വംശീയറാലികൾ തലപൊക്കുന്നു; കലാപങ്ങൾ പതിവാകുന്നു; കുടിയേറ്റക്കാരെ വിശിഷ്ടാതിഥികളായി കരുതിയിരുന്ന സ്വീഡനും മനസ് മാറ്റുമോ...?
അസൈലം എന്ന വാക്ക് അറബിയിൽ ടൈപ്പ് ചെയ്ത് അത് ഒരു സ്മാർട്ട്ഫോൺ സെർച്ച് എൻജിനിൽ സെർച്ച് ചെയ്താൽ ഫലങ്ങളിൽ ആദ്യം വരുന്നത് സ്വീഡൻ എന്ന രാജ്യത്തിന്റെ പേരാരിക്കും.....!!!. ചുമ്മാ പറയുന്നതല്ല മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിലെത്തുന്ന അഭയാർത്ഥികളുടെ പ്രധാനപ്പെട്ട ആശ്രയമായി കുറച്ച് കാലമായി സ്വീഡൻ തുടരുകയാണ്. യൂറോപ്പിലത്തുന്ന ഏഴിലൊന്ന് അഭയാർത്ഥികൾ സ്വീഡനിലാണെത്തുന്നതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ അഭയാർത്ഥികളോട് എന്നും ഉദാരമായ നിലപാടുകൾ പുലർത്തിയിരുന്ന സ്വീഡന് അത് തിരിച്ചടിയാവുകയാണ്. ഇവിടെ ഇപ്പോൾ വംശീയറാലികൾ തലപൊക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കൂടാതെ കലാപങ്ങൾ നിത്യസംഭവങ്ങളാകുന്നുമുണ്ട്. ഇതോടെ കുടിയേറ്റക്കാരെ വിശിഷ്ടാതിഥികളായി കരുതിയിരുന്ന സ്വീഡനും മനസ് മാറ്റുമോയെന്ന സംശയം ഇപ്പോൾ മുമ്പില്ലാത്ത വിധം ബലപ്പെട്ടിരിക്കുകയാണ്.
ഈ വർഷം മാത്രം ഇവിടെ 9.5 മില്യൺ അഭയാർത്ഥികളാണ് എത്തിച്ചേർന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ക്രിസ്മസോടെ മറ്റൊരു 90,000 പേർ കൂടി സ്വീഡനിലെത്തുമെന്നാണ് കരുതുന്നത്. സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, മറ്റ് ദരിദ്ര ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങൽ നിന്നും പലായനം ചെയ്യുന്നരായിരിക്കുമിവർ. 15 വർഷത്തിനുള്ളിൽ തദ്ദേശീയരായ സ്വീഡിഷ് ജനത രാജ്യത്ത് ന്യൂനപക്ഷമായി മാറുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. ഇവിടെ കുടിയേറാനെത്തുന്നവരിൽ മിക്കവരും കുടുംബമായാണ് എത്തുന്നതെന്നതാണ് ഇതിന് കാരണം. അവർക്ക് ഇവിടെ വച്ച് കുട്ടികൾ ജനിക്കുകയും ഇവിടുത്തെ വൈദേശിക ജനസംഖ്യ വർധിക്കാനുള്ള സാഹചര്യവുമാണ് സംജാകമാകാൻ പോകുന്നത്.ഇത് തിരുത്താനാകാത്തെ സാമൂഹിക പരീക്ഷണമാണെന്നാണ് സ്വീഡനിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ടിനോ സാനൻഡജി പറയുന്നത് ഇറാനിയൻകുർദിഷ് പശ്ചാത്തലമുള്ളയാളാണ് അദ്ദേഹം.ഒരു സമ്പന്ന രാഷ്ട്രം പോലും ശ്രമിക്കാത്ത പരീക്ഷണത്തിനാണ് അഭയാർത്ഥികളെ ഇത്തരത്തിൽ നിയന്ത്രണമില്ലാതെ സ്വാഗതം ചെയ്തതിലൂടെ സ്വീഡൻ അനുവർത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇവിടുത്തെ ഉദാരമായ ബെനഫിറ്റുകൾ നേടാൻ അഭയാർത്ഥികൾ വൻതോതിൽ വന്ന് കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളതെന്നും സ്വീഡൻ പോലുള്ള ഒരു ചെറിയ രാജ്യത്തിന് അതിന് ഫണ്ട് നൽകാൻ സാധ്യമല്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
സ്വീഡനിലേക്ക് അഭയാർത്ഥികളെ സ്വീകരിക്കുന്നത് അധികൃതർ ഉദാരമായി തുടരുമ്പോഴും സ്വീഡനിലെ തദ്ദേശീയരായ ജനതയ്ക്ക് ഇതിനോടുള്ള നിലപാടുകളിൽ മുമ്പില്ലാത്ത വിധം എതിർപ്പുകളുണ്ടാകാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ പ്രവണതകൾ സൂചിപ്പിക്കുന്നത്. തന്റെ രാജ്യം ഇതു മൂലമുള്ള പ്രതിസന്ധിയെ നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ് വെൻ ഈ ആഴ്ച സമ്മതിച്ചിരുന്നു. അഭയാർത്ഥികളുടെ തള്ളിക്കയറ്റമുണ്ടായതിനെ തുടർന്ന് രാജ്യത്ത് പലയിടങ്ങളിലും കലാപമുണ്ടായതിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സ്വീഡൻ നിർബന്ധിതമാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അതിർത്തി നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയും ഡെന്മാർക്കിൽ നിന്നെത്തുന്ന ട്രെയിനുകളിലെ യാത്രക്കാരെ കർക്കശമായ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഫെറി ടെർമിനലിൽ വന്നിറങ്ങിയവരെയും ക്രമസമാധാനപാലനത്തിന്റെ ഭാഗമായി കർക്കശമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു.
അഭയാർത്ഥികളുടെ ഐഡന്റിറ്റിയോ പശ്ചാത്തലമോ പരിശോധിക്കാതെ എല്ലാവരെയും ഉദാരമായി പ്രവേശിപ്പിച്ചതിലൂടെ രാജ്യത്ത് കനത്ത സുരക്ഷാ ഭീഷണി ഉയരുമെന്നും രാജ്യം കനത്ത വില നൽകേണ്ടി വരുമെന്നുമുള്ള തരത്തിലുള്ള ഉത്കണ്ഠകൾ പെരുകിയിട്ടുമുണ്ട്. വൻതോതിൽ എത്തിയ അഭയാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ രാജ്യം വെല്ലുവിളികൾ നേരിടാനാരംഭിച്ചിരിക്കുന്നുവെന്നാണ് മൈഗ്രേഷൻ മിനിസ്റ്ററായ മോർഗൻ ജോഹൻസൻസ് മുന്നറിയിപ്പേകുന്നത്. സ്വീഡിഷ് ഫർണിച്ചർ സ്റ്റോറുകളിൽ പായകൾ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവയെല്ലാം അഭയാർത്ഥികൾക്ക് തലചായ്ക്കാൻ ചെലവായിക്കഴിഞ്ഞു. ഹോട്ടലുകൾ, സമ്മർ സ്കൂളുകൾ, സ്പോർട്സ് ഹാളുകൾ, മിലിട്ടറി ക്യാംപുകൾ, മ്യൂസിയങ്ങൾ, തീപാർക്കുകൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും അഭയാർത്ഥികളെ അധിവസിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ ഇവർക്കായി പുതിയ ടെന്റടിച്ച ഗ്രാമങ്ങളും സജ്ജമാക്കാൻ തുടങ്ങിയിട്ടുണ്ട്.
അഭയാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഫണ്ടില്ലാതെ സ്വീഡിഷ് ഗവൺമെന്റ് പെടാപ്പാട് പെടുന്നുമുണ്ട്. ഇതിനെ നേരിടാൻ എമർജൻസി ഫണ്ട് അനുവദിക്കാൻ രാജ്യം യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളോട് അതിർത്തി നിയന്ത്രണങ്ങൾ കർക്കശമാക്കാൻ സ്വീഡൻ ഈ ആഴ്ച ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സ്വീഡന്റെ നിയന്ത്രണമില്ലാത്ത ഉദാരനയം മൂലമാണ് അവർ ഇന്ന് പ്രതിസന്ധിയിലായിരിക്കുന്നതെന്നാണ് അയൽരാജ്യമായ ഡെന്മാർക്ക് കുറ്റപ്പെടുത്തുന്നത്. 1975ൽ സ്വീഡിഷ് പാർലമെന്റ് രാജ്യത്തെ വിവിധ സംസ്കാരങ്ങളുടെ സമന്വയമാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടപ്പിലാക്കിയ ഉദാരമായ ഇമിഗ്രേഷൻ നയം കാരണം അഭയാർത്ഥികളും കുടിയേറ്റക്കാരും ഇവിടേക്ക് കുതിച്ചെത്തുകയായിരുന്നു.
നാല് ദശാബ്ദക്കാലം ഇവിടം ഭരിച്ചിരുന്ന ലെഫ്റ്റ് വിങ് സോഷ്യൽ ഡെമോക്രാറ്റുകൾ ഏവർക്കും അഭയമേകുന്ന നയമാണ് പിന്തുടർന്നിരുന്നത്. എന്നാൽ ഇന്ന് അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യം അഭിമുഖീകരിക്കുകയാണ്. ജനസംഖ്യയിൽ 16 ശതമാനവും കുടിയേറ്റക്കാരാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഈ അനുപാതത്തിന്റെ കാര്യത്തിൽ ജർമനി, ബ്രിട്ടൻ, യുഎസ് എന്നിവയേക്കാൾ സ്വീഡൻ മുന്നിലാണ്. കുടിയേറ്റക്കാരുടെ പ്രവാഹം വർധിച്ചതോടെ താരതമ്യേന സമാധാനത്തിൽ കഴിഞ്ഞിരുന്ന സ്വീഡനിൽ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വർധിക്കുകയായിരുന്നു. ഇവിടുത്തെ വിദ്യാഭ്യാസ ഘടനയിൽ പല കുടിയേറ്റക്കാരുടെ കുട്ടികൾക്കും പാസാകാൻ കഴിയാതെ വരുകയും അവർ ബെനഫിറ്റുകളുടെ ബലത്തിൽ മാത്രം കഴിഞ്ഞ് കൂടുകയും ഇത്തരക്കാരിൽ ചിലർ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്ന പ്രവണത കൂടുതലായുണ്ടെന്നും ചില സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതായാലും സമീപകാലത്ത് വർധിച്ച അഭയാർത്ഥി പ്രവാഹം സ്വീഡനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ്. തദ്ദേശീയരും അഭയാർത്ഥികളും തമ്മിലുള്ള ഉരസലുകൾ രാജ്യത്തിന്റെ പലഭാഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ സ്വീഡൻ അഭയാർത്ഥികളുടെ നേരെ വാതിലുകൾ കൊട്ടിയടച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍