ഇറാഖ് യുദ്ധത്തിൽ മരിച്ചവരുടെ ബന്ധുക്കൾ രംഗത്ത്; രാജ്യത്തോട് പശ്ചാത്താപം പ്രകടിപ്പിച്ച് ടോണി ബ്ലെയർ; സദ്ദാം ഹുസൈൻ നീതിമാനാകുമ്പോൾ കുനിയുന്നത് ബ്രിട്ടന്റെ തല
ഇറാഖിന്റെ പരമാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ കൈയിൽ വിനാശകരമായ ആയുധമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിനെ സ്ഥാനഭ്രഷ്ടനാക്കി വധിക്കാൻ ബ്രിട്ടനും അമേരിക്കയും 2003ൽ അവിടേക്ക് കടന്ന് കയറിയത് തികച്ചും തെറ്റായ നീക്കമാണെന്നുമുള്ള ചിൽകോട്ട് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെ തുടർന്ന് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ രാജ്യത്തോട് പശ്ചാത്താപം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇറാഖ് യുദ്ധം തികച്ചും അനാവശ്യമായിരുന്നുവെന്ന് വെളിപ്പെട്ടതിനെ തുടർന്ന് യുദ്ധത്തിൽ മരിച്ച ബ്രിട്ടീഷ് സൈനികരുടെ ബന്ധുക്കളും മറ്റും രംഗത്തെത്തിയതിനെ തുടർന്നായിരുന്ന ബ്ലെയർ പശ്ചാത്താപം പ്രകടിപ്പിക്കാൻ തയ്യാറായത്. എന്നാൽ 2003ലെ കടന്ന് കയറ്റത്തിന്റെ പേരിൽ ക്ഷമ പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഇന്നും അതേ സാഹചര്യമുണ്ടായാൽ അതായത് അതേ ഇന്റലിജൻസ് റിപ്പോർട്ടുകളാണ് തനിക്ക് ലഭിക്കുന്നതെങ്കിൽ താൻ അതേ തരത്തിലായിരിക്കും പ്രതികരിക്കുകയെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ സദ്ദാം നീതിമാനായിരുന്നുവെന്നും അമേരിക്കയും ബ്രിട്ടനും അദ്ദേഹത്തെ അകാരണമായി അട്ടിമറിച്ച് കൊലപ്പെടുത്തുകയായിരുന്നുവന്നുമാണ് പുതിയ കണ്ടെത്തൽ. ഇതോടെ ഇക്കാര്യത്തിൽ കുനിയുന്നത് ബ്രിട്ടന്റെ തലയാണ്.
വളരെക്കാലം കാത്തിരുന്ന് പുറത്ത് വന്നിരിക്കുന്ന ചിൽകോട്ട് റിപ്പോർട്ടിനോട് ഇന്നലെ ഉച്ചയ്ക്ക് ശേഷം ടോണി ബ്ലെയർ ഒരു വിഢിയെപ്പോലെയാണ് പ്രതികരിച്ചിരുന്നത്. അത്തരമൊരു നീക്കം നടത്തിയതിൽ താൻ പശ്ചാത്തപിക്കുന്നുവെന്നും എന്നാൽ തെറ്റായ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ആ നീക്കത്തിൽ താൻ ക്ഷമ പറയേണ്ട ആവശ്യമില്ലെന്നുമാണ് ബ്ലെയർ പറയുന്നത്. റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ബ്ലെയർ വിളിച്ച് കൂട്ടിയ പ്രത്യേക പത്രസമ്മേളനം രണ്ട് മണിക്കൂറോളം നീണ്ടിരുന്നു. അതിൽ സ്വയം പ്രതിരോധിക്കാനും ന്യായീകരിക്കാനും ശ്രമിച്ച് മുൻ പ്രധാനമന്ത്രി സ്വയം വിഢിയായിത്തീരുകയായിരുന്നു. 10വർഷത്തെ തന്റെ ഭരണകാലത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനമായിരുന്നു 2003ൽ ഇറാഖ് ആക്രമിക്കാനെടുത്ത തീരുമാനമെന്നും ബ്ലെയർ വെളിപ്പെടുത്തി. വൈറ്റ്ഹാളിലെ അഡ്മിറാലിറ്റി ഹൗസിൽ വിളിച്ച് കൂട്ടിയ പത്രസമ്മേളനത്തിൽ പശ്ചാത്താപം പ്രകടിപ്പിക്കുമ്പോൾ ബ്ലെയറിന്റെ കണ്ഠമിടറിയിരുന്നു. യാതൊരു ഒഴിവുകഴിവുമില്ലാതെ താൻ ഈ തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇക്കാര്യത്തിൽ താൻ ദുഃഖവും പശ്ചാത്താപവും ക്ഷമാപണവും മുമ്പത്തേതിനേക്കാൾ പ്രകടിപ്പിക്കുന്നുവെന്നാണ് മുൻ പ്രധാനമന്ത്രി പ്രതികരിച്ചത്.
എന്നാൽ ഇറാഖ് യുദ്ധ വിഷയത്തിൽ താൻ ആരോടും കള്ളം പറഞ്ഞിട്ടില്ലെന്ന സത്യവും പുതിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്ന കാര്യവും ബ്ലെയർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ താൻ പാർലിമെന്റിനെയോ കാബിനറ്റിനെയോ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും പ്രസ്തുത റിപ്പോർട്ടിലൂടെ വ്യക്തമായിരിക്കുന്നുവെന്നും ബ്ലെയർ പറയുന്നു. യുദ്ധത്തിൽ മരിച്ച 179 സൈനികരുടെ കുടുംബത്തെ താൻ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ തന്റെ നിലപാട് സുതാര്യമാണെന്നും ബ്ലെയർ പറയുന്നു. ആ യുദ്ധത്തിൽ ബ്രിട്ടീഷ് സൈനികർ ബലിയർപ്പിക്കപ്പെട്ടത് വൃഥാവിലായിട്ടില്ലെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും ബ്ലെയർ പറയുന്നു.ഏഴുകൊല്ലം നീണ്ട അന്വേഷണത്തിനൊടുവിലാണ് ചിൽകോട്ട് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സദ്ദാം ഹുസൈന്റെ ഇറാഖിൽ നടത്തിയ യുദ്ധം തെറ്റായ നടപടിയായിരുന്നുവെന്നു വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനമാണു സൈന്യത്തെ ഇറാഖിലേക്ക് അയച്ച നടപടി. വിനാശകരമായ ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നു എന്ന തെറ്റായ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണു സൈന്യത്തെ ഇറാഖിലേക്ക് അയക്കാൻ നിശ്ചയിച്ചിരുന്നതെന്നും റിപ്പോർട്ടിലൂടെ വെളിപ്പെട്ടിരുന്നത്.
2003ലെ ഇറാഖ് അധിനിവേശത്തിന് മുൻകൈ എടുത്തത് ടോണി ബ്ലെയറും ബുഷും ചേർന്നായിരുന്നു. അന്ന് അവർ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നാണ് ടോണി ബ്ലെയർ നേരത്തെ തന്നെ കുറ്റസമ്മതം നടത്തിയിരുന്നു. തെറ്റായ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യുദ്ധം നടത്തിയതിനും, സദാം ഇല്ലാത്ത ഇറാഖിൽ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി കാണാൻ കഴിയാതിരുന്നതിനും തങ്ങൾ സംഭവിച്ച പിഴവായി ടോണി ബ്ലെയർ സമ്മതിക്കുകയായിരുന്നു. സർവനാശം വിതയ്ക്കുന്ന ആയുധശേഖരം ഇറാഖിന്റെ പക്കലുണ്ടെന്ന് ആരോപിച്ച് നടന്ന യുദ്ധത്തിൽ സദ്ദാം ഹുസൈനെ അട്ടിമറിച്ചതാണ് എല്ലാത്തിനും കാരണം. തങ്ങൾക്ക് അന്നു കിട്ടിയ സൂചനകൾ തെറ്റായിരുന്നെന്നും മാപ്പു ചോദിക്കുന്നതായും ടോണി ബ്ലെയർ പറഞ്ഞു. സദ്ദാമിനെ പുറത്താക്കിയവർക്ക് ഇപ്പോഴത്തെ ഇറാഖിന്റെ അവസ്ഥയിൽ ഉത്തരവാദിത്വമുണ്ടെന്നും ബ്ലെയർ കുറ്റസമ്മതം നടത്തിയിരുന്നു.
2002 മാർച്ചിലാണ് സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കാൻ ബ്ലെയർ നീക്കമാരംഭിച്ചിരുന്നത്. നവംബറിൽ സദ്ദാം ഹുസൈൻ വിരുദ്ധരെ സംഘടിപ്പിച്ചതും ബ്ലെയറായിരുന്നു. ഇറാഖിന്റെ പക്കൽ അണ്വായുധമുണ്ടെന്നു കാട്ടി ലോകത്തെ ഭയപ്പെടുത്താനും ബ്ലെയറിനു സാധിച്ചിരുന്നു. ആരോപണം വ്യാജമാണെന്നു സദ്ദാം പലതവണ പറഞ്ഞിരുന്നെങ്കിലും ആരുമത് വിശ്വസിച്ചിരുന്നില്ല. തുടർന്ന് 2003 ൽ അമേരിക്കയും സഖ്യകക്ഷികളും ഇറാഖിനെ കീഴടക്കുകയും 2006 ഡിസംബർ 30 നു സദ്ദാമിനെ തൂക്കിലേറ്റുകയുമായിരുന്നു. എന്നാൽ ഇറാഖിന്റെ പക്കലുണ്ടെന്ന് ബ്ലയർ ആരോപിച്ചിരുന്ന അണ്വായുധങ്ങൾ ആരും കണ്ടെത്തിയില്ല. പ്രചാരണം തെറ്റിദ്ധാരണമൂലമെന്നു പിന്നീട് അമേരിക്ക പശ്ചാത്തപിക്കുകയും ചെയ്തിരുന്നു. അന്നു മുതൽ ഇറാഖ് ജനത അമേരിക്കയിൽ നിന്നും സഖ്യ കക്ഷികളിൽ നിന്നും അകലുകയായിരുന്നു. തുടർന്ന് വിഭജനം വളർത്തി എണ്ണ സമ്പാദിക്കാനായി അമേരിക്കയു കൂട്ടരും നടത്തിയ ഇറാഖിൽ നടത്തിയ നീക്കങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് എന്ന എന്ന ഭീകര സംഘടനയ്ക്ക് വിത്ത് പാകുകയും ചെയ്തുവെന്നും കണ്ടെത്തിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍