കൊടുംചൂടിനെ അതിജീവിച്ച് അവധിയെടുത്ത് ഒഴുകിയെത്തിയത് ആയിരങ്ങൾ; മോദി പറഞ്ഞപ്പോൾ ഒറ്റ ശബ്ദത്തിൽ സ്റ്റേഡിയം ഭാരത് മാതാ കി ജയ് വിളിച്ചു; നിനച്ചിരിക്കാതെ മലയാളം കേട്ടപ്പോൾ നിലയ്ക്കാത്ത ആർപ്പുവിളി
മറുനാടൻ മലയാളി ബ്യൂറോ
ദുബായ് : ഇന്നലെ പ്രവൃത്തിദിനമായിരുന്നിട്ടും ഒഴിവ് ദിനത്തിന്റെ ആഹ്ളാദത്തിലായിരുന്നു ദുബായിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഉച്ചച്ചൂടിന്റെ കാഠിന്യം അറിഞ്ഞതേയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി അവർ ദുബായിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകി. ഒന്നും വെറുതെയായില്ലെന്ന് മലയാളികൾ പറയുന്നു. ഗൾഫിലെ കേരളത്തെ മോദി കണ്ടു. മലയാളത്തിൽ പുതുവൽസര ദിനാശംസകൾ അദ്ദേഹം പറയുമ്പോൾ മലയാളിയുടെ അഭിമാനമാണ് ഉയർന്നത്. ഗൾഫിലെ ഇന്ത്യയെന്നാൽ മലയാളിക്കൂട്ടായ്മയുടെ കരുത്താണെന്ന് യുഎഇ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു മലയാളം വാക്കുകളിലൂടെ മോദി ചെയ്തത്. വിമാനനിരക്കിൽ കുറവ് ചെയ്യൽ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാത്തതിന്റെ നിരാശയേയും മായ്ക്കുന്നതായി മലയാളിയക്ക് മോദിയുടെ പുതുവൽസരാശംസകൾ.
യു.എ.ഇയിൽ ഇത് ആദ്യമായാണ് ഒരു വിദേശ രാഷ്ട്രത്തലവന് പൊതുജന പങ്കാളിത്തത്തോടെ പൊതുവേദി ഒരുങ്ങിയത്. അത് ചരിത്ര സംഭവമാക്കി മാറ്റുകയും ചെയ്തു. അബുദാബി ഭരണാധികാരികൾക്കും ദുബായ് ഭരണാധികാരിക്കുമെല്ലാം ആവോളം പ്രശംസ ചൊരിഞ്ഞ് സ്റ്റേഡിയത്തിലെത്തിയ അറബ് സമൂഹത്തേയും മോദി കൈയിലെടുത്തു. ആവേശമാത്രമായിരുന്നു സ്റ്റേഡിയത്തിൽ. ഉച്ചമുതൽ തന്നെ സ്റ്റേഡിയത്തിലെത്തിയവർക്ക് അതിനുള്ളിൽ ശീതീകരണ സംവിധാനത്തിന്റെ തണുപ്പു കിട്ടി. ബോറടിമാറ്റാൻ മലയാളിയായ ബാലഭാസ്കർ വയലിനിൽ ഒരുക്കിയ സംഗീതമുൾപ്പെടെയുള്ള വിഭവങ്ങളും. കേരളത്തനിമയായിരുന്നു ഈ കലാപരിപാടികളിലും നിറഞ്ഞത്.
ഉച്ചയ്ക്ക് ഒരു മണി മുതൽ നരേന്ദ്ര മോദിയുടെ പ്രസംഗവേദിയിലേക്ക് എത്തിപ്പെടാൻ മുൻകൂർ രജിസ്റ്റർ ചെയ്ത അൻപതിനായിരത്തിലധികം വരുന്ന പ്രവാസികൾ വിവിധസ്ഥലങ്ങളിൽ ഒത്തുകൂടി. ദുബായിലെ ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് ഇരുനൂറോളം ബസുകളിലാണ് ആളുകളെ കൊണ്ടുപോയത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ അവിടെ രജിസ്റ്റർ ചെയ്ത അംഗങ്ങളെ പ്രത്യേക ബസിൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വേദിയിൽ എത്തിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ 350ലേറെ വോളന്റിയർമാർ വിവിധ കേന്ദ്രങ്ങളിൽ സഹായത്തിനുണ്ടായിരുന്നു. പ്രസംഗവേദിയും പരിസരവും ദുബായ് പൊലീസിന്റെയും പ്രത്യേക പരിശീലനം സിദ്ധിച്ച കമാൻഡോകളുടെയും നിയന്ത്രണത്തിലായിരുന്നു.
പ്രസംഗത്തിലുടനീളം ഭാരതീയരെ ആവേശത്തിരയിലാറാടിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം. മുപ്പത്തിനാല് വർഷത്തെ നീണ്ട ഇടവേള കഴിഞ്ഞാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യു എ ഇയുടെ മണ്ണിലെത്തുന്നതെന്നും, എങ്കിലും ഇവിടത്തെ ഭരണാധികാരികൾ തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞുവെന്നും മോദി പറഞ്ഞു.ഭാരതത്തിൽ നാലര ലക്ഷം കോടിയുടെ നിക്ഷേപം നടത്താമെന്ന് യു എ ഇയിൽ നിന്നും ഉറപ്പ് ലഭിച്ചതായി അദ്ദേഹം അറിയിച്ചു.ലോകംനേരിടുന്ന പ്രധാന ഭീഷണിയായ തീവ്രവാദത്തിനെതിരെ ഇന്ത്യയും യു എ ഇയും ഒന്നിച്ചു നിൽക്കുമെന്നും, ഐക്യരാഷ്ട്ര സഭയിൽ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ദീർഘനാളത്തെ ആവശ്യത്തിന് പിന്തുണ നൽകാമെന്ന് യു എ ഇ അറിയിച്ചതായും മോദി പറഞ്ഞു.
പ്രാവാസികൾ മാതൃരാജ്യത്തിനു നൽകുന്ന സംഭാവനകൾ എടുത്തു പറഞ്ഞ അദ്ദേഹം, ഭാരതത്തിൽ തന്റെ സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളെ കുറിച്ചും പറഞ്ഞു. നാഗാലന്റിലെ വിഘടനവാദപ്രശ്നങ്ങളെ സമാധാന പാതയിലൂടെ അവസാനിപ്പിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ചും, ബംഗ്ളാദേശുമായുള്ള അതിർത്തി തർക്കം അവസാനിപ്പിക്കുവാൻ കഴിഞ്ഞതും പ്രധാന നേട്ടങ്ങളായി കാണണമെന്നുംപറഞ്ഞ മോദി, അയൽ രാജ്യങ്ങളിൽ മനുഷ്യത്വപരമായി ഇടപെടാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നും,? മറ്റൊരു ലക്ഷ്യവും കൂടാതെ നേപ്പാളിലെ ഭൂകമ്പസമയത്തും, മാലിയിലെ കുടിവെള്ള പ്ളാന്റിന് തകരാറുണ്ടായപ്പോൾ കുടിവെള്ളമെത്തിച്ചതുമെല്ലാം ഇതിനുദാഹരണമാണെന്നും ചൂണ്ടിക്കാട്ടി. സാർക്ക് രാജ്യങ്ങളുടെ ഒത്തൊരുമ ആഗ്രഹിക്കാത്ത ചിലരുണ്ടെന്ന് പാക്കിസ്ഥാനെ പറ്റി പറയാതെ മോദി വിശദീകരിക്കുകയായിരുന്നു അബുദാബിയിൽ
യു.എ.ഇ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്ദാർ സിറ്റിയിൽ നടന്ന നിക്ഷേപകസംഗമത്തിലും പങ്കെടുത്തു. ഒരുലക്ഷം കോടി ഡോളർ മുതൽമുടക്കാനുള്ള സൗകര്യം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞു. ഈ തുകയുടെ വലിപ്പം അറിഞ്ഞുകൊണ്ടുതന്നെയാണ് പറയുന്നത്. മുതൽമുടക്കാൻ വരുന്നവർക്ക് മുൻകാലങ്ങളിൽ ഉണ്ടായ ദുരനുഭവങ്ങൾ ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. അടിസ്ഥാനസൗകര്യ രംഗത്തെ നിക്ഷേപത്തിന് 7500 കോടി ഡോളറിന്റെ (ഏകദേശം അഞ്ചുലക്ഷം കോടി രൂപ) സംയുക്തനിധി രൂപീകരിക്കാൻ ഇന്ത്യ-യുഎഇ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ചുള്ള ഏറെ സുപ്രധാന പ്രഖ്യാപനം ഇതു തന്നെയാണ്.
ഇന്നലത്തെ ഉഭയകക്ഷി ചർച്ചകളിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്നും വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വാർത്താസമ്മേളനത്തിൽ അറിയിച്ചു. റയിൽ, റോഡ്, ഊർജം, തുറമുഖം, പെട്രോളിയം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിക്ഷേപസാധ്യത. അഞ്ചുവർഷത്തിനകം 60% വ്യാപാരവളർച്ചയും ലക്ഷ്യമിടുന്നു. ലക്ഷം കോടി ഡോളറിന്റെ (65 ലക്ഷം കോടി രൂപ) നിക്ഷേപ അവസരങ്ങളാണ് ഇന്ത്യ വിദേശനിക്ഷേപകർക്കായി തുറന്നിട്ടിരിക്കുന്നതെന്നു നേരത്തെ അബുദാബി മസ്ദർ സിറ്റിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റയിൽവേയിൽ വിദേശനിക്ഷേപം നൂറുശതമാനമാക്കി. പ്രതിരോധ നിർമ്മാണ മേഖലയിലും റിയൽ എസ്റ്റേറ്റ് രംഗത്തും ഒട്ടേറെ അവസരങ്ങളുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷമാകുമ്പോഴേക്കും അഞ്ചുകോടി ചെലവുകുറഞ്ഞ വീടുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യ നിക്ഷേപ അനുകൂല രാജ്യമാണെന്നു യുഎഇയിലെ നിക്ഷേപകരെ ബോധ്യപ്പെടുത്താനാണ് പ്രധാനമന്ത്രി ഏറെസമയം ചെലവഴിച്ചത്.
വലിയ രാജ്യങ്ങൾക്ക് അടിപതറിത്തുടങ്ങിയതോടെ ലോകം ഉറ്റുനോക്കുന്നത് ഏഷ്യയിലേക്കാണ്. ഈ മരുഭൂമിയിലേക്കു ലോകത്തെ കൂട്ടിക്കൊണ്ടു വന്നവരാണു നിങ്ങളെന്നു യുഎഇയെ പ്രകീർത്തിച്ചു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ സ്വന്തം പടിവാതിൽക്കൽ എത്തിക്കുകയാണു ഞങ്ങളുടെയും ലക്ഷ്യം. ഇന്ത്യ അവസരങ്ങളുടെ ലോകമാണ്. 125 കോടി ജനം എന്നതു വലിയ വിപണി മാത്രമല്ല, വലിയ ശക്തി കൂടിയാണ്. ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. കാർഷിക മേഖലയിൽ വൻ സംഭരണശാലകളും കൂടുതൽ ശീതീകരണശാലകളും നിർമ്മിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കാർഷികോൽപന്നങ്ങൾ സംഭരണ സൗകര്യമില്ലാതെ നശിക്കുന്നതു കുറ്റകൃത്യത്തിനു തുല്യമാണ്. ഈരംഗത്തു രാജ്യം ഇനിയും ഏറെ മുന്നേറാനുണ്ട്. സ്വകാര്യ-സർക്കാർ പങ്കാളിത്തത്തോടെ കൂടുതൽ സംഭരണശാലകൾ നിർമ്മിക്കുന്നതിൽ ഇന്ത്യ പിന്നിലാണ്. ഇന്ത്യയിൽനിന്ന് ഒട്ടേറെ വിമാനങ്ങൾ യുഎഇയിലേക്കുണ്ടെങ്കിലും വീണ്ടുമൊരു പ്രധാനമന്ത്രി ഇവിടെത്താൻ 34 വർഷം എടുത്തു എന്നതിൽ ഖേദമുണ്ടെന്നും ഇനി അങ്ങനെയുണ്ടാവില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
യുഎഇയുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാനും മോദി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിൽ ധാരണയായി. നിക്ഷേപക സംഗമത്തിനുശേഷം ദുബായിലെത്തിയ പ്രധാനമന്ത്രി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചായിരുന്നു പ്രധാനമായും ചർച്ച. ഇന്ത്യയിലെ അനുകൂല നിക്ഷേപ അന്തരീക്ഷത്തിനാണു പ്രധാനമന്ത്രി ഊന്നൽനൽകിയത്. വാണിജ്യബന്ധം ശക്തമാക്കാനും ആശങ്കകൾ പരിഹരിക്കാനും കേന്ദ്ര വാണിജ്യസഹമന്ത്രി നിർമല സീതാരാമൻ വൈകാതെ യുഎഇ സന്ദർശിക്കും. ഇതിന് ശേഷമാണ് ദുബായിൽ പ്രവാസികളുടെ അവേശമാകാൻ മോദി എത്തിയത്. ഏറെ പ്രഖ്യാപനങ്ങൾ മോദിയിൽ നിന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ഇന്ത്യയുടെ കരുത്തും നയതന്ത്ര മുന്നേറ്റവും ലോകത്തെ അറിയിക്കാനുള്ള വേദിയാക്കി ദുബായിയെ മോദി മാറ്റി. ഇന്ത്യ ഒന്നാണെന്ന സന്ദേശം നൽകി എല്ലാ വിഭാഗത്തിൽപ്പെട്ടവരും സ്റ്റേഡിയത്തിൽ ഒഴുകിയെത്തി. മതേതര ഇന്ത്യയുടെ യഥാർത്ഥമുഖമായിരുന്നു ദുബായിലെ സ്റ്റേഡിയത്തിൽ കണ്ടത്.
പ്രസംഗം അവസാനിപ്പിക്കും മുൻപ് ഒരു നിമിഷം നിശബ്ദനായി നിന്ന് മോദി എല്ലാവരോടുമായി പറഞ്ഞു ഞാൻ പറയുന്നത് നിങ്ങൾ ഏറ്റു ചെല്ലണം. സ്റ്റേഡിയം അപ്പോഴേയ്ക്കും പൂർണ്ണ നിശബ്ദമായി. മുഷ്ടി ചുരുട്ടി അപ്പോൾ മോദി ഉറക്കെ പറഞ്ഞു - ഭാരത് മാത കീ ജയ്. അപ്പോൾ സ്റ്റേഡിയത്തിൽ കടലിരമ്പം ആയിരുന്നു കേട്ടത്. ജാതിയോ ഭാഷയോ വർണ്ണമോ വ്യത്യാസമില്ലാതെ 50, 000 പേരും ഒരുമിച്ച് വിളിച്ചു - ഭാരത് മാത കീ ജയ്. ഇന്ത്യൻ ദേശീയതയുടെ അത്യപൂർവ്വമായ സമ്മേളനമായിരുന്നു അത്. ഒരു രാഷ്ട്രതലവന് ആദ്യമായ് പൊതു ജനങ്ങളെ അഡ്രസ്സ് ചെയ്യാൻ അവസരമൊരുക്കിയ ദുബായ് ഭരണകൂടവും പരിപൂർണ്ണ തൃപ്തി അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്