അഭയം നൽകാൻ ഒരു രാജ്യം പോലുമില്ല; മരണം കാത്ത് സ്ത്രീകളും കുട്ടികളുമടക്കം എണ്ണായിരത്തോളം റോഹിങ്യ മുസ്ലിങ്ങൾ നടുക്കടലിൽ; മ്യാന്മറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ദുരിതജീവനുകൾ ലോകത്തോട് സഹായം യാചിക്കുന്നു
ജക്കാർത്ത: ജന്മനാട്ടിലെ പീഡനങ്ങൾ സഹിക്കാനാകാതെ അയൽരാജ്യങ്ങളിലേക്ക് ചേക്കേറാനൊരുങ്ങിയ ആയിരക്കണക്കിന് റോഹിങ്യ മുസ്ലിങ്ങൾ മരണം കാത്ത് നടുക്കടലിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മ്യാന്മർ ജനതയാണ് ഒരു ബോട്ടിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നത്.
രോഗങ്ങൾക്കും പട്ടിണിക്കും നടുവിലുള്ള ഈ ജനവിഭാഗത്തെ സ്വീകരിക്കാൻ മലേഷ്യയും ഇന്തോനേഷ്യയും തായ്വാനും അടക്കമുള്ള അയൽ രാജ്യങ്ങൾ വിസമ്മതിച്ചു. ഇതോടെയാണ് എങ്ങും പോവാനില്ലാതെ ഈ മനുഷ്യർ ലോകത്തിനോട് സഹായം യാചിക്കുന്നത്.
കുട്ടികളുടെ ക്ഷേമങ്ങൾക്കായുള്ള ഒരു സന്നദ്ധ സംഘടനയെ ഒരു ബോട്ടിലുള്ളവർ ബന്ധപ്പെട്ടതോടെയാണ് ഇവരുടെ ഞെട്ടിക്കുന്ന അവസ്ഥ പുറത്തറിഞ്ഞത്. 50 സ്ത്രീകളും 84 കുട്ടികളുമുള്ള ഒരു ബോട്ടിലുള്ളവരാണ് സന്നദ്ധ സംഘടനയെ ബന്ധപ്പെട്ടത്. ഇത്തരത്തിൽ ആയിരങ്ങളാണ് കടലിൽ കുടുങ്ങിക്കിടക്കുന്നത്.
വിവിധ രാജ്യങ്ങളുടെ നാവിക സേനകൾ തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് പല ബോട്ടുകളിലെയും ഡ്രൈവർമാരും ജീവനക്കാരുമൊക്കെ ബോട്ടുകളിലുള്ളവരെ തനിച്ചാക്കി രക്ഷപ്പെട്ടിരിക്കുകയാണ്. ഭക്ഷണമോ മരുന്നുകളോ ഇല്ലാതെ വിവിധ രോഗങ്ങളാൽ വലഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഈ ബോട്ടുകളിൽ കുടുങ്ങിക്കഴിയുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ഇന്തോനേഷ്യയെ സമീപിച്ചപ്പോൾ അവർ ഓടിക്കുകയായിരുന്നുവെന്ന് ബോട്ടിലുള്ളവർ പറയുന്നു. തങ്ങളുടെ രാജ്യത്ത് അഭയാർത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് മലേഷ്യയും വ്യക്തമാക്കി. സമീപ രാജ്യങ്ങളും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രശ്നം പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഇടപെടണമെന്ന് മുൻ യു.എസ് കോൺഗ്രസ് അംഗം ടോം ആൻഡ്രെ അമേരിക്കയോട് ആവശ്യപ്പെട്ടു. ആൻഡമാൻ കടൽ കൂട്ട ശവമാടം ആവുന്നതിനു മുമ്പ് ഇടപെടണമെന്ന് രാജ്യാന്തര സമൂഹത്തോടും അദ്ദേഹം ആവശ്യപ്പെട്ടു. അപകടം ഒഴിവാക്കാൻ യു.എൻ അഭയാർഥിവിഭാഗം ഹൈകമീഷണറുടെ മേൽനോട്ടത്തിൽ യു.എസ് ഉൾപ്പെടെ വിദേശ രാജ്യങ്ങളുടെ അടിയന്തരയോഗം ചേർന്നിരുന്നു.
പക്ഷേ, അഭയാർഥികൾക്കായി മലാക്ക കടലിൽ തിരച്ചിൽ നടത്താൻ പദ്ധതികൾ ആലോചിക്കാതെ യോഗം പിരിഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയാൽപോലും ഇവരെ എന്തുചെയ്യുമെന്നതാണ് പ്രശ്നം. മ്യാന്മറിലേക്ക് തിരിച്ചു പോവാൻ ഇവർക്കാവില്ല. ഇനിയും ലക്ഷക്കണക്കിന് അഭയാർത്ഥികൾ വരുമെന്ന ആശങ്കയിൽ മറ്റ് രാജ്യങ്ങൾ ഇവർക്കു നേരെ വാതിൽ അടക്കുകയാണ്.
ബുദ്ധമതക്കാർക്ക് മുൻതൂക്കമുള്ള മ്യാന്മറിൽ ജീവിക്കുന്ന മുസ്ലിം വിഭാഗമാണ് റോഹിങ്യകൾ. ആയിരം വർഷങ്ങൾക്ക് മുമ്പ് ഇവിടെ കുടിയേറിയ കച്ചവടക്കാരുടെ പിന്മുറക്കാരാണിവർ. പടിഞ്ഞാറൻ മ്യാന്മറിലെ അരാകൻ മേഖലയിൽ പ്രത്യേക രാഷ്ട്രവാദം ഉയർത്തുന്ന റോഹിങ്യാ മുസ്ലീങ്ങൾക്കെതിരെ ഭരണകൂടം നിരന്തര ആക്രമണമാണ് നടത്തുന്നത്. വർഷങ്ങൾ പഴക്കമുള്ള സംഘർഷമാണ് മേഖലയിലേത്. ലോകത്ത് ഏറ്റവും വേട്ടയായപ്പെടുന്ന ന്യൂനപക്ഷ സമൂഹമായാണ് റോഹിങ്യ മുസ്ലിങ്ങളെ ഐക്യ രാഷ്ട്ര സഭ കാണുന്നത്. ബംഗ്ലാദേശിലും സൗദി അറേബ്യയിലും പാക്കിസ്ഥാനിലും ഇവർ ഉണ്ടങ്കിലും കൂടുതലും മ്യാന്മറിലാണ്. എല്ലാ രാജ്യങ്ങളിലും ആർക്കും വേണ്ടാത്തവരാണ് സാമ്പത്തികമായും സാമൂഹ്യമായും തകർന്ന ഈ വിഭാഗക്കാർ. സ്വന്തം നാടായ മ്യാന്മറിൽ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
ബുദ്ധിസ്റ്റ് രാജ്യമായ മ്യാന്മറിൽ സർക്കാർ സംവിധാനങ്ങൾ ഇവരെ പതിറ്റാണ്ടുകളായി പൂർണ്ണമായും അവഗണിക്കുകയാണ്. ദേശീയ നിയമം അനുസരിച്ച് ഇവർക്ക് പൗരത്വം പോലുമില്ലാത്ത അവസ്ഥയാണ്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ഇവർക്ക് ഇടമില്ല. യാത്രാസ്വാതന്ത്ര്യവും കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. മൂന്ന് വർഷത്തിനിടെ ഈ വിഭാഗത്തിൽ പെട്ട 280 പേരാണ് മ്യാന്മറിൽ കൊല്ലപ്പെട്ടത്. തൊഴിലെടുക്കാൻ അവകാശമില്ലാത്ത ഇവർ വർണ്ണവിവേചന നയത്തിന്റെ ഇരകളായി, അടിമകളായി കഴിയുകയാണ് ഈ ജനവിഭാഗം. ഈ അവസ്ഥയിലാണ്, ഇവർ മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നത്.
ബോട്ടുകളിൽ മറ്റ് രാജ്യങ്ങളിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘങ്ങളും ഇവിടെ സജീവമാണ്. ആയിരക്കണക്കിന് ഡോളർ നൽകിയാണ് ഈ കള്ളക്കടത്ത് ബോട്ടുകളിൽ ഇവർ പുറപ്പെടുന്നത്. എന്നാൽ, ഇത്തരം സംഘങ്ങളെ അടുപ്പിക്കാൻ മറ്റ് രാജ്യങ്ങൾ തയ്യാറല്ല. ഇതിനാൽ, പലപ്പോഴും ഇവർ എങ്ങുമല്ലാതെ ആകുകയാണ്. ഒരുമാസത്തിലേറെയായി കടലിൽ അലയുന്ന സംഘമാണ് മനുഷ്യാവകാശ സംഘടനകളുമായി ബന്ധപ്പെട്ടത്. തായ് മത്സ്യബന്ധന ബോട്ടിലാണ് തങ്ങളെന്നും എവിടെയാണെന്ന് അറിയില്ലെന്നും ഇവർ പറയുന്നു. ഭക്ഷണവും വെള്ളവും തീർന്നു പോയി. സഹായത്തിനായി ഞങ്ങൾ യാചിക്കുകയാണെന്നും അവർ പറയുന്നു. അതിനിടെ മ്യാന്മർ നേവി ബോട്ടിന്റെ എൻജിനും തകർത്തു. കടത്തിയ ഇടനിലക്കാർ നേവി ബോട്ടുകളിൽ രക്ഷപ്പെട്ടു. എൻജിൻ തകർത്തതോടെ ബോട്ടിലുണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകളും പ്രവർത്തിപ്പിക്കാനാകാത്ത അവസ്ഥയാണ്. കടന്നുപോകുന്ന ബോട്ടുകളിൽ നിന്നൊന്നും സഹായം ലഭിക്കുന്നില്ല. കുടിവെള്ളം തീർന്നിട്ട് 10 ദിവസമായി. ഇത്തരത്തിൽ എണ്ണായിരത്തോളം ആളുകൾ കടലിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.
Stories you may Like
- മ്യാന്മർ സൈനികർ കൂട്ടത്തോടെ മിസോറമിലേക്ക്; ഇടപെട്ട് കേന്ദ്രസർക്കാർ
- ഇന്ത്യ മ്യാന്മർ അതിർത്തിയിൽ വേലികെട്ടും: അമിത് ഷാ
- മ്യാന്മർ പൗരന്മാരുടെ അനധികൃത കുടിയേറ്റം തടയാൻ നീക്കവുമായി മണിപ്പുർ സർക്കാർ
- കേരളത്തിൽ ആരും റാലി നടത്താത്ത മനുഷ്യക്കുരുതികളുടെ കഥ!
- കേരളത്തിൽ ബംഗാളിൽ കനത്ത ജാഗ്രത; ദേശീയ ദുരന്ത നിവാരണ സേന രംഗത്ത്; പെരുമഴ തുടരും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍