Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമികത വളർത്താനുള്ള അന്തിമ യുദ്ധത്തിന് ഐസിസ് തെരഞ്ഞെടുത്തത് ഇന്ത്യയെ ആക്രമിക്കൽ; ഇന്ത്യയിൽ നിറയെ ബോംബുകൾ പൊട്ടിച്ച് അമേരിക്കയെ രംഗത്തിറക്കും; പാക്കിസ്ഥാൻ അമേരിക്കയ്ക്ക് കൈമാറിയ രഹസ്യ രേഖയിൽ ഇസ്ലാമിക ഭീകരരുടെ പദ്ധതി ഭയാനകം

ഇസ്ലാമികത വളർത്താനുള്ള അന്തിമ യുദ്ധത്തിന് ഐസിസ് തെരഞ്ഞെടുത്തത് ഇന്ത്യയെ ആക്രമിക്കൽ; ഇന്ത്യയിൽ നിറയെ ബോംബുകൾ പൊട്ടിച്ച് അമേരിക്കയെ രംഗത്തിറക്കും; പാക്കിസ്ഥാൻ അമേരിക്കയ്ക്ക് കൈമാറിയ രഹസ്യ രേഖയിൽ ഇസ്ലാമിക ഭീകരരുടെ പദ്ധതി ഭയാനകം

വാഷിങ്ടൺ: ഇസ്ലാമിക വളർത്താൻ ഇന്ത്യയെ ആക്രമിക്കുകയാണ് ഐസിസ് ഭീകരരുടെ അടുത്ത ലക്ഷ്യം. പാക്കിസ്ഥാനിലെ പഞ്ചാബിനോട് ചേർന്ന പ്രദേശത്തെ ആക്രമണങ്ങൾക്കിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. ഇന്ത്യയെ ആക്രമിച്ച് ലോകത്തെ തോൽപ്പിക്കുകയാണ് ലക്ഷ്യം. ഇതിനെതിരെ ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി. സ്വാതന്ത്ര്യ ദിന ചടങ്ങ് ഉൾപ്പെടെയുള്ളവയിൽ അധിക കരുതൽ ഉണ്ടാകും.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ ഇന്ത്യയിൽ നാശം വിതയ്ക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. അമേരിക്കൻ മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിന് (എ.എം.ഐ.) പാക്കിസ്ഥാനിലെ ഗോത്രവർഗ മേഖലയിൽനിന്നു ലഭിച്ച പ്രവർത്തന റിപ്പോർട്ടിൽനിന്നാണ് ഇന്ത്യയെ ആക്രമിക്കാനുള്ള ഐസിസ്. നീക്കം വെളിവായത്. അവസാന യുദ്ധത്തിനു തുടക്കമിടാനാണ് ഇന്ത്യയെ ആക്രമിക്കുന്നതെന്നാണ് സൂചന. ഇറാനും സിറിയയ്ക്കുമപ്പുറം ഇന്ത്യയാണ് പ്രധാന എതിരാളിയെന്ന് പ്രഖ്യാപിക്കുകയ കൂടിയാണ് ഐസിസ്. ഇന്ത്യയിലെ നയതന്ത്ര ആസ്ഥാനങ്ങളാകും ലക്ഷ്യം.

ഇന്ത്യയെ ആക്രമിക്കുന്നതോടെ പ്രകോപിതരായ അമേരിക്കയും സഖ്യകക്ഷികളും തിരിച്ചടിക്കുമെന്നും ലോകം മുഴുവനുമുള്ള മുസ്‌ലിംകൾ അവർക്കെതിരേ ഒരുമിച്ചു ചേരുമെന്നും അതോടെ അവസാന യുദ്ധം ആസന്നമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും യു.എസ്.എ. ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയെ നേരിട്ട് ആക്രമിച്ച് ഊർജം പാഴാക്കുന്നതിലും നല്ലത് അറബ് ലോകത്ത് സായുധ വിപ്ലവത്തിനു വിത്തു പാകുന്നതാണെന്നും റിപ്പോർട്ടിലുണ്ട്. പാക് താലിബാനുമായി ബന്ധമുള്ള പാക്കിസ്ഥാൻകാരനിൽനിന്നാണ് എ.എം.ഐ. പ്രവർത്തന റിപ്പോർട്ട് ചോർത്തിയത്.

അഫ്ഗാനിസ്ഥാനിലുള്ള യു.എസ്., പാക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥരെയും യു.എസ്. സൈനികരെയും ആക്രമിക്കാനുള്ള പദ്ധതിയും എ.എം.ഐ. പുറത്തുവിട്ടു. യു.എസ്.എ. ടുഡേയുടെ ഈയാഴ്ചത്തെ എഡിഷനിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐ.എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ആഭ്യന്തര പ്രവർത്തന റിപ്പോർട്ടിലാണ് ആക്രമണ സൂചനയുള്ളത്. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാൻ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാൻ ശ്രമിക്കുന്ന സംഘടനയാണ് 32 പേജു വരുന്ന പ്രവർത്തന റിപ്പോർട്ട് തയാറാക്കിയത്.

ലോകത്തുള്ള സകലമാന മുസ്‌ലിംകളുടെയും നേതാവായി ഐ.എസ്. നേതാവിനെ അംഗീകരിച്ച് ഈ സായുധ വിപ്ലവത്തിൽ പങ്കുചേരാൻ മറ്റൊരു പ്രമുഖ ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദയോട് ആഹ്വാനമുണ്ടെന്നും പറയപ്പെടുന്നു. അവിടെയുമിവിടെയും ആക്രമണങ്ങൾ നടത്തി സമയം പാഴാക്കരുതെന്നും ഐസിസ് ഉപദേശം നൽകി. ഇന്ത്യയെ ആക്രമിക്കുന്നതിലൂടെ തങ്ങളുടെ സ്വാധീനശക്തി ലോകത്തിനു മുന്നിൽ വെളിപ്പെടുത്താമെന്നാണ് ഐ.എസിന്റെ കണക്കുകൂട്ടലെന്നാണ് വിലയിരുത്തൽ.

ഇസ്ലാമിക ഭീകരരുടെ ഭീഷണിയെക്കുറിച്ച് വൈറ്റ് ഹൗസുമായും പെന്റഗൺ അധികൃതരുമായും ചർച്ച ചെയ്തതായി പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി അയ്‌സാസ് അഹമ്മദ് ചൗധരി പറഞ്ഞു. ജൂണിൽ വാഷിങ്ടണിൽ നടന്ന പത്രസമ്മേളനത്തിൽ പാക്കിസ്ഥാനിൽ ഐ.എസ്. ഭീകരരില്ലെന്ന് ചൗധരി അവകാശപ്പെട്ടിരുന്നു. അഫ്ഗാനിലെ ഐ.എസ്. അനുകൂലികളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അലിസ്റ്റർ ബാസ്‌കി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP