ഫിലിപ്പിനൊ ദ്വീപിൽ കണ്ടെത്തിയത് 107 യാത്രക്കാരുമായി 53 വർഷം മുമ്പ് കാണാതായ വിമാനമോ? ആകാശത്ത് അപ്രത്യക്ഷമാകുന്ന വിമാനങ്ങളിൽ ഒന്നിന്റെ പൊരുൾ കൂടി അഴിഞ്ഞതായി സൂചന
കഴിഞ്ഞ വർഷം മാർച്ചിൽ ക്വാലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രമധ്യേ 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ വിമാനം എംഎച്ച് 370നെ പറ്റി ഇനിയും വിവരമൊന്നു ലഭിച്ചിട്ടില്ല. ഈയിടെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചുവെന്ന് ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും അവയൊന്നും പ്രസ്തുത വിമാനത്തിന്റേതാണെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ മഹാസമുദ്രത്തില്‍ റീയൂണിയൻ ദ്വീപിൽ നിന്നും ഈ വിമാനത്തിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.
എന്നാൽ ഇവ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും അന്തിമഫലങ്ങൾ പുറത്ത് വന്നിട്ടുമില്ല. അതിനിടെയാണ് ഫിലിപ്പീൻസിലെ താവിതാവി പ്രവിശ്യയിലെ ഒറ്റപ്പെട്ട ദീപിലെ കാട്ടിൽ നിന്നും ഈ വിമാനത്തിന്റെ ശേഷിപ്പുകൾ കണ്ടതായി വേട്ടയ്ക്ക് വനത്തിലെത്തിയ പ്രദേശവാസികളിൽ ചിലർ കഴിഞ്ഞ ദിവസം സാക്ഷ്യപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടമല്ലെന്നും 53 വർഷങ്ങൾക്ക് മുമ്പ് 107 യാത്രക്കാരുമായി അപ്രത്യക്ഷമായ യുഎസ് മിലിട്ടറി ചാർട്ടർ വിമാനത്തിന്റെ അവശിഷ്ടമാകാൻ സാധ്യതയുണ്ടെന്നതാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന അവശിഷ്ടങ്ങൾ 1962 മാർച്ച് 16ന് വെസ്റ്റേൺ പസിഫിക്കിന് മുകളിൽ വച്ച് കാണാതായ യുഎസ് മിലിട്ടറി ചാർട്ടർ വിമാനം ഫ്ലൈയിങ് ടൈഗർ ലൈൻ ലോക്ക്ഹീഡ് സൂപ്പർ കോൺസ്റ്റെലേഷന്റേതാണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് പ്ലെയിൻ ടാക്കിംഗിൽ നിന്നുള്ള ഒരു ഏവിയേഷൻ ബ്ലോഗറാണ്. 18 മാസങ്ങൾക്ക് മുമ്പ് എംഎച്ച് 370 അപ്രത്യക്ഷമാകുന്നത് വരെ ഈ ഗണത്തിൽ പെട്ട ഏറ്റവും വലിയ ദുന്തരമായി പരിഗണിച്ച് വന്നിരുന്നത് ഫ്ലൈയിങ് ടൈഗറിന്റെ അപ്രത്യക്ഷമാകലിനെ ആയിരുന്നു.
1962 മാർച്ച് 14ന് യുഎസിൽ നിന്നും വിയറ്റ്നാമിലേക്ക് യാത്ര പുറപ്പെട്ട ഫ്ലൈയിങ് ടൈഗർ ഫ്ലൈറ്റ് 739 ആണ് 107 യാത്രക്കാരുമായി കാണാതായത്. ഇവരിൽ 93 പേരും ജംഗിൾ ട്രെയിൻഡ് ആർമി റേഞ്ചർമാരായിരുന്നു. ടേക്ക് ഓഫിന് ശേഷം 80 മിനുറ്റ കഴിഞ്ഞ് എല്ലാം സാധാരണനിലയിലാണെന്നായിരുന്നു പൈലറ്റ് അറിയിച്ചിരുന്നത്. തുടർന്ന് ഒരു മണിക്കൂർ കഴിഞ്ഞ് മറ്റൊരു റിപ്പോർട്ടും പുറത്ത് വന്നിരുന്നു. തുടർന്ന് വിമാനത്തെക്കുറിച്ച് വിവരമൊന്നുമില്ലാതാവുകയായിരുന്നു. ഈ തിരോധാനത്തെ തുടർന്ന് രണ്ടു ലക്ഷം മൈലുകളിൽ വ്യാപിച്ച വ്യാപകമായ തെരച്ചിലാണ് നടത്തിയിരുന്നത്. എന്നിട്ടും വിമാനത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എംഎച്ച്370 ന് വേണ്ടി നടത്തിയ തെരച്ചിലിന് മുമ്പ് പസിഫിക്കിൽ നടത്തിയ ഏറ്റവും വലിയ തെരച്ചിലായിരുന്നു ഇത്. ഇപ്പോൾ ഫിലിപ്പിനൊ ദ്വീപിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ പ്രസ്തുത വിമാനത്തിന്റേതാണെന്ന സൂചന ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കാൻ വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ തന്റെ മകനായ 15കാരൻ റെയ്ക്ക് കണ്ടെത്തിയത് കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടമാണെന്നാണ് സിതി കയം എന്ന സ്ത്രീ പറയുന്നത്. തന്റെ മകനും സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കളും പക്ഷി വേട്ടയാക്കായി വനത്തിൽ ചുറ്റിയടിക്കുന്നതിനിടയിലാണ് യാദൃശ്ചികമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നും അവർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിന്റെ പൈലറ്റിന്റെ അസ്ഥിക്കൂടവും അയാളുടെ തൊപ്പിയും റെയ്ക്ക് കണ്ടുവെന്നാണ് സിതി വെളിപ്പെടുത്തുന്നത്. പൈലറ്റിന്റെ തൊപ്പി എടുത്തു നോക്കിയപ്പോൾ അതിൽ താടിയുടെ ഇറച്ചിയുടെ ഭാഗങ്ങൾ ഉണങ്ങിപ്പിടിച്ച നിലയിൽ കണ്ടിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. ഇതിനെത്തുടർന്ന് സിതി സഗ്ബേയിൽ നിന്നും ബോർണിയോയിലേക്ക് ഒരു റിപ്പോർട്ട് ഫയൽ ചെയ്യാനായി ബോട്ടിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ഫിലിപ്പീൻസിലെ ദ്വീപിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ മലേഷ്യൻ വിമാനത്തിന്റേതല്ലെന്ന വാദഗതിയുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ക്വാലാലംപൂരിൽ നിന്നും ബെയ്ജിംഗിലേക്കുള്ള യാത്രക്കിടെ ടേക്ക് ഓഫിന് ശേഷം ഒരുമണിക്കൂറെത്തുന്നതിന് മുമ്പെ സൗത്ത് ചൈന കടലിന് മുകളിൽ വച്ചാണ് അവസാനമായി എയർ ട്രാഫിക്ക് കൺട്രോളുമായി ബന്ധപ്പെട്ടിരുന്നത്.വിമാനം മുൻകൂട്ടി നിശ്ചയിച്ചിരുന്ന വഴിയിൽ നിന്ന് വ്യതിചലിക്കുന്നതും മലേഷ്യൻ ഉപഭൂഖണ്ഡം ക്രോസ് ചെയ്യുന്നതും മലേഷ്യൻ മിലിട്ടറി റഡാർ ട്രാക്ക് ചെയ്തിരുന്നു. വിമാനം ആൻഡമാൻ കടലിന് മുകളിലെത്തുന്നത് വരെ ഈ റഡാർ ട്രാക്ക് ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഫിലിപ്പീൻസ് ദ്വീപിൽ കണ്ടെത്തിയത് മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടമാകാൻ സാധ്യതയില്ലെന്നാണ് ഇതിനെ വിമർശിക്കുന്നവർ ഉറപ്പിച്ച് പറയുന്നത്.
ഏതായാലും ഓസ്ട്രേലിയ, മലേഷ്യ, ചൈന, എന്നിവിടങ്ങളിൽ നിന്നുള്ള അന്വേഷകരും വിദഗ്ധരും ചേർന്ന് ഫിലിപ്പീൻസിലെത്തി ഈ അവശിഷ്ടങ്ങൾ പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ എംഎച്ച് 370 സഗ്ബേ ഐസ്ലൻഡിൽ തകർന്ന് വീണിട്ടില്ലെന്നാണ് ഫിലിപ്പീൻസ് അധികൃതർ പറയുന്നത്. താൻ ഈ സൈറ്റിലേക്ക് ആളുകളെ അയച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂപ്രണ്ടായ ഗബോർ പറയുന്നത്. ഇത്തരത്തിലുള്ള കഥകൾ ആരൊക്കെയോ പറഞ്ഞ് പരത്തുകയാണെന്നും അദ്ദേഹം പറയുന്നു.സഗ്ബേ ദ്വീപിൽ ഇത്തരത്തിലുള്ള ഒരു വലിയ വിമാനം പതിക്കുയാണെങ്കിൽ അത് തദ്ദേശവാസികൾ അറിയാതെ പോകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തങ്ങൾ ഇക്കാര്യത്തെക്കുറിച്ച് പ്രദേശവാസികളുമായി സംസാരിച്ചിരുന്നുവെന്നും അവർ യാതൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍