വൻ ഭൂരിപക്ഷത്തിൽ യൂറോപ്പിനോട് നോ പറഞ്ഞ് ഗ്രീസ്; ഐഎംഎഫ് ലോൺ തരിച്ചടയ്ക്കില്ല; യൂറോയും ഉപേക്ഷിച്ചേക്കും; എന്തു ചെയ്യണമെന്നറിയാതെ യൂറോപ്യൻ യൂണിയൻ; വിപണിയും യൂറോയും നിലംപരിശായേയ്ക്കും
ഏതൻസ്: അവസാനം കുറെനാളുകളായി നിലനിന്നിരുന്ന അനിശ്ചിതത്ത്വത്തിന് വിരാമമാവുകയാണ്. ഗ്രീസ് യൂറോസോണിൽ നിന്നും പുറത്ത് കടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ സഹായപദ്ധതികളെ നിസ്സംശയം നിരസിച്ച് യൂറോപ്പിനോട് റഫറണ്ടത്തിലൂടെ വലിയൊരു നോ പറഞ്ഞിരിക്കുകയാണ് ഗ്രീസ്. ഇതിലൂടെ ഐഎംഎഫ് ലോൺ തിരിച്ചടയ്ക്കില്ലെന്നും ഗ്രീസ് വ്യക്തമാക്കിയിരിക്കുകയാണ്. ഗ്രീസെടുത്ത ഈ കടുത്ത നിലപാടിൽ എന്ത് ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് യൂറോപ്യൻ യൂണിയനിപ്പോൾ. ഈ അടിയന്തിര സാഹചര്യം കാരണം വിപണിയും യൂറോയും നിശ്ചലമാകാനുള്ള സാധ്യതയുമേറെയാണ്.
രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ഭാവി നിശ്ചയിക്കുന്ന നിർണായക ഹിത പരിശോധന സർക്കാരിന് അനുകൂലം. യൂറോപ്യൻ യൂണിയനും യൂറോപ്യൻ സെൻട്രൽ ബാങ്കും മുന്നോട്ട് വച്ച കർശന വ്യവസ്ഥകളോടെയുള്ള വായ്പ വേണ്ടെന്ന സർക്കാർ നിലപാടിന് വോട്ടെടുപ്പിൽ മുൻതൂക്കം.ഹിതപരിശോധനയിൽ പങ്കെടുത്ത 61 ശതമാനം പേരും ഇടത് സർക്കാരിന് അനുകൂലമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഐഎംഎഫിന്റെ ലോണും മടക്കിനൽകില്ല. ഹിതപരിശോധനാ ഫലം പുറത്തു വന്നതിനെ തുടർന്ന് ഗ്രീസിൽ ഉടനീളം ഇടതു പാർട്ടികൾ ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങി.
രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ പ്രധാനമന്ത്രി അലെക്സിസ് സിപ്രാസ നടത്തിയ റഫറണ്ടത്തിൽ 61 ശതമാനം പേരും നോ വോട്ടാണ് ചെയ്തിരിക്കുന്നത്.യൂറോപ്യൻ യൂണിയന്റെ ഭാവി തീരുമാനിക്കുന്നതിനാണീ വോട്ട് വഴിമരുന്നിടുന്നത്.റഫറണ്ടത്തിന്റെ ഫലം വന്നതിനെ തുടർന്ന് ഗ്രീസുമായുള്ള ബന്ധത്തിന്റെ ഭാവി തീരുമാനിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ നേതാക്കൾ അടിയന്തിരമായി തീരുമാനങ്ങളെടുക്കുമെന്നാണ് സൂചന. ജർമൻ ചാൻസലർ ആൻജെല മെർകെയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ടും ഈ പ്രതിസന്ധി ചർച്ച ചെയ്ത് പരിഹാരം കാണാൻ യൂറോപ്യൻ യൂണിയന്റെ ഉന്നതതല സമ്മേളനം വിളിച്ച് കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതു സംബന്ധിച്ച ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ നേതാക്കൾ നാളെ ബ്രസൽസിൽ സമ്മേളിക്കും.
ആയിരക്കണക്കിന് ആന്റി ഓസ്റ്റെറിറ്റി വോട്ടർമാരാണ് റഫറണ്ട ഫലം ആഘോഷിക്കാൻ തെരുവിലിറങ്ങിയത്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് മറുപക്ഷവും തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും സംഘർഷത്തെ നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടിയും വന്നു. എന്നാൽ ഗ്രീസും യൂറോപ്പും തമ്മിലുള്ള ബന്ധം പിളർത്താൻ ഗ്രീസ് പ്രധാനമന്ത്രി അലെക്സിസ് സിപ്രാസ ശ്രമിക്കുന്നതിലൂടെ വൻദുരന്തമാണ് കാത്തിരിക്കുന്നതെന്നാണ് ജർമൻ രാഷ്ട്രീയ നേതാക്കന്മാർ മുന്നറിയിപ്പ് നൽകുന്നത്.
ഗ്രീസിനെ സഹായിക്കുന്നതിനുള്ള പദ്ധതികൾ യൂറോപ്യൻ യൂണിയൻ നേതാക്കൾ പിൻവലിക്കുകയാണെങ്കിൽ ഇസിബി കടത്തിൽ മുങ്ങിയ ഗ്രീസിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്നുറപ്പാണ്. തുടർന്ന് ഗ്രീസ് യൂറോസോണിൽ നിന്ന് പുറത്ത് പോകാൻ നിർബന്ധിതമാവുകയും ചെയ്യും. ഇതുസംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാനായി സിപ്രാസ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ടെലിഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.ഫ്രാൻകോയിസ് ഹോളണ്ടുമായാണ് അദ്ദേഹം ആദ്യമായി സംസാരിച്ചത്. ഈ വോട്ടിലൂടെ യൂറോപ്പിനെതിരായ അധികാരമല്ല ജനങ്ങൾ തനിക്ക് നൽകിയതെന്നറിയാമെന്നും എന്നാൽ സുസ്ഥിരമായ പരിഹാരത്തിനുള്ള അധികാരപത്രമാണ് കൈമാറിയിരിക്കുന്നതെന്നുമാണ് നാഷണൽടെലിവിഷനിൽ സംസാരിക്കവെ സിപ്രാസ വ്യക്തമാക്കിയത്.നിരവധി പേർക്ക് ഗവൺമെന്റിന്റെ ആഗ്രഹങ്ങളെ അവഗണിക്കാമെന്നും എന്നാൽ ആർക്കും രാഷ്ട്രത്തിന്റെ ആഗ്രഹങ്ങളെ അവഗണിക്കാനാകില്ലെന്നും സിപ്രാസ പറയുന്നു.
ഇപ്പോൾ ഗ്രീസുകാർ ചെയ്തിരിക്കുന്ന നോ വോട്ട് ജനാധിപത്യത്തിന് അനുകൂലിച്ചു കൊണ്ടുള്ളതാണെന്നാണ് ഗ്രീസ് ധനകാര്യ മന്ത്രിയായ യാനിസ് വറൗഫാക്കിസ് പറഞ്ഞത്. ഇതിലൂടെ ലെൻഡർമാരുമായുള്ള വിലപേശൽ കൂടുതൽ ശക്തമായി നടത്താൻ ഗ്രീസിന് ജനങ്ങൾ അധികാരം നൽകിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ റഫറണ്ടത്തിന്റെ ഫലം പുറത്ത് വന്നതിനെ തുടർന്ന് യെസ് കാംപയിനിന്റെ നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന അന്റോണിസ് സമറാസ് തന്റെ പ്രതിപക്ഷസ്ഥാനം രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. നോ വോട്ട് കാംപയിനുകാർ നടത്തിയ ആഘോഷത്തിനിടെ ഇതിനെ എതിർക്കുന്നവർ തെരുവിലിറങ്ങിയതോടെ ഇന്ന് പുലർച്ചെ പലയിടത്തും സംഘർഷമുണ്ടായി. ഏതൻസിൽ പെട്രോൾബോംബുകൾ പലയിടത്തും എറിഞ്ഞതിനെ തുടർന്ന് പൊലീസ് ഇറങ്ങിയിരുന്നു.
യൂറോയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ
നോ വോട്ടിനെ തുടർന്ന് യൂറോയിൽ വൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുറപ്പാണ്.ഇതിലൂടെ യൂറോയുടെ ശക്തി ഇടിഞ്ഞു താഴുമെന്നാണ് വിഗദ്ധർ മുന്നറിയിപ്പ് നൽകുന്നത്. സർക്കാർ ബോണ്ടുകളുടെ പലിശനിരക്ക് കുത്തനെ കുതിച്ചുയരും. നോ വോട്ടിനെ തുടർന്ന് ഗ്രീസ് യൂറോയിൽ നിന്നും എന്നെന്നേക്കുമായോ താൽക്കാലികമായോ പുറത്ത് കടക്കും. ഇതിലൂടെ വലിയ അനിശ്ചിതത്ത്വവും സാമ്പത്തിക പ്രതിസന്ധിയും ഉടലെടുക്കും.ഗ്രീസ് യൂറോസോണിൽ നിന്നും പുറത്ത് കടന്നാൽ അത് മറ്റ് രാജ്യങ്ങളും പിന്തുടരാൻ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ഗ്രീസിലെ പ്രതിസന്ധി ബ്രിട്ടനെയും ബാധിക്കുമെന്ന് ചാൻസലർ ജോർജ് ഒസ്ബേൺ എംപിമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രീസ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോൺ ജോർജ് ഒസ്ബേൺ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് മാർക്ക് കാർനെ എന്നിവരുമായി നാളെ അടിയന്തിര ചർച്ചകൾ നടത്തുന്നുണ്ട്.
വായ്പ വേണ്ടെന്ന ഗ്രീസ് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് നിലപാടിനാണ് ഗ്രീസ് ജനത സമ്മതം മൂളുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്കും, യൂറോപ്യൻ കമ്മിഷനും െഎഎംഎഫും ജൂൺ 25 ന് അവതരിപ്പിച്ച സമഗ്രശുപാർശകൾ സ്വീകരിക്കണോ? എന്ന ചോദ്യമാണ് ഹിതപരിശോധനയിൽ ജനങ്ങൾക്കുമുന്നിൽ വച്ചത്. കടുത്ത സാമ്പത്തിക അച്ചടക്ക പരിഷ്കരണ നടപടികൾ അംഗീകരിച്ച് കൂടുതൽ സഹായം വാങ്ങണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നായിരുന്നു പ്രധാനമന്ത്രി അലക്സിസ് സിപ്രസിന്റെയും സിരിസ പാർട്ടിയുടെയും നിലപാട്. വ്യവസ്ഥകൾ അംഗീകരിക്കേണ്ട എന്ന സർക്കാരിന്റെ അഭിപ്രായത്തിന് മുൻതൂക്കം കിട്ടിയതോടെ ഗ്രീസ് യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്താകുമെന്നാണ് സൂചന.
ഏകീകൃത കറൻസിയായ യൂറോയ്ക്ക് ഏൽക്കുന്ന തിരിച്ചടി യൂറോപ്യൻ യൂണിയനെ മൊത്തത്തിൽ ബാധിക്കും. ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലേക്കും പ്രതിസന്ധി വ്യാപിക്കും. ഗ്രീസ് പാപ്പരായാൽ യൂറോയുടെ കെട്ടുറപ്പ് നഷ്ടപ്പെടും. ഇത് ആഗോള സാമ്പത്തിക വളർച്ചയെയും സ്വാധീനിക്കും. ഗ്രീസ് പ്രതിസന്ധി മൂലം 35,000 കോടി ഡോളറിന്റെ (ഏകദേശം 22,05,000 കോടി രൂപ) ബാധ്യതയാവും നേരിടേണ്ടിവരിക. ഇത് യൂറോപ്യൻ യൂണിയനെ മാത്രമല്ല, അമേരിക്കൻ സമ്പദ് ഘടനയെയും ബാധിക്കും. ഇത് ഡോളറിൽ സ്വാധീനം ചെലുത്തുമെന്നതിനാൽ ഇന്ത്യൻ സാമ്പത്തിക രംഗവും ആശങ്കയിലാകും. ഗ്രീസ് യൂറോ മേഖലയിൽനിന്ന് പുറത്തായാൽ ഇന്ത്യയുടെ എൻജിനീയറിങ്, ഫാർമ, വസ്ത്ര കയറ്റുമതികളെ പ്രതികൂലമായി ബാധിച്ചേക്കും.
ഗ്രീക്ക് പ്രതിസന്ധി രൂക്ഷമായിത്തുടങ്ങിയ കഴിഞ്ഞ ആഴ്ചയുടെ ആദ്യഘട്ടത്തിൽ ഇന്ത്യൻ ഓഹരിവിപണി നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ആഴ്ച അവസാനത്തോടെ നേട്ടത്തോടെയാണ് വിപണി അവസാനിപ്പിച്ചത്. പ്രതിസന്ധി കൂടുതൽ രൂക്ഷമായാൽ ഓഹരിവിപണി വീണ്ടും നഷ്ടത്തിൽ കലാശിച്ചേക്കും. യൂറോയുടെ മൂല്യത്തകർച്ച രൂപയുടെ വിലയിടിവിനും കാരണമായേക്കും. യൂറോപ്യൻ യൂണിയന്റെ കനത്ത സമ്മർദം മറികടന്നാണ് ഗ്രീക്ക് ജനത അഭിപ്രായം രേഖപ്പെടുത്തിയത്. ജനവിധി സർക്കാറിന് അനുകൂലമാകുന്നത് യൂറോസോണിൽനിന്ന് ഗ്രീസിന്റെ പുറത്താകലിന് വഴിതെളിച്ചേക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ആദ്യഫലസൂചനകൾ വന്നപ്പോൾത്തന്നെ ഡോളറിനെതിരെ യൂറോയുടെ മൂല്യം 1.20 ശതമാനം ഇടിഞ്ഞു. തുടർനടപടികൾ ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേരും. ഹിതപരിശോധനഫലം വിലയിരുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാദും ജർമൻ ചാൻസലർ ആംഗേല മെർക്കലും പാരീസിൽ കൂടിക്കാഴ്ച നടത്തും.
നിർദേശങ്ങൾ അംഗീകരിച്ച് യൂറോ മേഖലയിൽ തന്നെ ഗ്രീസ് തുടരണോ എന്ന ചോദ്യമാണ് പ്രധാനമന്ത്രി അലെക്സിസ് സിപ്രാസ് ഹിത പരിശോധനയിൽ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രധാന ചോദ്യം. ഹിതപരിശോധനാ ഫലത്തിന്റെ വെളിച്ചത്തിൽ യൂറോയ്ക്ക് പകരം പഴയ കറൻസിയായ ദ്രാക്മയോ മറ്റൊരു പുതിയ കറൻസിയോ ഗ്രീസിൽ നിലവിൽ വരും. ഇതോടെ യുറോയ്ക്ക് വൻ തിരിച്ചടിയാകും. യൂറോപ്യൻ വിപണിയേയും ബാധിക്കും. ഗ്രീസ് യൂറോ മേഖലയിൽ നിന്ന് പുറത്തു പോകുന്നത് ആത്മഹത്യാ പരമാകുമെന്നാണ് ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നതെന്നായിരുന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ എക്സിറ്റ്പോൾ ഫലങ്ങൾ പ്രധാനമന്ത്രിക്ക് അനുകൂലമായിരുന്നു.
ജനങ്ങളുടെ വോട്ട് യൂറോപ്യൻ യൂണിയന് അനുകൂലമായിരുന്നെങ്കിൽ പ്രധാനമന്ത്രി അലെക്സിസ് സിപ്രാസ് രാജിവെക്കേണ്ടി വരുമായിരുന്നു. പുതിയ സർക്കാർ അധികാരത്തിലേറുമെങ്കിലും കനത്ത നികുതിഭാരം ഉൾപ്പെടെയുള്ള സാമ്പത്തിക അച്ചടക്ക നടപടികൾ ഗ്രീസ് പാലിക്കണമായിരുന്നു. ഹിതപരിശോധനയിൽ ഒരു കോടിയിലേറെ പേർ അഭിപ്രായം രേഖപ്പെടുത്തി. 'യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ഐ.എം.എഫ്. എന്നിവ ജൂൺ 25ന് അവതരിപ്പിച്ച രണ്ടുഭാഗങ്ങളുള്ള നിർദേശങ്ങൾ അംഗീകരിക്കേണ്ടതുണ്ടോ?' എന്ന ചോദ്യമായിരുന്നു ബാലറ്റ് പേപ്പറിൽ ഉണ്ടായിരുന്നത്. വേണം, വേണ്ട എന്നതിൽ എതെങ്കിലും ഒരണ്ണത്തിന് നേരേ ജനങ്ങൾക്ക് വോട്ടുചെയ്യാൻ കഴിയുന്ന തരത്തിലായിരുന്നു ഹിതപരിശോധന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്