ശ്രീധരന്റെ വ്യക്തിപ്രഭാവത്തിൽ തടസങ്ങൾ നീങ്ങി; 'കേരളം മനസുവച്ചാൽ എന്തും സാധിക്കു'മെന്ന ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയിൽ യാഥാർത്ഥ്യമായി; ഇനി വേണ്ടത് ഡൽഹി മെട്രോയെ പോലെ കൊച്ചി മെട്രോയ്ക്കും പ്രോജക്ടുകൾ ഏറ്റെടുക്കൽ: കൊച്ചി മെട്രോയുടെ ഭാവിസാധ്യതകളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
വിവാദം എല്ലാം കെട്ടടങ്ങി കൊച്ചി മെട്രോയുടെ ഉദ്ഘാടനം വരികയാണല്ലോ. അതിശയകരമായ ഒരു പ്രൊജക്റ്റ് ആണിത്. ഒരു മേൽപ്പാലം ഒക്കെ പണിയാൻ ഒരു പതിറ്റാണ്ട് എടുക്കുന്ന നാട്ടിലാണ് അഞ്ചു വർഷത്തിന്ന താഴെ സമയത്ത് കിലോമീറ്ററുകളോളം മെട്രോ ഉയർന്ന് പൊങ്ങിയത്. 'ഇവിടെ ഒന്നും നടക്കില്ല' എന്നൊക്കെ പറഞ്ഞു ശീലമായ നാട്ടിൽ ശ്രീ ഉമ്മൻ ചാണ്ടി പറഞ്ഞ പോലെ 'കേരളം മനസുവച്ചാൽ എന്തും സാധിക്കു'മെന്നതിന്റെ ഉദാഹരണമാണ് കൊച്ചി മെട്രോ. 'ഇച്ഛാ ശക്തി ഉണ്ടെങ്കിൽ ഇവിടെ എന്തും നടക്കും' എന്ന ഒരു പോസിറ്റീവ് ചിന്ത കൊണ്ട് വരാൻ പറ്റി എന്നത് തന്നെ വലിയ കാര്യം അല്ലേ?. പോരാത്തതിന് തികച്ചും ലോകോത്തരമായ സൗകര്യങ്ങൾ ആണ് നാം കാണാൻ പോകുന്നത്, സ്റേഷൻ മുതൽ ട്രെയിൻ വരെ സിഗ്നലിങ് മുതൽ ടിക്കറ്റിങ് വരെ ദുബായിലും ഷാങ്ഹായിലും ഒക്കെ കാണുന്നത് പോലെ, ലണ്ടനിലും ന്യൂയോർക്കിലും ഒക്കെ കാണുന്നതിലും മുന്നിൽ ആണ് കൊച്ചി മെട്രോ. ഇനി മെട്രോയോട് ഒപ്പമെത്താൻ നമ്മൾ ആണ് ശ്രമിക്കേണ്ടത്.
ഒരു എൻജിനീയറിങ് പ്രോജക്റ്റ് എന്ന നിലയിൽ മെട്രോ വളരെ സങ്കീർണ്ണമാണ്. ഒരു പാലം പോലെയോ റെയിൽവേ പോലെയോ അല്ല. സിവിൽ എൻജിനീയറിങ് മുതൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വരെ ഉള്ള എൻജിനീയറിങ് വിദ്യകളുടെ സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ്. ലോകോത്തരമായ സ്റ്റാൻഡേർഡിൽ ഒരു മെട്രോ നിർമ്മിച്ചത് കൂടാതെ അത് ഏറ്റവും സുരക്ഷിതമായി നിർമ്മിച്ചതും നിർമ്മാണ സമയത്തൊക്കെ അസൗകര്യം ഉണ്ടായിട്ടും നാട്ടുകാരെ കൂടെ നിറുത്തിയതും ഒക്കെ നമുക്ക് പാഠങ്ങൾ ആണ്. എന്തുകൊണ്ടാണ് ഇത് സാധിച്ചത്, എന്ത് പ്രോജക്റ്റ് മാനേജ്മെന്റ് തന്ത്രങ്ങൾ ആണ് ഉപയോഗപ്പെടുത്തിയത് എന്നതൊക്കെ നമ്മുടെ ഐ ഐ എം ഒക്കെ ഒരു കേസ് സ്റ്റഡി ആയി എടുത്താൽ നന്നായിരുന്നു.
മെട്രോയെ പറ്റി പറയുമ്പോൾ ആദ്യം ഓർക്കുന്നത് ശ്രീമാൻ ശ്രീധരനെ തന്നെയാണ്. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം മുന്നിൽ ഉള്ളതിനാനാലാണ് നാട്ടിൽ സാധാരണ ഉണ്ടാകാറുള്ള സകല തടസ്സങ്ങളും മാറിയത്. നമ്മുടെ സമൂഹത്തിൽ വ്യക്തിപരമായി ഇന്റഗ്രിറ്റിയും ഔദ്യോഗിക രംഗത്ത് പ്രൊഫഷണലിസവും ഒക്കെ കാണിച്ചാൽ നമ്മുടെ സമൂഹം എത്ര അംഗീകാരം കൊടുക്കും എന്നതിന്റെ തെളിവാണ് ഇതെല്ലം കാണിക്കുന്നത്.
മെട്രോ എന്ന പ്രസ്ഥാനത്തെ കേരളത്തിൽ നയിച്ചത് ശ്രീ ഏലിയാസ് ജോർജ്ജ് ആണ്. അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ഉള്ള അവസരം കഴിഞ്ഞ തവണത്തെ യാത്രയിൽ ഉണ്ടായി. പ്രവർത്തന സ്വാതന്ത്ര്യവും വ്യക്തമായ ലക്ഷ്യങ്ങളും ഉണ്ടെങ്കിൽ നമ്മുടെ ഉദ്യോഗസ്ഥർക്ക് എത്ര സങ്കീർണ്ണമായ പ്രൊജക്റ്റും ചെയ്യാൻ പറ്റും എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. മെട്രോയുടെ പൈതൃകത്തെ പറ്റി അവകാശ വാദങ്ങൾ ഉണ്ടല്ലോ. വിജയത്തിന് പല പിതാക്കന്മാർ ഉണ്ടാകും എന്നത് പ്രപഞ്ച നിയമം ആണ്. അപ്പോൾ അതിനെ നമ്മൾ കാര്യമായി എടുക്കേണ്ട. കൊച്ചി മെട്രോ ആയ സ്ഥിതിക്ക് മറ്റു നഗരങ്ങളും മോഡേൺ ആകട്ടെ. അതിനൊക്കെ അച്ഛനോ അമ്മയോ ഒക്കെ ആകാൻ എല്ലാവർക്കും അവസരം ഉണ്ടല്ലോ.
എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് പക്ഷെ ഇതൊന്നുമല്ല. കൊച്ചി മെട്രോ റെയിൽ നിർമ്മാണത്തിനും നടത്തിപ്പിനും ആയി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ എന്ന ഒരു പുതിയ സ്ഥാപനം ഉണ്ടാക്കിയല്ലോ. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ അവിടുത്തെ ജീവനക്കാരോട് സംസാരിക്കാൻ ഒരു അവസരം ഉണ്ടായി. കൊച്ചി മെട്രോയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ആയ രശ്മിയുടെ ക്ഷണ പ്രകാരം ആണ് പോയത്. മുപ്പത്തിയഞ്ചു വയസ്സിനു താഴെയാണ് കൊച്ചിൻ മെട്രോയിലെ ജീവനക്കാരുടെ ശരാശരി പ്രായം.
ശ്രീമാൻ ശ്രീധരനും ശ്രീ ഏലിയാസ് ജോർജിനും അത് പോലെ ഇന്ത്യയിലും വിദേശത്തും നല്ല അനുഭവ സമ്പത്തുള്ള സീനിയർ പ്രൊഫഷനലുകളോടൊപ്പം ഇത്രമാത്രം ആധുനികവും സമയബന്ധിതവും ആയി നടക്കുന്ന ഒരു പ്രൊജക്ടിൽ ജോലി ചെയ്യാൻ കഴിഞ്ഞത് ഈ പുതിയ തലമുറയിലെ കുട്ടികളുടെ കരിയറിൽ കിട്ടിയ അപൂർവ്വ അവസരം ആണ്. ഇവരാണ് നാളെ ഇന്ദ്രാ നൂയിയും ഇ ശ്രീധരനും ഏലിയാസ് ജോർജ്ജും ഒക്കെയായി വളരാൻ പോകുന്നത്. കൊച്ചിൻ മെട്രോയിലെ എക്സ്പീരിയന്‍സിന്റെ വെളിച്ചത്തിൽ ലോകത്ത് എവിടെയും ഇനി അവർക്ക് ജോലി കിട്ടും. പക്ഷെ ഇവരിൽ കുറെ പേരെ എങ്കിലും എങ്ങനെ കേരളത്തിൽ പിടിച്ചു നിർത്തണമെന്നും അടുത്ത മുപ്പതു വർഷക്കാലത്ത് നമ്മുടെ ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിൽ പങ്കാളിയാക്കാം എന്നും ആണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്.
കൊച്ചിൻ മെട്രോയിൽ നിന്നുള്ള പ്രോജക്ട് മാനേജ്മെന്റും സുരക്ഷാ പാഠങ്ങളും എല്ലാം നമ്മുടെ പി ഡബ്ലൂ ഡി യിലേക്കും സ്വകാര്യ നിർമ്മാണ മേഖലയിലേക്കും ഒക്കെ വരണം. ഇനി ഒരു ഡസൻ ഇന്ത്യൻ നഗരങ്ങൾ കൂടി മെട്രോ ഉണ്ടാക്കാൻ നോക്കി നിൽക്കുകയാണ്. ഡൽഹി മെട്രോ പോലെ കൊച്ചി മെട്രോക്കും അവിടെ പോയി പ്രോജക്ടുകൾ എടുക്കാം. അത് പോലെ തന്നെ മെട്രോ പണിയാനുള്ള മൂലധനവും സജ്ജീകരണങ്ങളും ഉള്ള എൽ ആൻഡ് ടി പോലെ ഒരു നിർമ്മാണ മേഖലയിലെ ഭീമൻ എന്തുകൊണ്ട് നമുക്ക് ഉണ്ടാക്കിക്കൂടാ ?. ഗൾഫിൽ എല്ലാം നിർമ്മാണ മേഖലയിൽ കേരളത്തിൽ നിന്നുള്ള സൂപ്പർ പവറുകൾ ഉണ്ടല്ലോ, അവരുടെ മൂലധനവും അവിടെ ജോലി ചെയ്യുന്ന മലയാളികളുടെ പരിചയവും ഒക്കെ കൂട്ടി യോജിപ്പിച്ചാൽ ഇതൊക്കെ നമുക്കും സാധിക്കുന്നതേ ഉള്ളൂ. ഇവിടെ ഒന്നും നടക്കില്ല എന്ന് ഇനിയെങ്കിലും പറയരുത്.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- ഇ ശ്രീധരന്റെ ബദൽ പദ്ധതി ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ്
- നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍