Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇക്കുറി കഴുത്തറുക്കാൻ നിയോഗം കൗമാരക്കാർക്ക്; കൊടും ക്രൂരതയുടെ വീഡിയോ പുറത്തു വിട്ടു ഐസിസ് വീണ്ടും നിർവൃതിയടയുന്നു

ഇക്കുറി കഴുത്തറുക്കാൻ നിയോഗം കൗമാരക്കാർക്ക്; കൊടും ക്രൂരതയുടെ വീഡിയോ പുറത്തു വിട്ടു ഐസിസ് വീണ്ടും നിർവൃതിയടയുന്നു

രിടവേളയ്ക്കു ശേഷം ഐസിസ് തീവ്രവാദികൾ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന രംഗങ്ങൾ അടങ്ങുന്ന പുതിയ പ്രചാരണ വീഡിയോയുമായി വീണ്ടും രംഗത്തെത്തി. തലയറുക്കാനായി കൊണ്ടു പോകുന്ന എട്ടു തടവുകാർക്ക് അകമ്പടിയായി കുറ്റൻ തോക്കുകളേന്തിയ കുട്ടികളെ ഉപയോഗപ്പെടുത്തുന്ന ദൃശ്യമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പുറത്തു വിട്ട പുതിയ വീഡിയോയിൽ ഐസിസ് കാണിക്കുന്നത്. സിറിയയിലെ മധ്യപ്രവിശ്യയായ ഹമയിൽ ചിത്രീകരിച്ചതാണിത്. ഐസിസ് തടവിലുള്ള സിറിയക്കാരായ എട്ടു ശിയ മുസ്ലിംകളെയാണ് തലയറുക്കാനായി കൊണ്ടു പോകുന്നത്. തലയറുക്കുന്ന തീവ്രവാദികളുടെ മുന്നിലെത്തിച്ച ശേഷം കുട്ടി പടയാളികൾ ഇവർക്കു കത്തിയും കൈമാറുന്നുണ്ട്. കണ്ണുമൂടി ഇരുകൈകളും പിന്നലേക്ക് വലിച്ചു കെട്ടിയാണ് തടവുകാരെ കൗമാരക്കാരായ തീവ്രവാദികൾ തോക്കു ചൂണ്ടി കശാപു കേന്ദ്രത്തിലെത്തിക്കുന്നത്.

ഒരു വയലിലൂടെ ഇവരെ നടത്തിച്ച ശേഷം മുഖംമൂടി അണിഞ്ഞു കാത്തു നിൽക്കുന്ന മുതിർന്ന തീവ്രവാദികൾക്ക് ഇവരെ കൈമാറുന്നു. ഇതോടൊപ്പം തലയറുക്കാനുള്ള കഠാരയും കൈമാറുന്നുണ്ട്. വീഡിയോയിൽ ശിയാക്കളെ അധിക്ഷേപിക്കുന്ന തരത്തിൽ ഒരാൾ സംസാരിക്കുന്നുമുണ്ട്. സൈന്യം തങ്ങൾക്കെതിരേ നടത്തുന്ന നീക്കങ്ങൾ ഐസിസിന് ശക്തി പകരുകയെ ഉള്ളൂവെന്ന് ഇയാൾ പറയുന്നു. തങ്ങളുടെ വാൾ താമസിയാതെ സിറയൻ പ്രസിഡന്റ് ബഷാറുൽ അസദിന്റേയും ലെബനാനിലെ ഹിസ്ബുല്ല അണികൾക്കും നേരെ തിരിയുമെന്നും ഐസിസ് മുന്നറിയിപ്പു നൽകുന്നു. അസദിന്റെ നേതൃത്തിലുള്ള സിറിയൻ ഭരണകൂടത്തിന് ഐസിസിനെതിരേ പൊരുതാൻ ഹിസ്ബുല്ലയും സഹായിക്കുന്നുണ്ട്.

പുതിയ ഐസിസ് വീഡിയോ യഥാർത്ഥമാണെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യുമൻ റൈറ്റ്‌സ് പറയുന്നു. തലയറുക്കപ്പെട്ട എട്ടു പേരിൽ ഒരാൾ ലെബനാൻ പൗരനായ യൂനിസ് ഹുജൈരിയാണെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ലെബനീസ് വാർത്താ ഏജൻസിയായ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹുജൈരിയെ ജനുവരിയിൽ സിറയൻ അതിർത്തിയിൽ നിന്ന് ഐസിസ് തട്ടിക്കൊണ്ടു പോയതാണ് കുടുംബാംഗങ്ങൾ പറയുന്നു. ഹൂജൈരിയെ തട്ടിക്കൊണ്ടു പോയ അതിർത്തി പ്രദേശം കനത്ത പോരാട്ടം നടക്കുന്ന സ്ഥലമാണ്. ഐസിസും അൽഖായ്ദ ബന്ധമുള്ള നുസ്‌റ ഫ്രണ്ടും ഇവിടെ നിന്നും നൂറുകണക്കിന് ലെബനീസ് സേനാംഗങ്ങളേയും പൊലീസുകാരേയും തട്ടിക്കൊണ്ടു പോയിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP