മനുഷ്യർ ചെയ്യുന്ന അൺ സ്കിൽഡ്, സെമി സ്കിൽഡ് ജോലികൾ റോബോട്ടിലേക്കും ഓട്ടോമേഷനിലേക്കും മാറ്റിയാൽ ആയിരക്കണക്കിന് മലയാളികൾക്ക് കേരളത്തിൽ തന്നെ ജോലി ചെയ്യാം; ലോകത്തെവിടെ നിന്നും മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലി ചെയ്യാനുമും അവസമുള്ള നാടായി കേരളം മാറണം: ലോക-കേരളസഭയിലെ പ്രതീക്ഷകൾ പങ്കുവെച്ച് മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി
ലോക-കേരളസഭയിൽ ഒരു പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ എന്നെ ക്ഷണിച്ചതിന് കേരള ഗവൺമെന്റിനോട് നന്ദി പറയുന്നു. കേരളത്തെ വിദേശത്തിരുന്നുകൊണ്ട്, എന്നാൽ അനുദിനവും, അതിസൂക്ഷ്മവുമായി നോക്കിക്കാണുന്ന ഒരാൾ എന്ന നിലയിൽ ചില കാര്യങ്ങൾ നിങ്ങളോട് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.
1. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ വലിയ സാമ്പത്തിക മുന്നേറ്റമാണ് കേരളം കൈവരിച്ചിട്ടുള്ളത്. ഐക്യകേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ട കാലത്ത് ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നായിരുന്ന കേരളം, ഇപ്പോൾ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷത്തെ എക്കണോമിസ്റ്റ് മാസികയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പതിനായിരം ഡോളറിനോടടുക്കുന്നു നമ്മുടെ പ്രതിശീർഷ വരുമാനം (പർച്ചേസിങ് പവർ പാരിറ്റി അനുസരിച്ച്). ഇത് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിൽ അധികവും, ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മടങ്ങ്
അധികവുമാണ്.
ഈ മാറ്റം കുടിയേറ്റം മൂലം ഉണ്ടായതല്ലേ? സുസ്ഥിരമാണോ? എന്നതൊക്കെ പ്രസക്തമായ ചോദ്യങ്ങളാണെങ്കിലും, 2017 -ലെ കേരളം, സമ്പന്നമായ ഒരു പ്രദേശം ആണെന്നത് ഒരു വസ്തുത തന്നെയാണ്. ഇന്ത്യയിൽ ഒരിടത്തും കാണാത്ത തരത്തിൽ ഗ്രാമങ്ങളിൽ പോലുമുള്ള വലിയ വീടുകൾ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളോഹരി കാറുകളും വൈറ്റ് ഗൂഡ്സും വിൽപ്പന നടക്കുന്ന കമ്പോളം, സാധാരണമാകുന്ന വിനോദയാത്രകൾ, വിദേശത്തേക്ക് പഠിക്കാൻ പോകുന്നവരുടെ വർഷം തോറും ഇരട്ടിക്കുന്ന എണ്ണം, എന്നിങ്ങനെ ഇതിന്റെ പ്രതിഫലനം നമുക്ക് ചുറ്റുമുണ്ട്. ലോകത്തിൽ ആകെ വിറ്റഴിക്കപ്പെടുന്ന സ്വർണ്ണാഭരണത്തിന്റെ ഇരുപത് ശതമാനവും, ലോക ജനസംഖ്യയിൽ ഒരു ശതമാനം പോലുമില്ലാത്ത കേരളത്തിലെ വിപണിയിലാണ് നടക്കുന്നത്.
അതേസമയം തന്നെ നമ്മുടെ പൊതു ചിതാഗതിയും വികനസ നയങ്ങളും ഒക്കെ നാം ഒരു പാവപ്പെട്ട സ്ഥലം ആണെന്ന ചിന്തയിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇത് മാറി നമുക്കൊരു പുതിയ വികസന കാഴ്ചപ്പാട് ഉണ്ടായേ പറ്റൂ.
2.കഴിഞ്ഞ മുപ്പത് വർഷത്തെ കേരള വികസനത്തിൽ കുടിയേറ്റം വലിയ പങ്കു വഹിച്ചതിനാൽ ഇത് എല്ലാക്കാലവും നിലനിൽക്കുമെന്നും വിദേശത്തേക്കുള്ള കുടിയേറ്റമാണ് കേരളത്തിന്റെ അടിസ്ഥാന വികസന അവസരം എന്ന തെറ്റിദ്ധാരണയിലേക്ക് നമ്മുടെ സമൂഹവും നേതൃത്വവും ചുരുങ്ങിയിരിക്കുന്നു. ഗൾഫിലെ പ്രതിസന്ധിയും അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങളുമൊക്കെ നമ്മെ പേടിപ്പിക്കുന്നു. വാസ്തവത്തിൽ ഗൾഫിൽ നിന്നും കുറെ ആയിരങ്ങൾ ഇന്ത്യയിലേക്ക് വരുന്നു എന്നതോ, അമേരിക്കയിലേക്ക് കുറേ പേർക്ക് പോകാൻ സാധിക്കുന്നില്ല എന്നതോ അല്ല നമ്മുടെ പ്രധാന പ്രശ്നം. മറിച്ച് ആധുനിക സാങ്കേതിക വിദ്യകളുമായി പരിചയമുള്ള, മോഡേൺ മാനേജ്മെന്റ് കൾച്ചറിൽ പരിശീലനം ലഭിച്ച, ലോകമെമ്പാടും പ്രൊഫഷണൽ ബന്ധങ്ങളുള്ള ലക്ഷക്കണക്കിന് മലയാളികൾ ഇപ്പോഴും നാട്ടിൽ എത്തുന്നില്ല എന്നതാണ്, ഒരു എൻജിനീയറിങ് ഡിഗ്രി എടുത്താൽ പോലും അവരുടെ കഴിവുകൾ ഉപയോഗിക്കാൻ അവസരമില്ലാത്ത ഒരു ഗ്രാമീണ സമ്പദ്വ്യവസ്ഥയായി കേരളം തുടരുന്നു എന്നതാണ്. ഇപ്പോൾ കേരളത്തിന് പുറത്തുള്ള മലയാളികളിൽ പകുതിപ്പേർ സ്വമേധയാ, അല്ലെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കേരളത്തിൽ എത്തിപ്പറ്റുന്ന ഒരു കാലത്ത് അവർ ആർജ്ജിച്ച അറിവും ബന്ധങ്ങളും സമ്പാദ്യവും ഉപയോഗിച്ച്, ലോകത്തിനു മാതൃകയായ ഒരു അറിവിന്റെ സമ്പദ്വ്യവസ്ഥയായി നാം മാറും. ശരിയായ നയങ്ങളുണ്ടെങ്കിൽ അതിപ്പൊഴേ തുടങ്ങാം, മറ്റു രാജ്യങ്ങളിൽ പ്രതിസന്ധി വരാൻ കാത്തിരിക്കേണ്ട കാര്യമില്ല.
3. കൃഷിക്കോ, വീടുവക്കാനോ ആയി ഭൂമിയുടെ ആവശ്യം കേരളത്തിൽ കുറഞ്ഞുവരികയാണ്. അതേസമയം ഭൂമിയുടെ വില അതിന്റെ പ്രൊഡക്ടിവിറ്റിയുടെ പതിന്മടങ്ങായി തുടരുകയും ചെയ്യുന്നു. ആളുകൾ സ്വത്തും സമ്പാദ്യവുമായി ഭൂമിയെ കാണുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂമിയെ സമ്പാദ്യമായി കരുതി തുണ്ടുതുണ്ടാക്കി കൈവശം വെക്കുകയും കൈമാറുകയും ചെയ്യുന്ന അസംബന്ധമായ ഭൂ-ഉപയോഗ രീതി മാറിയേ പറ്റൂ.
4. ഓട്ടോമേഷനെക്കുറിച്ച് ലോകമെങ്ങും ആശങ്കകൾ ഉയരുമ്പോൾ അതിനെ രണ്ടുകൈയും നീട്ടി സ്വീകരിക്കാനുള്ള സുവർണ്ണാവസരമാണ് കേരളത്തിനുള്ളത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ എല്ലാ വിഭാഗങ്ങളിലും, അത് നിർമ്മാണമേഖലയോ, പ്ലൈവുഡ് നിർമ്മാണമോ, മൽസ്യബന്ധനമോ ആകട്ടെ, പ്രത്യേക സ്കിൽ ഒന്നുമില്ലാത്ത ലക്ഷക്കണക്കിന് മറുനാടൻ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അതേസമയം തന്നെ അഭ്യസ്തവിദ്യരായ മലയാളികൾക്ക് ഈ രംഗങ്ങളിൽ പുതിയ തൊഴിലുകൾ ഇല്ലാതായിരിക്കുന്നു. ഇപ്പോൾ മനുഷ്യർ ചെയ്യുന്ന ഈ അൺ സ്കിൽഡ്, സെമി സ്കിൽഡ് ജോലികൾ റോബോട്ടിലേക്കും ഓട്ടോമേഷനിലേക്കും മാറ്റിയാൽ ആയിരക്കണക്കിന് മലയാളികൾക്ക് ഇവയെ നിയന്ത്രിക്കുന്ന ഉയർന്ന ജോലികൾ ചെയ്യാൻ സാധിക്കും. കുടിയേറ്റം ഉണ്ടാക്കുന്ന അനവധി പ്രശ്നങ്ങൾക്ക് പരിഹാരമാകുകയും ചെയ്യും. ഇപ്പോൾ കേരളത്തിൽ കാണുന്ന വികസനം മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ എത്തുമ്പോഴേക്കും അവിടെയും, ലോകത്ത് മറ്റിടങ്ങളിലും ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വികസനത്തെ നയിക്കാൻ മലയാളികൾക്ക് സാധിക്കും.
5. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ ലോകത്തിൽ നിന്നോ മാറി നിൽക്കുന്ന ഒരു സമൂഹമോ സമ്പദ് വ്യവസ്ഥയോ അല്ല ഞാൻ സ്വപ്നം കാണുന്നത്. മറിച്ച് ലോകത്തെവിടെ നിന്നും മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ഒരു പ്രദേശം, പ്രതിവർഷം ഒരു കോടി വിദേശികളെങ്കിലും ടൂറിസ്റ്റുകളായി എത്തുന്ന കേരളം, ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്ന കേരളം, ലോകത്തെവിടെ നിന്നും ആളുകൾ ആരോഗ്യ സംരക്ഷണത്തിന് എത്തുന്ന കേരളം, വികസിത രാജ്യങ്ങളിലെ ഗവേഷകർ സബാറ്റിക്കൽ അവധി ചിലവഴിക്കാൻ എത്തുന്ന കേരളം, ഇംഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ്, ചൈന, ജപ്പാൻ തുടങ്ങിയ നാടുകളിൽ നിന്നും യുവാക്കളും യുവതികളും ഒന്നോ രണ്ടോ വർഷം വന്ന് നമ്മുടെ കുട്ടികളെ അവരുടെ ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന കേരളം. അങ്ങനെ ലോകവുമായി അഭിമാനത്തോടെ ആത്മവിശ്വാസത്തോടെ ഇടപെടുന്ന കേരളം..! അതാണ് ഞാൻ കാണുന്ന കേരളം. ഇതൊരു സ്വപ്നമല്ല, സാധ്യമാണ്.
6. എന്നാൽ ഇതൊക്കെ വെറുതെയങ്ങ് യാഥാർഥ്യമാകുന്ന ഒന്നല്ല. കേരളത്തിലെ നയങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ കുരുങ്ങി കിടക്കുമ്പോൾ കേരളത്തെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് നയിക്കാൻ പറ്റില്ല. ലോകശക്തികളായ അമേരിക്കയിലും റഷ്യയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും ഒക്കെ നാല്പത് വയസ്സ് മാത്രം പ്രായമുള്ളവർ രാജ്യങ്ങളെ നയിക്കുന്നത് സർവ്വസാധാരണമായ നൂറ്റാണ്ടിൽ, കാനഡയിലും ഫ്രാൻസിലും ഒക്കെ മന്ത്രിസഭയുടെ അൻപത് ശതമാനവും സ്ത്രീകൾ ആയിരിക്കുന്ന കാലമാണ്. എന്നാണ് നമ്മുടെ അസംബ്ലിയിലും മന്ത്രിസഭയിലും ലോക കേരള സഭയിലും ഒക്കെ അൻപത് ശതമാനം എങ്കിലും യുവാക്കളും സ്ത്രീകളും ഒക്കെ വരുന്നത് ?. അന്നാണ് നാം ശെരിക്കും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തുന്നത്.
ഒരു കാര്യം കൂടി പറഞ്ഞു ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കാം. കേരളത്തിലെ എല്ലാ എം എൽ എ മാരും വർഷത്തിൽ ഒരിക്കലെങ്കിലും ഒറ്റക്കോ കൂട്ടമായോ ഇന്ത്യക്ക് പുറത്ത് ഒരു രാജ്യത്ത് രണ്ടാഴ്ചയെങ്കിലും നിർബന്ധമായി ചിലവഴിക്കണം എന്ന ചിന്ത ഉള്ള ആളാണ് ഞാൻ. ഇതിന് വേണ്ടി ചെലവാക്കുന്ന ഒരു പണവും ധൂർത്തല്ല. പക്ഷെ തൽക്കാലം ഇതിന് സാധ്യത കുറവായതിനാൽ ഞാൻ ഒരു ആശയം പറയാം. ലോക കേരള സഭയിൽ ഉള്ള പുറം രാജ്യത്തുള്ള ഓരോ മലയാളിയും കേരളത്തിലെ ഓരോ ജനപ്രതിനിധിയും തമ്മിൽ ഒരു ട്വിന്നിങ് നടത്തണം. എന്നിട്ട് ഈ ജനപ്രതിനിധിയെ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ച് അവിടുത്ത വികസന മാതൃകകളും മലയാളികളുടെ അവസരങ്ങളും വെല്ലുവിളികളും ഒക്കെ പരിചയപ്പെടുത്താൻ ഉള്ള അവസരം ഉണ്ടാക്കണം. അതുപോലെ തന്നെ അവിടുത്തെ മലയാളികളുടെ പ്രശ്നങ്ങളും പുതിയ വികസന ആശയങ്ങളും നമ്മുടെ സഭകളിൽ പ്രതിഫലിപ്പിക്കാൻ ഞങ്ങൾക്കും ഈ പങ്കാളിയെ ഉപയോഗിക്കാമല്ലോ. അങ്ങനെ ഒരാളെ വച്ച് അടുത്ത ഓരോ വർഷവും യൂറോപ്പിലേക്ക് ക്ഷണിക്കാൻ ഞാൻ തയ്യാറാണ്. ഇത്തരം ഒരു പദ്ധതി ഉണ്ടാക്കണമെന്ന് ഞാൻ ബഹുമാനപ്പെട്ട സഭാ നേതാവിനോട് ആവശ്യപ്പെടുന്നു.
ലോക കേരള സഭക്ക് എല്ലാവിധ ആശംസകളും.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്