സദ്ദാം ഹുസൈന്റെ കൈയിൽ വിനാശകരമായ ആയുധമൊന്നും ഉണ്ടായിരുന്നില്ലെന്നു ബ്രിട്ടീഷ് അന്വേഷണ സംഘം; നിരപരാധികളായ ഇറാഖികളുടെയും യുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികരുടെയും ജീവനു ടോണി ബ്ലെയർ മറുപടി പറയേണ്ടി വരും: ഇറാഖ് യുദ്ധം വീണ്ടും ബ്രിട്ടനിൽ രാഷ്ട്രീയ കൊടുങ്കാറ്റാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇറാഖ് യുദ്ധത്തെക്കുറിച്ചു പുറത്തുവരുന്ന പുതിയ വാർത്തകൾ ബ്രിട്ടനിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റാകുകയാണ്. ഇറാഖിന്റെ പരമാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ കൈയിൽ വിനാശകരമായ ആയുധമൊന്നും ഉണ്ടായിരുന്നില്ലെന്നാണു ബ്രിട്ടീഷ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഈ റിപ്പോർട്ടു പുറത്തുവന്നതോടെ നിരപരാധികളായ ഇറാഖികളുടെയും യുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികരുടെയും ജീവനു മറുപടി പറയേണ്ടി വരുന്ന അവസ്ഥയിലാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ.
ഇറാഖ് യുദ്ധത്തെക്കുറിച്ച് അന്വേഷിച്ച ചിൽകോട്ട് റിപ്പോർട്ടിലാണ് ഇറാഖിന്റെ പക്കൽ വിനാശകരമായ ആയുധങ്ങളൊന്നും ഉണ്ടായില്ലെന്ന കണ്ടെത്തലുള്ളത്. ഏഴുകൊല്ലം നീണ്ട അന്വേഷണത്തിനൊടുവിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണു സദ്ദാം ഹുസൈന്റെ ഇറാഖിൽ നടത്തിയ യുദ്ധം തെറ്റായ നടപടിയായിരുന്നുവെന്നു വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനമാണു സൈന്യത്തെ ഇറാഖിലേക്ക് അയച്ച നടപടി. വിനാശകരമായ ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നു എന്ന തെറ്റായ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണു സൈന്യത്തെ ഇറാഖിലേക്ക് അയക്കാൻ തീരുമാനിച്ചത്.
ഇറാഖ് ചരിത്രം മാറ്റിയെഴുതിയ യുദ്ധത്തിന് തുടക്കമിട്ട് 12 വർഷത്തിനുശേഷം ഇക്കാര്യത്തിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ നേരത്തെ കുമ്പസാരം നടത്തിയിരുന്നു. ചിൽകോട് റിപ്പോർട്ട് എതിരായാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ മനസിലാക്കിയായിരുന്നു ടോണി ബ്ലെയറിന്റെ കുമ്പസാരം. തനിക്കും അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷിനും തീരുമാനമെടുക്കുന്നതിൽ പിഴച്ചതായാണു ടോണി ബ്ലെയർ സമ്മതിച്ചത്. ഇറാഖിലും സിറിയയിലും നരനായാട്ട് നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ പിറവിക്ക് വഴിവച്ചത് 2003 ൽ നടന്ന ഇറാഖ് യുദ്ധത്തിലെ തെറ്റുകളാണെന്ന വാദം സത്യമാണെന്നും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചിരുന്നു.
2003ലെ ഇറാഖ് അധിനിവേശത്തിന് മുൻകൈ എടുത്തത് ടോണി ബ്ലെയറും ബുഷും ചേർന്നായിരുന്നു. അന്ന് അവർ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നാണ് ടോണി ബ്ലെയറിന്റെ കുറ്റസമ്മതം. തെറ്റായ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യുദ്ധം നടത്തിയതിനും, സദാം ഇല്ലാത്ത ഇറാഖിൽ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി കാണാൻ കഴിയാതിരുന്നതിനും തങ്ങൾ സംഭവിച്ച പിഴവായി ടോണി ബ്ലെയർ സമ്മതിക്കുന്നു. സർവനാശം വിതയ്ക്കുന്ന ആയുധശേഖരം ഇറാഖിന്റെ പക്കലുണ്ടെന്ന് ആരോപിച്ച് നടന്ന യുദ്ധത്തിൽ സദ്ദാം ഹുസൈനെ അട്ടിമറിച്ചതാണ് എല്ലാത്തിനും കാരണം. തങ്ങൾക്ക് അന്നു കിട്ടിയ സൂചനകൾ തെറ്റായിരുന്നെന്നും മാപ്പു ചോദിക്കുന്നതായും ടോണി ബ്ലെയർ പറഞ്ഞു. സദ്ദാമിനെ പുറത്താക്കിയവർക്ക് ഇപ്പോഴത്തെ ഇറാഖിന്റെ അവസ്ഥയിൽ ഉത്തരവാദിത്വമുണ്ടെന്നും ബ്ലെയർ കുറ്റസമ്മതം നടത്തിയിരുന്നു.
ചിൽക്കോട് റിപ്പോർട്ട് പുറത്തുവന്നതോടെ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാവ് എന്നതിൽനിന്ന് ഒരു യുദ്ധക്കുറ്റവാളിയെന്ന നിലയിലേക്കു മാറുകയാണു ടോണി ബ്ലെയർ. അമേരിക്ക അടക്കമുള്ള സഖ്യകക്ഷികളെ തെറ്റിദ്ധരിപ്പിക്കാൻ നേതൃത്വം വഹിച്ച വ്യക്തിയെന്ന നിലയിലാകും ഇനി ടോണി ബ്ലെയറിനെ ലോകം വിലയിരുത്തുക. ചിൽകോട്ട് റിപ്പോർട്ട് എതിരായാൽ ടോണി ബ്ലെയർ ഇംപീച്ച്മെന്റ് നടപടിക്കു വിധേയനായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇറാഖ് അധിനിവേശത്തിനു ശേഷം പ്രഖ്യാപിക്കപ്പെട്ട അന്വേഷണം ഇത്രയും നാൾ നീണ്ടു നിന്നതിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
2002 മാർച്ചിലാണ് സദ്ദാം ഹുസൈനെ അട്ടിമറിക്കാൻ ബ്ലെയർ ശ്രമം തുടങ്ങുന്നത്. നവംബറിൽ സദ്ദാം ഹുസൈൻ വിരുദ്ധരെ സംഘടിപ്പിച്ചതും അദ്ദേഹമാണ്. ഇറാഖിന്റെ പക്കൽ അണ്വായുധമുണ്ടെന്നു കാട്ടി ലോകത്തെ ഭയപ്പെടുത്താനും ബ്ലെയറിനു കഴിഞ്ഞു. ആരോപണം വ്യാജമാണെന്നു സദ്ദാം ആവർത്തിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. 2003 ൽ അമേരിക്കയും സഖ്യകക്ഷികളും ഇറാഖിനെ കീഴടക്കി. 2006 ഡിസംബർ 30 നു സദ്ദാമിനെ തൂക്കിലേറ്റുകയും ചെയ്തു. എന്നാൽ ബ്ലയർ അവതരിപ്പിച്ച അണ്വായുധങ്ങൾ ആരും കണ്ടെത്തിയില്ല. പ്രചാരണം തെറ്റിദ്ധാരണമൂലമെന്നു പിന്നീട് അമേരിക്ക കുമ്പസാരിക്കുകയും ചെയ്തു. അന്നു മുതൽ ഇറാഖ് ജനത അമേരിക്കയോടും സഖ്യ കക്ഷികളോടും മുഖം തിരിച്ചു തുടങ്ങി. വിഭജനം വളർത്തി എണ്ണ സമ്പാദിക്കാനായി തുടർനീക്കങ്ങൾ. ഐ.എസ്. എന്ന ഭീകര സംഘടനയുടെ തുടക്കം ഈ അസംതൃപ്തിയിൽനിന്നാണ്. ലിബിയയിലെ മുഅമ്മർ ഗദ്ദാഫി, സിറിയിലെ ബാഷർ അൽ അസദ് എന്നിവരും ഇത്തരം ചതിയുടെ രുചി അറിഞ്ഞവരാണ്.
അതിനിടെ, ഇറാക്കിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് മേജറിന്റെ മാതാപിതാക്കൾ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിനെതിരേ നിയമനടപടിക്കൊരുങ്ങുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇറാക്കിൽ ബ്രിട്ടൻ നടത്തിയ സൈനിക നടപടിയെപ്പറ്റി അന്വേഷിച്ച സർ ജോൺ ചിൽകോട്ടിന്റെ റിപ്പോർട്ട് പുറത്തുവരുന്നതിന് മണിക്കൂറുകൾക്കു മുൻപാണ് അവരുടെ പ്രഖ്യാപനം. ഇറാക്കിൽ ബ്രിട്ടീഷ് സൈനികനടപടിയിൽ പങ്കെടുത്ത 34കാരനായ മേജർ മാത്യു കൊല്ലപ്പെട്ട സംഭവത്തിലാണ് മാതാപിതാക്കളായ റോജറും മൗറീൻ ബേക്കണും നിയമനടപടിക്കൊരുങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍