Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തും; ഭാര്യമാരെ പേടിച്ച് അടിമകളെ വേറെ താമസിപ്പിക്കും; സ്വയം പ്രഖ്യാപിത ഖലീഫ ബാഗ്ദാദിയുടെ ക്രൂരതകൾ വിവരിച്ച് യസീദി പെൺകുട്ടി

തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തും; ഭാര്യമാരെ പേടിച്ച് അടിമകളെ വേറെ താമസിപ്പിക്കും; സ്വയം പ്രഖ്യാപിത ഖലീഫ ബാഗ്ദാദിയുടെ ക്രൂരതകൾ വിവരിച്ച് യസീദി പെൺകുട്ടി

സിസ് എന്നാൽ ക്രൂരതയുടെ മറ്റൊരു പേരാണെന്ന് എല്ലാവർക്കുമറിയാമല്ലോ..? മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരതകളാണിവർ ദിവസവും കാട്ടിക്കൂട്ടുന്നത്. അപ്പോൾ പിന്നെ അവരുടെ നേതാവും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കർ ബാഗ്ദാദി ക്രൂരതകളുടെ ഉസ്താദായില്ലെങ്കിൽ മാത്രമെ അത്ഭുതപ്പെടാനുള്ളൂ. തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തുന്ന ക്രൂരനാണിയാളെന്നാണ് ഇപ്പോൾ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഭാര്യമാരെ പേടിച്ച് ഇയാൾ അടിമകളെ വേറെ താമസിപ്പിക്കുകയും ചെയ്യും. ബാഗ്ദാദിയുടെ ലൈംഗിക അടിമമായി കഴിയേണ്ടി വന്ന യസീദി പെൺകുട്ടിയായ മുന്നയാണീ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ഐസിസുകാരുടെ തടവിലായ യുഎസ് സന്നദ്ധ പ്രവർത്തക കൈല മുള്ളറെ അബൂബക്കർ ബാഗ്ദാദി തുടർച്ചയായി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് മുന്ന വെളിപ്പെടുത്തിയിരിക്കുന്നത്. തടവിൽ പാർപ്പിച്ച മുള്ളർക്കൊപ്പമാണ് തന്നെ തടവിലാക്കിയിരുന്നതെന്നും മുന്ന പറഞ്ഞു.മുള്ളറെ ഒരു രഹസ്യഭാര്യയായാണ് ബാഗ്ദാദി താമസിപ്പിച്ചിരുന്നതെന്നും മുന്ന പറയുന്നു. മുള്ളറെ വിവാഹം കഴിച്ച ബാഗ്ദാദി തന്റെ കൺമുന്നിൽ വച്ച് അവരെ നാലു തവണ ബലാത്സംഗം ചെയ്തിരുന്നുവെന്നും മുന്ന വെളിപ്പെടുത്തുന്നു. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ തന്നെയും ഇതുപോലെ ചെയ്യുമെന്ന് പറഞ്ഞെങ്കിലും താൻ രക്ഷപ്പെടുകയായിരുന്നുവെന്ന് മുന്ന പറയുന്നു. സുഹൃത്തായ അബു സയ്യാഫിന് മുള്ളറുടെ മുഖം കാണാൻ പോലും ബാഗ്ദാദി സമ്മതിച്ചില്ലെന്നാണ് മുന്ന പറയുന്നത്. എല്ലായ്‌പ്പോഴും നിഖാബ് ധരിച്ച് നടക്കാൻ മുള്ളറെ നിർബ്ബന്ധിച്ചിരുന്നു. മറ്റു ഭാര്യമാർക്ക് ചെയ്തത് പോലെ മുള്ളർക്ക് ബാഗ്ദാദി വാച്ച് മേടിച്ചു കൊടുത്തെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു.

ഐസിസ് കസ്റ്റഡിയിലെ തന്റെ ക്രൂരമായ അനുഭവങ്ങൾ ഡെയിലി മെയിലിനോട് വെളിപ്പെടുത്തവെയാണ് 16കാരിയും നീലക്കണ്ണുകളുള്ള സുന്ദരിയുമായ മുന്ന ഞെട്ടിപ്പിക്കുന്ന ഈ സത്യങ്ങൾ തുറന്ന് പറഞ്ഞത്.തന്റെ ഭാര്യയായിത്തീരാൻ മുള്ളറിൽ ബാഗ്ദാദി സകല സമ്മർദവും ചെലുത്തിയിരുന്നു. അതിന്റെ ഭാഗമായി ഇവരുടെ നഖങ്ങൾ വരെ പിഴുതെടുത്തിരുന്നുവത്രെ. തന്റെ മറ്റ് ഭാര്യമാർ 26 കാരിയായ മുള്ളറെ കണ്ടെത്തുമെന്ന ഭയത്താൽ ബാഗ്ദാദി, ഐസിസിലെ ഉപനേതാവായ അബു സയാഫിന്റെയും ഭാര്യയുടെയും കൂടെ അയാളുടെ വീട്ടിലായിരുന്നു നിർത്തിയിരുന്നതെന്നും മുന്ന വെളിപ്പെടുത്തുന്നു. ഈ വർഷമാദ്യം നടന്ന ഒരു വ്യോമാക്രമണത്തിൽ മുള്ളർക്കൊപ്പം സയാഫും കൊല്ലപ്പെടുകയായിരുന്നു.

അബൂബക്കർ ബാഗ്ദാദി വൃത്തികെട്ടവനാണെന്നാണ് മുന്ന തുറന്നടിക്കുന്നത്. തീരെ അലിവില്ലാത്തവനും സംസാരത്തിൽ പോലും കാരുണ്യം അശേഷമില്ലാത്ത ദുഷ്ടനായ സാത്താനാണെന്നും മുന്ന ആരോപിക്കുന്നു.ബാഗ്ദാദിയുടെ ലൈംഗിക അടിമയായി കഴിയേണ്ടി വന്നപ്പോൾ തനിക്ക് ഏറെ പീഡനങ്ങൾ നേരിടേണ്ടി വന്നതായും പെൺകുട്ടി വെളിപ്പെടുത്തുന്നു. ഐസിസിന്റെ ക്രൂരമായ പീഡന കഥകൾ നാം ഏറെ കേട്ടിട്ടുള്ളതാണ്. അക്കൂട്ടത്തിൽ ഇതുവരെ കേൾക്കാത്ത പീഡനപർവമാണ് മുന്ന അനാവരണം ചെയ്തിരിക്കുന്നത്.ഐസിസിന്റെ ആക്രമണങ്ങൾക്കിടെ സീഞ്ഞാർ മലനിരയിൽ അകപ്പെട്ട യസീദികളിൽ നിന്നും ഐസിസുകാർ പിടികൂടിയ പെൺകുട്ടിയാണ് മുന്ന. തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം അബു ബക്കർ അൽ ബാഗ്ദാദി റക്കയിലെ തന്റെ വീട്ടിലേക്ക് ജോലിക്കായി മുന്നയെ കൊണ്ടു വരുകായിരുന്നു. അൽപകാലം അവിടെ ബാഗ്ദാദിയുടെ ലൈംഗിക അടിമമായി കഴിഞ്ഞ പെൺകുട്ടി പിന്നീട് രക്ഷപ്പെടുകയായിരുന്നു. അവിടുത്തെ പീഡനപർവത്തെക്കുറിച്ച് മുന്ന സിഎൻഎൻ ചാനലിനോടും വെളിപ്പെടുത്തിയിട്ടുണ്ട്.

തന്നെ ഇസ്ലാംമതാനുയായിക്കാൻ ബാഗ്ദാതി കിണഞ്ഞു പരിശ്രമിച്ചിരുന്നുവെന്നാണ് മുന്ന വെളിപ്പെടുത്തുന്നത്. യുഎസ് മാദ്ധ്യമപ്രവർത്തകന്റെ തലയറുക്കുന്നതിന്റെ വീഡിയോ തനിക്ക് മുന്നിൽ പ്രദർശിപ്പിച്ചുവെന്നും മുസ്ലീമായില്ലെങ്കിൽ ഇതുപോലെ തല വെട്ടുമെന്ന് ബാഗ്ദാദി ഭീഷണിപ്പെടുത്തിയെന്നും മുന്ന വെളിപ്പെടുത്തുന്നു. ഐസിസ് തലവന്റെ ഭാര്യമാരും കുട്ടികളും തന്നെ നിരന്തരം അപമാനിക്കുമായിരുവെന്നാണ് മുന്ന വെളിപ്പെടുത്തിയിരിക്കുന്നത്. ഓരോ പ്രാവശ്യവും തൊട്ടടുത്ത് ബോംബ് സ്‌ഫോടനം നടക്കുമ്പോൾ ബാഗ്ദാദിയും കുടുംബവും സാധനങ്ങളെടുത്ത് അടുത്ത താവളത്തിലേക്ക് പലായനം ചെയ്യുമായിരുന്നുവെന്നും മുന്ന ഓർക്കുന്നു. നിരന്തരം തീവ്രവാദികൾ താവളം മാറിക്കൊണ്ടിരിക്കുമെന്നും തന്നെപ്പോലെ പതിനായിര കണക്കിന് യസീദി പെൺകുട്ടികളെയാണ് ഐഎസ് തീവ്രവാദികൾ ലൈംഗികമായി ചൂഷണം ചെയ്യുന്നതെന്നും മുന്ന വെളിപ്പെടുത്തുന്നു. മുള്ളറുടെ പേരിൽ ബാഗ്ദാദിയും അബു സയ്യാഫും അഭിപ്രായ വ്യത്യാസങ്ങളുണ്ടായ വാർത്തകൾ ഇതിന് മുമ്പ് തന്നെ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മുന്നയുടെ വെളിപ്പെടുത്തലുകൾ അത് ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP