Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ അറസ്റ്റ് ചെയ്യുന്നവർക്ക് 100 കോടി ഇനാം; ഇന്ത്യയുമായി സൗഹൃദത്തിന് ശ്രമിക്കുന്ന നേതാക്കൾ കനത്ത വില നൽകേണ്ടി വരും; സലാഹുദീനെ തൊടാൻ ആരേയും അനുവദിക്കില്ല; ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ജമാഅത്തെ ഇസ് ലാമി നേതാക്കൾ രംഗത്ത്

പെഷാവർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യുന്നവർക്ക് 100 കോടി നൽകുമെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപനം. പാക് അധീന കശ്മീരിലെ റാവ്‌ലാകോട്ടിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവെ ജമാഅത്തെ ഇസ്‌ലാമിയുടെ തലവൻ സിറാജ് ഉൽ ഹഖാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്ന പാക്കിസ്ഥാൻ നേതാക്കൾക്ക് കനത്ത വില നൽകേണ്ടി വരുമെന്നും ഹഖ് വ്യക്തമാക്കി. ഹിസ്ബുൽ മുജാഹിദ്ദീൻ നേതാവായ സെയ്ദ് സലാഹുദ്ദീനെ അറസ്റ്റ് ചെയ്യാനുള്ള മോദി സർക്കാരിന്റെ പാരിതോഷിക പ്രഖ്യാപനമാണ് ജമാഅത്തെ ഇസ് ലാമിയെ പ്രകോപിപ്പിക്കുന്നത്

പാരിതോഷികം പ്രഖ്യാപിച്ച് ഹിസ്ബുൽ മുജാഹിദ്ദീൻ നേതാവായ സെയ്ദ് സലാഹുദ്ദീനെ അറസ്റ്റ് ചെയ്യാൻ ഇന്ത്യയ്ക്കാവില്ല. മോദിക്കോ മോദിയുടെ ഏജന്റുകൾക്കോ അതിന് ഒരിക്കലും കഴിയില്ല. സലാഹുദ്ദീനെ അറസ്റ്റ് ചെയ്യുന്നവർക്ക് 50 കോടി പാരിതോഷികം നൽകുമെന്ന് മോദി പറയുന്നു. എന്നാൽ മോദിയെ അറസ്റ്റ് ചെയ്യുന്നവർക്ക് 100 കോടി ഞങ്ങൾ നൽകും സിറാജ് പറഞ്ഞു.

ജമ്മു കശ്മീരിലും ഗുജറാത്തിലും നൂറുക്കണക്കിനുപേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി മോദിയാണ്. കശ്മീർ സ്വതന്ത്രമാകുന്നതിനായി നിബന്ധകൾ മുൻനിർത്തിയുള്ള ബന്ധമാണ് പാക്കിസ്ഥാന് ഇന്ത്യയുമായുള്ളത്. കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാണ്. ഇന്ത്യയുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടാൻ ശ്രമിക്കുന്ന പാക് രാഷ്ട്രീയ പ്രവർത്തകർ പാക്കിസ്ഥാന്റെയും കശ്മീരികളുടെയും ശത്രുക്കളാണ്.

ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നവർ ഇന്ത്യയിലേക്ക് പോവുക. അവർക്ക് ഇസ്‌ലാമാബാദിൽ ഇടമില്ല. വ്യാപാരബന്ധം ഉയർത്താനെന്ന പേരിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും നടക്കുന്ന നീക്കങ്ങൾ ലജ്ജയുളവാക്കുന്നതാണെന്നും സിറാജ് പറഞ്ഞു. കാശ്മീരിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ് ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധമെന്നും ഹഖ് വിശദീകരിച്ചു. പാക്കിസ്ഥാൻ പാർലമെന്റിൽ നാല് അംഗങ്ങളുള്ള പാർട്ടിയാണ് ജമാഅത്തെ ഇസ് ലാമി. പാർലമെന്റിൽ അംഗബലം കുറവാണെങ്കിലും പാക്കിസ്ഥാനിലുടനീളം സ്വാധീനമുണ്ട്.

ഇതുപയോഗിച്ച് ഇന്ത്യാ-പാക് ചർച്ചകൾ അട്ടിമറിക്കാനുള്ള ശ്രമമാണ് സിറാജ് ഉൽ ഹഖ് നടത്തുന്നതെന്നാണ് വിലയിരുത്തൽ. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കുകയാണ് ഇതിലൂടെ ല്ക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP