്രായമുള്ള 80 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ അവഗണിക്കുവാൻ ലോകത്തിന് കഴിയില്ല. ഇന്ത്യയിൽ സംശുദ്ധ ഭരണം വഴി തികഞ്ഞ മാറ്റമാണ് ഉദ്ദേശിക്കുന്നത്. അടിസ്ഥാന സൗകര്യം വികസനം ത്വരിത ഗതിയിൽ മുന്നേറുകയാണ്. ഓരോ പൗരനും വെള്ളവും വൈദ്യുതിയും ശൗചാലയ സൗകര്യവും ഒക്കെയാണ് തന്റെ സർക്കാരിന് മുന്നിലുള്ള വെല്ലുവിളി.
ചിട്ടയായ ലക്ഷ്യം വഴി ഓരോ വെല്ലുവിളിയും സമയ ബന്ധിതമായി പൂർത്തിയാക്കും. മൊബൈൽ ഫോൺ വഴി കണക്ട് ചെയ്യപ്പെട്ട ജനതയാണ് ഇന്ത്യയിലിപ്പോൾ ഉള്ളത്. 950 മില്ല്യൺ ആളുകൾക്ക് ബാങ്ക് അക്കൗണ്ട് ലഭിച്ചു. രാജ്യം 7. 5% സാമ്പത്തിക വളർച്ച നിലനിർത്തുന്നു. സാമൂഹിക സുരക്ഷയും മത സൗഹാർദ്ദവും നിലനിർത്തി തന്നെയാകും ഇന്ത്യ ലോകത്തിന് മുന്നിൽ യശസ് കാട്ടുക എന്ന മോദി പറഞ്ഞത് ലോകത്തോട് മുഴുവൻ തനിക്ക് പറയുവാനുള്ളതും ഇതു തന്നെയാണ് എന്ന അർത്ഥത്തിലാണ്. പുരോഗതി നേടുമ്പോൾ മനുഷ്യത്വം നഷ്ടമാകുന്ന ഇന്ത്യയാവില്ല തങ്ങൾ സൃഷ്ടിക്കുക. എന്നാൽ ഏറെക്കാലമായി ഇന്ത്യ ലോകത്തിന് മുന്നിൽ ചൂണ്ടിക്കാട്ടുന്ന തീവ്രവാദം ഇപ്പോഴും ശക്തമായ വെല്ലുവിളി തന്നെയാണ്. കാലതാമസം ഒട്ടും കൂടാതെ ലോകം ഒറ്റക്കെട്ടായി നിന്ന് ഒരേ ശബ്ദത്തോടെയാകണം തിവ്ര വാദത്തിന് എതിരെ പൊരുതുന്നത്.
ഏഷ്യ പസഫിക് മേഖല ശാന്തമാകാതെ ലോക സമാധാനം സുസാദ്യമല്ല. പടിഞ്ഞാറൻ ഏഷ്യയിലും ആഫ്രിക്കയിലും എല്ലാം പ്രശ്നങ്ങളുണ്ട്. ഇതടക്കം ഊർജ്ജ വിതരണ മേഖലയിലും ബ്രിട്ടന്റെ ബുദ്ധി ഉപയോഗിക്കുവാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നമുക്ക് രണ്ടു കൂട്ടർക്കും സ്വന്തം താൽപ്പര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ട്. അവ നിലനിർത്തി തന്നെ പൊതുവായ ലക്ഷ്യം നേടുകയാണ് ആവശ്യം. ഇതിനായി മുന്നിലുള്ള തടസ്സങ്ങളെ ഒന്നിച്ചു നിന്ന് തകർക്കണം. ഇന്ത്യയും ബ്രിട്ടനും ചേർന്നാൽ അതിന് സാധിക്കും എന്ന് മോദി പറഞ്ഞവസാനിപ്പിക്കുമ്പോൾ 25 മിനിറ്റ് കാതോർത്തിരുന്ന സദസ്സ് ആദരവോടെ എഴുന്നേറ്റ് 2 മിനിറ്റ് നേരം തുടർച്ചയായി താളാത്മകമായി കയ്യടിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യുകയായിരുന്നു. തന്റെ ജോലി കൃത്യമായി നിർവ്വഹിച്ചു എന്ന മുഖ ഭാവത്തോടെ ഇരിപ്പടത്തിലേക്ക് മടങ്ങിയ മോദിയിൽ മാറുന്ന ഇന്ത്യയുടെ വളരുന്ന ഇന്ത്യയുടെ നിശ്ചയദാർഢ്യം തുടിക്കുന്ന പ്രസരിപ്പാണ് തെളിഞ്ഞു നിന്നത്.
ചൈനീസ് പ്രസിഡന്റിന്റെ വരവ് ആഘോഷമാക്കിയ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്ക് മോദിയുടെ സന്ദർശനം പിടിച്ചില്ല; കൂടുതൽ പ്രാധാന്യം പ്രതിഷേധങ്ങൾക്ക്; ലൈവ് സംപ്രേഷണം ഇടയ്ക്കിടെ മുറിഞ്ഞു
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശനം വലിയ വാർത്തയാക്കിയ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അസഹിഷ്ണുതയോ? പ്രധാനമന്ത്രി ഡേവിഡ് കാമറോണുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനമുൾപ്പെടെ മോദിയുടെ സന്ദർശനത്തിലെ സുപ്രധാന ചടങ്ങുകൾ പോലും മര്യാദയ്ക്ക് സംപ്രേണം ചെയ്യാൻ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്കായില്ല
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശനം വലിയ വാർത്തയാക്കിയ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അസഹിഷ്ണുതയോ? പ്രധാനമന്ത്രി ഡേവിഡ് കാമറോണുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനമുൾപ്പെടെ മോദിയുടെ സന്ദർശനത്തിലെ സുപ്രധാന ചടങ്ങുകൾ പോലും മര്യാദയ്ക്ക് സംപ്രേണം ചെയ്യാൻ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്കായില്ല.
സംയുക്ത പത്രസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം പലതവണയാണ് മുടങ്ങിയത്. അവതാരകരുടെ ക്ഷമചോദിക്കലായിരുന്നു അധികവും. പത്രസമ്മേളനം തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ബിബിസിക്കും സ്കൈ ന്യൂസിനും സാങ്കേതികത്തകരാർ അടിക്കടി സംഭവിച്ചു. ബ്രിട്ടീഷ് പത്രങ്ങൾക്കും മോദിയുടെ സന്ദർശനം കാര്യമായ വാർത്തയായില്ല എന്നതാണ് മറ്റൊരു വസ്തുത.
എന്നാൽ, ചൈനീസ് പ്രസിഡന്റ് വന്നപ്പോൾ ഇതായിരുന്നില്ല സ്ഥിതി. ദിവസങ്ങളോളം ജിൻപിങ് ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ബ്രിട്ടനുമായി ഒപ്പുവച്ച 30 ബില്യൺ പൗണ്ടിന്റെ കരാറുകളായിരുന്നു മാദ്ധ്യമങ്ങളുടെ ഇഷ്ട വിഭവം. എന്നാൽ, നരേന്ദ്ര മോദിയോട് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ പഴയ കോളനി സ്വഭാവം പുറത്തെടുത്തോ എന്ന് സംശയിക്കുന്ന നിലയിലാണ് കാര്യങ്ങൾ. കോളനി രാജ്യത്തോട് മേലാളന്മാരുടെ മട്ടിലുള്ള മനോഭാവമാണ് മാദ്ധ്യമങ്ങൾ പുലർത്തിയതെന്ന് വിമർശിക്കുന്നവരും ഏറെയാണ്.
മോദിയുടെ സന്ദർശനം വാർത്തായാക്കാതിരുന്ന മാദ്ധ്യമങ്ങളിൽപ്പലതും സന്ദർശനത്തിനെതിരെ ഉയർന്ന നാമമാത്രമായ പ്രതിഷേധങ്ങൾക്ക് വലിയ പ്രാധാന്യം നൽകി. യു.കെ.യിലെ ഏറ്റവും പഴയതും വലിയ പത്രവുമായ ടെലഗ്രാഫ് ഈ സന്ദർശനത്തെ കണ്ടില്ലെന്ന മട്ടിലാണ് പെരുമാറിയത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ഗാർഡിയനും മർഡോക്കിന്റെ ടൈംസും മാത്രമാണ് അൽപമെങ്കിലും വാർത്ത നൽകിയത്.
ഇന്ത്യയുടെ മുഖം മോശമാക്കി ചിത്രീകരിക്കുന്ന വാർത്ത ഏത് കുഗ്രാമത്തിൽ നടന്നാലും അത് നേരിട്ട് പോയി റിപ്പോർട്ട് ചെയ്ത് ലോകം മുഴുവനെത്തിക്കുന്ന ഡെയ്ലി മെയ്ലിനും മോദിയുടെ സന്ദർശനം വലിയ വാർത്തയായില്ല. കടമ നിറവേറ്റുന്ന മട്ടിൽ ഒരു വാർത്ത നൽകി മെയ്ൽ ഒഴിഞ്ഞുമാറി. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തിൽനിന്ന് തുലോം വ്യത്യസ്തമായ രീതിയിലാണ് മോദിയെ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ സ്വാഗതം ചെയ്തത്.
എന്തും ബ്രേക്കിങ് ന്യൂസ് ആക്കുന്ന മലയാളം ചാനലുകളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സംയുക്ത പത്രസമ്മേളനം സംപ്രേഷണം ചെയ്യാൻ തയ്യാറായത് ജനം ടി.വി. മാത്രമായിരുന്നു. മറ്റു ചാനലുകളൊക്കെ സംസ്ഥാന രാഷ്ട്രീയത്തിലെ കൂട്ടലിന്റെയും കിഴിക്കലിന്റെയും വഴിയെ പോയപ്പോൾ, ബ്രിട്ടീഷ് പാർലമെന്റിൽ, മുൻകൂട്ടി എഴുതിത്ത്ത്തയ്യാറാക്കാതെ മനസ്സിൽനിന്ന് വന്ന വാക്കുകളോടെ പ്രൗഢഗംഭീരമായി പ്രസംഗിച്ച മോദിയെ നമ്മുടെ ചാനലുകളും മറന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്