പഴുതുകൾ ഇല്ലാതെ സുരക്ഷ ഒരുക്കിയിട്ടും ഒരു നിമിഷം ആരോ ചട്ടം ലംഘിച്ചപ്പോൾ തീർത്ഥാടകർ ഒന്നിനു മുകളിൽ ഒന്നായി നിലത്തേക്ക് വീണു; ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് നടന്നത് ഇങ്ങനെ; അന്വേഷണം പ്രഖ്യാപിച്ച് സൗദി രാജാവ്
മക്ക: 25 വർഷത്തിന് ശേഷം മക്ക കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുകയാണ് ഇന്നലെ മിനയിൽ തിക്കിലും തിരക്കിലും പെട്ട് 717 തീർത്ഥാടകർ മരിക്കുകയും 800ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം. തീർത്ഥാടകർക്കായി പഴുതടച്ച സുരക്ഷ ഒരുക്കി ശീലമുള്ള സൗദി അറേബ്യയ്ക്ക് താങ്ങാവുന്നതിൽ അപ്പുറമാണ് ഈ ദുരന്തം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി എത്തുന്ന 25 ലക്ഷത്തോലം വരുന്ന തീർത്ഥാടകർക്ക് വേണ്ടി വിപുലമായ സൗകര്യങ്ങളാണ് സൗദി ഒരുക്കാറുള്ളത്. തീർത്ഥാടകരുടെ താമസം, യാത്ര, അനുഷ്ഠാനങ്ങൾക്കുള്ള സൗകര്യങ്ങൾ, സുരക്ഷ, ചികിൽസ...ഓരോ വർഷവും ഹജ് തീർത്ഥാടനകാലത്തു സൗദി ഏറ്റെടുക്കുന്നത് അതീവ ശ്രമകരമായ ദൗത്യമാണ്. ഇത്തവണയും പതിവുപോലെ കുറ്റമറ്റ സംവിധാനങ്ങലാണ് ഒരുക്കിയതെങ്കിലും കർശനമായി പാലിക്കേണ്ട നിർദ്ദേശം കൂട്ടത്തിലാറോ തെറ്റിച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തെ വരുത്തിവച്ചത്.
കുറ്റമറ്റ സംവിധാനങ്ങളിലൂടെ തിക്കും തിരക്കും നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സ്വീകരിച്ചിട്ടുള്ള നടപടികൾ മാതൃകാപരമാണ്. ഇത്ര കുറ്റമറ്റ സുരക്ഷാസജ്ജീകരണങ്ങൾക്കിടയിലും അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടമായേ ഇന്നലത്തേതു കാണാനാകൂ.
ഇന്നലെ സൗദി സമയം രാവിലെ ഒൻപതു മണിയോടെ ജംറയുടെ താഴത്തെ നിലയിൽ കല്ലേറ് കർമം നിർവഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടുക്കുന്ന അപകടം സംഭവിച്ചത്. ജംറയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ, ജംറ കോംപ്ലക്സിലേക്കുള്ള പാലത്തിന്റെ തുടക്കത്തിലാണ് സംഭവമുണ്ടായത്. കിങ് അബ്ദുൽ അസീസ് റോഡിൽനിന്ന് 204ാം നമ്പർ റോഡും 203ാം നമ്പർ റോഡും സംഗമിക്കുന്നതിനു സമീപത്താണിത്.
ഈജിപ്തിൽനിന്നും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള തീർത്ഥാടകർക്കാണ് ഈ മേഖലയിൽ താമസം അനുവദിച്ചിട്ടുള്ളത്. ഇതിനു തൊട്ടടുത്ത വീഥിയാണ് സൂഖുൽ അറബും ജൗഹറയും. ഈ മേഖല മുഴുവനും ഇന്ത്യൻ ഹാജിമാർക്ക് താമസത്തിനായി അനുവദിച്ചതാണ്. തീർത്ഥാടകരുടെ വലിയ തിക്കും തിരക്കുമാണ് അപകടത്തിലേക്ക് നയിച്ചത്. വേഗത്തിൽ കല്ലേറു കർമ്മം പൂർത്തിയാക്കി മടങ്ങാൻ തീർത്ഥാടകർ തിരക്കുകൂട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.
കൊടുംചൂടും അപകടത്തെ കൂടുതൽ ദുഷ്ക്കരമാക്കിയെന്നാന്ന സൂചിപ്പിക്കുന്നകത്. ഇത്രയേറെ ജനങ്ങൾക്കു താമസസൗകര്യം ഒരുക്കുമ്പോൾ തീപിടിത്തം അടക്കമുള്ള അപകടങ്ങൾക്കു സാധ്യതയേറെയാണ്. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ദുരന്തസാധ്യതകളെ പരമാവധി പ്രതിരോധിക്കുന്ന രീതിയിലാണു സൗദി നടപടികൾ.
എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലായില്ലെന്നാണ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഈജിപ്ഷ്യൻ പൗരൻ അബ്ദുള്ള ലോട്ട്ഫേ മാദ്ധ്യമങ്ങളോട് പറഞ്ഞു. കരച്ചിലുകളാണ് ആദ്യം കേട്ടത്' ജീവൻ രക്ഷിക്കാനുള്ള പരക്കംപാച്ചിലാണ് ആദ്യം ശ്രദ്ധിച്ചത്. വീൽചെയറിൽ ആരോ കൊണ്ടുപോയ ഒരു വയോധികൻ തിക്കിൽപ്പെട്ട് മരിക്കുന്നതു കണ്ടു. ശ്വാസത്തിനായി ആളുകൾ അദ്ദേഹത്തിനു മുകളിലേക്ക് വലിഞ്ഞുകയറുന്നതും. സൗദി അധികൃതരുടെ ഇടപെടലൊന്നും ആദ്യഘട്ടത്തിൽ ദൃശ്യമായില്ല. തീർത്ഥാടകരെ നിയന്ത്രിക്കാനും ആരുമുണ്ടായിരുന്നില്ല'. അദ്ദേഹം പറഞ്ഞു.
കല്ലേറു നടത്തി മടങ്ങിയവരും നടത്താൻ പോകുന്നവരും തമ്മിലുള്ള തള്ളലാണ് ആദ്യം ഉണ്ടായതെന്നു നൈജീരിയൻ പൗരനായ ഇസ്മയിൽ ഹംബ(58) അറിയിച്ചു. 'തള്ളൽ വർധിച്ചതോടെ ഇരുപക്ഷത്തും ആളുകൾ വീണുതുടങ്ങി. ഭൂരിപക്ഷം തീർത്ഥാടകരും നിർദ്ദേശങ്ങൾ പാലിച്ചാണു നീങ്ങിയത്. എന്നാൽ ചിലർ ഇതിനു വഴങ്ങാതിരുന്നതോടെ വീഴ്ച വ്യാപിച്ചു. തലയ്ക്കു മുകളിലേക്കു പതിച്ചശരീരങ്ങളെ തള്ളിമാറ്റി ശ്വാസം എടുക്കാൻ ഏറെ കഷ്ടപ്പെട്ടു' അദ്ദേഹം പറഞ്ഞു.
'ഞാൻ മക്ക നഗരത്തിന്റെ ഹൃദയ ഭാഗത്താണു നിൽക്കുന്നത്. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹങ്ങളാണ് എങ്ങും. എനിക്ക് മൃതദേഹങ്ങളെ എണ്ണാൻ പോലും കഴിയുന്നില്ല. കണ്ണെത്താ ദൂരത്ത് നിറഞ്ഞ മൃതദേഹങ്ങൾ. അപൂർവം ചില മൃതദേഹങ്ങൾക്കു സമീപം കണ്ണീരുമായി ബന്ധുക്കളുണ്ട്. മൃതദേഹങ്ങൾ കൂട്ടിയിട്ട സ്ഥലം വഴി സാധാരണക്കാർ കടന്നുപോകുന്നതു പൊലീസ് വിലക്കിയിരിക്കുകയാണ്. ആംബുലൻസുകൾ ഇടയ്ക്കിടെയെത്തി മൃതദേഹങ്ങൾ നീക്കുന്നു. ഹെലികോപ്റ്ററുകളിലും മൃതദേഹങ്ങൾ കൊണ്ടുപോകുന്നുണ്ട്. ആശുപത്രിയിലെത്തിയ മൃതദേഹങ്ങളുടെ അടിസ്ഥാനത്തിലാണു മരിച്ചവരുടെ കണക്ക് പുറത്തുവിടുന്നത്.' ഒരു രക്ഷാ പ്രവർത്തകൻ രാജ്യാന്തര വാർത്താ ചാനലിനോട് പറഞ്ഞു.
എല്ലാ വർഷവും ഹജ് കഴിയുന്നതിന്റെ തൊട്ടടുത്ത ദിനങ്ങളിൽത്തന്നെ അടുത്ത കൊല്ലത്തെ തീർത്ഥാടനം സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിടും. മക്ക അമീറിന്റെ നേതൃത്വത്തിലുള്ള ഉന്നതസമിതിയും ഹജ് മേൽനോട്ട സമിതിയും അടുത്ത കൊല്ലത്തെ പ്രവർത്തനരേഖ സമർപ്പിക്കുകയും സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായ സമയപരിധിക്കുള്ളിൽ പദ്ധതികൾ നടപ്പാക്കുകയുമാണു ചെയ്യുന്നത്.
വിവിധ രാജ്യങ്ങൾക്കും ആഭ്യന്തര തീർത്ഥാടകർക്കുമുള്ള ക്വോട്ട നിർണയിക്കുന്നതുമുതൽ സുരക്ഷിത തീർത്ഥാടനത്തിനുള്ള പഴുതടച്ച ആസൂത്രണം തുടങ്ങുന്നു. തീർത്ഥാടക വിമാനസർവീസുകളുടെ സമയക്രമം, ജിദ്ദ വിമാനത്താവളത്തിൽ ഹജ് ടെർമിനലിന്റെ പ്രവർത്തനം, മദീനയിൽ ഇറങ്ങുന്ന തീർത്ഥാടകർക്കു മക്കയിലേക്കെത്താനുള്ള വാഹന സൗകര്യം (പതിനായിരക്കണക്കിനു ബസുകളാണു സർവീസിനുള്ളത്), മക്കയിലും അസീസിയയിലും മദീനയിലും തീർത്ഥാടകർക്കു രാജ്യം തിരിച്ചു താമസസൗകര്യം, ഓരോ തീർത്ഥാടക ക്യാംപിലുമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കൽ, അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിൽസാ സംവിധാനം, മെഡിക്കൽ സംഘത്തിന്റെ ഏകോപനം, തീർത്ഥാടകർക്കുള്ള സംസം ജല വിതരണം, ഓരോ രാജ്യത്തെയും ഹജ് മിഷനുകളുമായുള്ള നിരന്തര ആശയവിനിമയം...അങ്ങനെ വിവിധ മേഖലകൾ തിരിച്ചു പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇങ്ങനെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടും ദുരന്തമാണ് സൗദിക്ക് നേരിടേണ് വന്നത്.
ഹജ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ഹറം വൊളന്റിയർമാർക്കും സൈന്യത്തിനും പുറമേ ഒരു ലക്ഷം അംഗങ്ങളുള്ള പ്രത്യേക ദൗത്യസേനയും രംഗത്തുണ്ട്. യെമനിൽ ഹൂതികൾക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ ദശരാഷ്ട്രസഖ്യം ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ ഇക്കുറി സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും എങ്ങനെയാണ് ദുരന്തം ഉണ്ടായതെന്ന് ഇനിയും പൂർണ്ണമായും വ്യക്തമായിട്ടില്ല.
അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൗദി രാജാവ് സൽമാനാണ് ഉത്തരവിട്ടത്. ഉയർന്ന ചൂടാണ് രക്ഷാപ്രവർത്തനങ്ങളെ കൂടുതൽ ദുഷ്ക്കരമാക്കിയതെന്നാണ് റിപ്പോർട്ട്. തീർത്ഥാടകർ നിർദ്ദേശങ്ങൾ പാലിക്കാഞ്ഞതാണ് അപകടകാരണമെന്ന് സൗദി ആരോഗ്യമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. അപകടത്തെക്കുറിച്ചന്വേഷിക്കാൻ ഹജ്ജ് കമ്മിറ്റി ചെയർമാനും സൗദി രാജകുമാരനുമായ മുഹമ്മദ് ബിൻ നയേഫ് ഉത്തരവിട്ടു. ദുരന്തത്തിനുശേഷവും കല്ലെറിയൽകർമം നടന്നു. ദുരന്തം തീർത്ഥാടനത്തെ ബാധിക്കില്ലെന്ന് നയേഫ് രാജകുമാരൻ അറിയിച്ചു.
ഹജ്ജ് ക്യാമ്പിൽ ഹൃദയം തകർക്കുന്ന കാഴ്ചകളാണ്. മൃതദേഹങ്ങൾ അട്ടിയിട്ട പോലെ കിടക്കുകയാണ്. മൃതദേഹങ്ങളും പരിക്കേറ്റവരെയും കയറ്റി ആംബുലൻസുകൾ നിരനിരയായി പോകുന്നു. ഹാജിമാരെ സുരക്ഷിതമായ വഴികളിലൂടെ തിരിച്ചു വിടുകയാണ്. നാല് ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഈ ഹജ്ജ് കാലത്ത് രണ്ടാമത്തെ അത്യാഹിതമാണിത്. ഏതാനും ദിവസം മുൻപ് മക്കയിൽ മുഖ്യ ദേവാലയത്തിലെ കൂറ്റൻ ക്രെയിൻ വിശ്വാസികൾക്ക് മേൽ തകർന്നു വീണ് നൂറിലേറെ പേർ മരിക്കുകയും നാനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2006ൽ മിനായിൽ തന്നെ തിക്കിലും തിരക്കിലും 364 തീർത്ഥാടകർ മരിച്ചിരുന്നു. സൗദി ഭരണകൂടം സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതിനെ തുടർന്ന് ഒൻപത് വർഷമായി ഹജ്ജിനിടെ വലിയ അപകടങ്ങളൊന്നും ഉണ്ടായിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍