Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോക്ക് ഉപേക്ഷിച്ച് കത്തിയെടുക്കുന്ന സമരവുമായി ഫലസ്തീനികൾ മുന്നോട്ട്; 19കാരൻ കുത്തി വീഴ്‌ത്തിയത് മൂന്നു യഹൂദരെ; തീവ്രയുദ്ധത്തിന് ഒരുങ്ങി ഇസ്രയേൽ

തോക്ക് ഉപേക്ഷിച്ച് കത്തിയെടുക്കുന്ന സമരവുമായി ഫലസ്തീനികൾ മുന്നോട്ട്; 19കാരൻ കുത്തി വീഴ്‌ത്തിയത് മൂന്നു യഹൂദരെ; തീവ്രയുദ്ധത്തിന് ഒരുങ്ങി ഇസ്രയേൽ

ഭൂമിയിലെ തീരാദുഃഖവും ഉണങ്ങാത്ത മുറിവുമായി ഫലസ്തീൻ പ്രശ്‌നം നിലനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഇതുമായി ബന്ധപ്പെട്ട സമാധാന ശ്രമങ്ങളും ചർച്ചകളും ഉണ്ടാവുന്നതിനെ തുടർന്ന് അൽപകാലം ഇവിടെ സമാധാനം നിലനിൽക്കുമെങ്കിലും തുടർന്ന് സ്ഥിതിഗതികൾ മുമ്പത്തേതിനേക്കാൾ ഗുരുതരമാവുകയും വീണ്ടും അനേകരുടെ ജീവൻ പോരാട്ടത്തിൽ പൊലിയുകയും ചെയ്യുകയാണ് പതിവ്. ഇപ്പോഴിതാ പുതിയ പോരാട്ടത്തിന് തുടക്കം കുറിച്ച് കൊണ്ട് തോക്ക് ഉപേക്ഷിച്ച് ഇസ്രയേലികൾക്കെതിരെ കത്തി പ്രയോഗവുമായി ഫലസ്തീനികൾ മുന്നോട്ട് വന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നിരവധി ഇസ്രയേലികൾ ഫലസ്തീൻ കാരുടെ കത്തിക്കുത്തിന് ഇരയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി 19കാരനായ ഫലസ്തീൻകാരൻ കുത്തി വീഴ്‌ത്തിയത് മൂന്നു യഹൂദരെയാണ്. ഇതിനുള്ള തിരിച്ചടിയായി ഫലസ്തീൻകാർക്കെതിരെ തീവ്രയുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രയേൽ എന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ചയാണ് 19കാരനായ ഫലസ്തീൻ യുവാവ് സെൻട്രൽ ഇസ്രയേലിൽ നിരവധി പേരെ കത്തിയെടുത്ത് കുത്തിയിരിക്കുന്നത്. ആക്രമണത്തിനിരയായവരിൽ 80 കാരിയായ സ്ത്രീയും ഉൾപ്പെടുന്നുണ്ട്.ഇവിടെ ഒരു മാസമായി നിലനിൽക്കുന്ന ആക്രമ പരമ്പരകളിലെ അവസാനത്തെ സംഭവമാണിത്.ബസിൽ വച്ച് ഒരു യഹൂദസ്ത്രീയെ കുത്തിയ യുവാവ് തുടർന്ന് തെരുവിലേക്ക് ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് തെരുവിൽ വച്ച് ഇയാൾ രണ്ടാമതൊരു സ്ത്രീയെയും പിന്നീട് ഒരു 40 വയസുകാരനെയും കുത്തിവീഴ്‌ത്തുകയായിരുന്നു. രണ്ടു സ്ത്രീകളെ കുത്തി വീഴ്‌ത്തിയതിന് ശേഷം ഈ യുവാവ് ടെൽ അവീവിനടുത്തുള്ള റിഷോൻ തെരുവിലെ ഒരു തിരക്കേറിയ ഒരു തുണിക്കടയിൽ പ്രവേശിക്കാൻ നോക്കിയിരുന്നെങ്കിലും അവിടെയുള്ള സ്ത്രീ വാതിൽ അടച്ചതിനാൽ യുവാവിന് അവിടെ പ്രവേശിക്കാൻ സാധിച്ചില്ല.

മൂന്നു പേരെ കുത്തിയ യുവാവിനെ പിന്നീട് ആളുകൾ പിടികൂടുകയും പൊലീസെത്തി അയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 80 വയസുകാരിക്ക് പുറകിലാണ് കത്തിക്കുത്തേറ്റത്.40വയസുകാരന് പലവട്ടം കുത്തേറ്റിട്ടുണ്ട്. നെഞ്ചിനാണ് കുത്തേറ്റിരിക്കുന്നത്. മറ്റൊരു സ്ത്രീക്ക് വളരെ നേരിയ തോതിൽ മുറിവേറ്റിട്ടേയുള്ളൂ. നോർത്തേൺ വെസ്റ്റ്ബാങ്കിൽ ഇസ്രയേലി സൈനികരെ കത്തി കൊണ്ട്കുത്താൻ ശ്രമിച്ച ഫലസ്തീൻ കാരൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഈ കത്തിക്കുത്തൽ പരമ്പര അരങ്ങേറിയത്.അടുത്ത ആഴ്ചകൾക്കിടെ മിലിട്ടറി ചെക്ക്‌പോയിന്റിൽ കത്തിക്കുത്ത് നടത്താനുള്ള മൂന്നാമത്തെ ശ്രമമാണിപ്പോൾ നടന്നിരിക്കുന്നത്.ആറാഴ്ച നീണ്ടു നിന്ന കലാപത്തിന്റെ ഭാഗമായാണ് ഇപ്പോൾ നടന്ന കത്തിക്കുത്ത് ശ്രമമുണ്ടായിരിക്കുന്നത്.വെസ്റ്റ്ബാങ്കിലെ ഹെർബണിലാണ് സംഭവം നടന്നത്. ഞായറാഴ്ച കത്തി കൊണ്ട് കുത്താൻ വന്ന ഫലസ്തീൻ കാരനെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്.

ഇത്തരത്തിൽ ഫലസ്തീൻകാർ പുതിയ പോരാട്ടവുമായി രംഗത്തെത്തിയതോടെ പാലസ്തിനെ നാമാവശേഷമാക്കുന്ന തരത്തിലുള്ള കനത്ത യുദ്ധത്തിന് ഇസ്രയേൽ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫലസ്തീൻകാർ നടത്തുന്ന പുതിയ സമരമുറയായ കത്തി പ്രയോഗത്തെ പ്രശംസിച്ച് കൊണ്ട് അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരി രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് തുടരുന്ന അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിൽ കനത്ത ആക്രമം അഴിച്ച് വിടാൻ ഈ ഭീകരൻ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തിട്ടുമുണ്ട്. 9/11 മാതൃകയിലുള്ള കടുത്ത ആക്രമണം അമേരിക്കയിൽ അഴിച്ച് വിടാനാണ് സവാഹിരി ആഹ്വാനം ചെയ്തിരിക്കുന്നത്.ഇന്റനെറ്റിലൂടെ പുറത്ത് വിട്ട 16 മിനുറ്റ് നീളുന്ന സന്ദേശത്തിലൂടെയാണ് സവാഹിരി ഈ ആഹ്വാനം നൽകിയിരിക്കുന്നത്.ജറുസലേമിന്റെ മോചനത്തിനായി മുസ്ലീങ്ങൾ ഒരുമിക്കണമെന്നും ഇയാൾ ആഹ്വാനം ചെയ്തിട്ടുണ്ട്. മാഡ്രിഡ്, ബാലി, ലണ്ടൻ, പാരീസ് എന്നിവിടങ്ങളിലും ആക്രമണങ്ങൾ നടത്താൻ സവാഹിരി അനുയായികളോട് ആവശ്യപ്പെടുന്നുണ്ട്. ഇസ്രയേലിന്റെയും അമേരിക്കയുടെയും റഷ്യയുടെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെയും ഭീഷണിയിൽ നിന്ന് ഫലസ്തീനെ മോചിപ്പിക്കാനും സവാഹിരി ആഹ്വാനം ചെയ്യുന്നു.പരസ്പരം പോരടിക്കുന്നത്. മുസ്ലീങ്ങൾ നിർത്തണമെന്നും പൊതു ശത്രുവായ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ പോരാടാനും ഭീകരൻ ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP