മാഫിയക്കെതിരെ ശബ്ദിച്ചാൽ പൊലീസ് ഓഫീസറായാലും പത്രപ്രവർത്തകനായാലും തല അറക്കും; ഇടപാടുകാരെ പരസ്യമായി കെട്ടിത്തൂക്കി കൊല്ലും; ഇപ്പോൾ ജയിലിലും കൊല; ലോകത്തെ ഏറ്റവും അപകടകാരികൾ മെക്സിക്കൻ ഡ്രഗ് മാഫിയയോ...?
മാഫിയ എന്ന വാക്ക് കേട്ടാൽ തന്നെ ഭൂരിഭാഗം പേരും ഞെട്ടിവിറയ്ക്കുമെന്നുറപ്പാണ്. അപ്പോൾ എന്തും ചെയ്യാൻ മടിക്കാത്ത ഒരു സംഘത്തിന്റെ ചിത്രമാണ് നമ്മുടെ മനസിൽ തെളിയുന്നത്. ലോകത്തിലെ മാഫിയകളിൽ ഏറ്റവും ഭീകരർ മെക്സിക്കൻ ഡ്രഗ് മാഫിയയാണെന്നാണ് ദീർഘകാലത്തെ അവരുടെ കുപ്രസിദ്ധവും ക്രൂരവുമായ ചെയ്തികളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. 1957 മുതൽ സജീവമായ ഈ മാഫിയയെ ഇത്രയും കാലമായിട്ടും ആർക്കും നിർമ്മാർജനം ചെയ്യാൻ സാധിച്ചിട്ടില്ലെന്നത് അവരുടെ ശക്തിയാണ് വെളിപ്പെടുത്തുന്നത്. കർക്കശമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട കൊള്ളസംഘമാണ് മെക്സിക്കൻ മാഫിയ എന്നറിയപ്പെടുന്നത്. പേരിൽ മെക്സിക്കോ എന്നുണ്ടെങ്കിലും ഇത് യുഎസിലാണ് പിറവിയെടുത്തത്.1957ൽഈ മാഫിയക്കെതിരെ ആർക്കും ശബ്ദമുയർത്താൻ പോലും സാധ്യമല്ലെന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ വെളിപ്പെടുത്തുന്നത്.
ഇവർക്കെതിരെ നീങ്ങുന്നവർ പൊലീസ് ഓഫീസറായാലും പത്രപ്രവർത്തകനായാലും തല അറുക്കുമെന്നുറപ്പാണ്. ഇടപാടുകാരെ പരസ്യമായി കെട്ടിത്തൂക്കി കൊല്ലുകയും ചെയ്യും. ഇപ്പോഴിതാ തങ്ങളുടെ കൊലപാതകം ജയിലിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് മെക്സിക്കൻ ഡ്രഗ് മാഫിയ. ഇതൊക്കെ കാണുമ്പോൾ ലോകത്തിലെ ഏറ്റവും അപകടകാരികൾ മെക്സിക്കൻ ഡ്രഗ് മാഫിയയാണോ എന്ന ചോദ്യം ആരുടെ മനസിലും ഉയരുകയും ചെയ്യും.
നോർത്ത് മെക്സിക്കോയിലെ ടോപോ ചികോ ജയിലിലാണ് രണ്ട് വിഭാഗത്തിൽ പെട്ട മയക്കുമരുന്ന കടത്ത് സംഘത്തിലുള്ള പ്രതികൾ തമ്മിൽ ഏറ്റുമുട്ടി കടുത്ത കലാപം അരങ്ങേറിയിരിക്കുന്നത്. തൽഫലമായി 52 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജയിലനകത്ത് നിന്ന് വെടിയൊച്ചകൾ കേട്ടിരുന്നുവെന്നാണ് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നത്.സീറ്റാസ് മയക്കുമരുന്ന സംഘത്തിലെ ഇരുവിഭാഗങ്ങൾ തമ്മിലാണ് ജയിലിനകത്ത് ഏറ്റു മുട്ടിയിരിക്കുന്നത്.
എന്നാൽ ഇത് മുൻകൂട്ടി പദ്ധതിയിട്ട ശേഷം നടത്തിയ കരുതിക്കൂട്ടിയുള്ള ഏറ്റുമുട്ടലാണെന്ന സൂചനകളും ഇപ്പോൾ ഉയർന്ന് വന്നിട്ടുണ്ട്. മെക്സിക്കോയുടെ വടക്കൻ വ്യവസായനഗരമായ മോൺടെറെയിലാണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ നടന്ന കലാപത്തിൽ 52 പേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന കാര്യം ന്യൂവോ ലിയോൺ സ്റ്റേറ്റ് ഗവർണറായ ജെയിം റോഡ്രിഗ്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 മുതൽ 40 മിനുറ്റുകൾ വരെ നീണ്ടു നിന്ന കലാപമായിരുന്നു ഇതെന്നും റിപ്പോർട്ടുണ്ട്.
ജയിൽപുള്ളികൾ മൂർച്ചയേറിയ ആയുധങ്ങളും ബാറ്റുകളും വടികളും മറ്റും ഉപയോഗിച്ചായിരുന്നു പരസ്പരം ഏറ്റ് മുട്ടിയിരുന്നത്. 60 വർഷം പഴക്കമുള്ള ജയിലിൽ 3800 തടവ് പുള്ളികളാണുള്ളത്. ജയിലിൽ പാർപ്പിക്കാവുന്ന തടവ് പുള്ളികളുടെ പരിധിയുടെ ഇരട്ടി വരുമിത്.കലാപത്തെ തുടർന്ന് സൈന്യത്തെയും പൊലീസിനെയും ജയിലിനകത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഒരൊറ്റ തടവ് പുള്ളിയും രക്ഷപ്പെട്ടിട്ടില്ലെന്നും തോക്കുകൾ പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും ഗവർണർ വെളിപ്പെടുത്തുന്നു.കലാപത്തിനിടെ തടവുപുള്ളികൾ സപ്ലൈ റൂമിന് തീവച്ചിരുന്നു. അർധരാത്രിയിൽ ജയിലിൽ തീ ആളിക്കത്തുന്നതിന്റെ ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.സംഭവത്തെ തുടർന്ന് സമീപവാസികൾ ജയിലിനടുത്ത് തടിച്ച് കൂടിയിരുന്നു. ജയിലിനകത്ത് നിന്നുയരുന്ന തീ കാരണം മുകളിൽ കറുത്ത പുക കാണാമായിരുന്നുവെന്നാണവർ പറയുന്നത്. സംഭവം നിയന്ത്രണധീനമായെന്നാണ് ന്യൂവോ ലിയോൺ സ്റ്റേറ്റ് ഗവർണറായ ജെയിം റോഡ്രിഗ്യൂസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് വിശദാംശങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം പറയുന്നു.
ജയിലിലെ ഗാർഡുമാരുടെ ശ്രദ്ധ തിരിക്കാനായി ഒരുകൂട്ടം തടവ് പുള്ളികൾ തീയിടുകയും അതിനിടെ മറ്റൊരു സംഘം ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. അർധരാത്രിയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്നും എന്നാൽ എത്രപേർ മരിച്ചുവെന്ന് കൃത്യമായി പറായാനാവില്ലെന്നുമാണ് സ്റ്റേറ്റ് പബ്ലിക് സെക്യൂരിറ്റി വക്താവായ അന്റോറിയോ ആർഗ്യുല്ലോ പറയുന്നത്. എന്നാൽ കലാപത്തെ തുടർന്ന് ആർക്കും രക്ഷപ്പെടാനായിട്ടില്ലെന്നും പുലർച്ചെ 1.30 ഓടെ എല്ലാം നിയന്ത്രണാധീനമായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജയിലിനടുത്ത തെരുവുകളിൽ പൊലീസ് വാഹനങ്ങൾ പട്രോൽഗ് നടത്തുന്നതിന്റെ ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ജയിലിനകത്തുള്ളവരുടെ ബന്ധുക്കൾ ജയിലിന്റെ ഗേറ്റുകൾ പിടിച്ച് കുലുക്കുന്നതും ഗാർഡുമാർക്കും പൊലീസിനും നേരെ കല്ലുകൾ വലിച്ചെറിയുന്നതും കാണാമായിരുന്നു.ഇപ്പോൾ നടന്ന കലാപത്തെ തുടർന്ന് 20 തടവുകാരെ ഇവിടെ നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ടെന്നാണ് ഒരു സ്റ്റേറ്റ് ഒഫീഷ്യൽ വ്യക്തമാക്കുന്നത്.
പരിധിയിൽ കവിഞ്ഞ പുള്ളികൾ തിങ്ങിഞെരുങ്ങി കഴിയുന്ന രാജ്യത്തെ ജയിലുകളിൽ ഉണ്ടാകുന്ന ഏറ്റവും പുതിയ കലാപമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 2013ൽ ഒരു ജയിലിലുണ്ടായ കലാപത്തെ തുടർന്ന് 13 പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
സെൻട്രൽ മെക്സിക്കൻ സ്റ്റേറ്റായ സാൻ ലൂയിസ് പോടോസിയിലെ ജയിലിലാണീ കലാപമുണ്ടായിരുന്നത്. 2012ൽ ന്യൂവോ ലിയോൺ ജയിലിൽ ഉണ്ടായ കലാപത്തിൽ 44 പേർ മരിച്ചിരുന്നു. തങ്ങളെ എതിർക്കുന്നവർ ആരായാലും അവരെ ക്രൂരമായി കൊന്നു തള്ളുകയെന്നത് മെക്സിക്കൻ ഡ്രഗ് മാഫിയയുടെ രീതിയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവർ കൊല ചെയ്ത പ്രസ് ഫോട്ടഗ്രാഫറായ 31 കാരനായ റൂബെൻ എസ്പിനോസ അവരിലൊരാൾ മാത്രമാണ്. കടുത്ത രീതിയിൽ മർദനമേറ്റ നിലയിലായിരുന്നു ഫോട്ടോഗ്രാഫറുടെ മൃതദേഹം കാണപ്പെട്ടിരുന്നത്. തങ്ങൾക്കെതിര ഇദ്ദേഹം നീക്കം നടത്തുന്നുവെന്ന സംശയത്തിലാണ് മാഫിയ എസ്പിനോസയുടെ ജീവനെടുത്തത്.
Stories you may Like
- ഡിജിപി ഓഫീസിന് മുക്കിന് താഴെ മാഫിയ; ചതിക്കുഴി എങ്ങും സജീവം
- ഓയൂർ അന്വേഷണത്തിൽ നിറയുന്നത് വിദേശത്തേക്കുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പോ?
- ബേക്കലിൽ മണൽ മാഫിയയുടെ കുപ്രചാരണത്തിൽ അന്വേഷണം
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍