അയർലണ്ടിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടു; ഇംഗ്ലണ്ടിൽ അനേകം വീടുകളുടെ മേൽക്കൂര പറന്ന് പോയി; നിരവധി വീടുകൾ ഇരുട്ടിലായി; മാഞ്ചസ്റ്ററിലും കനത്ത നാശം വിതച്ചു; വെസ്റ്റ് ഇംഗ്ലണ്ടിലും വെയിൽസിലും വീശി അടിച്ച ശേഷം സൗത്ത് ഇംഗ്ലണ്ടിലേക്ക് നീങ്ങി; ഒഫെലിയ കൊടുങ്കാറ്റിൽ സ്തബ്ധരായി ബ്രിട്ടൻ
ഭയപ്പെട്ടത് പോലെ ഇന്നലെ വീശിയടിച്ചിരിക്കുന്ന ഒഫെലിയ കൊടുങ്കാറ്റ് ബ്രിട്ടനിൽ കടുത്ത നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തിയിരിക്കുകയാണ്.ശക്തമായ കാറ്റിനെ തുടർന്ന് അയർലണ്ടിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇംഗ്ലണ്ടിൽ അനേകം വീടുകളുടെ മേൽക്കൂര പറന്ന് പോവുകയും ചെയ്തു. ഇതിന് പുറമെ നിരവധി വീടുകൾ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട ഇരുട്ടിലായി. മാഞ്ചസ്റ്ററിലും കനത്ത നാശമാണ് കാറ്റ് വിതച്ചിരിക്കുന്നത്. വെസ്റ്റ് ഇംഗ്ലണ്ടിലും വെയിൽസിലും വീശി അടിച്ച ശേഷം കാറ്റ് സൗത്ത് ഇംഗ്ലണ്ടിലേക്ക് നീങ്ങി. ഇത്തരത്തിൽ ഒഫെലിയ കൊടുങ്കാറ്റിൽ സ്തംബ്ധരായിരിക്കുകയാണ് ബ്രിട്ടൻ.
കാറ്റിലുണ്ടായ നാശനഷ്ടങ്ങളെ തുടർന്ന് 120,000 വീടുകളിലാണ് വൈദ്യുതിയില്ലാതായിരിക്കുന്നത്. ഇതിന് പുറമെ റോഡ്,റെയിൽ, വിമാന ഗതാഗത രംഗത്തും കനത്ത തടസങ്ങളാണ് കാറ്റ് സൃഷ്ടിച്ചിരിക്കുന്നത്. കാറ്റിനോട് പൊരുതി പറക്കാൻ ശേഷിയില്ലാതായതിനെ തുടർന്ന് നിരവധി വിമാനങ്ങൾ നിർബന്ധപൂർവം താഴെയിറക്കിയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ 56വർഷങ്ങൾക്കിടെ രാജ്യം അഭിമുഖീകരിച്ചിരിക്കുന്ന ഏറ്റവും പ്രക്ഷുബ്ധമായതും നാശനഷ്ടങ്ങൾ വിതച്ചതുമായ കാറ്റായിരുന്നു ഒഫെലിയ. വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത നാശനഷ്ടങ്ങൾ വിതച്ചിരിക്കുന്ന കാറ്റ് നിലവിൽ യുകെയിലാകമാനം വീശിയടിക്കാനുള്ള പാതയിലാണ്.
മാഞ്ചസ്റ്ററിലെ നോർത്തേൺ ക്വാർട്ടർ ഏരിയയിലെ ഷോപ്പുകൾക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ലിവർപൂൾ ജോൺ ലെനൻ എയർപോർട്ടിലേക്ക് നിരവധി വിമാനങ്ങൾ കാറ്റ് കാരണം നിർബന്ധപൂർവം ഇറങ്ങാൻ ഇടയാക്കിയിരുന്നു. കാബിനിൽ നിന്നും പുകയുടെ ഗന്ധം ഉയർന്നതിനെ തുടർന്നായിരുന്നു ഇത്. അയർലണ്ടിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 119 മൈലായിരുന്നു. 1987ൽ ഉണ്ടായതും 18 പേരുടെ മരണത്തിനിടയാക്കിയതുമായ ഗ്രേറ്റ് സ്റ്റോമിന് ശേഷം ഇവിടുത്തെ കാലാവസ്ഥയെ മാറ്റി മറിച്ചിരിക്കുന്ന കൊടുങ്കാറ്റാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
അയർലണ്ടിലെ കാലാവസ്ഥയെ അടുത്ത കാലത്ത് ഏറ്റവുമധികം പ്രക്ഷുബ്ധമാക്കിയ കാറ്റാണ് ഇന്നലെയുണ്ടായിരിക്കുന്നത്. മുൻകരുതലായി ഇവിടുത്തെ സ്കൂളുകളും കോളജുകളും അടച്ചിട്ടിരുന്നു. ഡബ്ലിൻ എയർപോർട്ടിൽ മാത്രം 130 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. എന്ത് സാഹചര്യവും നേരിടുന്നതിനായി സൈന്യം അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരുന്നു. കാറ്റിന്റെ പ്രത്യാഘതങ്ങളെ ഭയന്ന് നിരവധി പബ്ലിക്ക് സർവീസുകൾ പ്രവർത്തനം നിർത്തിയിരുന്നു. നോർത്തേൺഅയർലണ്ടിൽ 1300 വീടുകളിലും വെയിൽസിൽ 200 വീടുകളിലുമായിരുന്നു ഈ അവസരത്തിൽ വൈദ്യുതി ഇല്ലാതായത്.
കടലിലെ അവസ്ഥയും പ്രക്ഷുബ്ധമായതിനാൽ നിരവധി ക്രോസ്ചാനൽ ഫെറി കമ്പനികൾ സർവീസുകൾ നിർത്തി വച്ചതിനാൽ ആയിരക്കണക്കിന് യാത്രക്കാരാണ് ഇന്നലെ രാവിലെ കുടുങ്ങിപ്പോയത്. 1961ൽ എത്തിയ ഡെബി കൊടുങ്കാറ്റിന് ശേഷമുള്ള ഏറ്റവും അപകടകരമായ കാറ്റായിരിക്കും ഒഫെലിയ എന്ന് ഐറിഷ് ഗവൺമെന്റ് ഫോർകാസ്റ്റർമാർ മുന്നറിയിപ്പേകിയിരുന്നു. കെറിയിലും കോർക്കിലുമുടനീളം മരങ്ങൾ വൈദ്യുതി കമ്പികളിൽ വീണ് കിടന്നിരു്നനു. അയർലണ്ടിൽ ഗാൾവേ, മായോ, സ്ലിഗോ, ഡോനെഗെൽ എന്നീ കൗണ്ടികളിൽ കാറ്റ് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. മെറ്റ് ഓഫീസ് ഇതിനിടെ നോർത്തേൺ അയർലണ്ടിൽ ആംബർ വെതർ വാണിങ് പുറപ്പെടുവിച്ചിരുന്നു.
അയർലണ്ടിൽ കാൻസർ നഴ്സായ ക്ലാരെ ഓ നെയിൽ, മൈക്കൽ പൈക്കെ(31) , ഫിന്റൻ ഗോസ് (33)എന്നിവർ ഒഫെലിയ വിതച്ച ദുരന്തത്തിൽ മരിച്ചിട്ടുണ്ട്. ഓനെയിലിന്റെ കാറിന് മേൽ ഒരു മരക്കൊമ്പ് വീണാണ് അവർ മരിച്ചിരിക്കുന്നത്. കാറ്റ് വിതച്ച പ്രതികൂലമായ കാലാവസ്ഥയാണീ അപകടത്തിന് കാരണമായിരിക്കുന്നത്. മരത്തിന്റെ ശാഖ വിൻഡ്സ്ക്രീൻ തകർത്ത് ഉള്ളിലേക്കെത്തുകയും നെഞ്ചിന് സാരമായ പരുക്കേൽപ്പിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു അന്ത്യം. കോ വാട്ടർഫോർഡിലെ അഗ്ലിഷ് ഗ്രാമത്തിന് സമീപത്ത് ആർ671ൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന അമ്മയെന്ന് കരുതുന്ന 70 കാരിയെ വാട്ടർഫോർഡ് റീജിയണൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
മൈക്കൽ പൈക്കെ മരിച്ചിരിക്കുന്നത് റോഡിൽ വീണ് കിടക്കുന്ന മരം വെട്ടി മാറ്റുന്നതിനിടെ സംഭവിച്ച അപകടത്തെ തുടർന്നായിരുന്നു. ചെയിൻസേ ഉപയോഗിച്ച് കാഹിറിന് സമീപം ബാലിബ്രാഡോ ഏരിയയിൽ വച്ചാണ്അപകടം സംഭവിച്ചിരിക്കുന്നത്. മുകളിൽ നിന്നും വീണ മരക്കൊമ്പ് തട്ടിയാണ് ദുരന്തമുണ്ടായിരിക്കുന്നത്. പൈക്കെയുടെ മാതാപിതാക്കൾക്ക് അയാളടക്കം 11 കുട്ടികളാണുള്ളത്. ഇവരിൽ ഏറ്റവും ഇളയ സന്തതിയാണ് ഇദ്ദേഹം. മരം കാറിന് മേൽ വീണാണ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഫിന്റൻ ഗോസ് എന്ന 33 കാരൻ മരിച്ചിരിക്കുന്നത്. കോ ലൗത്തിലെ ഡൻഡാൽക്ക് സ്വദേശിയാണ്. ഡൻഡാൽക്കിലെ റാവെൻസ്ഡെയിൽ വച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്. ദുരന്തമുണ്ടായ ഉടൻ എമർജൻസി സർവീസുകൾ കുതിച്ചെത്തിയെങ്കിലും ഹോസ്പിറ്റലിൽ വച്ച് ഇദ്ദേഹം മരിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍