കരീബിയൻ ദ്വീപുകളിൽ വൻ നാശം വിതച്ച ഇർമ അമേരിക്കയിലേക്ക്; വിർജിൻ ഉടമ റിച്ചാർഡ് ബ്രാൻഡ്സണിന്റെ കരീബിയൻ സ്വകാര്യ ദ്വീപിലെ ആഡംബര മാളിക പൂർണമായും തകർന്നു; വിമാനത്തെ കൈകൊണ്ട് തൊടാവുന്ന കരീബിയൻ എയർപോർട്ട് തകർന്നടിഞ്ഞു
ഫ്ലോറിഡ: കരീബിയൻ ദ്വീപുകളിൽ സർവനാശം വിതച്ച് ഇർമ കൊടുങ്കാറ്റ്. കുഞ്ഞൻ ദ്വീപായ ബാർബുഡയെ ഏറെക്കുറെ പൂർണമായും തകർത്തെറിഞ്ഞ ഇർമ മൂന്നുപേരുടെ മരണത്തിനും ഇടയാക്കി. അറ്റ്ലാന്റിക്കിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കരുത്തേറിയ കൊടുങ്കാറ്റ് മണിക്കൂറിൽ 185 മൈൽ വേഗത്തിലാണ് ആഞ്ഞടിച്ചത്. ബുധനാഴ്ച പുലർച്ചെ ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ പ്യൂർട്ടോ റിക്കോയിലും വിർജിൻ ദ്വീപിലും വൻതോതിൽ നാശനഷ്ടമുണ്ടായി.
ബാർബുഡയിലെ 90 ശതമാനം വീടുകളും കെട്ടിടങ്ങളും തകർന്നതായി ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗസ്റ്റൺ ബ്രൗൺ പറഞ്ഞു. ദ്വീപിലെ എല്ലാ വീടുകൾക്കും നാശനഷ്ടമുണ്ടായി. ചിലവയുടെ മേൽക്കൂരകൾ അപ്പാടെ പറന്നു. മിക്കവരുടെയും വസ്തുവകകൾ പൂർണമായും നഷ്ടപ്പെട്ടു. ബാർബുഡ അക്ഷരാർഥത്തിൽ ചവറുകൂനയായി മാറി-ഗസ്റ്റൺ പറഞ്ഞു. 1800 പേരാണ് ദ്വീപിൽ താമസിച്ചിരുന്നത്. അവർക്ക് തുടർന്ന് താമസിക്കാനാവാത്ത വിധം കൊടുങ്കാറ്റ് നാശം വിതച്ചതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബാർബുഡയിൽ തകർന്ന കെട്ടിടത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ, അമ്മയുടെ കൈയിലിരുന്ന കൈക്കുഞ്ഞ് കൊല്ലപ്പെട്ടു. സെന്റ് ബാർട്സിലും സെന്റ് മാർട്ടിനിലും ഓരോരുത്തർ വീതവും മരിച്ചു. കരീബിയൻ മേഖലയിലെ മറ്റു രാജ്യങ്ങളിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. റോഡുകൾ തകരുകയും വെള്ളപ്പൊക്കത്തിൽ ആളുകൾ ദുരവസ്ഥയിലാവുകയും ചെയ്തു. ആന്റിഗ്വ ആൻഡ് ബാർബുഡ, സെന്റ് ബാർട്സ്, സെന്റ് മാർട്ടിൻ എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.
ബുധനാഴ്ച ഉച്ചയോടെ ശക്തികുറഞ്ഞ കാറ്റ് യു.എസ്. വിർജിൻ ദ്വീപിലെ സെന്റ് തോമസിലേക്ക് നീങ്ങി. സാൻ ഹുവാന്‍ 90 മൈൽ കിഴക്കായി നീങ്ങുന്ന കാറ്റ് അമേരിക്കയിലെത്തുമെന്നാണ് കരുതുന്നത്. പ്യൂർട്ടോറിക്കോയിൽ 1928-ൽ 2748 പേരുടെ മരണത്തിനിടയാക്കിയ സാൻ ഫെലിപ്പ് കൊടുങ്കാറ്റുകഴിഞ്ഞാൽ ഏറ്റവും ശക്തിയുള്ള കാറ്റാണ് ഇപ്പോൾ വീശിയതെന്ന് അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രേഖപ്പെടുത്തി.
പ്യൂർട്ടോറിക്കോയിലെ വൈദ്യുതിബന്ധമാകെ താറുമാറായിട്ടുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതിബന്ധം പൂർവസ്ഥിതിയിലാക്കുന്നതിന് ആറുമാസമോ അതിൽക്കൂടുതലോ വേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിർജിൻ ദ്വീപുകളിലും പ്യൂർട്ടോറിക്കോയിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്..
കൊട്ടാരം തകർന്നു
വിർജിൻ വിമാനക്കമ്പനി ഉടമയും ബ്രിട്ടീഷ് കോടീശ്വരനുമായ റിച്ചാർഡ് ബ്രാൻഡ്സണിന്റെ നെക്കർ ഐലൻഡിലുള്ള കൊട്ടാര സദൃശമായ വീട് കൊടുങ്കാറ്റിൽ പൂർണമായും തകർന്നു. എന്നാൽ, ഇവിടെയുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് അദ്ദേഹത്തിന്റെ മകൻ സാം ബ്രാൻസൺ പറഞ്ഞു. കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ റിച്ചാർഡ് ബ്രാൻഡ്സൺ ഇവിടെയുണ്ടായിരുന്നു.
കൊടുങ്കാറ്റിൽ കെട്ടിടത്തിന് വൻതോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. പ്രധാന കെട്ടിടം താമസിക്കാൻ സാധിക്കാത്തവിധം തകർന്നു. എന്നാൽ, ഇവിടെയുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നത് സന്തോഷത്തോടെ അറിയിക്കുന്നു-സാം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. താൻ വിർജിൻ ദ്വീപിൽ കുടുങ്ങിയിരിക്കുകയാണെന്ന് റിച്ചാർഡ് ബ്രാൻസണും അറിയിച്ചു. അദ്ദേഹത്തിനൊപ്പം വിർജിൻ സ്ഥാപനത്തിന്റെ മുൻനിര ഉദ്യോഗസ്ഥരും ഇവിടെയുണ്ടായിരുന്നു.
വിമാനത്താവളവും നിലംപൊത്തി
കടൽത്തീരത്തുകൂടി കൈകൊണ്ട് തൊടാവുന്ന അകലത്തിൽ വിമാനങ്ങൾ മൂളിപ്പറക്കുന്ന വിമാനത്താവളമെന്ന പേരിൽ പ്രസിദ്ധമായ ജൂലിയാന രാജകുമാരി അന്താരാഷ്ട്ര വിമാനത്താവളവും കൊടുങ്കാറ്റിൽ തകർന്നടിഞ്ഞു. സെന്റ് മാർട്ടിൻ ദ്വീപിലെ ഡച്ച് ഉടമസ്ഥതയിലുള്ള സെന്റ് മാർട്ടേനിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കെട്ടിടങ്ങളും മറ്റും പൂർണമായി തകർന്നതായി അധികൃതർ അറിയിച്ചു.
കൊടുങ്കാറ്റിൽ വലിയ പാറക്കല്ലുകൾ ഉരുണ്ടുവന്ന് വിമാനങ്ങളിൽ ഇടിക്കുകയും റൺവേയും മറ്റ് അനുബന്ധ സൗകര്യങ്ങളും തകരുകയും ചെയ്തു. ശക്തമായ കാറ്റിൽ പറന്നുവന്ന മണൽക്കൂമ്പാരം റൺവേ ഉപയോഗശൂന്യമാക്കി. വിമാനത്താവളതത്തിനുള്ളിലെ ചെക്കിൻ പോയന്റുകളും തകർന്നു. പല കെട്ടിടങ്ങളും നിലംപൊത്തി. കൊടുങ്കാറ്റിന് മുന്നോടിയായി ചൊവ്വാഴ്ചതന്നെ ഇവിടേക്കുള്ളതും ഇവിടുന്നുള്ളതുമായ എല്ലാ സർവീസുകളും നിർത്തിവെച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍