അവർ രക്ഷപ്പെട്ടത് ചെളിയും മണ്ണും നിറഞ്ഞു ശ്വാസം പോലും കിട്ടാത്ത പാറയിടുക്കിലൂടെ നാലു കിലോമീറ്റർ ഇരുട്ടിലൂടെ നടന്നും നീന്തിക്കയറിയും നുഴുഞ്ഞു കയറിയും; ഇടക്കൊരിടത്ത് ഓക്സിജൻ സിലിണ്ടർ പോലും അഴിച്ചുമാറ്റി വച്ചു നുഴഞ്ഞു കയറ്റം; രക്ഷാ സംഘത്തിൽ അമേരിക്കയുടേയും ബ്രിട്ടണിന്റേയും അടക്കം 50 വിദേശ വിദഗ്ധരും; രക്ഷപ്പെട്ടവരുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് ആഹ്ലാദിച്ച് ലോകം; ഇന്നും നാളേയുമായി എല്ലാവരും പുറംലോകമെത്തിക്കും
മറുനാടൻ മലയാളി ബ്യൂറോ
ബാങ്കോക്ക്: ലോകം പ്രാർത്ഥനയിലാണ്. തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ 13 പേരിൽ നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇനിയും ഫുട്ബോൾ കോച്ചുൾപ്പെടെയുള്ളത് 9 പേർ. ഇവരെ രണ്ട് ദിവസം കൊണ്ട് പുറംലോകത്ത് എത്തിക്കും. ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവർത്തനത്തിനു കനത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. മഴ പെയ്താൽ ജലനിരപ്പുയരുകയും കുട്ടികൾ അപകടത്തിലാകുകയും ചെയ്യും. ഏതാനും ദിവസങ്ങളായി മഴ മാറി നിന്നതിനാൽ കുട്ടികളിലേക്ക് എത്താനുള്ള വഴികൾ കൂടുതൽ വ്യക്തമായതാണ് ഇപ്പോൾത്തന്നെ രക്ഷാപ്രവർത്തനം നടത്താൻ കാരണമായത്. മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇതോടെ ഗുഹയിൽ നിന്നുപുറത്തേക്കുള്ള വഴിയിൽ പലയിടത്തും കുട്ടികൾക്കു നടന്നെത്താനുമാവും. അപ്പോഴും വെല്ലുവിളികൾ ഏറെയാണ്.
ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവർ വീതമുണ്ടാകും. ബഡ്ഡി ഡൈവിങ് എന്ന രീതിയിലൂടെ ഇടുങ്ങിയ, ദുർഘടമായ വഴികളിലൂടെ നീന്തിയെത്തുന്നു. ഗുഹയിൽ പലയിടത്തും അപകടം ഒളച്ചിരിക്കുന്നു. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. ഇരുണ്ട, ചെളിവെള്ളം നിറഞ്ഞ കുഴികളും ധാരാളമാണ്. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തണം. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതൽ ഓക്സിജൻ ടാങ്കുകൾ സ്ഥാപിക്കും. അങ്ങനെ അതിസാഹസിക മാർഗ്ഗങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം. ഇത് വിജയിക്കുമെന്ന വിശ്വാസമാണ് ആദ്യ ദിനത്തിലെ രക്ഷാപ്രവർത്തനം നൽകുന്നത്.
ജൂൺ 23നാണു 12 കുട്ടികളും ഫുട്ബോൾ പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. പത്താം ദിവസം ഇവരെ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാനാകാത്തതായിരുന്നു ആശങ്കയുളവാക്കിയത്. കൂറ്റാകൂരിരുട്ടും പേരിന് മാത്രം വായു സഞ്ചാരവുമുള്ള താം ലാവോങ് ഗുഹയിൽ മനസ്സാന്നിധ്യം ചോർന്നു പോകാതെ 12 കുട്ടികളെയും കോച്ചായ എക്കപോൽ ചാന്ത്വോങ് സംരക്ഷിച്ചു. ആത്മവിശ്വാസവും നൽകി. ഇതുകൊണ്ട് മാത്രമാണ് ഓരോ കുട്ടിയും ജീവനോടെ പുറത്തെത്തുന്നത്. പുറത്ത് കാത്ത് നിൽക്കുന്ന മാതാപിതാക്കൾ മക്കളെ ആവേശത്തോടെയാണ് വരവേൽക്കുന്നത്. ഓരോ കുട്ടിയും പുറത്തെത്തുമ്പോൾ കൂടിയിരിക്കുന്നവരുടെ മുഖത്ത് ആഹ്ലാദം മാത്രം.
പുറത്തെത്തിയ നാലു പേർ ചിയാങ് റായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു പേർ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ചേംബർ 3 എന്നറിയപ്പെടുന്ന ബേസ് ക്യാംപിനു സമീപമാണ് ഇവരെത്തിയിട്ടുള്ളത്. ഇരുവരും സുരക്ഷിതമേഖലയിലാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ശേഷിച്ച ഏഴു പേർക്കായി രണ്ടാം ഘട്ട രക്ഷാപ്രവർത്തനം ഇന്നു രാവിലെ ആരംഭിക്കും. രണ്ടാം ഘട്ട ദൗത്യത്തിന് 10 മുതൽ 20 മണിക്കൂർ വരെ സമയമെടുക്കും. കാലാവസ്ഥ ഉൾപ്പെടെ പരിഗണിച്ചായിരിക്കും മുന്നോട്ടു പോവുക. അതിനിടെ ഗുഹയ്ക്കു സമീപം മഴ ആരംഭിച്ചത് പ്രശ്നമാകുന്നുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തിനാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വൈകിട്ട് 5.40ന് ആദ്യത്തെ കുട്ടിയെ പുറത്തെത്തിച്ചു. 5.50ന് രണ്ടാമത്തെയാളും പുറത്തെത്തി. മൂന്നാമൻ 7.40നും നാലാമത്തെ കുട്ടി 7.50നും പുറത്തെത്തി. ഇതിനു പിന്നാലെയാണു രണ്ടു കുട്ടികളെ ഗുഹയിലെ ബേസ് ക്യാംപിനു സമീപത്ത് എത്തിച്ചത്.
ഡൈവിങ് സംഘങ്ങൾക്കുള്ള ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഇതുവരെ ഒരു കിലോമീറ്റർ ദൂരം കുട്ടികൾ രക്ഷാസംഘത്തോടൊപ്പം ഡൈവിങ് നടത്തി. കുട്ടികളെ തങ്ങളോടു ചേർത്തു വച്ചാണു ഡൈവിങ് സംഘത്തിന്റെ മുന്നേറ്റം. വിദേശത്തു നിന്നുള്ള 50 ഡൈവർമാരും തായ്ലൻഡിൽ നിന്ന് 40 പേരുമാണു നിലവിൽ രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്. പുറത്തെത്തിക്കുന്ന ഓരോരുത്തർക്കുമായി 13 മെഡിക്കൽ സംഘങ്ങളാണു ഗുഹയ്ക്കു സമീപം കാത്തിരിക്കുന്നത്. ഓരോ സംഘത്തിനും ഒരു ഹെലികോപ്ടറും ആംബുലൻസും വീതം നൽകിയിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം എല്ലാവരെയും ചിയാങ് റായിയിലെ താൽക്കാലിക മിലിട്ടറി ഹെലിപാഡിലേക്ക് എത്തിക്കും.
ആദ്യം പുറത്തു കൊണ്ടുവന്നത് ആരോഗ്യം ദുർബ്ബലമായവരെ
സങ്കീർണവും ദുഷ്കരവുമായ ഗുഹയിലെ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് കുട്ടികളെ പുറത്തെത്തിക്കാൻ വിശദമായ രക്ഷാ പദ്ധതിയാണ് രക്ഷാപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. നീന്തൽ വസ്ത്രങ്ങളും ഓക്സിജൻ മാസ്കും ധരിപ്പിച്ച് ഗുഹയിൽ നിറഞ്ഞിരിക്കുന്ന വെള്ളത്തിനടിയിൽകൂടി കുട്ടികളെ പുറത്തെത്തിക്കുക എന്നതാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ നടപ്പിലാക്കുന്ന പദ്ധതി. ഗുഹയിൽ അഞ്ചു കിലോമീറ്ററോളം ഉള്ളിൽ കുടുങ്ങിയിരിക്കുന്ന കുട്ടികളെ പുറത്തെത്തിക്കുന്നതിന് ഏറ്റവും വലിയ വെല്ലുവിളി ഗുഹയിൽ നിറഞ്ഞിരിക്കുന്ന വെള്ളമാണ്. കനത്ത മഴയെ തുടർന്ന് മിക്കവാറും സ്ഥലങ്ങളിൽ ഗുഹ പൂർണമായും വള്ളത്തിനടിയിലാണ്.
അടിയന്തര നടപടി സ്വീകരിക്കാൻ പരിശീലനം ലഭിച്ച അഞ്ചു ഡോക്ടർമാർക്കൊപ്പം 30 പേരെ സഹായത്തിനും ഇവിടെ നിർത്തിയിട്ടുണ്ട്. ആശുപത്രിയിലേക്കു മാധ്യമങ്ങളെ ഉൾപ്പെടെ പ്രവേശിപ്പിക്കാതെ പൊലീസ് കാവലാണ്. മേഖലയിൽ നിന്നു വഴിയോര കച്ചവടക്കാരെയും മാറ്റി. ശനിയാഴ്ച ഗുഹയിലെത്തിയ ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചിരുന്നു. ഏറ്റവും ദുർബലരായവരെ ആദ്യവും കൂട്ടത്തിൽ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാൻ തുടർന്നാണു തീരുമാനിച്ചത്. ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ ഇവരുടെ പട്ടികയും ഓസ്ട്രേലിയൻ ഡോക്ടർമാരുടെ സംഘം തയാറാക്കി.
ഏറ്റവും ദുർബലരായ കുട്ടികളെ ആദ്യം പുറത്തെത്തിച്ചതോടെ ഇനി ആശങ്കയ്ക്ക് വഴയില്ലെന്നാണ് വിലയിരുത്തൽ. വരുംനാളുകളിൽ കൊടുങ്കാറ്റോടു കൂടിയ കനത്ത മഴയാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. താം ലുവാങ് ഗുഹ ഉൾപ്പെടുന്ന ചിയാങ് റായി പ്രവിശ്യ വടക്കൻ തായ്ലൻഡിലാണ്. ഇത് മനസ്സിലാക്കിയാണ് രക്ഷാ പ്രവർത്തനം വേഗത്തിലായത്. മഴ തുടങ്ങിയാൽ ഗുഹയിൽ വെള്ളം കൂടുതലായി ഇരച്ചു കയറും. ഇത് കുട്ടികളുടെ ജീവന് പോലും ഭീഷണിയായി മാറും.
കയറിൽ പിടിച്ചുള്ള രക്ഷാ ദൗത്യം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുങ്ങൽവിദഗ്ധരുടെ സംഘമാണ് കുട്ടികളെ പുറത്തെത്തിക്കുന്നതിന് നേതൃത്വം നൽകുന്നത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തിൽ നാലു കുട്ടികളും മറ്റു സംഘത്തിൽ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച് അവസാനത്തെ സംഘത്തിലാണ് ഉൾപ്പെടുക.
കുട്ടികളുള്ള സ്ഥലം മുതൽ ഗുഹമുഖം വരെ ഒരു കയർ വെള്ളത്തിനടിയിലൂടെ ഇടും. നീന്തൽ വസ്ത്രങ്ങളും മാസ്കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്ക് നയിക്കും. നീന്തലറിയാത്ത കുട്ടികൾക്ക് കയറിൽ പിടിച്ച് വെള്ളത്തിനടിയിലൂടെ നീങ്ങാൻ സാധിക്കും. ഒരു കുട്ടിയെ പുറത്തെത്തിക്കാൻ രണ്ട് മുങ്ങൽ വിദഗ്ധരാണ് സഹായിക്കുക. ഗുഹയ്ക്കുള്ളിലെ കൂരിരുട്ടിൽ രക്ഷാപ്രവർത്തകരുടെ കൈവശമുള്ള ടോർച്ചുകൾ മാത്രമാണ് വെളിച്ചം നൽകുക. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക കാര്യങ്ങൾ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്.
ജലനിരപ്പനുസരിച്ച് ചിലയിടങ്ങളിൽ വെള്ളമില്ലാത്ത ഭാഗങ്ങളുണ്ട്. ഇവിടെ കുട്ടികൾക്ക് നടന്നു നീങ്ങാൻ സാധിക്കും. വെള്ളമുള്ള ഇടങ്ങളിലെത്തുമ്പോൾ വീണ്ടും കയറിന്റെ സഹായത്തോടെ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കും. ഇപ്രകാരം നാല് കിലോമീറ്ററാണ് കുട്ടികൾക്ക് സഞ്ചരിക്കേണ്ടിവരിക. പലയിടങ്ങളിലും വളരെ ഇടുങ്ങിയ ഭാഗങ്ങളാണ് ഗുഹയ്ക്കുള്ളത്. ഒരു കുട്ടിയെ പുറത്തെത്തിക്കാൻ 11 മണിക്കൂറോളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ചിലപ്പോൾ കൂടുതൽ സമയം വേണ്ടിവന്നേക്കാം.
അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്നുള്ള 13 മുങ്ങൽവിദഗ്ധരും തായ്ലാൻഡ് നേവിയിലെ അഞ്ച് മുങ്ങൽവിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. സൈന്യം ഒഴികെ മറ്റുള്ള എല്ലാവരെയും ഗുഹയുടെ പരിസരത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
മാപ്പപേക്ഷിച്ച് കോച്ചിന്റെ കത്ത്
ജൂൺ 23-നാണ് സീനിയർ കോച്ച് തവോങിനെ വിളിച്ച് വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏൽപ്പിച്ചത്. വൈൽഡ് ബോർ എന്ന് പേരുള്ള ജൂനിയർ ഫുട്ബോൾ ടീമുമായി തായ്ലാൻഡ്-മ്യാന്മാർ അതിർത്തിയിലുള്ള ദോയി നാങിലേക്ക് പോകാനായിരുന്നു നിർദ്ദേശം. അവിടെ താം ലാവോങ് നാം നോൺ ഗുഹയ്ക്ക് സമീപമുള്ള മൈതാനത്ത് കുട്ടികളെ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത് പതിവുള്ള പരിശീലനമായിരുന്നു.
എല്ലാ തവണയും ഫുട്ബോൾ പരിശീലനത്തിന് ശേഷം കുട്ടികൾ താം ലാവോങ് ഗുഹയിൽ കയറാറുണ്ടായിരുന്നു. ഇത്തവണ അവർ കൂടുതൽ ഉള്ളിലേക്ക് പോയി. എന്നാൽ, അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ഗുഹാ കവാടമിടിഞ്ഞ് പ്രവേശന ദ്വാരം അടയുകയും ഗുഹയ്ക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കുട്ടികൾ കൂടുതൽ ഉള്ളിലേക്ക് പോയി. പിന്നിട്ട ദൂരം അറിയാതെയായിരുന്നു അവരുടെ യാത്ര. അപ്രതീക്ഷിതമായി പെയ്ത മഴയും ഗുഹയിലെ വെള്ളം ഉയർന്നതും ഇവരുടെ തിരിച്ചുവരവിന് വിഘാതം സൃഷ്ടിച്ചു.
ഗുഹയിൽ കുടുങ്ങിയ ഇവരെ കണ്ടെത്തുന്നതിന് മുമ്പുള്ള ഒമ്പത് ദിവസങ്ങളായിരുന്നു ചാന്ത്വോങ്ങിന്റെ മനസാന്നിധ്യം നിർണായകമായത്. പ്രതീക്ഷ കൈവിടാനനുവദിക്കാതെ കുട്ടികളെ ജീവിതത്തോട് ചേർത്തുപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തനിക്കായി കരുതിയിരുന്ന അൽപം ഭക്ഷണം കുട്ടികൾക്ക് വീതിച്ച് നൽകിയും അവർക്ക് മനഃശ്ശക്തി പകർന്നും അവരിലെ ഭയം അകറ്റാൻ അദ്ദേഹം ശ്രമിച്ചു. തവോങ് കൂടെയില്ലായിരുന്നെങ്കിൽ തങ്ങളുടെ കുട്ടികളുടെ കാര്യം എന്താകുമായിരുന്നു എന്ന് പറയാനാകില്ലെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.
പത്താം വയസിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട തവോങ് തന്റെ മുത്തശ്ശിക്കൊപ്പമാണ് ബാല്യകാലം ചെലവിട്ടത്. കൗമാരത്തിലേക്ക് കടന്നതിന് പിന്നാലെ തവോങ് സന്ന്യാസത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ, മൂന്ന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം സന്ന്യാസ ജീവതം ഉപേക്ഷിച്ചു. പിന്നീട് ഇപ്പോഴത്തെ സീനിയർ കോച്ചിനൊപ്പം ചേർന്ന് ഫുട്ബോൾ പരിശീലകനായി.
കുട്ടികളെ ഗുഹയിലേക്ക് കൊണ്ടുപോയതിന് രക്ഷിതാക്കളോട് മാപ്പപേക്ഷിക്കുന്ന ചാന്ത് വോങിന്റെ കത്തും പുറത്തുവന്നിരുന്നു. 'പ്രിയപ്പെട്ട രക്ഷിതാക്കളേ, ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. രക്ഷാപ്രവർത്തകർ ഞങ്ങൾക്ക് എല്ലാ സഹായവും നൽകുന്നുണ്ട്. കുട്ടികളെ ഞാൻ നന്നായി നോക്കിക്കൊള്ളാം. ഇങ്ങനെയൊക്കെ സംഭവിച്ചതിന് ഞാൻ മാപ്പുചോദിക്കുന്നു' എന്നായിരുന്നു കത്തിൽ അദ്ദേഹം എഴുതിയിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്