Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രാൻസും ജർമനിയും ബ്രസ്സൽസും തുർക്കിയും പ്രധാന ടാർജറ്റുകൾ; അന്തിമ ലക്ഷ്യം അമേരിക്കയും ബ്രിട്ടനും; വെള്ളക്കാരുടെ ഉറക്കം കെടുത്തി ഇസ്ലാമിക് ഭീകരർ നിർണായക കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞു; ഇനി ആർക്കും രക്ഷയില്ല

ഫ്രാൻസും ജർമനിയും ബ്രസ്സൽസും തുർക്കിയും പ്രധാന ടാർജറ്റുകൾ; അന്തിമ ലക്ഷ്യം അമേരിക്കയും ബ്രിട്ടനും; വെള്ളക്കാരുടെ ഉറക്കം കെടുത്തി ഇസ്ലാമിക് ഭീകരർ നിർണായക കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞു; ഇനി ആർക്കും രക്ഷയില്ല

യൂറോപ്പിൽ ജനങ്ങളുടെ ഉറക്കം കെടുത്തി ഭീകരർ കൂട്ടക്കുരുതികൾ തുടരുമ്പോൾ, ലോകം ഞെട്ടലിലാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ പാശ്ചാത്യ ലോകത്തുണ്ടായ ഭീകരാക്രമണങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ജർമനിയിലെ മ്യൂണിക്കിൽ ഷോപ്പിങ് മാളിൽ ഒമ്പതുപേരെ വെടിവച്ചിട്ട സംഭവം. യൂറോപ്പിൽ ഫ്രാൻസും ജർമനിയും ബ്രസൽസുമാണ് ഭീകരരുടെ ഇപ്പോഴത്തെ ലക്ഷ്യ കേന്ദ്രങ്ങൾ. അന്തിമ ലക്ഷ്യം അമേരിക്കയും ബ്രിട്ടനും തന്നെ.

ജർമനിയിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ അക്രമമാണിത്. കഴിഞ്ഞയാഴ്ചയാണ് ഒരു പ്രാദേശിക ട്രെയിനിൽ കത്തിയുമായി കടന്നുകൂടിയ അഭയാർഥി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അഞ്ചുപേരെ ഇയാൾ കുത്തിവീഴ്‌ത്തി. ഐസിസിൽ ആകൃഷ്ടനായ യുവാവാണ് അക്രമം നടത്തിയതെന്ന് ആഭ്യന്തര മന്ത്രി തോമസ് ഡെ മൈസിയേർ പറഞ്ഞു. മുഹമ്മദ് റിയാദ് എന്ന യുവാവിനെ ഓടിരക്ഷപ്പടാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിവച്ചുകൊന്നു.

ഇതിനും ഒരാഴ്ചമുമ്പാണ് ഫ്രാൻസിലെ നീസിൽ ദേശീയ ദിനം ആഘോഷിച്ചുകൊണ്ടിരുന്ന ജനക്കൂട്ടത്തിനുനേരെ ടുണീഷ്യക്കാരനായ ഭീകരർ ട്ര്ക്ക് ഓടിച്ചുകയറ്റിയത്. പത്ത് കുട്ടികളടക്കം 84 പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സായുധസേന മുഹമ്മദ് ബൗലേൽ എന്ന അക്രമിയെ വെടിവച്ചുകൊന്നതോടെയാണ് ട്രക്കിന്റെ മരണപ്പാച്ചിൽ അവസാനിച്ചത്.

ജൂൺ 29-ന് തുർക്കിയിലെ ഇസ്താംബുളിലുണ്ടായ മൂന്ന് ചാവേർ ബോംബ് സ്‌ഫോടനങ്ങളിൽ 41 പേർ മരിക്കുകയും230 പേർക്ക് പരക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്താംബുളിലെ അറ്റാത്തുർക്ക് വിമാനത്താവളത്തിന്റെ ടെർമിലനിലായിരുന്നു ആക്രമണം. തുർക്കി പൊലീസ് പ്രത്യാക്രമണം നടത്തിയതോടെ മൂന്ന് ഭീകരരും സ്വയം പൊട്ടിത്തെറിച്ചു.

ജൂൺ 12-ന് അമേരിക്കയിലെ ഫ്‌ളോറിഡയിലെ നിശാക്ലബ്ബിൽ ഒമർ മാട്ടീൻ എന്നയാൾ നടത്തിയ വെടിവെപ്പിൽ 49 പേർ മരിച്ചു. പരിക്കേറ്റത് 53 പേർക്ക്. മൂന്നുമണിക്കൂർ നേരത്തെ ഭീകരാന്തരീക്ഷത്തിനുശേഷം മാട്ടീനെ പൊലീസ് വെടിവച്ചുകൊന്നു.

മാർച്ച് 22-ന് ബ്രസ്സൽസ് എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഹാളിൽ രണ്ടു ചാവേറാക്രമണമുണ്ടായി. ജനുവരി 12-ന് ഇസസ്താംബുളിൽ നബീർ ഫാദിൽ എന്ന ചാവേർ ജർമൻ വിനോദ സംഘത്തിനരികിലെത്തി പൊട്ടിത്തെറിച്ചു. പാരീസിൽ നവംബർ 13-നുണ്ടായ വലിയ ആക്രമണത്തിൽ 137 പേർ മരിക്കുകയും 368 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഈജിപ്തിൽ കഴിഞ്ഞ വർഷം ഒക്ടോബർ 23-ന് മെട്രോജറ്റ് വിമാനം ഭീകരർ ബോംബുവച്ച് തകർത്ത് 224 പേരെ കൊലപ്പെടുത്തി. ജൂൺ 26-ന് ടുണീഷ്യയിലെ വിനോദ കേന്ദ്രത്തിൽ നടത്തിയ വെടിവെപ്പിൽ 38 പേർ മരിച്ചു. 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രിട്ടീഷ് പൗരന്മാരാണ് മരിച്ചവരിലേറെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP