കടൽ താണ്ടിയും മരുഭൂമിയിലൂടെ നടന്നും ലോറിക്ക് പിന്നിൽ ഒളിച്ചുമൊക്കെ എത്തിയത് വെറുതെയായി ഭൂരിപക്ഷം അഭയാർത്ഥികളെയും ചാർട്ടേഡ് ഫ്ലൈറ്റിൽ തിരിച്ചയയ്ക്കാൻ ഒരുങ്ങി യൂറോപ്പ്; ഫിൻലാൻഡും സ്വീഡനും തുടക്കമിട്ടു
ചിലരുടെ ജീവിതം അങ്ങനെയാണ്.. അതായത് അനിശ്ചിതത്വം നിരന്തരം അവരെ വേട്ടയാടിക്കൊണ്ടിരിക്കും. സിറിയയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മറ്റും യൂറോപ്പിൽ പുതിയ ജീവിതം സ്വപ്നം കണ്ടെത്തിയ അഭയാർത്ഥികളുടെ അവസ്ഥയാണ് പറഞ്ഞു വരുന്നത്. നാടുംവീടും വിട്ട് യൂറോപ്പിന്റെ മണ്ണിലെത്തിയാൽ തങ്ങളുടെ ജീവിതം തന്നെ മാറിമറിയുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു ഇവരെല്ലാം ജീവൻ പണയം വച്ച് പോലും യൂറോപ്പിലെത്തിയത്. എന്നാൽ അതെല്ലാം വെറും പാഴ്ക്കിനാവായി മാറാനുള്ള സാധ്യത ശക്തമായിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് കടൽ താണ്ടിയും മരുഭൂമിയിലൂടെ നടന്നും ലോറിക്ക് പുറകിൽ ഒളിച്ചുമൊക്കെ വന്ന ഭൂരിപക്ഷം അഭയാർത്ഥികളെയും ചാർട്ടേഡ് ഫ്ലൈറ്റിൽ തിരിച്ചയ്ക്കാൻ യൂറോപ്പ് ഒരുങ്ങുകയാണ്. ഫിൻലാൻഡും സ്വീഡനും പ്രസ്തുത ശ്രമത്തിന് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.
അഭയാർത്ഥികളുടെ അഭയം തേടിയുള്ള അപേക്ഷകൾ നിരസിച്ച് കൊണ്ടാണ് ഇരുരാജ്യങ്ങളും ഇപ്പോൾ ഇവരെ വിമാനം കയറ്റി സ്വദേശങ്ങളിലേക്ക് തിരിച്ചയച്ച് കൊണ്ടിരിക്കുന്നത്. മധ്യപൂർവദേശങ്ങളിൽ നിന്നും മറ്റ് ചില രാജ്യങ്ങളിൽ നിന്നും അനിയന്ത്രിതമായി ഒഴുകിയെത്തിയ അഭയാർത്ഥിപ്രവാഹത്തെ ഉൾക്കൊള്ളാനാവാതെ ശ്വാസം മുട്ടുന്ന രാജ്യങ്ങളാണ് സ്വീഡനും ഫിൻലാൻഡും. അഭയാർത്ഥികളെ തിരിച്ചയക്കുകയല്ലാതെ ഈ വിഷമവൃത്തത്തിൽ നിന്നും കരകയറാൻ തങ്ങൾക്ക് മാർഗങ്ങളില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം തങ്ങൾ സ്വീകരിച്ച 20,000 മുതൽ 32,000 വരെ അഭയാർത്ഥികളെ തിരിച്ചയയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് ഫിന്നിഷ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെയുള്ള മൂന്നിൽ രണ്ട് അഭയാർത്ഥികളും സമർപ്പിക്കുന്ന അസൈലം അപ്ലിക്കേഷൻ വെറുതെയാകുമെന്നും അത് തങ്ങൾ തള്ളുമെന്നുമാണ് ഇമിഗ്രേഷൻ മന്ത്രാലയത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടറായ പൈവി നെർഗ് പറയുന്നത്. കഴിഞ്ഞ വർഷം ഇറാഖ്, അഫ്ഗാനിസ്ഥാൻ, സോമാലിയ എന്നീ രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികൾ പ്രവഹിച്ചതിനെ തുടർന്ന് ഫിൻലാൻഡ് അത്യധികമായി ബുദ്ധിമുട്ടിലായിരുന്നു ഫിൻലാൻഡിലെത്തി 20000 അധികം അഭയാർത്ഥികൾ ഇറാഖിൽ നിന്നുള്ളവരാണ്. ഇപ്പോൾ ഇറാഖ്, സോമാലിയ, അഫ്ഗാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന കാര്യത്തിൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും നെർഗ് വിശദീകരിക്കുന്നു.
പുതിയ നയത്തിന്റെ ഭാഗമായി നാടുകടത്തുന്നവരെ താൽക്കാലികമായി അധിവസിപ്പിക്കാനായി പ്രത്യേക ട്രാൻസിസ്റ്റ് സെന്ററുകൾ സ്ഥാപിക്കാൻ ഫിൻലൻഡിലെ ഇമിഗ്രേഷൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഇമിഗ്രേഷൻ അധികൃതർ അഭയാർത്ഥികളുടെ അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിനനുസൃതമായി തിരിച്ചയക്കൽ ക്രമേണ ക്രമേണയാണ് പുരോഗതി പ്രാപിക്കുക. അടുത്തമാസസങ്ങളിൽ ഇറാഖികളെ തിരിച്ചയ്ക്കാനായി മാത്രം രാജ്യം രണ്ട് ചാർട്ടർ ഫ്ലൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് 4000 അഭയാർത്ഥികൾ തങ്ങളുടെ അസൈലം അപ്ലിക്കേഷനുകൾ പിൻവലിച്ചിട്ടുമുണ്ട്. ആർട്ടിക് റീജിയനിലൂടെ തങ്ങളുടെ രാജ്യത്തേക്ക് അഭയാർത്ഥികളെ കടത്തി വിടരുതെന്ന് ഫിൻലാൻഡ് റഷ്യയോട് നയതന്ത്ര പരമായ ആവശ്യപ്പെടൽ നടത്തിയിട്ടുണ്ട്. ഫിൻലാൻഡിന് പുറമെ അയൽരാജ്യമായ സ്വീഡനും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. വരും വർഷങ്ങളിലായി 80,000 അഭയാർത്ഥികളെ നാടുകടത്താനാണ് സ്വീഡൻ പദ്ധതിയിട്ടിരിക്കുന്നത്. ഇവരുടെ അസൈലം അപേക്ഷകൾ നിരസിക്കുകയും ചെയ്യും.
തങ്ങൾ 60,000 അഭയാർത്ഥികളെ യാണ് മടക്കി അയക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോൾ അത് 80,000 ആയിരിക്കുന്നുവെന്നാണ് സ്വീഡനിലെ ഇൻരീയർ മിനിസ്റ്ററായ ആൻഡേർസ് വൈഗ്മാൻ പറയുന്നത്. ഫിൻലന്റിനെ പോലെ അഭയാർത്ഥികളെ മടക്കി അയക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങൾ സജ്ജമാക്കാനാണ് സ്വീഡനും ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ലഭിച്ച 163,000 അസൈലം അപേക്ഷകളിൽ പകുതിയും നിരസിച്ചുവെന്നാണ് മന്ത്രി പറയുന്നത്.ഇത്രയും അഭയാർത്ഥികളെ മടക്കി അയക്കുകയെന്നത് ഭാരിച്ച പ്രവർത്തിയാണെന്നാണ് സ്വീഡിഷ് മൈഗ്രേഷൻ മിനിസ്റററായ മോർഗൻ ജോൺസൻ പറയുന്നത്.അതിനാൽ അപേക്ഷകൾ തള്ളിയ അഭയാർത്ഥികൾ തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകണമെന്നും അദ്ദേഹം നിർദേശിക്കുന്നു.
സിറിയയിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ സ്വീഡനിൽ ഓട്ടോമാറ്റിക്കായി പിആർ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അവസാനം ഇത് റദ്ദാക്കുകയായിരുന്നു.അതിന് പകരം അവർക്കിപ്പോൾ മൂന്ന് വർഷം താൽക്കാലികമായി ഇവിടെ താമസിക്കുന്നതിനുള്ള പെർമിറ്റാണ് നൽകുന്നത്. പുതിയ അഭയാർത്ഥികൾ ഇനിയും രാജ്യത്തെത്താതിരിക്കാനും അപേക്ഷ തള്ളിയവരെ തിരിച്ചയക്കാനുമായി അതിർത്തികളിലുള്ള പൊലീസിന്റെ എണ്ണം ഇരട്ടിയാക്കിയിട്ടുമുണ്ട്.
ഇത്തരത്തിലുള്ള നടപടികൾ പുരോഗമിക്കുമ്പോഴും ഇപ്പോഴും യൂറോപ്പിലേക്ക് അഭയാർത്ഥികൾ പ്രവഹിക്കുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഈ ശ്രമത്തിനിടയിൽ 31 പേർ മരിച്ചുവെന്നാണ് വെളിപ്പെട്ടിരക്കുന്നത്. സാമോസിലെ ഏയ്ജിയൻ ദ്വീപിൽ നിന്നകലെയായി കടലിൽ ബോട്ട് മുങ്ങിയാണിവർ മരിച്ചത്. ഇതിൽ 10 കുട്ടികളടക്കം 25 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുമുണ്ട്. ലിബിയൻ തീരത്ത് നിന്നകലെയുള്ള ഭാഗത്ത് നിന്നും ഒരു റബർ ബോട്ടിൽ നിന്നും തങ്ങൾക്ക് ആറ് മൃതദേഹങ്ങൾ ലഭിച്ചുവെന്നാണ് ഇറ്റാലിയൻ നേവി വെളിപ്പെടുത്തുന്നത്. സെർബിയയുമായുള്ള അതിർത്തിക്കടുത്ത് ബൾഗേറിയയിൽ നിന്നും രണ്ട് അഭയാർത്ഥികളുടെ മരവിച്ച ശവശരീരങ്ങൾ ലഭിച്ചിരുന്നു. കടലിലൂടെ യൂറോപ്പിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 4000 പേരാണ് മരിച്ചിരിക്കുന്നതെന്നാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍