പത്തു വർഷം കൂടി കഴിയുമ്പോൾ ലണ്ടന്റെ മുഖം അപ്പാടെ മാറും; പടുത്തുയർത്തുന്നത് 20 നിലയിൽ കൂടുതൽ പൊക്കമുള്ള 260 അപ്പാർട്ട്മെന്റുകൾ
ലണ്ടൻ: ലണ്ടന്റെ മുഖഛായ മാറ്റിമറിക്കാൻ പാകത്തിന് വൻ സൗധങ്ങൾ ഒരുങ്ങുന്നു. 20 നിലകളിൽ കൂടുതലുള്ള 260 അപ്പാർട്ട്മെന്റുകൾ നിർമ്മാണം പൂർത്തിയാക്കുമ്പോൾ ലണ്ടന്റെ പുതിയ മുഖമായിരിക്കും ലോകത്തിന് കാണാൻ സാധിക്കുക.
തലസ്ഥാനത്തിന് പുതിയ മുഖഛായ നൽകാൻ ആകാശം മുട്ടുന്ന 260-ലേറെ കെട്ടിടങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ മിക്കവയും ലക്ഷ്വറി ഫ്ലാറ്റുകളാണെന്നാണ് റിപ്പോർട്ട്. ചെറുപ്പക്കാരായ പ്രഫഷണലുകളേയും സമ്പന്നരേയും ലക്ഷ്യമിട്ടുകൊണ്ട് നിർമ്മിക്കുന്ന ഈ സൗധങ്ങളിൽ എഴുപതോളം കെട്ടിടങ്ങൾ നിർമ്മാണഘട്ടത്തിലാണ്. ജനസാന്ദ്രത ഏറുകയും വീടുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ട് വർധിക്കുകയും ചെയ്തതോടെയാണ് ഏറെ നിലകളുള്ള അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം ഇത്തരം സൗധങ്ങൾ നിർമ്മിക്കുന്നത് വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ടുകൊണ്ടാണെന്നും അതുകൊണ്ടു തന്നെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഇവയിൽ മിക്കവയും ഒഴിഞ്ഞു തന്നെ കിടക്കുമെന്നാണ് വിമർശകർ പറയുന്നത്. വർധിച്ച വാടകയും വീടുവിലയും കൊണ്ട് വലയുന്ന സാധാരണക്കാരായ ലണ്ടൻ നിവാസികൾക്ക് ഏറെ പ്രയോജനമൊന്നും ഈ പദ്ധതികൊണ്ട് ലഭിക്കില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
ലണ്ടനിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടങ്ങളിൽ നിന്നു വ്യത്യസ്തമായി താമസത്തിനുള്ള അപ്പാർട്ട്മെന്റുകളാണ് പുതുതായി നിർമ്മിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. നിലവിൽ ബിസിനസ് ആവശ്യങ്ങൾക്കായി ഒട്ടേറെ ബഹുനില കെട്ടിടങ്ങൾ ഉണ്ടെങ്കിലും നിർമ്മാണത്തിലിരിക്കുന്നവയും നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടുള്ളവയും ലക്ഷ്വറി ഫ്ലാറ്റുകളുടെ രീതിയിലാണ് രൂപപ്പെടുത്തുന്നത്. ലണ്ടൻ സിറ്റി, കാനറി വാർഫ് തുടങ്ങിയ പരമ്പരാഗത ബഹുനില കെട്ടിടങ്ങളുടെ ഇടയിൽ നിന്ന് മാറി ക്രോയ്ഡോൺ, ബ്രെന്റ്, ലൂയിഷാം തുടങ്ങിയ മേഖലകളിലേക്കാണ് പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 11 ശതമാനത്തിലധികം കെട്ടിടങ്ങൾക്കാണ് ഈ വർഷം അനുമതി നൽകിയിരിക്കുന്നതെന്നാണ് ന്യൂ ലണ്ടൻ ആർക്കിടെക്ചർ ആൻഡ് പ്രോപ്പർട്ടി കൺസൾട്ടന്റ് ജി എൽ ഹേൺ വെളിപ്പെടുത്തുന്നത്.
ഇവയിൽ 70 എണ്ണം നിർമ്മാണ ഘട്ടത്തിലാണ്. 117 എണ്ണത്തിന് നിർമ്മാണ അനുമതിയും ലഭിച്ചിട്ടുണ്ട്. 70 എണ്ണത്തിന് ഇനിയും അനുമതിക്കായി കാത്തുകിടക്കുന്നു. ഇപ്പോൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നവയിൽ എട്ട് ടവർ ബ്ലോക്കുകൾ താമസത്തിനായി മാത്രം നിർമ്മിക്കുന്നതാണ്. 14,800 പുതിയ ഭവനങ്ങൾ ഇതോടെ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
തേംസിന് അഭിമുഖമായി പണിയുന്ന ഒരു കെട്ടിടത്തിൽ ഒരു ബെഡ്റൂം ഫ്ലാറ്റിന്റെ വില 1.4 മില്യൺ പൗണ്ടിൽ തുടങ്ങുന്നു. അതേസമയം സിറ്റിക്കു പുറത്ത് ഗുഡ്മാൻസ് ഫീൽഡിൽ പണിയുന്ന സ്റ്റുഡിയോ അപ്പാർട്ട്മെന്റിന്റെ വില 700,000 പൗണ്ടാണെന്നുമാണ് പറയുന്നത്. പുതുതായി പണിയുന്ന അപ്പാർട്ട്മെന്റുകളുടെ വില ശരാശരി വീടു വിലയെക്കാൾ ഇരട്ടിയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സിറ്റിക്കു പുറത്തുള്ള കെട്ടിടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. സ്ട്രാറ്റ്ഫോർഡിൽ പണിയുന്ന പുതിയ കെട്ടിടത്തിലെ ഒറ്റമുറി ഫ്ലാറ്റിന്റെ വില 370,000 പൗണ്ടാണെന്നാണ് കമ്പനി പരസ്യം ചെയ്തിരിക്കുന്നത്.
ലണ്ടനിൽ വീടു വിലയിൽ ഈ വർഷം നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുൻ വർഷത്തെക്കാൾ 12.7 ശതമാനം വർധനയാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്. നിലവിൽ സെൻട്രൽ ലണ്ടനിലും മറ്റും ഏറെ ബഹുനില കെട്ടിടങ്ങൾ ഉള്ളതിനാൽ സിറ്റിക്കു പുറത്ത് ഉൾപ്രദേശങ്ങളിലാണ് കൂടുതൽ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ബ്രെന്റിലും ക്രോയ്ഡോണിലും രണ്ട് ടവർ ബ്ലോക്കുകൾ നിർമ്മാണത്തിലുണ്ട്. ഹാരിംഗേ, ഹൂൺസ്ലോ എന്നിവിടങ്ങളിൽ ഓരോന്നും ഇപ്പോൾ നിർമ്മിച്ചുവരുന്നു. ബാർക്കിങ്, ബാർനെറ്റ്, ഈലിങ് തുടങ്ങിയ മേഖലകളിൽ അംബരചുംബികളായ കെട്ടിടങ്ങൾ നിർമ്മിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. വീടുവിപണിയിലുണ്ടായ ബൂമിങ് ആണ് ലക്ഷ്വറി ഫ്ലാറ്റുകളുടെ നിർമ്മാണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍