ഭൂകമ്പത്തിൽ മരണം 3700 കവിഞ്ഞു; ജീവൻ നഷ്ടമായവരിൽ 72 ഇന്ത്യക്കാരും; സിനിമാ ചിത്രീകരണത്തിനിടെ തെലുങ്കു നടൻ വിജയ് മരിച്ചു; 250 മലയാളികൾ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നു; ബംഗാളിലും ബിഹാറിലും വീണ്ടും ഭൂചലനം
കൊൽക്കത്ത: നേപ്പാൾ ഭൂകമ്പത്തിന്റെ ഞെട്ടൽ വിട്ടുമാറുംമുമ്പ് ഉത്തരേന്ത്യയിൽ വീണ്ടും ഭൂചലനം. ബിഹാറിലും പശ്ചിമ ബംഗാളിലുമാണ് വീണ്ടും ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗാളിലെ സിൽഗുരിയാണ്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പാട്ന, ബിഹാർ, ജൽപാൽ ഗുഡി, സിൽഗുരി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈകിട്ട് ആറോടെയാണ് വീണ്ടും ഭൂചലനമുണ്ടായത്.
അതേസമയം, നേപ്പാളിൽ കനത്ത നാശം വിതച്ച ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം 3700 കടന്നു. 6500 ലധികം പേർ പരിക്കേറ്റു ചികിത്സയിലൂണ്ടെന്നാണു വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഇന്നു രാവിലെയും നേപ്പാളിൽ തുടർചലനമുണ്ടായിരുന്നു. രാവിലെ 6.09ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.
തുടർചലനങ്ങളും ഇടയ്ക്കിടെയുണ്ടാകുന്ന മഴയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നാശനഷ്ടത്തിന്റെ വ്യാപ്തി അളക്കാൻ ഇനിയും ദിവസങ്ങളെടുക്കും. ഭൂചലനവും തുടർന്നുണ്ടായ മണ്ണിടിച്ചിലും നേപ്പാളിലെ മിക്ക റോഡുകളും തകർത്തതായാണ് വിവരം.
ദുരന്തം ഇന്ത്യയെയും ബാധിച്ചപ്പോൾ 72 ഇന്ത്യക്കാരും മരിച്ചതായാണ് അധികൃതരുടെ റിപ്പോർട്ട്. 250ലേറെ മലയാളികളാണ് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നതെന്ന് മന്ത്രി കെ സി ജോസഫ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവരെയെല്ലാം അതിവേഗം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. 51 പേർ ചിന്ദ്വാനിലും 21 പേർ പൊഖാറയിലും 56 പേർ ലുംബിനിയിലുമാണുള്ളത്. ഇവരെ മടക്കിയെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങൾ കേന്ദ്ര വിദേശകാര്യമന്ത്രിയുമായി സംസാരിച്ചതായും കെ സി ജോസഫ് പറഞ്ഞു. ഭൂകമ്പത്തിൽ പരിക്കേറ്റ് നേപ്പാളിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ അബിൻ സൂരിയെ എത്രയും വേഗം നാട്ടിലെത്തിക്കാമെന്നും എയിംസിൽ ചികിത്സ നൽകാമെന്നും സുഷമ സ്വരാജ് ഉറപ്പു നൽകിയതായും ജോസഫ് കൂട്ടിചേർത്തു. അതിനിടെ, നേപ്പാളിൽ വിനോദസഞ്ചാരത്തിനു പോയ മലയാളി സംഘം സുരക്ഷിതരാണെന്ന് ബന്ധുക്കൾക്കു വിവരം ലഭിച്ചു.
സിനിമ ചിത്രീകരിക്കാനായി നേപ്പാളിലെത്തിയ തെലുങ്കു നടനും ഭൂകമ്പത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. 25 കാരനായ നടൻ വിജയ് ആണ് മരിച്ചത്. സിനിമാ ചിത്രീകരണത്തിനു ശേഷം ഹോട്ടലിലേക്കു മടങ്ങുംവഴി വിജയ് സഞ്ചരിച്ചിരുന്ന വാഹനം മറിയുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ വിജയ് മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. തെലുങ്കു ചലച്ചിത്രമായ ഏട്ടകരത്തിന്റെ ചിത്രീകരണത്തിനായാണ് വിജയ്യും സംഘവും നേപ്പാളിലെത്തിയത്. ചിത്രത്തിന്റെ ഛായഗ്രഹകനും കൂടിയായിരുന്നു വിജയ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരാണ് വിജയ്യുടെ ജന്മസ്ഥലം. 72 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് അറിയിച്ചത്.
അതേസമയം, ഭൂകമ്പം നാമാവശേഷമാക്കിയ നേപ്പാളിൽ ദുരിതക്കയത്തിൽപെട്ട് പത്തുലക്ഷത്തിലേറെ കുട്ടികൾ കഴിയുന്നതായി യുണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രകൃതിദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങൾ പ്രവചിക്കാവുന്നതിനും അപ്പുറമായതോടെ വൃത്തിഹീനമായ തെരുവുകളിൽ, വേണ്ടത്ര ഭക്ഷണമില്ലാതെ അന്തിയുറങ്ങുന്ന കുട്ടികൾ മാരകമായ പകർച്ചവ്യാധികളുടെ ഭീഷണിയിലാണെന്നും യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു.
ദുബായിൽ നിന്ന് വിനോദയാത്ര പോയ നാല് മലയാളികളുൾപ്പെടുന്ന ആറംഗ സംഘമാണ് സുരക്ഷിതരാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കാഠ്മണ്ഡുവിന് വളരെ അകലെയുള്ള ഗ്രാമത്തിലെ റിസോർട്ടിലാണ് ആറു പേരുമുള്ളതെന്നാണ് വിവരം. ദുബായിലെ എംബിഎ വിദ്യാർത്ഥിയായ എറണാകുളം സ്വദേശി തൻവീർ റാവുത്തർ(25), ദുബായിൽ ചാർട്ടേർഡ് അക്കൗണ്ടന്റായ കാസർകോട് ദേളി സ്വദേശി മുഹമ്മദ് അസ്ഹർ അലി (23), ഹാദിൽ ഹനീഫ് (25), മസ്ഹർ മൊയ്തീൻ (25), ഹൈദരാബാദ് സ്വദേശി നിഹാദ് മൊയ്നുദ്ദീൻ ഖാൻ (25), ഗുജറാത്ത് സ്വദേശി സുനിൽ ചന്ദ്ര സെൻ ഗാന്ധി(26) എന്നിവരാണ് സംഘത്തിലുള്ളത്. റിസോർട്ടിൽ നിന്നു കാഠ്മണ്ഡുവിലെത്താൻ റോഡ് മാർഗം മൂന്ന് മണിക്കൂർ യാത്ര ചെയ്യണം. ഇവിടെ നിന്ന് ഇന്ത്യൻ സുരക്ഷാ സേനയുടെ സഹായത്താൽ ഇന്ത്യയിലെത്തിയ ശേഷം എല്ലാവരും ദുബായിലേയ്ക്ക് തിരിക്കും.
കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത് തുടർചലനങ്ങൾ 24 മുതൽ 36 മണിക്കൂർകൂടി പ്രതീക്ഷിക്കണമെന്നാണ്. ആശുപത്രികളിൽ സ്ഥലം കിട്ടാത്തതിനാൽ പരിക്കേറ്റവരിൽ പലരും കാഠ്മണ്ഡുവിലെ തെരുവിലാണ് കഴിയുന്നത്. ഭൂചലനത്തെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായി. ആവശ്യത്തിനു ഭക്ഷണവും കുടിവെള്ളവും ലഭ്യമല്ല. ട്രക്കുകളിൽനിന്ന് കുടിവെള്ളം ശേഖരിക്കാൻ ജനങ്ങളുടെ നീണ്ട നിര തന്നെയാണുള്ളത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. നേപ്പാളിനു മരുന്നുകളും അവശ്യവസ്തുക്കളുമായി വിവിധ രാജ്യങ്ങളിൽനിന്ന് സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. നേപ്പാളിനെ പൂർവ സ്ഥിതിയിലെത്തിക്കാൻ 500 കോടി ഡോളറെങ്കിലും ചുരുങ്ങിയത് വേണ്ടിവരുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
അതേസമയം, കുട്ടികൾക്കിടയിൽ ജലജന്യ രോഗങ്ങളും പകർച്ചവ്യാധിയും പടർന്നുപിടിക്കാതിരിക്കാനുള്ള കടുത്ത ജാഗ്രതയിലാണ് യുണിസെഫിന്റെ വളണ്ടിയർമാർ. ഭൂകമ്പബാധിത പ്രദേശങ്ങളത്രയും കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഭക്ഷണം എത്തുന്നുണ്ടെങ്കിലും ഇതൊന്നും തെരുവിൽ നിരാലംബരായി കഴിയുന്നവർക്ക് തികയാത്ത സാഹചര്യമാണുള്ളത്. മഴയും തുടർ ചലനങ്ങളും രക്ഷാപ്രവർത്തനങ്ങൾക്കു തടസമാകുന്നുണ്ട്. ജലദൗർലഭ്യവും വൈദ്യുതിയില്ലാത്തതും ദുരിതം വർധിപ്പിക്കുന്നു. വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ചൈന, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവർത്തകരെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. നേപ്പാളിലെ 26 ജില്ലകൾ അപകട മേഖലകളായി സർക്കാർ പ്രഖ്യാപിച്ചു. റിക്ടർ സ്കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം കാഠ്മണ്ഡു താഴ് വരയിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍