നടാഷ കാംപുസ്കിന്റെ തടവുകാരനെ ആരാണ് കൊന്ന് തള്ളിയത്...? പത്താം വയസിൽ തട്ടിക്കൊണ്ട് പോയി എട്ട് വർഷത്തിന് ശേഷം തിരിച്ച് കിട്ടിയ നടാഷയുടെ കഥയിൽ അപ്രതീക്ഷിതമായ വഴിത്തിരിവ്
1998 മാർച്ച് 23ന് രാവിലെ എട്ട് മണിക്ക് തന്റെ വീട്ടിൽ നിന്നും സ്കൂളിലേക്ക് നടന്ന് പോകുന്നതിനിടെ വിയന്നയിൽ വച്ച് തട്ടിക്കൊണ്ട് പോവുകയും പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം തടവിൽ നിന്നും രക്ഷപ്പെടുകയും ചെയ്ത നടാഷ കാംപുസ്കിന്റെ സംഭ്രമജനകമായ ജീവിതകഥ അന്ന് ലോകമാദ്ധ്യമങ്ങൾ ആഘോഷമാക്കുകയായിരുന്നു. പത്താം വയസിൽ തട്ടിക്കൊണ്ട് പോകപ്പെടുകയും എട്ട് വർഷത്തിന് ശേഷം രക്ഷപ്പെട്ട് തിരിച്ചെത്തുകയും ചെയ്ത നടാഷയുടെ വിശേഷങ്ങൾ ഏവരെയും ആകർഷിക്കുകയും ചെയ്തിരുന്നു. വോൾഫ്ഗ്യാങ് പ്രിക്ലോപിൽ എന്നയാളായിരുന്നു നടാഷയെ തട്ടിക്കൊണ്ട് പോയിരുന്നത്.ഒരു ഗാരേജിനടിയിലെ മുറിയിൽ ഇയാൾ തന്നെ എട്ട് വർഷം പാർപ്പിക്കുകയായിരുന്നുവെന്നും അവിടെ വച്ച് തന്നെ ഇയാൾ തല്ലുകയും റേപ്പ് ചെയ്യുകയും ഒരു അടിമയെ പോലെ കാണുകയും ചെയ്തിരുന്നുവെന്നായിരുന്നു രക്ഷപ്പെട്ടതിന് ശേഷം നടാഷ അന്വേഷണ ഉദ്യോഗസ്ഥന്മാരോട് വെളിപ്പെടുത്തിയിരുന്നത്. നടാഷ രക്ഷപ്പെട്ട് അധികം വൈകാതെ ഇയാളെ മരിച്ച നിലയിൽ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.പോസ്റ്റ് മോർട്ടത്തിലും തുടർന്ന് നടന്ന അന്വേഷണത്തിലും ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ അത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള സംശയം ശക്തമാവുകയും നടാഷയുടെ കഥയിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാവുകയും ചെയ്തിരിക്കുകയാണ്.
സ്കൂളിലേക്ക് നടന്ന് പോകുന്നതിനിടയിൽ ഒരാൾ വാനിലേക്ക് അവളെ ബലം പ്രയോഗിച്ച് തള്ളി തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നീട് അവളെ കണ്ടെത്താൻ നിരവധി അന്വേഷണങ്ങൾ നടന്നിരുന്നുവെങ്കിലും യാതൊരു വിവരവും 2006ൽ അവൾ രക്ഷപ്പെടുന്നത് വരെ ലഭിച്ചിരുന്നില്ല. തിരിച്ചെത്തിയതിന് ശേഷം ഈ പെൺകുട്ടിയുടെ ജീവിതം ആസ്പദമാക്കി പുസ്തകങ്ങളും സിനിമയും പുറത്തിറങ്ങുകയും അതിലൂടെ നടാഷം നിരവധി ഡോളറുകൾ സമ്പാദിക്കുകയും ചെയ്തിരുന്നു. ഇപ്പാൾ 28 വയസുള്ള നടാഷ തന്നെ തട്ടിക്കൊണ്ട് പോയി വർഷങ്ങളോളം പീഡിപ്പിച്ച വോൾഫ് ഗാംഗിന്റെ ഫോട്ടോ പഴ്സിൽ സൂക്ഷിച്ചിരുന്നതിനെ ചുറ്റിപ്പറ്റിയും അയാളുടെ മൃതദേഹത്തിൽ വീണ് കിടന്ന് വിതുമ്പിയതും അന്നേ സംശയമുയർത്തിയിരുന്നു. ഡെർ സ്പിഗെൽ എന്ന പ്രമുഖ ജർമൻ മാസിക പിന്നീട് വോൾഫിന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. ഇയാളുടെ മരണത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണങ്ങൾ യഥോചിതമായ മാനദണ്ഡങ്ങൾ അനുവർത്തിച്ചല്ല നടത്തിയതെന്ന് കേസ് അന്വേഷിക്കുന്ന രണ്ട് കൊറോണർമാർക്ക് സംശയമുണ്ടെന്ന് മാസിക വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വോൾഫിനെ ആരോ റെയിൽവേ ട്രാക്കിൽ കൊന്നു തള്ളിയതാണെന്ന സംശയവും ഈ റിപ്പോർട്ട് മുന്നോട്ട് വച്ചിരുന്നു. ഇതാണ് നടാഷയുടെ കഥയ്ക്ക് ഇപ്പോൾ പുതിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്.
വോൾഫ് സ്വയം മരിച്ചതാണെന്ന സ്ഥിരീകരണത്തിൽ സംശയങ്ങളേറെയുണ്ടെന്ന് കേസന്വേഷണത്തിൽ മുമ്പ് ഭാഗഭാക്കായിരുന്ന വിയന്നയിലെ മുൻ സുപ്രീം കോടതി പ്രസിഡന്റും സംശയം പ്രകടിപ്പിച്ചിരുന്നു.വോൾഫിന്റെ അവസാനനിമിഷങ്ങളെക്കുറിച്ചുള്ള ചില സംശയങ്ങളാണ് അയാളുടെ മരണം ആത്മഹത്യയല്ലെന്നുള്ള സംശയത്തിന് പിൻബലമായിത്തീർന്നിരിക്കുന്നത്. വിയന്നയിൽ നിന്നും 25 മൈൽ അകലത്തുള്ല സ്ട്രാസ്ഹോഫ് അൻ ഡെർ നോർഡ്ബാഹനിൽ നിന്നും നടാഷ രക്ഷപ്പെട്ടതിന് ശേഷം വോൾഫിനെ ഏർണസ്റ്റ് ഹോൽസാപ്ഫെൽ എന്നയാൾക്കൊപ്പം കണ്ടതിന്റെ ദൃശ്യങ്ങൾ ഒു ഷോപ്പിങ് സെന്ററിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇയാൾ വോൾഫിന്റെ ബിസിനസ് പാർട്ട്ണർ എന്നാണറിയപ്പെടുന്നത്. വോൾഫിന്റെ അഭ്യർത്ഥനയെ തുടർന്ന് ഏർണസ്റ്റ് അയാളെ തന്റെ കാറിൽ കയറ്റി പൊലീസിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് അന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. ആ സമയത്ത് വോൾഫിനെ പിടികൂടാൻ ആയിരക്കണക്കിന് പൊലീസുകാർ തെരുവിൽ കുതിച്ച് പാഞ്ഞ്നടക്കുന്ന സമയമായിരുന്നു. മദ്യപിച്ച് ഡ്രൈവ് ചെയ്തതിന് തന്നെ പൊലീസ് മുമ്പ് തടഞ്ഞ് നിർത്തിയിരുന്നുവെന്നും അവരുടെ പിടിയിലായാൽ തന്റെ ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെടുമെന്നുമായിരുന്നു അന്ന് വോൾഫ് തന്നോട് പറഞ്ഞിരുന്നതെന്നും ഏർണസ്റ്റ് വെളിപ്പെടുത്തിയിരുന്നുവെന്നാണ് പൊലീസ് സ്റ്റേറ്റ്മെന്റ് വ്യക്തമാക്കിയിരുന്നത്.
എന്നാൽ ഇരുവർക്കും ഇതിലുപരി ബന്ധങ്ങളുണ്ടായിരുന്നുവെന്നും അവർ ഒരുമിച്ച് പ്രവർത്തിച്ചവരാണെന്നും പിന്നീട് തെളിഞ്ഞിരുന്നു. നടാഷയെ തടവിൽ പാർപ്പിച്ചപ്പോൾ ഏർണസ്റ്റ് വോൾഫിന്റെ വീട്ടിൽ പോയപ്പോൾ നടാഷയെ കണ്ടിരുന്നുവെന്നും പിന്നീട് ഏർണസ്റ്റ് വെളിപ്പെടുത്തിയിരുന്നു. താൻ ടൂൾ വാങ്ങാൻ പോയപ്പോഴാണ് നടാഷയെ കണ്ടിരുന്നതെന്നും അന്ന് ഒരു അപരിചിതയെന്ന നിലയിലാണ് വോൾഫ് തന്നെ അവളെ പരിചയപ്പെടുത്തിയിരുന്നതെന്നുമാണ് ഏർണസ്റ്റ് വെളിപ്പെടുത്തിയിരുന്നത്. എന്നാൽ 2009ൽ കുറച്ച് ജേർണലിസ്റ്റുകൾ ഇത് കളവാണെന്ന് തെളിയിച്ചിരുന്നു. അതായത് നടാഷയെ വോൾഫ് തട്ടിക്കൊണ്ട് പോയി പാർപ്പിച്ചിരിക്കുന്നവിവരം ഏർണസ്റ്റിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നാണ് അവർ തെളിയിച്ചത്. എന്നാൽ ഇക്കാര്യം ആദ്യം വെളിപ്പെടുത്താതിരുന്നത് അന്വേഷകർ തന്നെ ഈസംഭവവുമായി അനാവശ്യമായി ബന്ധിപ്പിക്കുമെന്ന പേടി കാരണമാണ് താൻ ആദ്യം ഇക്കാര്യം ബോധിപ്പിക്കാതിരുന്നതെന്നും ഏർണസ്റ്റ് പിന്നീട് തുറന്ന് പറയുകയായിരുന്നു.
ഇത്തരത്തിൽ തനിക്കീ സംഭവത്തിൽ പങ്കില്ലെന്ന് ഏർണസ്റ്റ് പറയുമ്പോഴും മാദ്ധ്യമങ്ങൾ ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നിർത്തിയിരുന്നില്ല. ബിൽഡ് എന്ന ജർമൻ പത്രം വോൾഫ് കൊല്ലപ്പെട്ടതാണോ....? എന്ന ചോദ്യമുയർത്തി ഏർണസ്റ്റിന്റെ ഫോട്ടോ വച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വോൾഫ് മരിച്ച് കുറച്ച് സമയത്തിനകം നടാഷയെ പാർപ്പിച്ചിരുന്ന വീട്ടിൽ ഏർണസ്റ്റ് എത്തിയിരുന്നുവെന്ന് തെളിഞ്ഞത് ഇയാൾക്ക് മുകളിലുള്ള സംശയം ഇരട്ടിപ്പിച്ചിട്ടുണ്ട്. ആദ്യം പൊലീസ് ഏർണസ്റ്റിനെ തിരഞ്ഞെത്തിയപ്പോൾ അവൾ വോൾഫിനെ കൊന്നോ എന്ന ചോദ്യമായിരുന്നു ഏർണസ്റ്റ് പൊലീസുകാരോട് ചോദിച്ചിരുന്നത്. ഇതും ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. വോൾഫ് കൊല്ലപ്പെടുകയു നടാഷ രക്ഷപ്പെടുകയും ചെയ്തതിന് ശേഷം ഏർണസ്റ്റ് നിരവധി തവണ നടാഷയുമായി ഫോണിൽ ബന്ധപ്പെട്ടതും സംശയം വർധിപ്പിക്കുന്നു. തന്നെ തട്ടിക്കൊണ്ട് പോയവരെക്കുറിച്ച് നടാഷ തന്നോട് ഒന്നും പങ്ക് വച്ചിട്ടില്ലെന്ന് പിതാവിന്റെ വെളിപ്പെടുത്തലും നിഗൂഡത വർധിപ്പിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍