തലയറുക്കലുകൾക്ക് ദൃക്സാക്ഷിയായി; മരുഭൂമിയിലൂടെ ദിവസങ്ങൾ നടന്നു; കടലിലൂടെ ജീവൻ പണയം വച്ച് വള്ളത്തിൽ ഇരുന്നു; ഒറ്റയ്ക്ക് യൂറോപ്പിലേക്ക് എത്തിയ കുരുന്നുകളുടെ ദയനീയ കഥ
എന്തു കൊണ്ടാണ് നമ്മുടെ ലോകം ഇങ്ങനെ? ഒരു വശത്ത് സമൃദ്ധിയും സമ്പത്തും കുമിഞ്ഞ് കൂടുമ്പോൾ വേറൊരു വശത്ത് പട്ടിണിയും മറ്റൊരു വശത്ത് കലാപവും കഴുത്തറക്കലും ഒക്കെ സംഭവിക്കുന്നത്? സമൃദ്ധിയുടെ പ്രതീകമായ യൂറോപ്പിലേക്ക് ഒഴുകി എത്താൻ കാത്തിരിക്കുന്നത് അനേകം പേരാണ്. എന്നാൽ കടലും മരുഭൂമിയും ഉദ്യോഗസ്ഥരും അവർക്ക് പേടിയാകുന്നു. ദിവസങ്ങളും മാസങ്ങളും കൊണ്ട് മരുഭൂമിയിലൂടെയും പെരും കടലിലൂടെയും ജീവൻ ത്യജിച്ച് യാത്ര ചെയ്താലും ലക്ഷ്യത്തിൽ എത്തി ചേർന്ന ഉടൻ പൊലീസ് പിടിച്ചു തിരിച്ചയയ്ക്കും.
യാത്ര ആരംഭിക്കുന്നവരിൽ പാതിയോളം പേർ പോലും ഇവിടെ എത്താറില്ലെന്നോർക്കണം. അവരിൽ തന്നെ ഭൂരിപക്ഷം പേരെയും അവസാന നിമിഷം എത്തിച്ചേരുന്ന രാജ്യങ്ങളിലെ പൊലീസുകാർ പിടിച്ചു തിരിച്ചയയ്ക്കും. കഴിഞ്ഞ ദിവസം ലോറിയിൽ നിന്നും ചാടിയവരെ ബ്രിട്ടീഷ് പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് തിരഞ്ഞ് പിടിച്ചു അറസ്റ്റ് ചെയ്ത റിപ്പോർട്ട് വായിച്ചതാണല്ലോ. എന്നാൽ ഈ പ്രതിബന്ധങ്ങളെല്ലാം തകർത്ത് എത്തിച്ചേർന്നാൽ തിരിച്ചയയ്ക്കാൻ കഴിയാത്ത ഒരു കൂട്ടരുണ്ട്. മറ്റാരുമല്ല.. എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ. കഴുത്തറക്കലും മരുഭൂമിയും കടലും ഒക്കെ താണ്ടി ലക്ഷ്യത്തിലെത്തിയാൽ കുട്ടികളെ തിരിച്ചയ്ക്കാൻ യുഎൻ നിയമം അനുശാസിക്കുന്നില്ല. ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഏറ്റവും അടുത്ത രാജ്യം എന്ന നിലയിൽ പ്രതിവർഷം 5000 കുട്ടികൾ വരെയാണ് ഇങ്ങനെ എത്തി ചേരുന്നത്.
ഈ വർഷം ഇത്തരത്തിലുള്ള സാഹസികമായ ബോട്ട് യാത്രയിലൂടെ മെഡിറ്ററേനിയൻ കടന്ന് എത്തിപ്പെട്ട സുഡാൻ സ്വദേശിനിയായ 10 വയസുകാരിയാണ് നഫീസ. പാശ്ചാത്യരാജ്യങ്ങളിലെ കുട്ടികൾ ഈ പ്രായത്തിൽ റോഡ് പോലും മുറിച്ച് കടക്കാൻ ധൈര്യപ്പെടില്ലെന്നിരിക്കെയാണിവൾ സുരക്ഷിതമല്ലാത്ത ബോട്ടിൽ മെഡിറ്ററേനിയൻ മുറിച്ച് കടന്നിരിക്കുന്നത്. യാത്രയുടെ ഒരു ഘട്ടത്തിൽ അവൾ ഒറ്റയ്ക്കായ സാഹചര്യവുമുണ്ടായിരുന്നു. പുതിയൊരു ജീവിതം കണ്ടത്താൻ യൂറോപ്പിലൂടെ ഒരു യാത്ര നടത്താനാണ് നഫീസ ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഖാർതൂമിലാണ് ഈ ബാലികയുടെ സ്വദേശം. അമ്മ ജീവിച്ചിരിപ്പില്ല. അച്ഛനാരാണെന്ന് തിരിച്ചറിഞ്ഞിട്ടുമില്ല. അവൾക്ക് ലിബിയയിൽ ഒരു സഹോദരിയുണ്ട്. അവളാണ് ഈ യാത്ര നഫീസയ്ക്ക് അറേഞ്ച് ചെയ്തുകൊടുത്തിരിക്കുന്നത്. കഴിഞ്ഞു പോയ ദുരിതജീവിത്തെക്കുറിച്ച് ചോദിക്കുമ്പോൾ തലയാട്ടുക മാത്രമാണവൾ ചെയ്യുന്നത്. ഓർക്കാനിഷ്ടമില്ലാത്ത കാര്യങ്ങളാണവ. മുന്നോട്ട് പോകാൻ മാത്രമാണ് നഫീസ കൊതിക്കുന്നത്. ബുധനാഴ്ച റോം കോച്ച് സ്റ്റേഷനിൽ ബസ് കാത്തിരിക്കുന്ന അനേകം അഭയാർത്ഥികളിൽ ഒരാൾ മാത്രമാണീ ബാലിക. ഇപ്പോൾ നിരവധി സുഹൃത്തുക്കൾക്കൊപ്പമാണ് താൻ യാത്ര ചെയ്യുന്നതെന്നാണ് നഫീസ പറയുന്നത്. കടലിൽ തകർന്ന അവളുടെ ബോട്ട് കഴിഞ്ഞ ദിവസം രക്ഷിക്കുകയും അവരെ സിസിലിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് ഒരു ബസിൽ റോമിലേക്കും എത്തിക്കുകയായിരുന്നു. തന്റെ സുഹൃത്തുക്കൾ സ്വീഡനിലേക്കാണ് പോയിരിക്കുന്നതെന്നും അതിനാൽ തനിക്കും അവിടേക്കു പോകണമെന്നും അത് ഒരു നല്ല രാജ്യമാണെന്നും നഫീസ പറയുന്നു.
ഇറ്റലിയിൽ ഈ വർഷം എത്തിയ 3000ത്തോളം അനാഥരായ കുട്ടികളിൽ ഒരാളാണ് നഫീസ. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തിൽ എത്തിയ അരലക്ഷത്തോളം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ എത്തുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നത് യൂറോപ്പ് നേരിടുന്ന പരമപ്രധാനമായ പ്രശ്നമാണെന്നാണ് ഒരു ഇറ്റാലിയൻ എംപിയായ സാൻഡ്ര സാംപ ഡെയിലിമെയിലനോട് പറഞ്ഞിരിക്കുന്നത്. നഫീസയെപ്പോലുള്ള കുട്ടികളെ ആദ്യം സെയ്ഫ് സെന്ററുകളിലാണ് പാർപ്പിക്കുന്നത്. അവിടെ വച്ച് സോഷ്യൽ വർക്കർമാർ അവരിൽ വിശ്വാസം ജനിപ്പിക്കുകയും ഇറ്റലിയിലെ കെയറിൽ തങ്ങാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പകുതി കുട്ടികൾ യൂറോപ്പിലുള്ള തങ്ങളുടെ ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണ് ചെയ്യുന്നത്. എന്നാൽ നഫീസയെപ്പോലുള്ളവർക്ക് എന്താണ് ചെയ്യേണ്ടതെന്ന് യാതൊരു നിശ്ചയവുമില്ല.
ഇത്തരത്തിലുള്ള മറ്റൊരു അഭയാർത്ഥിയാണ് 12 വയസുള്ള ഷഖർ. ദർഫുറിലെ ഒരു കൃഷിക്കാരനായിരുന്നു അവന്റെ അച്ഛൻ. അയാൾ 2004 ൽ കൊല്ലപ്പെടുകയായിരുന്നു. ഗ്രാന്റ് പാരന്റ്സ് സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുകയും ചെയ്തു. അമ്മയാകട്ടെ സുഡാനിലെ അഭയാർത്ഥി ക്യാംപിലുമാണ്. ബോട്ടിൽ കയറി രക്ഷപ്പെടാനുള്ള പണം തനിക്ക് നൽകിയത് അമ്മയാണെന്ന് ഷഖർ സാക്ഷ്യപ്പെടുത്തുന്നു. സുഡാനിൽ നിന്നും തങ്ങൾ നടന്നിട്ടാണ് ലിബിയയിൽ എത്തിയതെന്ന് അവൻഓർക്കുന്നു. ചില സമയങ്ങളിൽ ട്രക്കിൽ കയറുകയും ചെയ്തിരുന്നു. തുടർന്ന് ട്രിപ്പോളിക്കടുത്തുള്ള സേഫ് ഹൗസിലെത്തുകയായിരുന്നു. അവിടെ 300 പേർക്ക് 12 മുറികളാണുണ്ടായിരുന്നത്. രണ്ട് ബാത്ത്റൂമുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവിടുത്തെ ജീവിതം ദുരിതമയമായിരുന്നു. ഐസിസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഷഖർസേഫ്ഹൗസിൽ താമസിച്ചതെന്നാണ് ബന്ധുവായ സാമിർ പറയുന്നത്.
60 അടി നീളമുള്ള മരം കൊണ്ട് നിർമ്മിച്ച മത്സ്യബന്ധന ബോട്ടിലാണ് അവർ ഇറ്റലിയിലേക്ക് വന്നത്. രണ്ട് നിലകളിലായി 300 പേർ ആ ബോട്ടിൽ ഇരുന്നിരുന്നുവെന്നാണ് സാമിർ ഓർക്കുന്നത്. ഇവിടെ കടുത്ത ഗന്ധമുണ്ടായിരുന്നുവെന്നും ശ്വസിക്കാൻ പോലും തങ്ങൾ ബുദ്ധിമുട്ടിയിരുന്നുവെന്നും അയാൾ ഓർക്കുന്നു. തീരത്തെത്തിയപ്പോൾ കൂട്ടത്തിലെ കുട്ടികൾ കാർഡ്ബോർഡ് ബോക്സുകളിലാണ് ഉറങ്ങിയിരുന്നത്. ഇറ്റലിയുടെ മെയിൻ ബസ് സ്റ്റേഷന്റെ ചുറ്റുമുള്ള വെളിമ്പ്രദേശങ്ങളിലാണ് കഴിഞ്ഞ് കൂടിയത്. സേഫ് ഹൗസുകൾക്കായി കാത്തിരിക്കുമ്പോൾ ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമാണ് ഇവർ ഭക്ഷണം കഴിച്ചിരുന്നത്. ബോട്ടിൽ സഞ്ചരിക്കുമ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി.
14കാരിയായ എലെൻ ഇക്കൂട്ടത്തിൽ ഇവിടെയെത്തിയ കുട്ടിയാണ്. എറിത്രിയക്കാരിയാണ്. തനിക്ക് നാല് സഹോദരന്മാരും സഹോദരിമാരും ഉണ്ടായതുകൊണ്ടാണ് രാ്ജ്യം വിട്ടതെന്നാണ് എലെൻ പറയുന്നത്. അതായത് കുടുംബം തികഞ്ഞ പട്ടിണിയിലായിരുന്നു. അതിൽ നിന്നും രക്ഷപ്പെടാനായിരുന്നു ഈ പലായനം. ഇതേ നഗരത്തിൽ നിന്നും പലായനം ചെയ്ത മറ്റൊരു കുട്ടിയാണ് 17 കാരനായ ഫിക്രു. സഹാറയിലൂടെ നഗ്നപാദനായി കിലോമീറ്ററുകളോളം നടന്നാണ് അവൻ ട്രക്ക് പിടിച്ചത്. ഇതിലും ദുരിതമയമായ നിരവധി കഥകൾ പറയാൻ കഴിയുന്ന കുട്ടികൾ ഈ ക്യാംപിലുണ്ട്. പലരും അവയൊന്നും ഓർക്കാനിഷ്ടപ്പെടുന്നില്ല. എത്തിപ്പെട്ട ഭൂമികയിൽ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാനാണ് എല്ലാവർക്കും താൽപര്യം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍