Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജവിവാഹത്തിൽ പങ്കെടുക്കാൻ ഹൃദയാഘാതം പറഞ്ഞത് പച്ചക്കള്ളം; കല്യാണം കഴിഞ്ഞ് രണ്ട് മാസമായിട്ടും ഫോണിൽ പോലും സംസാരിക്കാതെ മേഗനും അച്ഛനും; ബ്രിട്ടീഷ് രാജകുമാരിയായതോടെ കുടുംബത്തെ ഉപേക്ഷിച്ച് മുൻ സീരിയൽ നടി

രാജവിവാഹത്തിൽ പങ്കെടുക്കാൻ ഹൃദയാഘാതം പറഞ്ഞത് പച്ചക്കള്ളം; കല്യാണം കഴിഞ്ഞ് രണ്ട് മാസമായിട്ടും ഫോണിൽ പോലും സംസാരിക്കാതെ മേഗനും അച്ഛനും; ബ്രിട്ടീഷ് രാജകുമാരിയായതോടെ കുടുംബത്തെ ഉപേക്ഷിച്ച് മുൻ സീരിയൽ നടി

ലണ്ടൻ: ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർകിളും അവരുടെ കുടുംബവുമായുള്ള അകൽച്ച കൂടുതൽ മറ നീക്കി പുറത്ത് വന്നു. തനിക്ക് ഹൃദയാഘാതമാണെന്ന് പറഞ്ഞ് മേഗന്റെ വിവാഹത്തിൽ പോലും പങ്കെടുക്കാൻ പിതാവ് തോമസ് മാർകിൾ തയ്യാറായിരുന്നില്ല. എന്നാൽ ഈ ഹൃദയാഘാത കഥ പച്ചക്കള്ളമായിരുന്നുവെന്നും വിവാഹത്തിൽ പങ്കെടുക്കാതിരിക്കാൻ വേണ്ടി തോമസ് ഇത് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

തങ്ങളെ മേഗൻ വിവാഹത്തിന് വിളിച്ചില്ലെന്ന് പരാതി പറഞ്ഞ് മേഗന്റെ അർധസഹോദരി സാമന്തയും സഹോദരൻ തോമസ് ജൂനിയർ അടക്കമുള്ള അടുത്ത ബന്ധുക്കളും മെയ്‌ മാസത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നില്ല. വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടും കുടുംബവുമായുള്ള ഇല്ലാതാക്കാൻ മേഗൻ ശ്രമിച്ചിട്ടില്ലെന്നും ബ്രിട്ടീഷ് രാജകുമാരിയായതോടെ മുൻ സീരിയൽ നടിയായ മേഗൻ കുടുംബത്തെ പൂർണമായും ഉപേക്ഷിച്ചുവെന്ന ആരോപണവും ശക്തമായിരിക്കുകയാണിപ്പോൾ.

തോമസിന്റെ ഹൃദയാഘാത കഥ കള്ളമാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് മേഗന്റെ അടുത്ത സുഹൃത്താണ്. 73കാരനായ തോമസ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായെന്നതും കെട്ട്കഥയാണെന്നാണ് ഈ സുഹൃത്ത് വെളിപ്പെടുത്തുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് താൻ ഷാർപ് ചുല വിസ്റ്റ മെഡിക്കൽ സെന്ററിൽ അഡ്‌മിറ്റായിരുന്നുവെന്ന് അടുത്തിടെ ഐടിവിയുടെ ഗുഡ് മോണിങ് ബ്രിട്ടന് നൽകിയ വിവാദ അഭിമുഖത്തിൽ തോമസ് വെളിപ്പെടുത്തിയിരുന്നു.

മെയ്‌ 16ന് തോമസ് ഈ മെഡിക്കൽ സെന്ററിൽ അഡ്‌മിറ്റായിരുന്നുവോയെന്ന് ഡെയിലി മെയിൽ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു പേരിൽ അന്ന് ആരും ഇവിടെ പ്രവേശിപ്പിക്കപ്പെട്ടില്ലെന്നായിരന്നു ഈ സെന്റർ സ്ഥിരീകരിച്ചിരുന്നത്. അസുഖമാണെന്ന് തോമസ് പറഞ്ഞതും അത് സംബന്ധിച്ച ഫോട്ടോകൾ പുറത്ത് വിട്ടതും മനഃപൂർവമായിരുന്നുവെന്നും അതിൽ തരിമ്പും യാഥാർത്ഥ്യമില്ലെന്നുമാണ് പത്രം ഇതിലൂടെ വെളിപ്പെടുത്തുന്നത്.

എന്നാൽ തന്റെ പിതാവിന് യഥാർത്ഥത്തിൽ അസുഖമുണ്ടെന്ന് തന്നെയാണ് മേഗന്റെ അർധ സഹോദരി സാമന്ത തറപ്പിച്ച് പറയുന്നത്. വളർത്തി വലുതാക്കിയ തന്റെ പിതാവിനെ മേഗൻ പൂർണമായും വിസ്മരിച്ചിരിക്കുന്നുവെന്നാണ് സാമന്ത ആരോപണം ആവർത്തിക്കുന്നത്.അതിന്റെ വിഷമത്തിൽ പിതാവ് മരിച്ചാൽ അതിന്റെ പൂർണമായ ഉത്തരവാദിത്വം മേഗനായിരിക്കുമെന്നും സാമന്ത ട്വീറ്റുകളിലൂടെ മുന്നറിയിപ്പേകിയിരുന്നു.

രാജകുടുംബത്തിൽ അംഗമായതിന് ശേഷം മേഗൻ തന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തിരുന്നു. ഇതിനാൽ സാമന്തയുടെ ട്വീറ്റുകളൊന്നും മേഗൻ കണ്ടിരിക്കാൻ സാധ്യയതില്ലെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP