ഉഗാണ്ടയിൽ നിന്നും അഭയാർത്ഥിയായി എത്തിയ ഇന്ത്യക്കാരന്റെ മകൾ; പാക്കിസ്ഥാനിൽ നിന്നും എല്ലാ നഷ്ടപ്പെട്ട് എത്തിയ കണ്ടക്ടറുടെ മകൾ; തെരേസ മേ കാബിനറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ പ്രതിനിധികളെ പരിചയപ്പെടാം
മുൻ ചാൻസലറായ ജോർജ് ഒസ്ബോൺ അടക്കമുള്ള ഡേവിഡ് കാമറോൺ അനുയായികളെയെല്ലാം തുരത്തിയോടിച്ച പുതിയ പ്രധാനമന്ത്രി തെരേസ മേ തന്റെ വിശ്വസ്തരെയെല്ലാം കൂട്ടിയോജിപ്പിച്ച് പുതിയ കാബിനറ്റിന് രൂപം നൽകിയിരിക്കുകയാണ്. ഒസ്ബോണിന് പുറമെ മൈക്കൽ ഗോവ്, നിക്കിമോർഗൻ, ഒലിവർ ലെറ്റ്വിൻ , ജോൺ വിറ്റിങ്ഡെയിൽ തുടങ്ങിയ കാമറോൺ പക്ഷക്കാരെയെല്ലാം തെരേസ പായ്ക്ക് ചെയ്തു കഴിഞ്ഞു. പുതിയ കാബിനറ്റിൽ മുൻ ലണ്ടൻ മേയറും ബ്രെക്സിറ്റ് നേതാവുമായ ബോറിസ് ജോൺസനെ ഫോറിൻ സെക്രട്ടറിയായും മുൻ ഫോറിൻ സെക്രട്ടറി ഫിലിപ്പ് ഹാമണ്ടിനെ ചാൻസലറായും മുൻ എനർജി സെക്രട്ടറിയായ ആംബർ റുഡിനെ ഹോം സെക്രട്ടറിയായും തെരേസ തുടക്കത്തിൽ തന്നെ കാബിനറ്റിലെടുത്തിരുന്നു. ഇതിന് പുറമെ പ്രമുഖ ബ്രെക്സിറ്റർമാരായ ഡേവിഡ് ഡേവിസിന് യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് വിലപേശലിന്റെ മുഖ്യ ഉത്തരവാദിത്വവും ഡോ.ലിയാം ഫോക്സിന് ഇന്റർനാഷണൽ ട്രേഡിനുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ചുമതലയും നൽകിയിരുന്നു. ഇതിന് പുറമ മുൻ കാബിനറ്റിലെ തൊഴിൽ മന്ത്രിയും ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിനെ ഇന്റർനാഷണൽ ഡെവപലപ്മെന്റ് സെക്രട്ടറി സ്ഥാനം നൽകി തെരേസ നിലനിർത്തിയിട്ടുണ്ട്യികാബിനറ്റിന്ൽ നിന്നും അഭയാർത്ഥിയായി എത്തിയ ഇന്ത്യക്കാരന്റെ മകളാണ് പ്രീതി പട്ടേൽ. അതു പോലെ തന്നെ പാക്കിസ്ഥാനിൽ നിന്നും എല്ലാം നഷ്ടപ്പെട്ട് യുകെയിലെത്തിയ ബസ് കണ്ടക്ടറുടെ മകനായ സാജിദ് ജാവിദിന് കൾച്ചർ സെക്രട്ടറി സ്ഥാനമാണ് തെരേസ നൽകിയിരിക്കുന്നത്.
തന്റെ കാബിനറ്റിൽ വനിതാ പ്രതിനിധികളെ കൂടുതലായി ഉൾപ്പെടുത്തി റെക്കോർഡിടാനും തെരേസയ്ക്ക് സാധിച്ചിട്ടുണ്ട്. താനടക്കം എട്ട് വനിതകളാണ് തെരേസയുടെ കാബിനറ്റിലുള്ളത്. ആൻഡ്രിയ ലീഡ്സം, പ്രീതി പട്ടേൽ, കരെൻ ബ്രാഡ്ലെ, ബരോനെസ് നതാലി ഇവാൻസ് എന്നിവർക്ക് കാബിനറ്റിലേക്ക് സ്ഥാനക്കയറ്റവും തെരേസ നൽകിയിട്ടുണ്ട്.തന്റെ കാംപയിൻ ചെയർമാനും വിശ്വസ്തനുമായ ക്രിസ് ഗ്രേയ്ലിംഗിന് ട്രാൻസ്പോർട്ട് സെക്രട്ടറി പദവിയാണ് തെരേസ അനുവദിച്ചിരിക്കുന്നത്. തനിക്കൊപ്പം നാല് വർഷമായി ഹോം ഓഫീസിൽ ഡെപ്യൂട്ടിയായി പ്രവർത്തിച്ച് വരുന്ന ഡാമിയൻ ഗ്രീനിന് പ്രധാനമന്ത്രി വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി സ്ഥാനം കൊടുത്തിരിക്കുന്നു. മുൻ മൈനറായ പട്രിക് മാക് ലൗഗ്ലിനെ പാർട്ടി ചെയർമാൻ സ്ഥാനത്താണ് അവരോധിച്ചിരിക്കുന്നത്. കാമറോണിന്റെ സ്കൂൾ കാലം മുതലേയുള്ള സുഹൃത്തായിരുന്ന ലോർഡ് ഫെൽഡ്മാനെ മാറ്റിയാണ് പട്രികിനെ ഈ സ്ഥാനത്തിരുത്തിയിരിക്കുന്നത്.
പുതിയ കാബിനറ്റിൽ ജസ്റ്റിസ് സെക്രട്ടറിയായി ലിസ് ട്രസ്, എഡ്യുക്കേഷൻ സെക്രട്ടറി ജസ്റ്റിൻ ഗ്രീനിങ്, ചീഫ് വിപ്പ് ഗാവിൻ വില്യംസൻ, ലോർഡ്സ് നേതാവായി ബരോനെസ് നതാലി ഇവാൻസ്, എൻവയോൺമെന്റ് സെക്രട്ടറി സാജിദ് ജാവിദ്, നോർത്തേൺ അയർലണ്ട് സെക്രട്ടറി ജെയിംസ് ബ്രോക്കൻഷെയർ, ബിസിനസ്, എനർജി ആൻഡ് ഇന്റസ്ട്രി സെക്രട്ടറി ഗ്രെഗ് ക്ലാർക്ക്, കൾച്ചറൽ സെക്രട്ടറി കരെൻ ബ്രാഡ്ലെ, ചീഫ് സെക്രട്ടറി ഓഫ് ട്രഷറി ഡേവിഡ് ഗൗക്കെ എന്നിവരെ തെരേസ മെയ് നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ കാബിനറ്റിലുള്ള മൈക്കൽ ഫാലനെ ഡിഫെൻസ് സെക്രട്ടറിയായും ജെറമി ഹണ്ടിനെ ഹെൽത്ത് സെക്രട്ടറിയായും അലുൻ കൈറൻസിനെ സ്കോട്ട്ലൻഡ് സെക്രട്ടറിയായും ജെറെമി റൈറ്റിനെ അറ്റോർണി ജനറലായും തെരേസ നിലനിർത്തിയിരിക്കുന്നു. സ്റ്റീഫൻ ക്രാബും തെരേസ വില്ലേർസും കാബിനറ്റ് വിട്ട് പോയിട്ടുണ്ട്.
കാമറോണിന്റെ കാബിനറ്റിൽ തൊഴിൽ മന്ത്രിയായിരുന്ന ഇന്ത്യൻ വംശജ പ്രീതി പട്ടേലിന് ഈ കാബിനറ്റിൽ ഇന്റർനാഷണൽ ഡെവപലപ്മെന്റ് സെക്രട്ടറി സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.1972 മാർച്ച് 29ന് റുയിസ്ലിപ്പിലെ സൗത്ത് ഹാരോയിലാണ് പ്രീതി പ ട്ടേൽ ജനിച്ചത്. ഗുജറാത്ത് സ്വദേശികളായ ഉഗാണ്ടൻ കുടിയേറ്റക്കാരുടെ പുത്രിയായിട്ടാണ് ജനനം. 1960കളിലായിരുന്നു ഇവരുടെ അച്ഛനമ്മമാർ ഇവിടേക്ക് കുടിയേറിയത്.പ്രമുഖ ബ്രെക്സിറ്റ് നേതാക്കളിലൊരാളായ പ്രീതി പട്ടേൽ തനിക്കിപ്പോൾ ലഭിച്ചിരിക്കുന്ന വകുപ്പ് എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടയാളായിരുന്നു. അത് പണം വെറുതെ കളയുന്ന വകുപ്പാണെന്നായിരുന്നു അവർ അന്ന് വാദിച്ചിരുന്നത്. മരിയ മില്ലെറിന് ശേഷം കാബിനറ്റ് പോസ്റ്റിലെത്തുന്ന ആദ്യ ഏഷ്യക്കാരനായി സാജിദ് ജാവിദ് മാറിയിരിക്കുന്നു.
കൾച്ചർ സെക്രട്ടറി സ്ഥാനമാണ് പുതിയ സർക്കാരിൽ ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. പാക്കിസ്ഥാനിൽ നിന്നും എല്ലാം നഷ്ടപ്പെട്ട് യുകെയിലേക്ക് കുടിയേറിയ ബസ് കണ്ടക്ടറുടെ മകനായി പിറന്ന് ഉന്നതസ്ഥാനത്തെത്തിയ കഥയാണ് സാജിദിനുള്ളത്. ബ്രോംസ്ഗ്രോവിലെ എംപിയാണ് ഇദ്ദേഹം. 2010ലായിരുന്നു അദ്ദേഹം ആദ്യമായി പാർലിമെന്റിൽ എത്തിയിരുന്നത്. കോൺസർവേറ്റീവ് പാർട്ടിയിലെ തിളങ്ങുന്ന താരമായി പെട്ടെന്ന് ഉദിച്ചുയർന്ന ചരിത്രമാണ് സാജിദിനുള്ളത്. കഴിഞ്ഞ ഒക്ടോബർ വരെ ട്രഷറിക്ക് വേണ്ടി അദ്ദേഹം ഫിനാൻഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത്. മാർഗററ്റ് താച്ചറിനാൽ പ്രചോദിതനായിട്ടാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെക്കെത്തിയത്.
കാമറോൺ മന്ത്രിസഭയിലെ ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട് സമീപകാലത്ത് ബ്രിട്ടൻ കണ്ട ഏറ്റവും വിവാദനായകനായ രാഷ്ട്രീയക്കാരനായിരുന്നു. ആരോഗ്യ രംഗത്ത് നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങൾ അദ്ദേഹത്തെ എന്നും വിവാദങ്ങളുടെ തോഴനാക്കി. ജൂനിയർ ഡോക്ടർമാരുടെ മേൽ അടിച്ചേൽപ്പിക്കാനൊരുങ്ങിയ പുതിയ കോൺട്രാക്ടിനെ ചൊല്ലി അദ്ദേഹത്തിന് ഏറെ പുലിവാൽ പിടിക്കേണ്ടിയും വന്നിരുന്നു.എൻഎച്ച്എസിൽ 7 ദിവസത്തെ സർവീസ് നടപ്പിലാക്കാൻ അദ്ദേഹം ശ്രമിച്ചതിനെ തുടർന്നും ഏറെ വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. പ്രതിസന്ധികൾ ഏറെ നിറഞ്ഞ കാലത്ത് എൻഎച്ച്എസിനെ നയിക്കാൻ ഹണ്ട് കാണിച്ച ഇച്ഛാശക്തി ഏവരുടെയും പ്രശംസക്ക് പാത്രമാവുകയും ചെയ്തിരുന്നു. ഇക്കാരണത്താലാണ് അദ്ദേഹത്തെ ആ സ്ഥാനത്ത് തന്നെ നിലനിർത്താൻ തെരേസ തയ്യാറായിരിക്കുന്നത്. 2014 വരെ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ പൊലീസ് ആൻഡ് ക്രിമിനൽ ജസ്റ്റിസായി പ്രവർത്തിച്ചിരുന്ന ഡാമിയൻ ഗ്രീനെ ഇപ്പോൾ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറിയായി തെരേസ നിയമിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് പുതിയൊരു വഴിത്തിരിവാണുണ്ടായിരിക്കുന്നത്. നിരവധി ഷാഡോ മന്ത്രിസഭകളിൽ അദ്ദേഹം ട്രാൻസ്പോർട്ട് സെക്രട്ടറി, ഇമിഗ്രേഷൻ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു.
Stories you may Like
- 2024ലെ ഇലക്ഷൻ പരമ്പരയിൽ ഭരണമാറ്റം ബ്രിട്ടനെ പ്രയാസപ്പെടുത്തുമോ?
- സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ ഭർത്താവ് മകളുടെ മുമ്പിൽ വച്ച് വെടിവച്ചുകൊന്നു
- അംഗീകാരം പോയതിൽ വഹാബിന്റെ സ്കൂളും
- ഇന്ത്യ ഉൾപ്പെടുന്നത് ന്യുനതകൾ ഏറെയുള്ള രാജ്യങ്ങളുടെ പട്ടികയിൽ
- മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കുടുംബത്തിനെതിരെ കേസ് കൊടുക്കുമെന്ന് ആയ പറയുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍