വൃത്തികെട്ട സാഹചര്യത്തിൽ വൃത്തിഹീനമായി ഭക്ഷണം ഉണ്ടാക്കി നൽകി; സായിപ്പിന്റെ നാട്ടിൽ ചെന്ന് കേരള റസ്റ്റോറന്റ് തുടങ്ങി കയ്യടി നേടിയ മലയാളിക്ക് ഒടുവിൽ 33 ലക്ഷം രൂപ പിഴ
ലണ്ടൻ: ബ്രിട്ടീഷുകാർക്കിടയിൽ കേരളീയ ഭക്ഷണമുണ്ടാക്കി നൽകി കയ്യടി നേടിയ മലയാളികൾക്ക് ഒടുവിൽ ബ്രിട്ടീഷ് കോടതിയുടെ പിഴ ശിക്ഷ. വൃത്തികെട്ട സാഹചര്യത്തിൽ കഴിക്കാൻ കൊള്ളാത്ത ഭക്ഷണം വിതരണം ചെയ്തു എന്ന പേരിൽ 11 കേസുകൾ രജിസ്റ്റർ ചെയ്ത ശേഷമാണ് കോടതി 33 ലക്ഷം രൂപ പിഴയിട്ടത്. കോട്ടയം ഉഴവൂർ സ്വദേശിയായ ജയ്മോൻ വഞ്ചിത്താനത്തിന്റെ ഉടമസ്ഥതയിലുള്ള കായൽ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ലണ്ടന്‍ പുറത്ത് ലെമിങ്ടൺ സ്പായിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലാണ് റെയ്ഡും തുടർന്ന് പിഴയും ഇട്ടത്. കോടികൾ കച്ചവടം നടത്തുന്ന കായൽ റസ്റ്റോറന്റിന് യുകെയിലെ അഞ്ചിൽ അധികം ബ്രാഞ്ചുകൾ ഉണ്ട്. മറ്റ് രമ്ട് ബ്രാഞ്ചുകളും മുമ്പ് ഭക്ഷ്യ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പഴകിയ ഭക്ഷണങ്ങൾ പിടിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ പിഴ ആദ്യമായാണ് ഈ കമ്പനിയുടെ മേൽ ചുമത്തുന്നത്.
വൃത്തിഹീനമായി സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തു, ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്തു തുടങ്ങി അനേകം കുറ്റങ്ങൾ ആരോപിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കായൽ ഗ്രൂപ്പിന്റെ ഹോട്ടലുകൾക്ക് കോടതി കനത്ത പിഴ ഇട്ടത്. മിഡ്ലാൻഡ്സിലെ വാർവിക്കിലെ രീജെന്റ്റ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കായൽ ഹോട്ടൽ കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ വാർവിക്ക് ഡിസ്ട്രിക്ട് കൗൺസിൽ ഗുരുതരമായ വീഴ്ചകളുടെ പേരിൽ പൂട്ടിച്ചിരുന്നു.
കൗൺസിൽ അധികൃതർ നടത്തിയ പരിശോധനയിൽ ഭക്ഷണം വിളമ്പാൻ പറ്റിയ സാഹചര്യമേ അല്ല എന്നു കണ്ടെത്തിയാണ് പൂട്ടിയത്. തുടർന്നാണ് ഹോട്ടൽ ഉടമയായ ഉഴവൂർ സ്വദേശിയായ ജയ്മോൻ വഞ്ചിത്താനം ഹോട്ടൽ പ്രവർത്തിച്ചിരുന്ന കമ്പനി പിരിച്ച് വിട്ടു പുതിയൊരു കമ്പനി രജിസ്റ്റർ ചെയ്ത് ആദ്യ കമ്പനി ഏറ്റെടുക്കുന്നതായി രേഖകൾ ഉണ്ടാക്കിയാണ് ഇത് തുറന്നത്. നിയമത്തിന്റെ ഈ പഴുത് ഹോട്ടൽ തുറക്കാൻ സഹായിച്ചെങ്കിലും ഈ കമ്പനി ഡയറക്ടർമാരെ രക്ഷിച്ചില്ല. ഒരേ ഡയറക്ടർമാർ തന്നെ പുതിയ കമ്പനിയുടേയും ഉടമകളായതിനാൽ അവർ തന്നെ ഇപ്പോൾ വിധിച്ച പിഴ അടക്കേണ്ടി വരും. അന്നത്തെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് നനീട്ടൺ കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
കൗൺസിൽ ചുമത്തിയ പതിനൊന്നു കേസുകളിലാണ് നണീട്ടൺ മജിസ്ട്രേറ്റ് കോടതി ജൂലൈ 22 നു വിധി പറഞ്ഞത്. ഇത് സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം ലെമിങ്ടൺ ഒബ്സേർവർ പ്രസിദ്ധീകരിച്ചതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്. ഈ വാർത്തയുടെ കോപ്പിയാണ് ഇതോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണ വില്പന, വൃത്തി ഹീനമായ പരിസരം, ഭക്ഷണ സാമഗ്രികൾ കീടാണൂ വിമുക്തമായി സൂക്ഷിക്കാതിരിക്കുക, പാചകക്കാർ വൃത്തിയുള്ള സുരക്ഷിത വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, പെസ്റ്റ് കണ്ട്രോൾ ഫെയ്ല്വർ എന്നിങ്ങനെ പതിനൊന് വീഴ്ചകൾ ആയിരുന്നു കോടതിയുടെ മുൻപിൽ വന്നത്. പതിനൊന്നു വീഴ്ചകളിലും കുറ്റക്കാർ എന്ന് വിധിച്ച കോടതി ഏറ്റവും ഗുരുതര വീഴ്ചയായ 'ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണവിതരണം' എന്ന കുറ്റത്തിന് പരമാവധി പിഴ ശിക്ഷയായ 20000 പൗണ്ട് തന്നെ പിഴ വിധിച്ചു.
ബാക്കി പത്തു കേസുകൾക്ക് 1300 പൗണ്ട് വീതം 13000 പൗണ്ടും പിഴ നൽകി. അങ്ങനെ ആകെ പിഴയായി നൽകിയ 33000 പൗണ്ടായിരുന്നു ജയ്മോനും മറ്റ് ഡയറക്ടർമാരും ചേർന്ന് നൽകേണ്ടത്. എന്നാൽ ഇവർ അപ്പീലിന് പോയി പിഴ തുക 22000 പൗണ്ട് ആയി കുറയ്ക്കുകയായിരുന്നു. അപ്പീലിന് പോകാൻ വേണ്ടി വാന്റം എൽഎസ് എന്ന കമ്പനി പിരിച്ച് വിട്ടശേഷം കേരള റസ്റ്റോറന്റ് ലിമിറ്റഡ് എന്ന പേരിൽ മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കമ്പനി ആദ്യ കമ്പനി ഏറ്റെടുത്തു എന്നാണ് രേഖകൾ ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ പഴയ കമ്പനിക്കാണ് കോടതി പിഴിട്ടത്. എന്നാൽ രണ്ട് കമ്പനികളുടെയും ഡയറക്ടർമാർ ഒന്നായതിനാൽ പിഴ അടയ്ക്കേണ്ടി വരിക ജയ്മോനും മറ്റ് പങ്കാളികളുമായിരിക്കും. കമ്പനിയുടെ പേര് രേഖകളിൽ മാറിയപ്പോഴും കായൽ എന്നു തന്നെയാണ് ഹോട്ടലിന്റെ പേര് തുടരുന്നത്.
ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന പരിശോധനയിൽ ഏഴു വീഴ്ചകൾ കൂടി കണ്ടെത്തുകയായിരുന്നു. തുടർന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്കും താല്‍ക്കാലിക സസ്പെൻഷനുകൾക്കും ശേഷമാണ് കൗൺസിൽ കോടതിയെ സമീപിച്ചതെന്ന് ആരോഗ്യ വകുപ്പ് വക്താവ് കോൺ മൈക്കിൾ കോക്കർ മാദ്ധ്യമങ്ങളെ അറിയിച്ചു. ആദ്യം മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും സുരക്ഷാ വീഴ്ച ആവർത്തിച്ചത് ഗുരുതരമായ പിശകയാണ് കൗൺസിൽ കാണുന്നത്.
ഈ കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത് വന്നതോടെ കായൽ ഗ്രൂപ്പിന്റെ മൊത്തം പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. വലിയ തോതിൽ വിജയിച്ച മലയാളി സംരംഭങ്ങളിൽ ഒന്നായിരുന്നു കായൽ. ബ്രിട്ടനിലെ ലെസ്റ്ററിൽ ആരംഭിച്ച കായൽ റെസ്റ്റോറന്റ് നോട്ടിങ്ഹാമിലും കെന്റിലും വോക്കിങ്ങിലും ഒക്കെ ബ്രാഞ്ചുകൾ സ്ഥാപിച്ച് വളർന്നു. എല്ലായിടത്തും ഇംഗ്ലീഷുകാരുടെ വൻ ക്യൂ ആയിരുന്നു ഉപഭോക്താക്കളായി. എന്നാൽ തുടർച്ചയായുള്ള ആരോപണങ്ങൾ ഹോട്ടൽ ശൃംഖലയെ തളർത്തിയിട്ടുണ്ട്. ജയ്മോൻ വഞ്ചിത്താനത്തിന്റെ ഉടമസ്ഥതയിലുള്ള കായൽ റസ്റ്റോറന്റ്സ് ശൃംഖലയിലെ ലെസ്റ്റർ ബ്രാഞ്ചും നോട്ടിങ്ങ്ഹാം ബ്രാഞ്ചും കൗൺസിൽ ഗുരുതര വീഴ്ച്ഛകളെ തുടർന്ന് കഴിഞ്ഞ വർഷം അടച്ചിരുന്നു. കൗൺസിൽ ചൂണ്ടി കാണിച്ച വീഴ്ചകൾ ഒഴിവാക്കാനുള്ള നടപടികൾ എടുത്തതിനു ശേഷം മാത്രമാണ് വീണ്ടും തുറന്നു പ്രവർത്തിക്കുവാൻ അനുവാദം നല്‍കുക.
ലെസ്റ്ററിൽ കൗൺസിൽ ഉദ്യോഗസ്ഥർ അടക്കമുള്ള പൊതു ജനങ്ങൾക്ക് ഭക്ഷ്യ വിഷ ബാധ ഉണ്ടായതായിരുന്നു താല്‍ക്കാലിക പൂട്ടലിൽ കലാശിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയ പത്ത് കൗൺസിൽ ജീവനക്കാരിൽ നാല് പേർക്ക് വയറുവേദന ഉണ്ടായതിനെ തുടർന്നായിരുന്നു അന്ന് നടപടി എടുത്തത്. സ്റ്റുഡന്റ് വിസയിൽ എത്തി ജോലിക്ക് ചേർന്ന വിദ്യാർത്ഥികൾക്ക് മിനിമം വേജ് പോലും നൽകുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഈ ഹോട്ടലിന് മുമ്പും ഉയർന്നിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍