Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബപ്രശ്‌നം പൊലീസ് കേസായപ്പോൾ അച്ഛൻ പീഡിപ്പിച്ചെന്ന് മകളുടെ മൊഴി; അഞ്ചു വർഷം അഴിയെണ്ണിയ പിതാവ് മകളുടെ കുറ്റസമ്മതത്തിൽ പുറത്തേക്ക്

കുടുംബപ്രശ്‌നം പൊലീസ് കേസായപ്പോൾ അച്ഛൻ പീഡിപ്പിച്ചെന്ന് മകളുടെ മൊഴി; അഞ്ചു വർഷം അഴിയെണ്ണിയ പിതാവ് മകളുടെ കുറ്റസമ്മതത്തിൽ പുറത്തേക്ക്

ലണ്ടൻ: കാത്ത് കാത്തിരുന്ന് പിറക്കുന്ന കൺമണികളെ നെഞ്ചോട് ചേർത്തിയാണ് ഓരോരുത്തരും വളർത്തുന്നത്. ഇങ്ങനെ താഴത്തും തലയിലും വയ്ക്കാതെ വളർത്തുന്ന കൺമണികൾ നമുക്ക് നേരെ വ്യാജ ലൈഗിക ആരോപണവുമായി വരുന്ന അവസ്ഥയെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയുകയില്ല അല്ലേ..? ഇത്തരമൊരു വിഷമകരമായ അവസ്ഥയെ അഭിമുഖീകരിച്ചിട്ടും തളരാതെ പിടിച്ച് നിന്ന പിതാവാണ് ജിയോഫ് ലോംഗ്.

ഇദ്ദേഹത്തിനെതിരെ മകൾ ടിനയാണ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. കുടുംബപ്രശ്‌നം പൊലീസ് കേസായപ്പോൾ അച്ഛൻ പീഡിപ്പിച്ചെന്ന് മൊഴിയുമായി മകൾ രംഗത്തെത്തുകയായിരുന്നു. തുടർന്ന് ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ഹൃദയമുരുകിയ ഈ പിതാവ് അഞ്ചു വർഷം തടവറയിലായിരുന്നു. ജയിലിൽ കിടക്കുന്ന വിഷമത്തേക്കാൾ അദ്ദേഹത്തിന്റെ മനസുരുകിയത് ചെയ്യാത്ത കുറ്റമാരോപിച്ച മകളെക്കുറിച്ചോർത്തായിരുന്നു. അവസാനം സത്യത്തിനാണ് അന്തിമവിജയമുണ്ടാവുകയെന്ന ശാശ്വത സത്യം വിജയിക്കുകയായിരുന്നു. അതായത് മകളുടെ കുറ്റസമ്മതത്തിൽ ഈ പിതാവ് പുറത്തെത്തിയിരിക്കുകയാണിപ്പോൾ.

1970ൽ തന്റെ ആദ്യഭാര്യയായ സ്യൂവുമായി വേർപിരിഞ്ഞതിനെ തുടർന്ന് തന്റെ മക്കളായ ടിന, സ്റ്റീവ്, ഡേവിഡ് എന്നിവർക്കു വേണ്ടി മാത്രമായിരുന്നു ജിയോഫ് ജീവിച്ചിരുന്നത്. എന്നാൽ 2010ൽ ക്രൗൺ കോടതിയിലെ പ്രതിക്കൂട്ടിൽ നിന്ന് മകളുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കേട്ടപ്പോൾ ജിയോഫിന്റെ ഹൃദയം അക്ഷരാർത്ഥത്തിൽ തകരുകയായിരുന്നു. തന്നെ എട്ടാം വയസ് മുതൽ 16വരെ അച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നായിരുന്നു ടിന പരാതിപ്പെട്ടിരുന്നത്.തുടർന്ന് ജിയോഫിനെ അഞ്ച് വർഷം തടവിലിടുകയുമായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജനുവരിയിൽ ടിന കോടതിയിൽ കുറ്റസമ്മതം നടത്തുകയും താൻ അടിസ്ഥാനരഹിതമായ ആരോപണമാണ് പിതാവിനെതിരെ ഉന്നയിച്ചതെന്ന് വെളിപ്പെടുത്തുകയും ചെയ്തതോടെ ജിയോഫ് ജയിൽ മോചിതനയാരിക്കുകയാണ്.

എന്നാൽ അതിനിടയിലുള്ള അഞ്ച് വർഷക്കാലും ജിയോഫിനെ സംബന്ധിച്ചിടത്തോളം നരകതുല്യമായിരുന്നു. മകളുടെ അടിസ്ഥാനരഹിതമായ കുറ്റാരോപണത്തിന്റെ ഉമിത്തീയിൽ വെന്തുരുകുകയായിരുന്നു വാത്സല്യത്തിന്റെ നിറകുടമായ ഈ പിതൃഹൃദയം. ഇതിന് പുറമെ പുതിയ ഭാര്യയായ ലൂസിക്കും അതിലുള്ള മകനായ ജെയിംസിനുമൊപ്പമുള്ള അഞ്ചു വർഷത്തെ ജീവിതവും അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു.

ജിയോഫ് ആത്മഹത്യയുടെ വക്കെത്തെത്തിയ സമയമായിരുന്നു അത്. തന്റെ ഒരേയൊരു പുത്രി തനിക്കെതിരെ ലൈംഗിക ആരോപണമുന്നയിക്കുന്നത് കേട്ട നിമിഷത്തിൽ തന്റെ ഹൃദയം തകരുകയായിരുന്നുവെന്നാണ് 67കാരനായ ജിയോഫ് പറയുന്നത്. താൻ വീണ്ടും വിവാഹം കഴിച്ച് ജീവിക്കുന്നതിൽ ആദ്യ ഭാര്യയായ സ്യൂയ്ക്കുണ്ടായ അസൂസയാണ് ഈ അനർത്ഥങ്ങളൊക്കെ വരുത്തി വച്ചതെന്നാണ് ജിയോഫ് പറയുന്നത്.തന്റെ രണ്ടാം ഭാര്യ അവളുടേതായ രീതിയിലുള്ള ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. തന്റെ പുതിയ കുടുംബം കാരണം തന്റെ മക്കളായ ടിനയ്ക്കും സ്റ്റീവിനും ഡേവിഡിനും ലഭിക്കേണ്ടുന്ന പണത്തിൽ കുറവ് വരുമെന്ന് ഭയന്നാണ് സ്യൂ ഈ ഗൂഢാലോചന മകളായ ടിനയെ കൊണ്ട് ചെയ്യിപ്പിച്ചതെന്നാണ് ജിയോഫ് പറയുന്നത്.

തന്നെ നിരന്തരം ചൂഷണം ചെയ്ത് പണം തട്ടാൻ അമ്മ മകളെക്കൊണ്ട് ഈ ആരോപണങ്ങൾ ഉന്നയിപ്പിക്കുകയായിരുന്നുവെന്നാണ് ജിയോഫ് പറയുന്നത്. ബ്രൈറ്റൻ പൊലീസിലെ സെക്ഷ്വൽ അബ്യസ് എൻക്വയറി ടീമിനെയാണ് ടിന അച്ഛനെതിരെയുള്ള ആരോപണവുമായി സമീപിച്ചത്.തുടർന്ന് പൊലീസ് ഓഫീസർമാർ ജിയോഫിനെ തേടിയെത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അന്ന് തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നുവെന്ന് ജിയോഫ് പറയുന്നു. തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടുപോയി അദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. മകളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് താൻ പൊലീസിനെ ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ എന്തെങ്കിലും സംഭവിക്കാതെ മകൾ ഇത്തരത്തിൽ ആരോപിക്കില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. തെളിവുകളൊന്നുമില്ലാതെയാണ് തന്നെ ഇത്രയും കാലം തടവിലിട്ടതെന്നും ഇത് നിയമവ്യവസ്ഥയുടെ പാളിച്ചയാണെന്നും ജിയോഫും അദ്ദേഹത്തിന്റെ അഭിഭാഷകരും വാദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP