ജാലിയൻവാലാ ബാഗിൽ പത്ത് മിനിറ്റിനുള്ളിൽ ചുട്ടെരിച്ചത് 1000 പേരെ; വിഭജനം വഴി കൊന്നൊടുക്കിയത് 10ലക്ഷം പേരെ; പട്ടിണിക്കിട്ട് കൊന്നത് മൂന്ന് കോടിയാളുകളെ; ബ്രിട്ടീഷുകാർ ഇന്ത്യക്കാരോട് ചെയ്തത് നമുക്ക് മറക്കാനാവുമോ?
നാളെ ഇന്ത്യ വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വരഹിതമായ ദുർഭരണത്തിൽ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ച ദിനത്തെ ഇന്നും അടങ്ങാത്ത ആഹ്ലാദാരവങ്ങളോടെ മാത്രമേ നമുക്ക് വരവേൽക്കാനാവൂ. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ആധുനികവൽക്കരിക്കാനും ഇവിടുത്തെ അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാനും നമ്മെ പരിഷ്കൃതരാക്കാനും ബ്രിട്ടീഷ് ഭരണം നിമിത്തമായിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വം നമ്മോട് ചെയ്ത ക്രൂരതകൾ ഒരിക്കലും മറക്കാൻ ഭാരതത്തിനാവില്ല. ജാലിയൻവാലാ ബാഗ് സംഭവത്തിൽ ബ്രിട്ടീഷ് പട്ടാളം പത്ത് മിനുറ്റിൽ 1000 ഇന്ത്യക്കാരെ ചുട്ടെരിച്ച സംഭവം മാത്രം മതി ഇന്നും നമ്മുടെ സിരകളിലെ ബ്രിട്ടീഷ് വിരുദ്ധ രക്തത്തെ ഉത്തേജിപ്പിക്കുവാൻ. ഇതിന് പുറമെ സ്വാതന്ത്ര്യം നൽകാൻ തീരുമാനിച്ചപ്പോഴും പോകുന്ന പോക്കിലും ഇന്ത്യാ മഹാരാജ്യത്തിന് പരമാവധി ദ്രോഹം ചെയ്യുകയെന്ന നിഗൂഢ ലക്ഷ്യത്തോടെ രാജ്യത്തെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ചിട്ടായിരുന്നു സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഈ മണ്ണിൽ നിന്നും കെട്ട് കെട്ടിയിരുന്നത്. ആ വിഭജനത്തിന്റെ ഭാഗമായി തിരികൊളുത്തപ്പെട്ട വർഗീയ കലാപങ്ങളിലൂടെ പത്ത് ലക്ഷം പേരുടെ കൊലപാതകങ്ങൾക്കാണ് ബ്രിട്ടൻ വഴിമരുന്നിട്ടത്. ഇതിന് പുറമെ തങ്ങളുടെ ഭരണകാലത്ത് മൂന്ന് കോടിയാളുകളെ പട്ടിണിക്കിട്ട് കൊല്ലാനും ബ്രിട്ടൻ മടിച്ചിരുന്നില്ല.
ഇത്തരത്തിൽ സാമ്രാജ്യത്വ ഭരണകാലത്ത് ബ്രിട്ടൻ ചെയ്ത് കൂട്ടിയ ചില കൊടുംപാതകങ്ങളോട് ഇന്ത്യക്കാർക്ക് മാത്രമല്ല ബ്രിട്ടീഷ് ജനതയിലെ നല്ലൊരു വിഭാഗത്തിന് പോലും കടുത്ത എതിർപ്പുണ്ടെന്നാണ് അടുത്തിടെ നടന്ന യുഗോവ് പോളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലും അതിന്റെ കോളോണിയലിസ്റ്റ് ചരിത്രത്തിലും തങ്ങൾക്ക് അഭിമാനമേറെയുണ്ടെന്നാണ് യുഗോവ് പോളിൽ പങ്കെടുത്ത 44 ശതമാനം പേരും വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 23 ശതമാനം ബ്രിട്ടീഷുകാർ ഇത്തരം കൊടും ചെയ്തികളെയോർത്ത് ഇന്നും പശ്ചാത്തപിക്കുന്നുണ്ടെന്നും പോൾഫലം വെളിപ്പെടുത്തുന്നു. മറ്റൊരു 23 ശതമാനം പേർക്ക് ഇക്കാര്യത്തിൽ പ്രത്യേകിച്ച് കാഴ്ചപ്പാടുകളൊന്നുമില്ല.
1922ൽ ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ പരമോന്നതിയിൽ എത്തിയപ്പോൾ ലോക ജനസംഖ്യയിൽ അഞ്ചിലൊന്നും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. ലോകത്തിലെ ഭൗമമേഖലയിൽ കാൽഭാഗവും ബ്രിട്ടന്റെ ആധിപത്യത്തിലുമായിരുന്നു. തങ്ങൾ ഭരിച്ച പ്രദേശങ്ങളിൽ വിവിധ തരത്തിലുള്ള വികസനങ്ങൾ നടപ്പിലാക്കിയെന്നാണ് സാമ്രാജ്യത്വത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. എന്നാൽ ഇക്കാലങ്ങളിൽ ബ്രിട്ടീഷ് സാമ്രാജ്യം തങ്ങളുടെ വിവിധ അധീനപ്രദേശങ്ങളിൽ നടത്തിയ കൂട്ടക്കൊലകൾ, പട്ടിണിക്കിട്ടുള്ള കൊലപാതകങ്ങൾ, കോൺസൻട്രേഷൻ ക്യാമ്പുകൾ തുടങ്ങിയവയിലൂടെ വിതച്ച നാശത്തെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിർക്കുന്നവർ എടുത്ത് കാട്ടുന്നത്.ഇത്തരത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിയ ഏറ്റവും വെറുക്കപ്പെട്ടതും മനുഷ്യത്വരഹിതവുമായ അഞ്ച് സംഭവങ്ങളെയാണ് സാമ്രാജ്യത്വ വിരുദ്ധർ കൂടുതലായി അപലപിച്ചിരിക്കുന്നത് അവ താഴെപ്പറയുന്നവയാണ്.
1. ബോയർ കോൺസൻട്രേഷൻ ക്യാമ്പുകൾ
1899നും 1902നും ഇടയിൽ നടന്ന രണ്ടാം ബോയർ യുദ്ധത്തിനിടയിൽ ബ്രിട്ടീഷുകാർ ബോയർ ജനതയുടെ ആറിലൊന്ന് ഭാഗത്തെയും തടവുകാരാക്കിയിരുന്നു. സ്ത്രീകളും കുട്ടികളുമായിരുന്നു ഇതിൽ മുഖ്യമായും ഉൾപ്പെട്ടിരുന്നത്. അവരെ ക്രൂരമായ കോൺസൻട്രേഷൻ ക്യാമ്പുകളിൽ അടച്ചിട്ട് മനുഷ്യത്വരഹിതമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ആളുകളെ തിക്കിനിറച്ചിരുന്ന ഈ ക്യാമ്പുകളിൽ വളരെ പരിമിതമായി മാത്രമേ ഭക്ഷണം നൽകിയിരുന്നുള്ളൂ.
ഇവർക്കിടയിൽ മാരകരോഗങ്ങൾ പടർന്ന് പിടിക്കുകയും മിക്കവരും നരകയാതന അനുഭവിച്ച് മരിക്കുകയുമായിരുന്നു. ഏതാണ്ട് 107,000 പേരായിരുന്ന ഇത്തരം ക്യാമ്പുകളിൽ തടവിലാക്കപ്പെട്ടിരുന്നത്. ഇതിൽ 27,927 പേർ മരിക്കുകയും ചെയ്തു. ഇതിന് പുറമെ അഗണ്യമായ തോതിൽ കറുത്ത ആഫ്രിക്കൻ വംശജരും ഇവിടെ മരിച്ചിരുന്നു.
2. അമൃത് സർ കൂട്ടക്കൊല
ബ്രിട്ടൻ ഇന്ത്യയിൽ നടത്തിയിരുന്ന അനീതികരമായ കോളനി ഭരണത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചിരുന്ന ആയിരക്കണക്കിന് ആളുകൾക്ക് നേരെ പഞ്ചാബിലെ അമൃത്സറിലുള്ള ജാലിയൻ വാലബാഗിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവയ്പാണിത്. പ്രകോപനമില്ലാതെയുള്ള വെടിവയ്പിൽ പത്ത് മിനുറ്റിനിടെ 1000ത്തോളം പേരാണ് മരിച്ച് വീണിരുന്നത്. 1919 ഏപ്രിൽ 13നായിരുന്നും ചരിത്രം പൊറുക്കാത്ത ഈ കൊടുംപാതകം അരങ്ങേറിയിരുന്നത്. ബ്രിഗേഡിയർ റെജിനാൾഡ് ഡയർ എന്ന ബ്രിട്ടീഷ് ഓഫീസറായിരുന്നു ഇതിന് ഉത്തരവിട്ടിരുന്നത്. വെടിയുണ്ടകൾ തീരുന്നത് വരെയായിരുന്നു ഇവിടെ വെടിയുതിർത്തിരുന്നത്. പിൽക്കാലത്ത് ഡയറിനെ ബ്രിട്ടനിൽ നായകനായി വാഴ്ത്തുകയും 26,000 പൗണ്ട് സമ്മാനമായി ജനം നൽകുകയും ചെയ്തിരുന്നു. ഇതിൽ കടുത്ത എതിർപ്പുള്ള നിരവധി പേർ ഇന്നും ബ്രിട്ടീഷ് ജനതയിലുണ്ടെന്ന് പുതിയ പോളിലൂടെ വെളിപ്പെട്ടിട്ടുണ്ട്.
3. ഇന്ത്യാ വിഭജനം
1947ൽ ഇന്ത്യ വിട്ട് പോകാൻ തീരുമാനിച്ച ബ്രിട്ടൻ പോകുന്ന പോക്കിൽ ഇന്ത്യാ മഹാരാജ്യത്തോട് ചെയ്ത് പൊറുക്കാനാവാത്ത തെറ്റായിട്ടാണ് ഇന്ത്യാ വിഭജനത്തെ നിരവധി പേർ കാണുന്നത്. 1947ൽ ഒരു ലഞ്ചിനിടെയായിരുന്നു സൈറിൽ റാഡ്ക്ലിഫ് ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കുന്ന ബോർഡർ വരച്ചത്. ഇത്തരത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഉപഭൂഖണ്ഡത്തെ റാഡ്ക്ലിഫ് ആദ്യമായി വിഭജിച്ച ശേഷം 10 മില്യൺ പേർ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടും പലായനത്തിന് വിധിക്കപ്പെടുകയും അവരിൽ പത്ത് ലക്ഷത്തോളം പേർ വർഗീയ കലാപത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
4. മൗ മൗ കലാപം
1951നും 1960നും ഇടയിൽ കെനിയയിലുണ്ടായ മൗ മൗ കലാപത്തെ തുടർന്ന് അവിടം ഭരിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ കെനിയക്കാരെ മനുഷ്യത്വ രഹിതമായി അടിച്ചമർത്തുകയും പീഡിപ്പിച്ച് കൊല്ലുകയുമായിരുന്നു. ഇതിനെക്കുറിച്ചോർത്ത് നിരവധി ബ്രിട്ടീഷുകാർ ഇന്നും പശ്ചാത്തപിക്കുന്നുണ്ട്. ഈ സംഭവത്തിൽ നിരവധി സ്ത്രീകളെയാണ് ബ്രിട്ടീഷ് സൈന്യം ബലാത്സംഗം ചെയ്തുകൊന്നിരുന്നത്. ഈ കലാപത്തെ തുടർന്ന് യുകെ സർക്കാരിന് 200 മില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടായിരുന്നു.
കലാപത്തിലേർപ്പെട്ടിരുന്ന കികുയു ഗോത്രവർഗക്കാരെ ഇവിടുത്തെ ക്യാമ്പുകളിൽ തടഞ്ഞ് വച്ച് കൊടിയ പീഡനങ്ങൾക്കിരയാക്കിയിരുന്നു. ഈ കോൺസൻട്രേഷൻ ക്യാമ്പുകളിൽ 20,000 മുതൽ ഒരു ലക്ഷം പേർ വരെ കൊല്ലപ്പെട്ടുവെന്നാണ് വിവിധ ചരിത്രകാരന്മാർ വെളിപ്പെടുത്തുന്നത്.
5. ഇന്ത്യയിലെ ക്ഷാമം
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്ത് 12 മില്യണും 29 മില്യണും ഇടയിലുള്ളവർ പട്ടിണികിടന്ന് മരിച്ചിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനെ ഇന്നും ഇന്ത്യക്കാർക്ക് പുറമെ ബ്രിട്ടീഷ് ജനതയിൽ നിരവധി പേരും അപലപിക്കുന്നുണ്ട്. ഇന്ത്യയിൽ ഇത്തരത്തിൽക്ഷാമം കത്തിപ്പടരുമ്പോഴും ഇവിടെ നിന്നും മില്യൺ കണക്കിന് ടൺ ഗോതമ്പ് ബ്രിട്ടനിലേക്ക് കയറ്റുമതി നടത്താനും ബ്രിട്ടീഷ് സാമ്രാജ്യം മടിച്ചിരുന്നില്ല. വിൻസ്റ്റൻ ചർച്ചിൽ ബ്രിട്ടീഷ് പട്ടാളക്കാർക്കായും ഗ്രീസ് പോലുള്ള രാജ്യങ്ങളിലേക്കുമായി ഭക്ഷണം തിരിച്ച് വിട്ടതിന്റെ ഫലമായി 1943ൽ മാത്രം നാല് മില്യൺ ബംഗാളികൾ പട്ടിണി കിടന്ന് മരിച്ചിരുന്നു. താൻ ഇന്ത്യക്കാരെ വെറുക്കുന്നുവെന്നും അവർ മൃഗതുല്യരായ മനുഷ്യരാണെന്നും അവർക്ക് മൃഗീയമായ മതമാണുള്ളതെന്നുമായിരുന്നു ബംഗാളിലെ ക്ഷാമത്തെക്കുറിച്ച് അന്ന് ചർച്ചിൽ പ്രതികരിച്ചിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്