Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അച്ഛാ എന്നോട് ക്ഷമിക്കണമെന്ന് കഴുത്തറക്കാൻ നേരം മകൻ നിലവിളിച്ചിരുന്നു'; ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് കുഞ്ഞുങ്ങളെ കൊലക്കത്തിക്കിരയാക്കി പിതാവ്; മക്കളെ കൊലപ്പെടുത്തിയെന്നും സമ്മാനം കാത്തു വച്ചിട്ടുണ്ടെന്നും ഭാര്യയെ ഫോണിൽ അറിയിച്ച ശേഷം ആത്മഹത്യാ ശ്രമം; യുവാവിന്റെ മൊഴി കേട്ട് ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ

'അച്ഛാ എന്നോട് ക്ഷമിക്കണമെന്ന് കഴുത്തറക്കാൻ നേരം മകൻ നിലവിളിച്ചിരുന്നു'; ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് കുഞ്ഞുങ്ങളെ കൊലക്കത്തിക്കിരയാക്കി പിതാവ്; മക്കളെ കൊലപ്പെടുത്തിയെന്നും സമ്മാനം കാത്തു വച്ചിട്ടുണ്ടെന്നും ഭാര്യയെ ഫോണിൽ അറിയിച്ച ശേഷം ആത്മഹത്യാ ശ്രമം; യുവാവിന്റെ മൊഴി കേട്ട് ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ

മറുനാടൻ ഡെസ്‌ക്‌

ഹൂസ്റ്റൻ (യുഎസ്) : 'അച്ഛാ എന്നോട് ക്ഷമിക്കണം' ഇങ്ങനെയാണ് കുഞ്ഞിന്റെ കഴുത്തറക്കാൻ നേരം അവൻ നിലവിളിച്ചത്. കൊലക്കേസിൽ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോൾ പൊലീസിന് നൽകിയ മൊഴിയാണിത്. ഭാര്യയുമായി ഉണ്ടായ വഴക്കിനു പിന്നാലെ യുവാവ് കുഞ്ഞുങ്ങളെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഇയാളെ മറ്റൊരു സ്ഥലത്ത് നിന്നും വെടിയേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ട സാഹചര്യത്തിലായിരുന്നു പൊലീസിന്റെ മൊഴിയെടുപ്പ്. ആദ്യം ഇയാൾ ഉണ്ടായത് തുറന്ന് പറഞ്ഞിരുന്നില്ല. എന്നാൽ വിശദമായുള്ള ചോദ്യം ചെയ്യലിൽ നടന്ന സംഭവങ്ങൾ പൊലീസിനോട് വിശദീകരിക്കുകയായിരുന്നു.

എട്ടു വയസുകാരനായ മകൻ മാർസെൽ ഡൊസോക, ഒരു വയസുകാരിയായ അന്ന ബെൽ എന്നിവരെയാണു പിതാവ് ജീൻ പിയർ ഡൊസോക ക്രൂരമായി കൊലപ്പെടുത്തിയത്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇയാളുമായി അകന്നു കഴിയുകയായിരുന്ന ഭാര്യ സബീൻ എന്റ്റോംഗോയാണ് ഇയാളുടെ അപ്പാർട്ട്‌മെന്റിൽ കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുക്കാൻ തുടങ്ങിയപ്പോൾ എട്ടു വയസുകാരനായ മകൻ തേങ്ങിക്കരഞ്ഞെന്നും 'അച്ഛാ, എന്നോട് ക്ഷമിക്കണം' എന്നു യാചിച്ചുകൊണ്ടിരുന്നതായും ഇയാൾ ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി. സംഭവ ദിവസം ഭാര്യയെ ഇയാൾ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അപ്പോഴൊന്നും അവർ ഫോണെടുത്തിരുന്നില്ല.

ഒടുവിൽ കോൾ എടുത്തപ്പോൾ മക്കളെ കൊലപ്പെടുത്തിയെന്നും സമ്മാനം കരുതിവച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞതായി സബീൻ അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. ഇയാളുടെ അപ്പാർട്ട്‌മെന്റിൽ ചെല്ലണമെന്നും വാതിലിനു സമീപമുള്ള ചവിട്ടിക്കടിയിൽ താക്കോൽ വച്ചിട്ടുണ്ടെന്നും പറഞ്ഞതനുസരിച്ച് അപ്പോർട്ട്‌മെന്റിൽ എത്തി നടത്തിയ തിരച്ചിലിലാണ് രണ്ടു കുട്ടികളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സബീൻ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ അപ്പാർട്ട്‌മെന്റിൽനിന്നു രക്തംപുരണ്ട കത്തിയും മൂത്ത കുട്ടിയുടെ മൃതദേഹം കിടന്നതിനു സമീപം കട്ടിലിൽനിന്ന് ഒരു കത്തും കണ്ടെടുത്തു. കുട്ടികൾക്കൊപ്പം മരിക്കുന്നുവെന്നായിരുന്നു അതിൽ എഴുതിയിരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പസഡീന എന്ന സ്ഥലത്തു വെടിയേറ്റ നിലയിൽ കാറിനുള്ളിൽനിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP