ഞാൻ ആരെന്നു എന്നോട് തന്നെ ചോദിക്കുക?
ഈ പ്രപഞ്ചത്തിലെ സൃഷ്ടവസ്തുക്കൾ മുഴുവൻ സൃഷ്ടിയുടെ നന്മക്കു വേണ്ടിയാണ്. ഒരു ഭൗതീകവസ്തുവും അനാവശ്യമായി ഈ പ്രപഞ്ചത്തിലില്ല. വിവേക പൂർണമായ വിവേചനത്തിലൂടെ സർവ്വതിനെയും ഉൾകൊള്ളാൻ കഴിയണം. ഒരേസമയം നാം ഈ പ്രപഞ്ചത്തിലാണ്. അതായത് പ്രാപഞ്ചികമായ ജീവിതത്തിന്റെ പ്രതിസന്ധികളെ നേരിട്ടും വിജയിച്ചും വരിക. അതേസമയം നാം ഈ പ്രപഞ്ചത്തിന്റെ മായികഭാവങ്ങളിൽ നിന്നെല്ലാം വേറിട്ട് ഈശ്വരങ്കൽ ജീവിക്കുക. ഇത് രണ്ടും നേർരേഖയിൽ ഒരുമിപ്പിക്കുന്നവനാണ് പൂർണത കൈവരിക്കുന്നത്. സൃഷ്ടിയുടെ ആദിയിൽ ഈ പ്രപഞ്ചത്തെ സംബന്ധിച്ച സർവ്വ അറിവും ഉൾക്കൊള്ളുന്ന ഒരു അറിവ് നമുക്ക് ഈശ്വരൻ കനിഞ്ഞുനൽകി. ആ അറിവിനെയാണ് വേദം എന്നു പറയുന്നത്. 'വേദം' എന്ന വാക്കിന്റെ അർത്ഥം തന്നെ അറിവ് എന്നാണ്. ലോകത്തിലെ എല്ലാ അറിവുകളും അതതു വസ്തുക്കളിൽ തന്നെ നിറഞ്ഞുനിൽക്കുന്നു. എല്ലാ അറിവും പൂർണമല്ല. ആർക്കും ഈ പൂർണത അവകാശപ്പെടുവാൻ സാധിക്കില്ല.
ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യം എന്നാൽ പലരുടേയും ധാരണ ലൈംഗിക ബന്ധത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കുക എന്നതാണ്. അതും ലൈംഗികതയും തമ്മിൽ യാതൊരു ബന്ധവുമില്ല. ബ്രഹ്മത്തിനുവേണ്ടി ചെയ്യുന്ന ചര്യയാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ സ്ത്രീവിരുദ്ധസമീപനമാണെന്നു ചിലർ തെറ്റിദ്ധരിച്ചു. സ്വന്തം ഭാവം എന്താണോ അതിൽ പൂർണത തേടുക എന്നതാണ് ബ്രഹ്മചര്യം. ജീവിതം സമ്പന്നമായാലെ ആത്മാവും സമ്പന്നമാകൂ. ശരീരവും ആത്മാവും ഒരുപോലെ ആനന്ദമനുഭവിക്കുവാൻ പരിശീലിക്കണം. ശരീരത്തിന് വേണ്ടി മനസിനെയോ മനസിന് വേണ്ടി ശരീരത്തെയോ തള്ളികളയുവാൻ ശ്രമിക്കരുത്.
എന്താണ് സ്വന്തം ഭാവം?
കപടത ഇല്ലാത്ത, മുഖംമൂടി അണിയാത്ത, അഭിനയമില്ലാത്ത ഭാവം. അനുകരണം ഇന്ന് എല്ലായിടത്തും കീഴടക്കിയിരിക്കുന്നു. മറ്റുള്ളവരെ അനുകരിക്കാനാണ് മിക്കവരുടെയും ശ്രമം. നിങ്ങൾ ചെയ്യുന്നത് പലതും മറ്റുള്ളവർ ചെയ്യുന്നത് അതേപടി പകർത്തുകയാണ്. തന്നിൽ ഇല്ലാത്ത ഭാവങ്ങൾ ഉണ്ടെന്നു വരുത്തുവാനുള്ള ബോധപൂർവമായ ശ്രമം. മനസ് സൂക്ഷിക്കുന്ന സ്വകാര്യ ഭാവമാണ് കപടത. ഉള്ളത് പ്രകടിപ്പിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഇല്ലാത്തത് ഉണ്ടെന്നു ഭാവിക്കുന്നു. ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും തനതായ രൂപവും ഭാവവും ഉണ്ട്. അതില്ലെങ്കിൽ ലോകം അപൂർണമായിരിക്കും. മനുഷ്യനും തനതായ സ്ഥാനവും ഭാവവും ഉണ്ട്. സ്വന്തം ഭാവം എന്താണെന്നു അറിയുവാൻ നാം ശ്രമിക്കാറില്ല.
ആരാണ് യഥാർത്ഥ സന്യാസി ?
ഒന്നിനോടും ആസക്തി ഇല്ലാത്തവനാണ് യഥാർത്ഥ സന്യാസി. സന്യാസിയിൽ ആസക്തി ഉണ്ടാവില്ല. യഥാർത്ഥ സന്യാസത്തിന്റെ പ്രകടഭാവം അനാസക്തിയാണ്. ഒട്ടലും, ഒട്ടലില്ലായ്മയും ചേർന്നതാണ് അനാസക്തി. രണ്ടും ത്യജിച്ചവൻ എന്നാണർത്ഥം. ഉദാഹരണത്തിനു ചിലർ സ്ത്രീകളെ നോക്കാതിരിക്കും. അവർ വരുന്ന സ്ഥലത്തേക്ക് വരാതിരിക്കും. അവരുടെ ചിത്രങ്ങൾ കാണാതിരിക്കും. സ്ത്രീശബ്ദം കേൾക്കാതിരിക്കും. ഇതെല്ലാം കണ്ടാൽ തോന്നും ഇവർ വീതരാഗരാകാത്തതിനു കാരണം സ്ത്രീകളാണെന്ന്. വാസ്തവത്തിൽ ഇത് അനാസക്തിയാണെന്നു പറയുവാൻ സാധിക്കില്ല. ഇതും ഒരു തരത്തിലുള്ള ആസക്തിയാണ്. തന്റെ ഉള്ളിലുള്ള ആസക്തി നിയന്ത്രിക്കാൻ കഴിയാത്തതിലുള്ള വിഷമമാണ് പുറമേ കാണിക്കുന്ന ഈ കാട്ടിക്കൂട്ടൽ. അതുമല്ലെങ്കിൽ സ്ത്രീകളോടുള്ള വിരോധമായി വേണം ഗണിക്കാൻ. ഈ പ്രപഞ്ചത്തെ നിലനിർത്തുന്നത് സ്ത്രീകളും കൂടിച്ചേർന്നാണ് എന്നത് ഇക്കൂട്ടർ വിസ്മരിക്കുന്നു. ഓരോരുത്തരും ജന്മമെടുക്കുന്നതും വളരുന്നതും സ്ത്രീകളിൽ നിന്നു തന്നെയാണ്. ചില നവീനവേദാന്തികൾ സ്ത്രീകളെ പാപത്തിന്റെ കവാടമായി ചിത്രീകരിക്കുന്നു.
ജീവിത തനിമ
ആന്തരികതയുടേയും ബാഹ്യതയുടേയും സമഞ്ജസഭാവമാണ് ജീവിതം. നിങ്ങൾ നിങ്ങളുടെ തനിമയിൽ ജീവിക്കണം. നിങ്ങൾ മാറി എന്ന് പ്രകടിപ്പിക്കുവാൻ ശ്രമിക്കുന്നത് ആത്മവഞ്ചനയാണ്. മനുഷ്യന് ലഭ്യമായ പ്രബുദ്ധത എന്തെന്ന് കണ്ടെത്തി ജീവിച്ചാൽ അതാണ് യഥാർത്ഥ സന്യാസം. ആവശ്യമായവ ദൈവം തന്നുകൊള്ളും എന്ന പരിപൂർണ വിശ്വാസത്തോടെ ദൈവത്തോട് പോലും ഒന്നും ആവശ്യപ്പെടാത്തവനാകണം സന്യാസി. ചിലർ എല്ലാം ഉപേക്ഷിച്ച സന്യാസി ആണെന്ന് പറയുകയും, എല്ലാം ചോദിച്ചും ആവശ്യപ്പെട്ടും കൊണ്ടിരിക്കുന്നു. ഇനി ഞാൻ ആരെന്നു എന്നോട് തന്നെ ചോദിക്കുക. ബുദ്ധികൊണ്ടും ആത്മജ്ഞാനം കൊണ്ടും ജീവിതം അനുഭവിക്കുന്നവരാണ് സന്യാസത്തിൽ പൂർണത പ്രാപിച്ചവർ. നിങ്ങളിലുള്ള പ്രകൃതിനിയമങ്ങളെ അടിച്ചമർത്തുവാൻ ശ്രമിക്കരുത്. വികാരമുള്ളവൻ അത് പ്രകടിപ്പിക്കും. അടിച്ചമർത്തുന്നത് പിന്നീട് പാപത്തിനും, രോഗത്തിനും കാരണമാകും
സജീവവസ്തുക്കളിലെ തീവ്രമായ ആഗ്രഹമാണ് തൃഷ്ണ അഥവാ ദാഹം. ജീവനുള്ള എന്തിലും ഈ ദാഹം പ്രകടമാണ്. വിഷയസുഖങ്ങളിലുള്ള എല്ലാത്തരം ആസക്തിയെയും തൃഷ്ണ എന്നു പറയുന്നു. തൃഷ്ണയെ കെടുത്താൻ ശ്രമിച്ചാൽ അത് ശാരീരികമാനസിക പ്രതികരണങ്ങളുണ്ടാക്കും. ശരീരത്തെയും മനസ്സിനെയും ഒരുപോലെ അത്യാസക്തി കഷ്ടപ്പെടുത്തും. ഭൗതീക സുഖങ്ങൾ ത്യജിക്കുകയല്ല മറിച്ച് തന്നിലെ സ്വാർത്ഥതയെയും, അഹന്തയും, ഞാനെന്ന ഭാവത്തെയും ത്യജിക്കാൻ സാധിക്കണം. ജീവിത അനുഭവങ്ങൾ നിഷേധിക്കാതെ ഉൾക്കൊണ്ട് ജീവിക്കുന്നവനാണ് യഥാർത്ഥ സന്യാസി.
അനാസക്തി
ഇതേപോലെയാണ് ചിലർക്ക് പണത്തിനോടും, ആഡംബരവസ്തുക്കളോടുമുള്ള സമീപനം. താനൊരിക്കലും പണം കൈ കൊണ്ടു തൊടില്ലെന്ന് ചിലർ സ്വയം പ്രഖ്യാപിക്കും. പണം ആരെയെങ്കിലും ദ്രോഹിച്ചതായി അറിവില്ല. പണത്തിനോടും ആഡംബരവസ്തുക്കളോടുമുള്ള വെറുപ്പിനെ നമുക്ക് അനാസക്തി എന്നു പറയാനാവില്ല. സ്ത്രീയോടും, പണത്തിനോടും ആഡംബരവസ്തുക്കളോടുമുള്ള നമ്മുടെ ഭാവമെന്താണ്? ചിലർക്ക് സ്ത്രീയില്ലാതെ ഒരു ദിവസം പോലും പൂർത്തീകരിക്കാൻ കഴിയില്ല. ചിലരാകട്ടെ സ്ത്രീകളെ കാണുന്നതുതന്നെ വെറുക്കുന്നു. ഇവ രണ്ടും ഒട്ടലാണ്. ഒന്ന് സ്ത്രീയോടുള്ള ഒട്ടൽ. മറ്റൊന്ന് സ്ത്രീവിരോധത്തോടുള്ള ഒട്ടൽ. ആദ്യത്തെ ഒട്ടൽ തിരിച്ചറിയാൻ കഴിയും. എന്നാൽ രണ്ടാമത്തേത് ഒരിക്കലും തിരിച്ചറിയാനാകില്ല.
യഥാർത്ഥ ആത്മീയത
ലൗകീക ഭൗതീകലൈംഗീക ചിന്തകളില്ലാത്തതാണ് യഥാർത്ഥ ആത്മീയത എന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇവക്കിടയിലൂടെയുള്ള ബാലൻസ് ചെയ്യലാണ് ആത്മീയത എന്ന അറിവ് ഉണ്ടാകണം. മനുഷ്യനിലെ സിദ്ധമായ എല്ലാ വസനകളെയും, കഴിവുകളേയും, അഭിരുചികളെയും സിദ്ധികളെയും സമന്വയിപ്പിച്ചു ജീവിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്.
ജീവിതം ഒന്നേ ഉള്ളു. അത് ജീവിക്കുവാനുള്ളതാണ്. ജീവിതത്തോടു ആഴമായ പ്രേമമുണ്ടാകണം ദൈവത്തിന്റെ വരദാനമാണ് ജീവിതം. സുഖവും, ദുഖവും എല്ലാം ചേർന്നത്. അതിൽ ആത്മവിശ്വാസം നേടിയെടുക്കുവാൻ കഴിയുന്നവൻ വിജയിക്കും. ഐശ്വര്യത്തേയും സമൃദ്ധിയേയും ആസ്വദിക്കുകയും, അനുഭവിക്കുകയും വേണം. ജീവിതത്തിൽ നിന്നുള്ള പലായനം രക്ഷ നേടുവാനുള്ള മാർഗമല്ല. അതോടൊപ്പം തികഞ്ഞ ആധ്യാത്മികനായി ഇരിക്കുകയും വേണം. ഒരേസമയം ആധുനികനായിരിക്കുക. ഒപ്പം ഉള്ളിൽ നല്ലൊരു ഋഷിയുമായിരിക്കുക.
ഒരു ചെടിയുടെ വിത്ത് അതിന്റെ പുഷ്പങ്ങളെ വിരിയിക്കുന്നു. താൻ ഏതു ചെടിയാണ് എന്ന് പ്രപഞ്ചത്തിനു കാട്ടികൊടുക്കുക എന്നതാണ് വിത്തിന്റെ ജീവിത ലക്ഷ്യം. ഫലം കൊണ്ട് വൃക്ഷം തിരിച്ചറിയും. നിലവിലുള്ളവയെ തകിടം മറിച്ചാലേ പുണ്യ പൂർണതലഭിക്കൂ എന്ന് ചിന്തിക്കുന്നത് അപകടകരമായ ഒരവസ്ഥയാണ്. ശതകോടി മനുജർ ഈ പ്രപഞ്ചത്തിൽ ജീവിച്ചു കടന്നുപോയി. അവരിലോരാളാകുവാൻ ശ്രമിക്കരുത്. നിങ്ങളുടെ അസ്ഥിത്വത്തോട് നീതി പുലർത്തണം. നിങ്ങളുടെ ജീവിതത്തിന്റെ കയ്യൊപ്പ് ഈ പ്രപഞ്ചത്തിൽ എക്കാലവും നിലനില്ക്കണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്