ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചനും മലയാള അച്ചടിയും
അച്ചടിസാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രസാധനവ്യാപാരത്തിലേർപ്പെട്ട നാട്ടുകാരനായ ആദ്യ പ്രസാധകനാണ് ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ. 'വിദേശിയരുടെ സാങ്കേതിക സഹായം കൂടാതെ ഒരു കേരളീയൻ ആദ്യമായി സ്ഥാപിച്ച അച്ചുകൂട'മെന്നാണ് മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സിനെ ഗ്രന്ഥചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. പുസ്തകം എന്ന അറിവ് രൂപത്തിന്റെ ആവശ്യകതയെയും അതിന്റെ തിരഞ്ഞെടുപ്പിനെയും പറ്റി സഭാവിശ്വാസികളെ അറിയിക്കുന്നതിന് വേണ്ടി ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ എഴുതിയ കത്തിന്റെ ഉള്ളടക്കം നോക്കുക:''കാവ്യരുടെ ശാസ്ത്രപുസ്തകങ്ങൾ അജ്ഞതയും അറിവില്ലായ്മയും പഠിപ്പിക്കുന്നതാകുന്നു. ഇപ്രകാരമുള്ള പുസ്തകങ്ങളും ചിറ്റിമ്പപ്പാട്ടുകൾ അടങ്ങിയ പുസ്തകങ്ങളും ഇടത്തൂട്ടുകാരുടെ പുസ്തകങ്ങളും വീട്ടിൽവച്ചു സൂക്ഷിക്കുന്നത് വൈക്കോലിൽ തീ ഒളിച്ചുവെക്കുന്നതിനു സമമാകുന്നു. ഭക്തിയെ വർദ്ധിപ്പിക്കുന്ന ജ്ഞാനപുസ്തകങ്ങളും തത്വശാസ്ത്രപുസ്തകങ്ങളും മക്കൾക്കു സമ്പാദിച്ചുവെക്കേണ്ട നിക്ഷേപങ്ങളാകുന്നു. ഇപ്രകാരമുള്ള പുസ്തകങ്ങളെ ശക്തിപോലെ വാങ്ങിച്ചു ശേഖരിക്ക''. മലയാളം അച്ചടിയുടെ ആരംഭദിശയിലാണ് പുസ്തകങ്ങളെക്കുറിച്ച് ഈ അഭിപ്രായം അദ്ദേഹം എഴുതുന്നത്. പുസ്തകം/ വായന എന്നിവയെക്കുറിച്ച് ആധുനിലോകബോധത്തിന്റെ പ്രകാശനം തന്നെയാണിത്. ആധുനികനായ വ്യക്തി എന്ന ബോധം ഇവിടെയുണ്ടാകുന്നു. പുസ്തകം നിർമ്മിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ ഇത് കടന്നുവരുന്നുണ്ട്.
ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ പ്രസാധനശീർഷകങ്ങൾക്ക് കേവലം മതകേന്ദ്രിതമായ പുസ്തകങ്ങൾ എന്ന നിലയിലുള്ള പ്രസാധനമൂല്യം മാത്രമല്ല ഉള്ളത്. ചാവറയച്ചന്റെ പ്രസാധനശ്രമങ്ങളെ രണ്ട് രീതിയിൽ തരം തിരിക്കാം. ഒന്ന് : പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളസഭകളിൽ നടന്ന അനൈക്യത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തീയ മതവിശ്വാസങ്ങളെ ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും, അതിന് വേണ്ടിയുള്ള പുസ്തകങ്ങൾ വിവർത്തനം ചെയ്ത് പ്രസാധനപ്പെടുത്തുകയും (ജ്ഞാനപീയൂഷം. നിത്യാരാധന, കൃപാനിധി എന്നിവ ഉദാഹരണം), ഗ്രന്ഥങ്ങൾ സ്വയം എഴുതി സഭാവിശ്വാസികളുടെ ഇടയിൽ പ്രചരിപ്പിക്കുകയും ചെയ്യുക (ആത്മാനുതാപം, അനസ്താസ്യായുടെ രക്തസാക്ഷ്യം, മരണവീട്ടിൽ പാടാനുള്ള പാന എന്നിവ). രണ്ട് : വിദ്യാഭ്യസപ്രവർത്തനങ്ങൾ, മതപ്രവർത്തനം എന്നിവയ്ക്ക് വേണ്ടിയുള്ള സർക്കുലറുകൾ അച്ചടിച്ച് വിതരണം ചെയ്യുക.
അറിവിന്റെ വ്യാപനത്തിന് അച്ചടിശാലകൾ അത്യന്താപേക്ഷിതമാണ്. കേരളീയ നവോത്ഥാനം അതിന്റെ ആശയപ്രചാരണത്തിന് അച്ചടിയുടെ സാധ്യതകൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അച്ചടിശാല സ്ഥാപിക്കുന്നതിന് അച്ചൻ നേരിടേണ്ടിവന്ന വൈഷ്യമ്യങ്ങളും ചെറുതല്ല. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ആത്മകഥയായ 'നളാഗമത്തി'ൽ അച്ചടിശാല തുടങ്ങുന്നതിനു നേരിടേണ്ടിവന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ''1844 കാലം ചിങ്ങം മുതൽ പൊസ്തകം അടിപ്പാനുള്ള വെലയ്ക്കു പ്രത്യേകം മനസുവച്ചുതുടങ്ങി. രണ്ടുകുറി ഞാൻ ഏറിയ ആഗ്രഹത്തോടെ കൊട്ടയത്തെ ചെന്നാറെ. അവര കാട്ടിയതുമില്ല. പിന്നെ കെൾവിയാലും കണ്ടവരപലരൊടും ചോദിച്ച വെലകൾ ഒരൊന്ന നടത്തി. പെബദെലഗാദ മൂപ്പച്ചനെ കാണ്മാൻ തംകച്ചെരിക്കു ചെന്ന കണ്ട. മൂപ്പനെ ബോധിപ്പിച്ചു. പുതിച്ചേരി മദ്രാസുയിങ്ങനെ യുള്ളയിടങ്ങളിൽ പ്രെസിനും മഷിക്കും എഴുതിച്ചാറെ. മഷി അവിടെ കിട്ടുകയില്ലെും പ്രെസിനും എരോപ്പ വില 500 രൂപായെും പിന്നെയുള്ള കെവു മുതലായ ചിലവും കൊടുക്കണ മെന്നും എന്നാൽ ഒരു പ്രെസു വരുത്തിച്ചു തരാമെന്നു മറുപടി വരികയാൽ ദ്രവ്യ ചരുക്കത്താൽ മടുത്ത ക്ലേശിച്ചു കൊണ്ട''. അച്ചടി മാത്രമല്ല, പ്രസാധനവ്യവസായത്തിന്റെ അനുബന്ധമേഖലയായ ബൈൻഡിങ് യൂണിറ്റ് തുടങ്ങി, സഭാവിശ്വാസികൾക്ക് പുസ്തക ബെൻഡിങ് പരിശീലനവും നൽകി. ഫ്രാൻസിൽനിന്നും, സ്പെയിനിൽനിന്നും അച്ചടിക്കുള്ള കടലാസ് കൊണ്ടുവന്നു. അച്ചുനിരത്തലിന് പ്രൊഫഷണലായ വ്യക്തികളുടെ സേവനവും ലഭ്യമാക്കി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ചാവറയച്ചൻ എഴുതിയ ആത്മാനുതാപം, അനസ്താസ്യായുടെ രക്തസാക്ഷ്യം, മരണവീട്ടിൽ പാടാനുള്ള പാന മുതലായ ഗ്രന്ഥങ്ങൾ മലയാളകാവ്യഭാഷയിലെ പ്രധാനപ്പെട്ടരചനകളാണ്. അർണോസ് പാതിരിയുടെ കൃതികളുടെ അനുകരണങ്ങൾ മാത്രമായിട്ടാണ് ഈ കൃതികളെ സാഹിത്യലോകം കണ്ടിട്ടുള്ളത്. അനസ്താസ്യായുടെ രക്തസാക്ഷ്യം എന്ന കൃതിയിലാകട്ടെ ചാവറയച്ചൻ വൈദേശിക രൂപങ്ങളുടെ രീതിയിൽ കവിത രചിക്കുവാൻ മലയാളിക്ക് ആദ്യമാതൃക നൽകി. മലയാളത്തിലെ ഒന്നാമത്തെ ഖണ്ഡകാവ്യം എന്ന് ആ കൃതിയെ കരുതാമെങ്കിൽ ഖണ്ഡകാവ്യരൂപത്തെപ്പറ്റി മലയാളിയെ മാതൃകയിലൂടെ പഠിപ്പിച്ച പ്രഥമാദ്ധ്യാപകൻ ചാവറയച്ചനാണെ് സമ്മതിക്കേണ്ടിവരും.
'ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം' എന്ന ആശയം കേരളസഭയിൽ 1864 ലാണ് ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ അവതരിപ്പിക്കുന്നത്. പമ്പാനദി മുതൽ ഭാരതപ്പുഴവരെയുള്ള പ്രദേശങ്ങളിലെ 154 പള്ളികൾ കേന്ദ്രീകരിച്ച് നടത്തിയ ഈ വിദ്യാഭ്യാസ പ്രവർത്തനം തന്നെയാണ് കേരളത്തിലെ ആധുനികമായ വിദ്യാഭ്യാസപദ്ധതികളുടെ തുടക്കത്തിനും കാരണമായത്. ചരിത്രകാരനായ എ. ശ്രീധരമേനോൻ ചാവറയച്ചന്റെ സമഗ്രസംഭാവനകളെ വിലയിരുത്തുന്നത് നോക്കുക : ''സംസ്കൃതപഠനത്തിന് വളരെ പ്രാധാന്യം നൽകുകയും അതിനായി സ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു. ഹൈന്ദവർക്കിടയിലെ പല ആചാരങ്ങളെയും ആധാരമാക്കി അനുഷ്ഠാനങ്ങൾ അദ്ദേഹം നടപ്പിലാക്കി. ഹൈന്ദവഭവനങ്ങളിൽ സാധാരണമായിരുന്ന സന്ധ്യാനാമകീർത്തനത്തെ അനുകരിച്ച് ക്രിസ്തുവിന്റെ ജീവിതകഥകളെ ആധാരമാക്കിയുള്ള പ്രാർത്ഥനാഗാനങ്ങൾ ആലപിക്കുന്നതിന് അദ്ദേഹം നേതൃത്വവും പ്രേരണയും നൽകി. ആദ്ധ്യാത്മികമണ്ഡലം കൂടുതൽ ഊർജ്ജസ്വലമാക്കുവാൻ അദ്ദേഹം ഉപദേശിച്ച പല ആചാരങ്ങളും ഭാരതീയമായിരുന്നു. ജപമാല, വേദപുസ്തകപാരായണം, വൈദികരുടെ വാർഷികധ്യാനം, ഇടവകധ്യാനം, കുർബാനക്കിടയിലെ സുവിശേഷപ്രസംഗം, സാഷ്ടാംഗ നമസ്കാരം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവയിൽ പലതും ഹൈന്ദവരീതികളാണ്. വിശ്വാസികൾക്കു വേണ്ടി ഖണ്ഡകാവ്യങ്ങളടക്കം പലതരം ഭക്തഗ്രന്ഥങ്ങൾ ഉണ്ടാക്കി. എഴുത്തച്ഛന്റെ കിളിപ്പാട്ടിന്റെ ശൈലിയിൽ യേശുവിന്റെ ജീവിതത്തെ ആധാരമാക്കി പ്രാർത്ഥനാഗീതങ്ങൾ രചിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റുവാൻ ചാവറയച്ചൻ വിലപ്പെട്ട സംഭാവനകൾ നൽകി. എല്ലാ പള്ളികളോടും ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് കർശന നിർദ്ദേശം നൽകി. എല്ലാ വീട്ടിലെയും കുട്ടികൾ സ്ക്കൂളിൽ ചേർന്നിരിക്കണമെന്നും നിർദ്ദേശിച്ചു. ഇങ്ങനെ ചെയ്യാത്ത പള്ളികൾക്ക് ആത്മീയ പ്രവർത്തനങ്ങൾക്ക് അനുമതി നിഷേധിക്കുമെന്നും ചാവറയച്ചൻ താക്കീതു ചെയ്തു. ഇതോടെ കത്തോലിക്കാസഭ വിദ്യാഭ്യാസരംഗത്ത് ഏറെ സജീവമായി. സഭയുടെ ആത്മീയ, വിദ്യാഭ്യാസപ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുവാനാണ് ചാവറയച്ചൻ മാന്നാനത്ത് 1846- ൽ അച്ചുകൂടം സ്ഥാപിച്ചത്. പ്രൊട്ടസ്റ്റന്റ് മിഷണിമാർ കോട്ടയത്തു സ്ഥാപിച്ച പ്രസുമായി മത്സരിച്ച് മാന്നാനത്തെ സെന്റ്ജോസഫ് പ്രസ് ഈ രംഗത്തു പ്രശസ്തിനേടി. പിൽക്കാലത്ത് നസ്രാണി ദീപികയും ഇവിടെ നിന്നു പ്രസിദ്ധീകരിക്കപ്പെട്ടു. ചാവറയച്ചന്റെ ക്രാന്തിദർശിത്വത്തിന് നിറഞ്ഞ നിദർശനമാണ് മുദ്രാലയപ്രവർത്തനങ്ങൾ''. ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം വിദ്യാഭ്യാസ മാദ്ധ്യമമെന്ന നിലയിലും മാദ്ധ്യമഭാഷയെന്ന നിലയിലും ഭരണഭാഷയെന്ന നിലയിലുമൊക്കെ ഇംഗ്ലീഷിനു കൈവന്ന പ്രാധാന്യത്തെയല്ല ചാവറയച്ചൻ നിലനിർത്താൻ ശ്രമിക്കുന്നത് എന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം മിഷനറി മാദ്ധ്യമങ്ങളും പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും ഇത്തരമൊരു ആധുനികീകരണ പ്രക്രിയയെയാണ് മുന്നോട്ടുവെക്കുന്നതെന്ന് കാണാനാവും. മിഷനറിമാരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം തേടിവന്ന നാനാജാതിമതക്കാരായ വിദ്യാർത്ഥികളുടെയും ഈ പ്രവേശനം കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെയും എണ്ണത്തിലുണ്ടായ വർദ്ധനവ് റോബിൻ ജെഫ്രിയെപ്പോലുള്ള ചരിത്രകാര•ാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ജാതിപരമെന്ന പോലെ ലിംഗപരമായും കേരളീയ സമൂഹത്തിൽ വമ്പിച്ച പരിവർത്തനങ്ങളുളവാക്കിയതായി ചരിത്രകാര•ാർ രേഖപ്പെടുത്തുന്നുണ്ട്. സംസ്കൃതത്തിനും തദ്ദേശീയസാഹിത്യരൂപങ്ങൾക്കും പ്രാധാന്യം നൽകുക എന്നതുകൊളോണിയൽ മതപ്രചരണത്തിന്റെ മറ്റൊരു വശമായി കാണാവുന്നതാണ്. അതിലൂടെയാണ് ചാവറയച്ചൻ തന്റെ ക്രിയാത്മകമണ്ഡലം നിർമ്മിച്ചെടുത്തത്. ഒരർത്ഥത്തിൽ ഈ രണ്ട് കാര്യങ്ങളുടെയും ആത്യന്തിക ലക്ഷ്യം ഒന്ന് തന്നെയായിരുന്നെന്ന് കാണാവുന്നതാണ്. മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി. ഗോവിന്ദപ്പിള്ള കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായി മാറിയ 'ഒരു രഹസ്യ വിധ്വംസക പ്രവർത്തന'മായിട്ടാണ് ചാവറയച്ചന്റെ പ്രവർത്തനങ്ങളെ കണ്ടത്.
അച്ചടിയിലൂടെയും വിദ്യാഭ്യസപ്രവർത്തനങ്ങളിലൂടെയും കൊളോണിയൽ ആധുനികത സൃഷ്ടിച്ച പൊതുവായ സാംസ്കാരിക നവോത്ഥാനത്തിന്റെയും പശ്ചാത്തലത്തിൽ വേണം ഈ ആദ്യനാട്ടുപ്രസാധകൻ കേരളീയനവോത്ഥാനത്തിൽ നടന്നുതീർത്ത ദൂരം അളക്കാൻ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്