മാഫിയക്കെതിരെ ശബ്ദിച്ചാൽ പൊലീസ് ഓഫീസറായാലും പത്രപ്രവർത്തകനായാലും തല അറക്കും; ഇടപാടുകാരെ പരസ്യമായി കെട്ടിത്തൂക്കി കൊല്ലും; ഇപ്പോൾ ജയിലിലും കൊല; ലോകത്തെ ഏറ്റവും അപകടകാരികൾ മെക്സിക്കൻ ഡ്രഗ് മാഫിയയോ...?
മാഫിയ എന്ന വാക്ക് കേട്ടാൽ തന്നെ ഭൂരിഭാഗം പേരും ഞെട്ടിവിറയ്ക്കുമെന്നുറപ്പാണ്. അപ്പോൾ എന്തും ചെയ്യാൻ മടിക്കാത്ത ഒരു സംഘത്തിന്റെ ചിത്രമാണ് നമ്മുടെ മനസിൽ തെളിയുന്നത്. ലോകത്തിലെ മാഫിയകളിൽ ഏറ്റവും ഭീകരർ മെക്സിക്കൻ ഡ്രഗ് മാഫിയയാണെന്നാണ് ദീർഘകാലത്തെ അവരുടെ കുപ്രസിദ്ധവും ക്രൂരവുമായ ചെയ്തികളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. 1957 മുതൽ സജീവമായ ഈ മാഫിയയെ ഇത്രയും കാലമായിട്ടും ആർക്കും നിർമ്മാർജനം ചെയ്യാൻ സാധിച്ചിട്ടില്ലെന്നത് അവരുടെ ശക്തിയാണ് വെളിപ്പെടുത്തുന്നത്. കർക്കശമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട കൊള്ളസംഘമാണ് മെക്സിക്കൻ മാഫിയ എന്നറിയപ്പെടുന്നത്. പേരിൽ മെക്സിക്കോ എന്നുണ്ടെങ്കിലും ഇത് യുഎസിലാണ് പിറവിയെടുത്തത്.1957ൽഈ മാഫിയക്കെതിരെ ആർക്കും ശബ്ദമുയർത്താൻ പോലും സാധ്യമല്ലെന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ വെളിപ്പെടുത്തുന്നത്.
ഇവർക്കെതിരെ നീങ്ങുന്നവർ പൊലീസ് ഓഫീസറായാലും പത്രപ്രവർത്തകനായാലും തല അറുക്കുമെന്നുറപ്പാണ്. ഇടപാടുകാരെ പരസ്യമായി കെട്ടിത്തൂക്കി കൊല്ലുകയും ചെയ്യും. ഇപ്പോഴിതാ തങ്ങളുടെ കൊലപാതകം ജയിലിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് മെക്സിക്കൻ ഡ്രഗ് മാഫിയ. ഇതൊക്കെ കാണുമ്പോൾ ലോകത്തിലെ ഏറ്റവും അപകടകാരികൾ മെക്സിക്കൻ ഡ്രഗ് മാഫിയയാണോ എന്ന ചോദ്യം ആരുടെ മനസിലും ഉയരുകയും ചെയ്യും.
നോർത്ത് മെക്സിക്കോയിലെ ടോപോ ചികോ ജയിലിലാണ് രണ്ട് വിഭാഗത്തിൽ പെട്ട മയക്കുമരുന്ന കടത്ത് സംഘത്തിലുള്ള പ്രതികൾ തമ്മിൽ ഏറ്റുമുട്ടി കടുത്ത കലാപം അരങ്ങേറിയിരിക്കുന്നത്. തൽഫലമായി 52 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജയിലനകത്ത് നിന്ന് വെടിയൊച്ചകൾ കേട്ടിരുന്നുവെന്നാണ് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നത്.സീറ്റാസ് മയക്കുമരുന്ന സംഘത്തിലെ ഇരുവിഭാഗങ്ങൾ തമ്മിലാണ് ജയിലിനകത്ത് ഏറ്റു മുട്ടിയിരിക്കുന്നത്.
എന്നാൽ ഇത് മുൻകൂട്ടി പദ്ധതിയിട്ട ശേഷം നടത്തിയ കരുതിക്കൂട്ടിയുള്ള ഏറ്റുമുട്ടലാണെന്ന സൂചനകളും ഇപ്പോൾ ഉയർന്ന് വന്നിട്ടുണ്ട്. മെക്സിക്കോയുടെ വടക്കൻ വ്യവസായനഗരമായ മോൺടെറെയിലാണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ നടന്ന കലാപത്തിൽ 52 പേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന കാര്യം ന്യൂവോ ലിയോൺ സ്റ്റേറ്റ് ഗവർണറായ ജെയിം റോഡ്രിഗ്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 മുതൽ 40 മിനുറ്റുകൾ വരെ നീണ്ടു നിന്ന കലാപമായിരുന്നു ഇതെന്നും റിപ്പോർട്ടുണ്ട്.
ജയിൽപുള്ളികൾ മൂർച്ചയേറിയ ആയുധങ്ങളും ബാറ്റുകളും വടികളും മറ്റും ഉപയോഗിച്ചായിരുന്നു പരസ്പരം ഏറ്റ് മുട്ടിയിരുന്നത്. 60 വർഷം പഴക്കമുള്ള ജയിലിൽ 3800 തടവ് പുള്ളികളാണുള്ളത്. ജയിലിൽ പാർപ്പിക്കാവുന്ന തടവ് പുള്ളികളുടെ പരിധിയുടെ ഇരട്ടി വരുമിത്.കലാപത്തെ തുടർന്ന് സൈന്യത്തെയും പൊലീസിനെയും ജയിലിനകത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഒരൊറ്റ തടവ് പുള്ളിയും രക്ഷപ്പെട്ടിട്ടില്ലെന്നും തോക്കുകൾ പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും ഗവർണർ വെളിപ്പെടുത്തുന്നു.കലാപത്തിനിടെ തടവുപുള്ളികൾ സപ്ലൈ റൂമിന് തീവച്ചിരുന്നു. അർധരാത്രിയിൽ ജയിലിൽ തീ ആളിക്കത്തുന്നതിന്റെ ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.സംഭവത്തെ തുടർന്ന് സമീപവാസികൾ ജയിലിനടുത്ത് തടിച്ച് കൂടിയിരുന്നു. ജയിലിനകത്ത് നിന്നുയരുന്ന തീ കാരണം മുകളിൽ കറുത്ത പുക കാണാമായിരുന്നുവെന്നാണവർ പറയുന്നത്. സംഭവം നിയന്ത്രണധീനമായെന്നാണ് ന്യൂവോ ലിയോൺ സ്റ്റേറ്റ് ഗവർണറായ ജെയിം റോഡ്രിഗ്യൂസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് വിശദാംശങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം പറയുന്നു.
ജയിലിലെ ഗാർഡുമാരുടെ ശ്രദ്ധ തിരിക്കാനായി ഒരുകൂട്ടം തടവ് പുള്ളികൾ തീയിടുകയും അതിനിടെ മറ്റൊരു സംഘം ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. അർധരാത്രിയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്നും എന്നാൽ എത്രപേർ മരിച്ചുവെന്ന് കൃത്യമായി പറായാനാവില്ലെന്നുമാണ് സ്റ്റേറ്റ് പബ്ലിക് സെക്യൂരിറ്റി വക്താവായ അന്റോറിയോ ആർഗ്യുല്ലോ പറയുന്നത്. എന്നാൽ കലാപത്തെ തുടർന്ന് ആർക്കും രക്ഷപ്പെടാനായിട്ടില്ലെന്നും പുലർച്ചെ 1.30 ഓടെ എല്ലാം നിയന്ത്രണാധീനമായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജയിലിനടുത്ത തെരുവുകളിൽ പൊലീസ് വാഹനങ്ങൾ പട്രോൽഗ് നടത്തുന്നതിന്റെ ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ജയിലിനകത്തുള്ളവരുടെ ബന്ധുക്കൾ ജയിലിന്റെ ഗേറ്റുകൾ പിടിച്ച് കുലുക്കുന്നതും ഗാർഡുമാർക്കും പൊലീസിനും നേരെ കല്ലുകൾ വലിച്ചെറിയുന്നതും കാണാമായിരുന്നു.ഇപ്പോൾ നടന്ന കലാപത്തെ തുടർന്ന് 20 തടവുകാരെ ഇവിടെ നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ടെന്നാണ് ഒരു സ്റ്റേറ്റ് ഒഫീഷ്യൽ വ്യക്തമാക്കുന്നത്.
പരിധിയിൽ കവിഞ്ഞ പുള്ളികൾ തിങ്ങിഞെരുങ്ങി കഴിയുന്ന രാജ്യത്തെ ജയിലുകളിൽ ഉണ്ടാകുന്ന ഏറ്റവും പുതിയ കലാപമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 2013ൽ ഒരു ജയിലിലുണ്ടായ കലാപത്തെ തുടർന്ന് 13 പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
സെൻട്രൽ മെക്സിക്കൻ സ്റ്റേറ്റായ സാൻ ലൂയിസ് പോടോസിയിലെ ജയിലിലാണീ കലാപമുണ്ടായിരുന്നത്. 2012ൽ ന്യൂവോ ലിയോൺ ജയിലിൽ ഉണ്ടായ കലാപത്തിൽ 44 പേർ മരിച്ചിരുന്നു. തങ്ങളെ എതിർക്കുന്നവർ ആരായാലും അവരെ ക്രൂരമായി കൊന്നു തള്ളുകയെന്നത് മെക്സിക്കൻ ഡ്രഗ് മാഫിയയുടെ രീതിയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവർ കൊല ചെയ്ത പ്രസ് ഫോട്ടഗ്രാഫറായ 31 കാരനായ റൂബെൻ എസ്പിനോസ അവരിലൊരാൾ മാത്രമാണ്. കടുത്ത രീതിയിൽ മർദനമേറ്റ നിലയിലായിരുന്നു ഫോട്ടോഗ്രാഫറുടെ മൃതദേഹം കാണപ്പെട്ടിരുന്നത്. തങ്ങൾക്കെതിര ഇദ്ദേഹം നീക്കം നടത്തുന്നുവെന്ന സംശയത്തിലാണ് മാഫിയ എസ്പിനോസയുടെ ജീവനെടുത്തത്.
Stories you may Like
- ഡിജിപി ഓഫീസിന് മുക്കിന് താഴെ മാഫിയ; ചതിക്കുഴി എങ്ങും സജീവം
- ഓയൂർ അന്വേഷണത്തിൽ നിറയുന്നത് വിദേശത്തേക്കുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പോ?
- ബേക്കലിൽ മണൽ മാഫിയയുടെ കുപ്രചാരണത്തിൽ അന്വേഷണം
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍