Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിന്റെ സമ്പൂർണ നാശം ആസന്നമോ? ഒരു വർഷത്തിനുള്ളിൽ പാക്കിസ്ഥാനിൽ നിന്നും ആണവായുധം വാങ്ങുമെന്ന് ഐസിസ് തീവ്രവാദികൾ; അമേരിക്കക്കെതിരെ പ്രയോഗിക്കുമെന്നും മുന്നറിയിപ്പ്

ലോകത്തിന്റെ സമ്പൂർണ നാശം ആസന്നമോ? ഒരു വർഷത്തിനുള്ളിൽ പാക്കിസ്ഥാനിൽ നിന്നും ആണവായുധം വാങ്ങുമെന്ന് ഐസിസ് തീവ്രവാദികൾ; അമേരിക്കക്കെതിരെ പ്രയോഗിക്കുമെന്നും മുന്നറിയിപ്പ്

ലണ്ടൻ: ലോകത്തെ ഏറ്റവും അപകടകരമായ തീവ്രവാദ ഗ്രൂപ്പായ ഐസിസ് ലോകത്തെ മുഴുവൻ നശിപ്പിക്കുമോ? അതിക്രൂരമായി ആളുകളെ കഴുത്തറുത്തുകൊലപ്പെടുത്തുകയും യുവതികളെ ബലാത്സംഗം ചെയ്യുകയും പതിവാക്കിയ ഐസിസ് തീവ്രവാദികൾ ആണവായുധവും കൈവശപ്പെടുത്തുമെന്ന ഭീതിയാണ് ലോകത്തെ മുഴുവൻ ഭീതിയിലാക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പാക്കിസ്ഥാനിൽ നിന്നും ആണവായുധം വാങ്ങുമെന്നാണ് ഐസിസ് തീവ്രവാദികളുടെ അവകാശവാദം. ഐസിസിന്റെ ഇറാഖ് വിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയ്ക്ക എതിരെ ആണവായുധം പ്രയോഗിക്കുമെന്നും തീവ്രവാദികൾ ഭീഷണിപ്പെടുത്തി. ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ദാബിഖ് മാഗസിനിലൂടെയാണ് തീവ്രവാദികൾ തങ്ങളുടെ തീവ്രവാദ സ്വപ്‌നം പങ്കുവെക്കുന്നത്.

തീവ്രവാദി ശക്തികൾ ഒരു കുടക്കീഴിൽ ഒരുമിക്കുമെന്ന സൂചനയും 'ശരിയായ കൊടുങ്കാറ്റ്' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. നൈജീരിയയിലെ ബോക്കോഹറം തീവ്രവാദികൾ ഐ.എസുമായി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മദ്ധ്യ കിഴക്കൻ ആഫ്രിക്കയിലും ഏഷ്യയിലും ഒന്നിച്ചു പ്രവർത്തിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ആഗോള തലത്തിൽ തന്നെ ഒന്നും ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും ലേഖനം പറയുന്നു. അമേരിക്ക,ഇറാൻ എന്നീ രാജ്യങ്ങളിലെ സൈനികരിൽ നിന്ന് ടാങ്കുകളും, റോക്കറ്റ് ലോഞ്ചറുകളും മിസൈൽ സംവിധാനങ്ങളും പിടിച്ചെടുത്തതിന് ശേഷമാണ് സഖ്യത്തിന് ഐ.എസും ബോക്കോഹറമും തീരുമാനിച്ചത്. അടുത്ത ലക്ഷ്യം ആണവായുധങ്ങളാണെന്നും ലേഖനത്തിൽ പറുന്നു.

നിരവധി എണ്ണപ്പാടങ്ങൾ പിടിച്ചെടുത്ത ഐസിസ് തീവ്രവാദികളുടെ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ ബാങ്ക് ബാലൻസുമുണ്ട്. ഈ തുക ഉപയോഗിച്ച് പാക്കിസ്ഥാനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി ചേർന്നാണ് ആണാവായുധം വാങ്ങാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. ഇി ആണവായുധം വാങ്ങാൻ കഴിയാതെ വന്നാൽ ആയിരക്കണക്കിന് ടൺ അമോണിയം നൈട്രേറ്റ് വാങ്ങും. അതിന് അധികം ആയാസപ്പെടേണ്ടി വരില്ലെന്നും മാഗസിനിൽ പറയുന്നു.

ഇന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശേഷിയുള്ള തീവ്രവാദിഗ്രൂപ്പാണ് ഐ.എസ്. കഴിഞ്ഞ വർഷത്തെ യു.എസ് ട്രഷറി വകുപ്പിന്റെ കണക്കുപ്രകാരം 1,240 കോടി രൂപയാണ് ഇവരുടെ ഒരു ദിവസത്തെ വരുമാനം. കൂടാതെ തങ്ങളുടെ അംഗങ്ങളിൽനിന്നും സാധാരണ പൗരന്മാരിൽ പിരിച്ചെടുക്കുന്ന വൻ ചുങ്കവും ഇറക്കുമതിത്തീരുവയും, വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ് തുടങ്ങിയവയ്ക്ക് ഐ.എസിന്റെ റവന്യൂ ഏജൻസിയായ 'അൽഹിസ്ബ' പിരിക്കുന്ന പണവും അടക്കം വൻ സാന്പത്തിക ശൃംഖലയാണ് ഐ.എസിനുള്ളത്. ഇതു കൂടാതെ പ്രമുഖരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടും പണമുണ്ടാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP