500 മൈൽ അകലെ നങ്കൂരമിട്ട യുദ്ധക്കപ്പലുകളിൽ നിന്നും റഷ്യ അയച്ച ക്രൂയിസ് മിസൈലുകൾ കൃത്യ ലക്ഷ്യത്തിൽ പതിച്ചു; കൊന്നത് അനേകം ഭീകരരെ; സിറിയയിൽ റഷ്യയുടെ ഇടപെടൽ ശക്തമായി തുടരുന്നു
ഐസിസ് ആഗോള ഖിലാഫത്ത് നടത്താൻ ഒരുങ്ങുകയാണെന്നും മറ്റ് രാജ്യങ്ങളിലേക്ക് അപകടകരമായ രീതിയിൽ പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നും ബ്രിട്ടനടക്കമുള്ള വിവിധ രാജ്യങ്ങളിൽ പാരീസിലേതിന് സമാനമായ ആക്രമണങ്ങൾ നടത്താൻ ഒരുങ്ങുകയാണെന്നുമുള്ള മുന്നറിയിപ്പുകളും ഭീഷണികളും ശക്തമാകുന്നതിനിടയിലും റഷ്യ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെയുള്ള യുദ്ധം സിറിയയിൽ കൂടുതൽ ശക്തമാക്കുന്നതാണ് കാണാൻ സാധിക്കുന്നത്.
എന്ത് തന്നെ സംഭവിച്ചാലും ഐസിസിനെ വേരോടെ പിഴുതെറിയുമെന്ന ശപഥം ചെയ്താണ് പുടിൻ തന്റെ സേനയെ സിറിയയിലേക്ക് അഴിച്ച് വിട്ടിരിക്കുന്നതെന്ന് കാണാം. തൽഫലമായി നാളുകൾ കഴിയുന്തോറും ഇസ്ലാമിക് സ്റ്റേറ്റിന്റെ സിറിയയിലെ ശക്തികേന്ദ്രങ്ങളൊന്നാകെ തകർന്നടിഞ്ഞ് കൊണ്ടിരിക്കുകയുമാണ്. വിനാശകാരികളായ ആയുധങ്ങളുടെ തുടർച്ചയായ പ്രയോഗത്താൽ ആയിരക്കണക്കിന് ഐസിസ് ഭീകരരെ തങ്ങൾ കൊന്നൊടുക്കിയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇപ്പോഴിതാ 1500 മൈൽ അകലെ നങ്കൂരമിട്ട യുദ്ധക്കപ്പലുകളിൽ നിന്നും റഷ്യ അയച്ച ക്രൂയിസ് മിസൈലുകൾ കൃത്യ ലക്ഷ്യത്തിൽ പതിക്കുകയും അനേകം ഭീകരർ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ സിറിയയിൽ റഷ്യയുടെ ഇടപെടൽ ശക്തമായി തുടരുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മെഡിറ്ററേനിയനിൽ നിലകൊള്ളുന്ന സബ്മറൈനിൽ നിന്ന് ക്രൂയിസ് മിസൈലുകൾ സിറിയയിലെ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നതിന്റെ അതുല്യമായ ഫൂട്ടേജുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ആദ്യമായാണ് മെഡിറ്ററേനിയനിൽ നിന്നും റഷ്യ സിറിയയിലേക്ക് ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചിരിക്കുന്നത്. മെഡിറ്ററേനിയൻ കടലിലെ റോസ്റ്റോവ്ഓൺഡോണിൽ സബ്മറൈനിൽ നിന്നും തങ്ങൾ കാലിബർ ക്രൂയിസ് മിസൈലുകൾ ഐസിസ് ശക്തികേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ഒരു ടെലിവിഷൻ പരിപാടിയിലൂടെ പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. 1500 മൈൽ അകലത്ത് നിന്ന് പോലും ലോ ആൽട്ടിട്യൂഡിലൂടെ സഞ്ചരിച്ച് ശത്രുവിനെ ആക്രമിക്കാൻ സാധിക്കുന്ന മിസൈലുകളാണിവ. റാഖയിലെ രണ്ട് ഐസിസ് ശക്തികേന്ദ്രങ്ങൾക്ക് നേരെ ഇന്നലെയാണ് ഇത്തരത്തിലുള്ള മിസൈൽ ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് ഷോയ്ഗു പറയുന്നത്.
ഏവിയേഷൻ ആൻഡ് സബ്മറൈൻ ഫ്ലീറ്റ് നടത്തിയ ഈ വിജയകരമായ ആക്രമണത്തിലൂടെ ലക്ഷ്യം വച്ച എല്ലാ ശക്തികേന്ദ്രങ്ങളും തകർക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. ഐസിസിന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ, ആയുധ ഡിപ്പോ, മൈൻ നിർമ്മാണ ഫാക്ടറി തുടങ്ങിയവയെല്ലാം പ്രസ്തുത ആക്രമണത്തിലൂടെ തകർക്കാൻ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.റഷ്യയുടെ റോസ്റ്റോവ്ഓൺ ഡോൺ സബ്മറൈനുകൾ ലോകത്തിലെ ഏറ്റവും ശക്തിയേറിയ സബ്മറൈനുകളാണ്. 533 എംഎം ടോർപിഡോകൾ, കാലിബർപിഎൽ(സബ്മറൈൻ മോദിഫിക്കേഷൻ) വാട്ടർടുസർഫേസ് ക്രൂയിസ് മിസൈലുകൾ തുടങ്ങിയവ ഇതിലുണ്ട്. 4000 ടൺ ഭാരം വഹിക്കാൻശേഷിയുള്ള റോസ്റ്റോവിന് 23 എംപിഎച്ച് വേഗതയിൽ സഞ്ചരിക്കാനാവും. 1000 അടി വെള്ളത്തിനടയിലൂടെ സഞ്ചരിക്കാനും സാധിക്കും. ഇവയുടെ സാന്നിധ്യം എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കുകയില്ലെന്നതിനാൽ നാറ്റോ ഇത്തരത്തിലുള്ള സബ്മറൈനുകളെ ബ്ലാക്ക് ഹോൾ എന്നാണ് വിളിക്കുന്നത്. ഇതിൽ സാധാരണയായി 50 ക്രൂ മെമ്പർമാരാണ് ഉണ്ടാവുക. 40 ദിവസത്തോളം തുടർച്ചയായി കടലിൽ ചെലവഴിക്കാനുള്ള സജ്ജീകരണം ഇതിലുണ്ട്.
ഇന്നലെ നടത്തിയ ആക്രമണത്തിലൂടെ കാലിബർ ക്രൂയിസ് മിസൈലുകൾക്ക് അകലങ്ങളിൽ നിന്നും ആക്രമണം നടത്താനുള്ള ശേഷി ഒരിക്കൽ കൂടി ബോധ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണത്തിലൂടെ ഐസിസിനെതിരായ ആക്രമണം തങ്ങൾ ശക്തിപ്പെടുത്തുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് കാസ്പിയൻ കടലിലെ പടക്കപ്പലുകളിൽ നിന്നും റഷ്യ ഐസിസ് കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ പ്രയോഗം നടത്തിയിരുന്നു. ഇന്നലെ ക്രൂയിസ് മിസൈലുകൾ അയച്ച സബ്മറൈനിൽ ന്യൂക്ലിയർ വാർഹെഡുകളുമുണ്ടെന്നും എന്നാൽ തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇത് പ്രയോഗിക്കേണ്ടി വരില്ലെന്നുമാണ് ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. റഷ്യൻ മിലിട്ടറിക്ക് സബ്മറൈൻ ആക്രമണവും നടത്താൻ ശേഷിയുണ്ടെന്ന് മോസ്കോ യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പേകിയിട്ടുണ്ടെന്നാണ് ഷോയ്ഗു പറയുന്നത്. റഷ്യൻ മിലിട്ടറി ജെറ്റുകൾ മൂന്ന് ദിവസത്തിനിടെ 600 ആക്രമണപ്പറക്കലുകൾ നടത്തുകയും വിവിധയിടങ്ങളിലെ ഐസിസിന്റെ 300 കേന്ദ്രങ്ങൾ തകർത്തതായും ഷോയ്ഗു വെളിപ്പെടുത്തുന്നു.
എന്നാൽ ഇത്തരം ആക്രമണം പുരോഗമിക്കുമ്പോഴും വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം പേർ ഐസിസിൽ ചേർന്ന് പോരാടാനെത്തുന്നുണ്ടെന്നും വിവിധ തീവ്രവാദ ഗ്രൂപ്പുകൾ ഐസിസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും കഴിഞ്ഞ വർഷം മുതൽ ഐസിസ് ഭീകരരുടെ എണ്ണം 27,000 ആയി ഉയർന്നിട്ടുണ്ടെന്നുമാണ് ഇന്റലിജൻസ് കൺസൾട്ടൻസിയുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും ഇത്തരത്തിൽ ജിഹാദികൾ ഇറാഖിലേക്കും സിറിയയിലേക്കും ഒഴുകിയെത്തുന്നത് തടയാൻ വിവിധ രാജ്യങ്ങൾ നടത്തുന്ന ശ്രമത്തിന് ചെറിയ സ്വാധീനം മാത്രമേ ഇക്കാര്യത്തിൽ ചെലുത്താനായിട്ടുള്ളുവെന്നാണ് ദി സൗഫാൻ ഗ്രൂപ്പ് സമാഹരിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശത്ത് നിന്നുള്ള ജിഹാദികൾ സിറിയയിലേക്കും ഇറാഖിലേക്കും ഇപ്പോഴും എത്തുന്നുണ്ടെന്നാണ് ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെക്യൂരിറ്റി കൺസൾട്ടൻസിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെ സ്വപ്നങ്ങൾക്ക് അതീതമായ വിജയം നേടാൻ ഐസിസിന് സാധിച്ചിരിക്കുന്നുവെന്നും തൽഫലമായി അൽ ഖ്വയ്ദ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പ്രസക്തി പോലും നഷ്ടപ്പെട്ടുവെന്നുമാണ് പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍