മഹാദുരന്തങ്ങൾ കാണുമ്പോഴൊക്കെ ഞാൻ ഓർക്കും നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന്; വെള്ളത്തിന് ദൗർലഭ്യമില്ലാത്ത ഹെയ്തിയിൽ കൊടുങ്കാറ്റ് വീശിയപ്പോൾ ഒരു ദിവസം ഒരു കുപ്പി വെള്ളം കൊണ്ട് ജീവിച്ചത് മറക്കാൻ വയ്യ; കേരളത്തെ ഓർത്ത് എനിക്ക് വല്ലാതെ ഭയം തോന്നുന്നത് അതുകൊണ്ടാണ്: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ദുരന്തഭൂമികളിലും യുദ്ധരംഗത്തും പലപ്പോഴും പോകുകയും അവിടുത്തെ വിശേഷങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും, എന്റെ വ്യക്തിപരമായ അസൗകര്യങ്ങൾ ഞാൻ അപൂർവമായേ മറ്റുള്ളവരുമായി പങ്കുവെക്കാറുള്ളു. കാരണം മൂന്നാഴ്ചയോ മൂന്നു മാസമോ എന്റെ അസൈന്മെന്റ് കഴിഞ്ഞാൽ എനിക്കു തിരിച്ചുവരാൻ ഒരു ജോലിയും വീടുമൊക്കെയുണ്ട്. ഇതൊക്കെ നഷ്ടപ്പെട്ട, തീർത്തും ആശങ്കാകുലരായ ആളുകളുമായാണ് ഞാനിടപെടുന്നത്. അങ്ങനെ ദുരന്തത്തിൽപ്പെട്ടു കിടക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് ഓർക്കുമ്പോൾ നമ്മുടേത് ഒന്നുമല്ല. എന്നാലും വൻ ദുരന്തങ്ങളിൽ ഒരു നാട് മുഴുവൻ തകർന്നു കിടക്കുന്ന കാണുമ്പോഴും യുദ്ധം കഴിഞ്ഞ നാട്ടിൽ അനാഥരായ അനവധി കുട്ടികളെ കാണുമ്പോഴും ഒക്കെ ഞാൻ ഓർക്കാറുണ്ട് കേരളത്തിലെ ജനങ്ങൾ എത്ര ഭാഗ്യവാന്മാരാണ്!, എന്റെ ബാല്യം എത്ര സുരക്ഷിതമായിരുന്നു!, എന്നൊക്കെ.
ഇത്തവണ മാത്യു കൊടുങ്കാറ്റിനു ശേഷം ഹെയ്തിയിൽ എത്തിയ ഞാൻ പഠിച്ചത് വെള്ളത്തിന്റെ വിലയാണ്. സാധാരണഗതിയിൽ ജലദൗർലഭ്യമുള്ള ഒരു പ്രദേശമല്ല ഹെയ്ത്തി. 1500 മി.മീറ്ററിൽ കൂടുതൽ മഴയുണ്ട്, മഴ എല്ലാം മലകളിൽ ഊർന്നിറങ്ങി ഉണ്ടാകുന്ന ഉറവകളിൽ നിന്നും താഴെ എത്തിക്കാനുള്ള സംവിധാനം മിക്കവാറും നഗരങ്ങളിൽ ഉണ്ട്. പോരാത്തതിന് പുഴകൾ ഏറെ ഉണ്ട്. ഹെയ്തിയിൽ പ്രശ്നങ്ങൾ പലതും ഉണ്ടെങ്കിലും വെള്ളം സാധാരണ വിഷയം അല്ല.
പക്ഷെ കൊടുങ്കാറ്റ് ജലസുരക്ഷയെ അട്ടിമറിച്ചു. ഉറവകളിൽ നിന്നും താഴേക്ക് വെള്ളം കൊണ്ടുവരുന്ന പൈപ്പെല്ലാം മരങ്ങൾ മറിഞ്ഞുവീണ് പൊട്ടിപ്പോയി. നഗരത്തിലേക്കുള്ള ശുദ്ധജലവിതരണസംവിധാനം പാടെ തകർന്നു. പുഴകൾ ഉണ്ടെങ്കിലും ഉറവയിലെ വെള്ളം കിട്ടാതായതോടെ പുഴയിൽ ആണ് മലമുകളിലുള്ളവർ മുഴുവൻ കുളിക്കുകയും അലക്കുകയും മൃഗങ്ങളെ കുളിപ്പിക്കുകയും രാവിലത്തെ ബിസിനസ്സെല്ലാം കഴിഞ്ഞ് വൃത്തിയാക്കുകയുമൊക്കെ ചെയ്യുന്നത്. അപ്പോൾ കടലിന്റെ തീരത്തു താമസിക്കുന്ന നഗരത്തിൽ ഉള്ളവർക്ക് പുഴയിൽ പോയി കുളിക്കുന്നതോ, വെള്ളമെടുത്ത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതോ റിസ്ക്കാണ്.
സാധാരണഗതിയിൽ ജലദൗർലഭ്യമുള്ള ഒരു പ്രദേശമല്ല ഹെയ്ത്തി. 1500 മി.മീറ്ററിൽ കൂടുതൽ മഴയുണ്ട്, മഴ എല്ലാം മലകളിൽ ഊർന്നിറങ്ങി ഉണ്ടാകുന്ന ഉറവകളിൽ നിന്നും താഴെ എത്തിക്കാനുള്ള സംവിധാനം മിക്കവാറും നഗരങ്ങളിൽ ഉണ്ട്. . പോരാത്തതിന് പുഴകൾ ഏറെ ഉണ്ട്. ഹെയ്തിയിൽ പ്രശ്നങ്ങൾ പലതും ഉണ്ടെങ്കിലും വെള്ളം സാധാരണ വിഷയം അല്ല.കടലിന്റെ തീരത്താണ് ഞാൻ താമസിക്കുന്ന ഹോട്ടൽ. ഒരു ഹോട്ടൽ ഒഴിച്ച് മറ്റെല്ലാം കാറ്റിൽ തകർന്നുകിടക്കുകയാണ്. ടൂറിസ്റ്റുകൾ ഒന്നും വരുന്നില്ലെങ്കിലും എന്നെപ്പോലെയുള്ള കുറച്ചുപേർ ഹോട്ടലിലുണ്ട്. അവരെ പരമാവധി സഹായിക്കാൻ ഹോട്ടലുടമയായ സ്ത്രീ ശ്രമിക്കുന്നുണ്ട്. പക്ഷെ എല്ലാം റേഷൻ പോലെയേ പറ്റൂ. ഒരുദിവസം ഒരു കുപ്പി വെള്ളമാണ് എനിക്ക് കിട്ടുന്നത്. വെറും ഒന്നര ലിറ്റർ.
ഹോട്ടലിന്റെ തൊട്ടുമുന്നിൽ സമുദ്രമാണ്. വെള്ളത്തിന് ക്ഷാമമില്ല. പക്ഷെ വല്ലപ്പോഴുമൊക്കെ ഒന്നു കുളിക്കാമെന്നല്ലാതെ ഉപ്പൊക്കെ കഴുകിക്കളയാൻ സൗകര്യമില്ലാത്തപ്പോൾ കടലിൽ കുളി സ്ഥിരമാക്കാൻ പറ്റില്ല. കക്കൂസിൽ ഫ്ലഷ് ചെയ്യാനല്ലാതെ മറ്റൊന്നിനും കടലിലെ വെള്ളം ഉപയോഗിക്കാൻ പറ്റില്ല.
ശരാശരി ഒരാൾ ദിവസം 150 ലിറ്റർ വെള്ളം ഉപയോഗിക്കും എന്നാണ് കണക്ക്. വികസിത രാജ്യങ്ങളിൽ അത് മുന്നൂറിനും മുകളിൽ പോകും. അതിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ പത്തുശതമാനമേ വേണ്ടൂ. കുളിക്കുന്നതിനും കക്കൂസിൽ പോകുന്നതിനുമൊക്കെയാണ് ബാക്കി വെള്ളം നമ്മൾ ലാവിഷായി ചെലവാക്കുന്നത്. സാധാരണഗതിയിൽ പല്ലുതേക്കാൻ മാത്രം നാം പത്തു ലിറ്ററിൽ കൂടുതൽ വെള്ളം ഉപയോഗിക്കും, കാരണം ബ്രഷ് ചെയ്തു തുടങ്ങിയാൽ പലരും ടാപ്പ് അടക്കാറില്ല, ചിലപ്പോൾ ഞാനും. ഷേവിങ്ങും അതുപോലെ തന്നെ കുളിയുടെ കാര്യം പറയേണ്ടല്ലോ.
ശരാശരി ഒരാൾ ദിവസം 150 ലിറ്റർ വെള്ളം ഉപയോഗിക്കും എന്നാണ് കണക്ക്. വികസിത രാജ്യങ്ങളിൽ അത് മുന്നൂറിനും മുകളിൽ പോകും. അതിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ പത്തുശതമാനമേ വേണ്ടൂ. കുളിക്കുന്നതിനും കക്കൂസിൽ പോകുന്നതിനുമൊക്കെയാണ് ബാക്കി വെള്ളം നമ്മൾ ലാവിഷായി ചെലവാക്കുന്നത്.ചെറുപ്പത്തിൽ കാര്യങ്ങൾ അങ്ങനെയല്ലായിരുന്നു. കിണറ്റിൽ നിന്നുംവെള്ളം കോരിയാണ് എല്ലാക്കാര്യങ്ങളും നടത്തുന്നത്. ബക്കറ്റും മഗ്ഗും ഉപയോഗിച്ചാണ് കക്കൂസുപയോഗവും കുളിയുമൊക്കെ. (അതൊക്കെയുണ്ടായ കാലത്ത്, അതിനു മുൻപത്തെ കാര്യം പണ്ട് പറഞ്ഞിട്ടുണ്ടല്ലോ.) അപ്പോൾ ഇത്രമാത്രം ജലം നാം ഉപയോഗിക്കില്ല. ഉപഗോഗിക്കുന്പോൾ ബക്കറ്റിൽ വെള്ളം കുറയുന്നത് നാം കാണും. എന്നാലിപ്പോൾ അങ്ങനെയല്ലല്ലോ. ടാപ്പ് തുറന്നാൽ ആകാശഗംഗ പോലെ ഒഴുകുകയല്ലേ !
ഏതാണെങ്കിലും ഹെയ്ത്തിയിലെ രണ്ടാഴ്ച കൊണ്ട് ഞാൻ ഒരിക്കൽക്കൂടി ഒരുകാര്യം മനസ്സിലാക്കി. ആവശ്യം വന്നാൽ ഒന്നര ലിറ്റർ വെള്ളത്തിലും കാര്യങ്ങളൊക്കെ നടത്താം. ഈ ആയിരം രൂപ നിന്നുപോയപ്പോൾ നൂറുരൂപ വച്ചും നമ്മൾ മാനേജ് ചെയ്തില്ലേ?. ഏതാണ്ട് അത് പോലെ ഒക്കെ തന്നെ. ഇതൊന്നും ഞാൻ എന്റെ ബുദ്ധിമുട്ടോ ബുദ്ധിയോ അറിയിക്കാൻ വേണ്ടി എഴുതിയതല്ല. കേരളത്തിൽ നമ്മൾ വെള്ളം ഉപയോഗിക്കുന്ന കാര്യത്തിൽ കുറച്ച് ശ്രദ്ധിക്കേണ്ട സമയം ആയിരിക്കുന്നു എന്ന് പറയാൻ വേണ്ടി തുടങ്ങിയതാണ്. ഈ വർഷം കാലവർഷം കേരളത്തിൽ ചിലയിടങ്ങളിൽ നാൽപതു ശതമാനം വരെ കുറവായിരുന്നു. തുലാവർഷം ഏതാണ്ട് ഇല്ലായിരുന്നു എന്നുതന്നെ പറയാം. ഇനി മഴ പ്രതീക്ഷിക്കാവുന്നത് മെയ് മാസത്തിൽ ആണ്. കഴിഞ്ഞ വർഷം വെള്ളം ഉണ്ടായിട്ടു പോലും ജനം ഉഷ്ണിച്ചു വലഞ്ഞു. ഇത്തവണ കാര്യങ്ങൾ അതിലും കഷ്ടമാകും എന്നാണു തോന്നുന്നത്. ഇതിനു മുൻപ് 1983 ലാണ് ഇതുപോലൊരു വരൾച്ച നാട്ടിലുണ്ടായത്. പക്ഷെ ഇപ്പോൾ നമ്മളുടെ സ്ഥിതി അതുപോലെ അല്ല. അന്നത്തെക്കാളും ഏറെയാളുകൾ നഗരത്തിലെത്തി, ഫ്ലാറ്റുകൾ ഗ്രാമങ്ങളിൽ വരെയായി. കുഗ്രാമം എന്നൊക്കെ പറയുന്ന വെങ്ങോലയിലെ ഞങ്ങളുടെ വീട്ടിൽ പോലും സർക്കാർ വക കുടിവെള്ള പൈപ്പെത്തി (ഞങ്ങൾ ഉപയോഗിക്കുന്നില്ല എന്നത് വേറെ കാര്യം). വെള്ളത്തിന്റെ വില തീരെ കുറവായതിനാൽ യാതൊരു നിയന്ത്രണവുമില്ലാതെ വെള്ളം ഉപയോഗിച്ച് നാം ശീലിച്ചുകഴിഞ്ഞു.
2017 ൽ വെള്ളത്തിന്റെ വില നാംവീണ്ടും അറിയാൻ പോവുകയാണ്. വെള്ളപ്പൊക്കം പോലെ പെട്ടെന്ന് വരുന്നതല്ല വരൾച്ച, അതുകൊണ്ട് അത് നേരിടാൻ സർക്കാരിന് കുറച്ചുകൂടി സമയം കിട്ടും. 2013 ലെ വരൾച്ചയൊക്കെ നാട്ടുകാരെ അധികം അറിയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും ഒക്കെ തന്നെ സർക്കാർ ഏറെക്കുറെ മാനേജ് ചെയ്തതുമാണ്. പക്ഷെ ഇത്തവണ ജനങ്ങളുടെ സഹായം കൂടിയേ തീരൂ. ജലത്തിന്റെ ഉപയോഗത്തിന്റെ കാര്യത്തിൽ അൽപം നിയന്ത്രണമൊക്കെ വരുത്താൻ മാർച്ച് വരെ നോക്കിനിൽക്കേണ്ടതില്ല. പറ്റിയാൽ ഇന്നുതന്നെ തുടങ്ങുക, നിയന്ത്രണങ്ങൾ ജനങ്ങളും സർക്കാരും എടുക്കണം.2017 ൽ വെള്ളത്തിന്റെ വില നാംവീണ്ടും അറിയാൻ പോവുകയാണ്. വെള്ളപ്പൊക്കം പോലെ പെട്ടെന്ന് വരുന്നതല്ല വരൾച്ച, അതുകൊണ്ട് അത് നേരിടാൻ സർക്കാരിന് കുറച്ചുകൂടി സമയം കിട്ടും. 2013 ലെ വരൾച്ചയൊക്കെ നാട്ടുകാരെ അധികം അറിയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും ഒക്കെ തന്നെ സർക്കാർ ഏറെക്കുറെ മാനേജ് ചെയ്തതുമാണ്. പക്ഷെ ഇത്തവണ ജനങ്ങളുടെ സഹായം കൂടിയേ തീരൂ. ജലത്തിന്റെ ഉപയോഗത്തിന്റെ കാര്യത്തിൽ അൽപം നിയന്ത്രണമൊക്കെ വരുത്താൻ മാർച്ച് വരെ നോക്കിനിൽക്കേണ്ടതില്ല. പറ്റിയാൽ ഇന്നുതന്നെ തുടങ്ങുക, നിയന്ത്രണങ്ങൾ ജനങ്ങളും സർക്കാരും എടുക്കണം. വെള്ളം കുറച്ചും ശ്രദ്ധിച്ചും ഉപയോഗിക്കാൻ ജനങ്ങൾ ശ്രദ്ധിക്കുമ്പോൾ നമ്മുടെ അണക്കെട്ടുകളിൽ ഇപ്പോഴുള്ള വെള്ളം വൈദ്യുതിയുണ്ടാക്കി ചെലവാക്കണോ, അതോ വരൾച്ചക്കാലത്തെ പ്രതിരോധിക്കാൻ വേണ്ടി റേഷൻ ചെയ്യണോ എന്നൊക്കെ സർക്കാരും ശ്രദ്ധിക്കണം. വരൾച്ച നേരിടാൻ ചെയ്യേണ്ട കാര്യങ്ങൾ ഏറെ ഉണ്ട്. കേരളം ദുരന്ത നിവാരണ അഥോറിറ്റിയിൽ നിന്നും അതിനു മാർഗ്ഗ നിർദ്ദേശം ഒക്കെ ഉണ്ട്, Sekhar Lukose Kuriakose അത് ഒന്ന് ഷെയർ ചെയാമോ ?
ജലസംരക്ഷണത്തോടുള്ള നമ്മുടെ സമീപനം വരൾച്ചയുണ്ടാകുന്ന വർഷങ്ങളിൽ മാത്രമാക്കി ഒതുക്കരുത്. 2500 മി.മീറ്ററിൽ കൂടുതൽ മഴ പെയ്യുന്ന കേരളത്തിൽ സാധാരണ വർഷങ്ങളിൽ പോലും നദികളും തോടുകളും കുളങ്ങളും വരളുന്നു എന്നത് ജലവും പ്രകൃതിയും തമ്മിലുള്ള ബന്ധം നാം അറിയാത്തതിന്റെ പരിണിതഫലമാണ്. മലനാട് തൊട്ട് തീരപ്രദേശം വരെ വൃഷ്ടി പ്രദേശം തൊട്ട് തണ്ണീർത്തടങ്ങൾ വരെ സമഗ്രമായി സംരക്ഷിച്ചാൽ മാത്രമേ നമ്മുടെ സമൂഹത്തിന് ജലസുരക്ഷയുണ്ടാകൂ. അതെളുപ്പം സാധിക്കാവുന്നതാണ്. എന്നാലതിന് ശക്തമായ നയങ്ങളും അതിന്റെ നടപ്പിലാക്കലും വേണം. അതിനുപകരം ജലത്തിന് ക്ഷാമം വരുന്പോൾ കൊച്ചിയിലെ കടൽ ജലം ശുദ്ധീകരിക്കാനുള്ള പദ്ധതിയൊക്കെയാണ് നമുക്ക് മനസ്സിൽ വരുന്നതെങ്കിൽ, ജലസുരക്ഷക്കുള്ള യുദ്ധം നമ്മൾ തോറ്റു എന്നും, അടുത്ത തലമുറയെ നമ്മൾ കൈവിട്ടു എന്നുമാണ് കരുതേണ്ടത് !.
Stories you may Like
- വെള്ളത്തിലൂടെ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങൾക്ക് കാരണമാകും
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്