മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ കെയ്റ്റ് കുഞ്ഞിനെ നാട്ടുകാരെക്കാട്ടി പ്രസവദിവസം തന്നെ ആശുപത്രി വിട്ടു; പ്രിൻസ് ജോർജിനും പ്രിൻസസ് ഷാർലറ്റിനുംശേഷം പിറന്ന ആൺകുട്ടി പ്രിൻസ് ഓഫ് കേംബ്രിഡ്ജ് എന്നറിയപ്പെടും; ബക്കിങ്ങാം പാലസിൽ എത്തിയത് അഞ്ചാമത്തെ കിരീടാവകാശി
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാമത്തെ കിരീടാവകാശി പിറന്നു. കെയ്റ്റ് രാജകുമാരിയുടെയും വില്യം രാജകുമാരന്റെയും മൂന്നാമത്തെ കുഞ്ഞ് ജനിച്ചു. പ്രസവിച്ച ദിവസം തന്നെ, കുഞ്ഞിനെ കാത്തുനിന്ന പ്രജകളെ കാണിച്ചശേഷം കെയ്റ്റും വില്യമും ആശുപത്രിയിൽനിന്ന് ബക്കിങ്ങാം കൊട്ടാരത്തിലേക്ക് പോവുകയും ചെയ്തു. ജോർജ് രാജകുമാരന്റെയും ഷാർലറ്റ് രാജകുമാരിയുടെയും അനിയൻ, രാവിലെ 11.01-നാണ് ഭൂമിയിലേക്ക് എത്തിയതെന്ന് വില്യം രാജകുമാരൻ അറിയിച്ചു. രാവിലെ ആറുമണിക്കുമുമ്പായി നേരീയ പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെയ്റ്റിന് ഇതും സുഖപ്രസവമായിരുന്നു. വൈകിട്ട് ആറുമണിയോടെ രാജകുടുംബം കൊട്ടാരത്തിലേക്ക് തിരിക്കുകയും ചെയ്തു.
രാവിലെ ആറുമണിയോടെയാണ് കെയ്റ്റിനെ ലേബർറൂമിൽ പ്രവേശിപ്പിച്ചത്. പതിനൊന്ന് മണിയോടെ അവർ പ്രസവിച്ചു. മൂന്ന് കിലോ 827 ഗ്രാം തൂക്കമുള്ള ആരോഗ്യവാനായ കുഞ്ഞിനെയാണ് വില്യമിനും കെയ്റ്റിനും ലഭിച്ചത്. വില്യം ഷേക്സ്പിയറിന്റെ ജന്മദിനം കൂടിയായ സെന്റ് ജോർജ് ദിനത്തിലാണ് പുതിയ രാജകുമാരന്റെ ജനനമെന്ന പ്രത്യേകതയുമുണ്ട്. അനിയനെ കാണാനായി ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും സ്കൂളിൽനിന്ന് യൂണിഫോമിൽത്തന്നെയാണ് ആശുപത്രിയിലേക്കെത്തിയത്. എന്നാൽ, ആശുപത്രിയിൽനിന്ന് കുട്ടിയെ ജനങ്ങളെ കാണിക്കുമ്പോൾ ഇരുവരും ഒപ്പമുണ്ടായിരുന്നില്ല. കെയ്റ്റ് ആശുപത്രിയിലേക്ക് പോയെങ്കിലും പതിവുപോലെ ജോർജ് രാജകുമാരൻ തോമസ് ബാറ്റേഴ്സീ സ്കൂളിലേക്കും ഷാർലറ്റ് രാജകുമാരി വിൽകോക്സ് നഴ്സറിയിലേക്കും പോയിരുന്നു. ഇരുവരെയും വൈകിട്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
പാഡിങ്ടണിലുള്ള സെന്റ് മേരീസ് ഹോസ്പിറ്റലിലായിരുന്നു കെയ്റ്റിന്റെ പ്രസവം. മുമ്പ് രണ്ടുതവണയും കെയ്റ്റ് ഇവിടെയാണ് മക്കൾക്ക് ജന്മം നൽകിയത്. കാറിലാണ് കെയ്റ്റ് ആശുപത്രിയിലേക്ക് പോയതെന്നും യാതൊരു വിഷമതകളുമില്ലാതെയാണ് പ്രസവിച്ചതെന്നും കെൻസിങ്ടൺ പാലാസ് ട്വിറ്ററിലൂടെ അറിയിച്ചു. കുഞ്ഞിന്റെ ജനനം അറിയിക്കുന്നതിന് ബക്കിങ്ങാം പാലാസിലും വിൻസർ കാസിലിലും വലിയ പതാക ഉയർത്തുകയും ചെയ്തിരുന്നു. കുഞ്ഞിനെ ഇന്ന് രാജ്ഞി സന്ദർശിക്കുമെന്നാണ് സൂചന.
വൻജനാവലിയാണ് സെന്റ്മേരീസ് ആശുപത്രിക്കുമുന്നിൽ പുതിയ രാജകുമാരനെ ഒരുനോക്ക് കാണാൻ കാത്തിരുന്നത്. ഇടയ്ക്ക് ആശുപത്രിയിൽനിന്ന് പുറത്തുവന്ന വില്യം താൻ ഉടൻതന്നെ തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചതോടെ, കുഞ്ഞിനെ ആദ്യദിവസം തന്നെ കാണാനാകുമെന്ന് ആരാധകർക്ക് ഉറപ്പായി. ആശുപത്രിയിൽ ഏറ്റവും മികച്ച മെഡിക്കൽ സൗകര്യങ്ങളാണ് അധികൃതർ കെയ്റ്റിനായി ഒരുക്കിയിരുന്നത്. കൊട്ടാരത്തിലെ ഔദ്യോഗിക ഗൈനക്കോളജിസ്റ്റും സർജനുമായ ഗയ് തോർപ്പ് ബീസ്റ്റണിന്റെ നേതൃത്വത്തിലാണ് പ്രസവമെടുത്തതെന്ന് കെൻസിങ്ടൺ കൊട്ടാരവൃത്തങ്ങൾ അറിയിച്ചു.
പിറന്നത് അഞ്ചാമത്തെ കിരീടാവകാശി; നവജാത ശിശു എത്തിയത് ഹാരിയെക്കാൾ മുന്നിൽ
ബ്രിട്ടീഷ് രാജകുടുംബത്തിൽ എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരനാണ് ഇപ്പോൾ ഒന്നാമത്തെ കിരീടാവകാശി. ചാൾസ് കഴിഞ്ഞാൽ, വില്യമിനാണ് രാജാവാകാൻ യോഗ്യത. വില്യമിന്റെ മൂത്തമകൻ ജോർജ് മൂന്നാമത്തെയും മകൾ ഷാർലറ്റ് നാലാമത്തെയും കിരീടാവകാശികളാണ്. അഞ്ചാമത്തെ കിരീടാവകാശിയായാണ് പുതിയ രാജകുമാരൻ പിറന്നത്.
പ്രിൻസ് ഓഫ് കേംബ്രിഡ്ജ് എന്നാകും ഈ കുഞ്ഞിന്റെ സ്ഥാനപ്പേര്. പുതിയ കിരീടാവകാശികൂടി വന്നതോടെ, വില്യമിന്റെ സഹോദരൻ ഹാരി രാജകുമാരന്റെ കിരീടസ്വപ്നം ഏറെക്കുറെ അവസാനിക്കുകയും ചെയ്തു. ഹാരിയുടേതുമാത്രമല്ല, യോർക്കിലെ രാജകുമാരൻ ആൻഡ്രൂവും കിരീടാവകാശികളുടെ നിരയിൽനിന്ന് ഏഴാം സ്ഥാനത്തേക്കായി. ബിയാട്രീസ് രാജകുമാരി എട്ടാമതും യൂജിൻ രാജകുമാരി ഒമ്പതാമതുമാണ്. മുമ്പ് പിന്തുടർച്ചാവകാശം നിശ്ചയിച്ചിരുന്നത് ആൺകുട്ടികൾക്ക് മാത്രമാണ്. അതൊഴിവാക്കിയതോടെയാണ് ഷാർലറ്റ് രാജകുമാരി നാലാമത്തെ കിരീടാവകാശിയായത്.
എന്തായിരിക്കും പുതിയ രാജകുമാരന്റെ പേര്?
കെയ്റ്റ് രാജകുമാരി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ ബ്രിട്ടനിലെ പന്തയക്കമ്പോളത്തിൽ ചൂടേറിയ വാതുവെപ്പിന് അവസരമൊരുക്കിയാണ് രാജകുമാരന്റെ പേരെന്താകുമെന്ന അഭ്യൂഹം മുന്നേറുന്നത്. ആൽബർട്ടെന്നും ഫിലിപ്പെന്നും ഹെന്റിയെന്നും തോമസെന്നുമൊക്കെ വാതുവെപ്പുകാർ കണക്കുകൂട്ടുന്നു. ആദ്യരണ്ടുകുട്ടികൾക്കും പരമ്പരാഗത രീതിയിലുള്ള ജോർജ് എന്നും ഷാർലറ്റെന്നും പേരിട്ടതുപോലെ, അത്തരം പേരുകളിലൊന്നാകും മൂന്നാമത്തെ കുട്ടിക്കും തിരഞ്ഞെടുക്കുകയെന്നാണ് കരുതുന്നത്.
നിലവിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്ന് മൂന്നാമത്തെ കുട്ടിക്ക് വില്യമും കെയ്റ്റും ആർതർ എന്ന് പേരിട്ടേക്കുമെന്നാണ്. ഫ്രെഡറിക്ക്, ജെയിംസ്, ഫിലിപ്പ് തുടങ്ങിയ പേരുകൾക്കും വാതുവെക്കുന്നവരുണ്ട്.
അനിയനെക്കാണാൻ ആത്മവിശ്വസത്തോടെ
നഴ്സറിയിൽനിന്നും ആശുപത്രിയിലേക്ക് ഷാർലറ്റ് രാജകുമാരി എത്തിയത് അനിയനെക്കാണാനുള്ള അക്ഷമയോടെയാണ്. എന്നാൽ, പുറത്തുകാത്തുനിന്ന ആരാധകരെ നിരാശപ്പെടുത്താതെ അവരെ നോക്കി കൈവീശാൻ കുഞ്ഞുരാജകുമാരി മറന്നില്ല. അച്ഛൻ വില്യം രാജകുമാരന്റെ കൈപിടിച്ചാണ് ഷാർലറ്റ് രാജകുമാരിയും സഹോദരൻ ജോർജ് രാജകുമാരനുമെത്തിയത്. ജോർജ് നാണിച്ച് തലകുനിച്ച് നടന്നപ്പോൾ അനിയൻ ജനിച്ചതിന്റെ ആവേശം ഷാർലറ്റിന്റെ മുഖത്തുണ്ടായിരുന്നു.
കാറിൽനിന്നിറങ്ങി ആശുപത്രിയിലേക്ക് നടന്ന ഷാർലറ്റ്, ആശുപത്രിയുടെ പടവുകൾ കയറുന്നതിനിടെ തിരിഞ്ഞുനിന്ന് ജനക്കൂട്ടത്തിനുനേരെ കൈവീശുകയായിരുന്നു. സ്വതവേ നാണപ്രകൃതക്കാരനായ ജോർജിന്റെ മുഖത്തും സന്തോഷം അലയടിച്ചിരുന്നിവെങ്കിലും ജനക്കൂട്ടത്തിനുനേരെ നോക്കാൻ അവൻ തയ്യാറായില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍