സ്ത്രീയുടെ കന്യാചർമ്മത്തിന് കാവൽ നിൽക്കാൻ ഭരണഘടനയുടെ ഏത് വകുപ്പാണ് പൊലീസിനെ അധികാരപ്പെടുത്തിയത്? സർക്കാർ സംവിധാനങ്ങൾ മോറൽ പൊലീസ് ചമയുമ്പോൾ: അഡ്വ. ശ്രീജിത് പെരുമന എഴുതുന്നു
ജനയുഗം പത്രത്തിൽ വന്ന ഫെയിസ് ബുക്കിലൂടെ പ്രചരിക്കുന്ന ഒരു ചിത്രം ഇന്ന് കാണുകയുണ്ടായി. സത്യത്തിൽ നാം ജീവിക്കുന്നതു ഏതുതരം രാജ്യത്താണ് എന്നത് പുനർചിന്തികൾക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN, SOCIALIST, SECULAR ,DEMOCRATIC REPUBLIC and to secure to all its citizens: JUSTICE, social, economic and political;
LIBERTY of thought , expression, belief, faith and worship; EQUALITY of status and of opportunity; and to promote among them all FRATERNITY assuring the dignity of the individual and the unity and integrity of the Nation;
എന്നതാണ് നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ എഴുതിയിരിക്കുന്നത് എന്നാണു മനസിലാക്കുന്നത്. അതായത് നമ്മുടേത് ഒരു സ്വതന്ത്ര മതേതര ജനാധിപത്യ സോഷ്യലിസ്റ് രാജ്യമാണെന്നും അവിടെ എല്ലാവർക്കും തുല്യമായി സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മതപരമായ അവകാശങ്ങളും ലിംഗ ഭേദമില്ലാതെ ഉണ്ടെന്നാണ് പറഞ്ഞു വച്ചിട്ടുള്ളത്. എന്നാൽ മുകളിലെ വിജ്രംഭിച്ച ചിത്രം ലോകത്തിലെ തന്നെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുടെ ആമുഖത്തിന്റെ അന്തഃസത്തയെ തന്നെ വെല്ലുവിളിക്കുന്ന ഒന്നാണെന്ന് പറയാതെ വയ്യ.
സദാചാര ഫണം വിടർത്തിയാടുന്ന ലിംഗമാണിവിടുത്തെ അഖില ലോക പ്രശ്നം! സമ്പൂർണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാർക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്നം ലിംഗമാണ്. മാറ് മറയ്ക്കാൻ സമരത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് പ്രബുദ്ധ മലയാളക്കര ഇന്ന് എത്തി നിൽക്കുന്നത് സദാചാര റിപ്പബ്ലിക് എന്ന വേലിക്കെട്ടിലേക്കാണ്. സംഗതി സിംപിൾ ആണ് ചുംബനവും രതിയുമൊക്കെ അവിടെ നിൽക്കട്ടെ ആണും പെണ്ണും ഒരുമിച്ചിരുന്നാൽ, അല്ലെങ്കിൽ ഒന്ന് നോക്കിയാൽ കപ്പല്‍ കയറി പോകുന്നതാണ് മലയാളിയുടെ വിശ്വവിഖ്യാത സംസ്ക്കാരവും സദാചാര ബോധവുമെല്ലാം. പൊതുവേ വലിയ വിശാലമനസ്ക്കാരനാണ് നമ്മൾ എന്നാണു നമ്മുടെ തന്നെയൊരു വെപ്പ്ഇ എങ്കിലും ഇടുങ്ങിയതും ദുർബലവും മലീമസവുമായ മനസ്സിനുടമകളും ഒളിഞ്ഞുനോട്ടിസം എന്ന ഞരമ്പ് രോഗത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ അടിമകളുമാണ് നമ്മൾ എന്നതാണ് യാഥാർഥ്യം.
തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വർണ്യത്തിൽ ആശങ്ക ഉൽപ്രേക്ഷ അലങ്കൃതി സന്ദേഹം അതാണ് ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെ അടിസ്ഥാനം. സ്ത്രീയും പുരുഷനും ഒക്കെ ഈ ആധിയിൽ തുല്യ പങ്ക് വഹിക്കുന്നു.
കേരളം അനുഭവിക്കുന്ന ലൈംഗിക ദാരിദ്ര്യം തന്നെയാണ് സദാചാര പൊലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലെയും കൊണ്ടുചെന്നെത്തിച്ചത്. ഈ ചിത്രം സംസാരിക്കുന്നതു അത് തന്നെയാണ്. ആണും പെണ്ണും അവർ കാമുകിയും കാമുകനും ആകട്ടെ, സുഹൃത്തുക്കളാകട്ടെ, സഹോദരീ സഹോദരനാകട്ടെ, ദമ്പതിമാരാകട്ടെ ആരുമായിക്കൊള്ളട്ടെ ഒരു പൊതു സ്ഥലത്തു സംസാരിച്ചതിരിക്കുന്നതു ചോദ്യം ചെയ്യാൻ സ്റ്റേറ്റിനോ അതിലെ ഫോഴ്സിനോ ഏതു നിയമമാണ് അനുവാദം നൽകിയിട്ടുള്ളത് ? അതല്ലെങ്കിൽ അവർ പൊതു ശല്യമുണ്ടാക്കുകയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ, മറ്റാരുടെയെങ്കിലും സ്വാതന്ത്രത്തെ ഹനിക്കുകയോ ചെയ്യണം എന്നാണു നിയമം പറയുന്നത്. നിയമം അനുശാസിക്കുന്നതിനപ്പുറം സദാചാര ക്ളാസുകൾ നനൽകാൻ പൊലീസിനെ നിയോഗിക്കാൻ ഉത്തരവിട്ടത് ഏതു മഹാനായാലും അയാൾ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന 'തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ' എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളായിരിക്കും.
പ്രായത്തിന്റെ ചതിക്കുഴികൾ എന്ന പേരിൽ ഒരു പുസ്തകം സർക്കാർ ചെലവിലിറക്കി സ്കൂൾ മുതലുള്ള പാഠപുസ്തകങ്ങളിൽ പഠന വിഷയമാക്കി ലൈംഗിക വിദ്യാഭ്യാസം നൽകി ലൈംഗികാതിക്രമങ്ങൾ ചെറുക്കാം എന്നിരിക്കെ, നീലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഫാമിലി ചാനലുകൾക്കുവരെ അനുവാദം നൽകുകയും, കോടികൾ മുടക്കി പോൺ സ്റ്റാറുകളെ വേറെ സർക്കാർ അതിഥികളാക്കി സൽക്കരിച്ചു സെൽഫിയുമെടുത്തു വിടുന്ന ഭരണാധികാരികൾ പിങ്ക് പൊലീസ് എന്ന പേരിൽ നടത്തുന്ന സദാചാര പൊലീസിങ് ശുദ്ധ ചെറ്റത്തരവും തോന്ന്യാസവും ഭരണഘടനാ ലംഘനവുമായണെന്നു പറയാതെ വയ്യ. ആണും പെണ്ണ് ഒരുമിച്ചിരിക്കുമ്പോഴോ, നടക്കുമ്പോഴോ സദാചാര ക്ളാസുകൾക്കായി നിങ്ങളുടെ അടുത്തേക്ക് വരുന്ന പൊലീസിനെ നല്ല പച്ചത്തെറി പറഞ്ഞു ഓടിക്കണം എന്നാണു എന്റെ മാന്യ സുഹൃത്തുക്കളോട് ഒരു അഭിഭാഷകൻ എന്ന നിലയിൽ നൽകാനുള്ള നിയമോപദേശം.
അങ്ങനെ ചെയ്യുന്ന വസരങ്ങളിൽ അദ്ദ്യോദിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന പേരിൽ നിങ്ങൾക്കെതിരെ നടപടികളെടുക്കാൻ സാധ്യതകളുണ്ട്. എന്നാൽ മനസിലാക്കുക ഒരുമിച്ചിരുന്നു സംസാരിച്ചു ചുംബിച്ചു എന്നതിന്ന്റെ പേരിൽ നിങ്ങളുടെ അരികിലേക്ക് സദാചാര റ്യുഷന് വരുന്ന പൊലീസ് അവിടെ നടത്തുന്നത് ഔദ്യോദിക കൃത്യ നിർവഹണമല്ല മറിച്ച് സദാചാര കുരുപൊട്ടിക്കലാണ്. അതുകൊണ്ടു തന്നെ അത്തരം സന്ദർഭങ്ങളിൽ ഏതു പൊലീസായാലും നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ നല്ല ആട്ടു കൊടുത്ത് ഓടിച്ചു വിടുക. ഈ ചിത്രത്തിലെ സംഭവം എറണാകുളത്തായിരുന്നെങ്കിൽ, സമാന സംഭവം തലസ്ഥാനത്തെ കനകക്കുന്ന് കൊട്ടാരത്തിൽ നിന്നും ദൃശ്യങ്ങൾ അഹിതം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂർത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോർട്ടിന്റെ ഒരുമിച്ചു താമസയ്ക്കുന്നതിനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനോ ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നതാണ് യാഥാർഥ്യം. പണമോ പാരിതോഷികങ്ങളോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ നൽകി നടത്തുന്ന വാണിജ്യപരമായ ലൈംഗിക ബന്ധം മാത്രമാണ് The Immoral Traffic (Prevention) Act, 1956 പ്രകാരം രാജ്യത്തു കുറ്റകരമായിട്ടുള്ളത്. എന്നാൽ ഈ വസ്തുതകൾ മറച്ചു വച്ചതാണ് നമ്മുടെ നാട്ടിലെ നിയമ പാലകരും, ഹോട്ടൽ ലോഡ്ജ് ഉടമകളും സദാചാര പൊലീസിങ്ങിന്റെ കടക്കൽ വളം വച്ചുകൊടുക്കുന്നതു എന്ന യാഥാർഥ്യം നാം മനസിലാക്കേണ്ടതുണ്ട്. ഇവ ചോദ്യം ചെയ്യാനുള്ള ആർജ്ജവം നാമെന്നു കാണിക്കുന്നു ആണ് മാത്രമേ ഈ കപട സദാചാരത്തിന്റെ ചങ്ങലയിൽ നിന്നും നമ്മുക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.
ശരാശരി പതിനഞ്ച് വയസ്സാകുന്നതോടെ സ്ത്രീക്കും പുരുഷനും അനുഭവപ്പെടുന്ന സ്വാഭാവിക ശാരീരിക ചോദനയാണ് ലൈംഗികത. ഇരുപത്തഞ്ചിനും മുപ്പത്തിനും ഇടക്ക് ശരാശരി വിവാഹ പ്രായം ഉള്ള അഭ്യസ്തവിദ്യരായ സ്ത്രീ പുരുഷന്മാർ ഈ ഒരു ശാരീരിക ആവശ്യത്തെ പത്തും പതിനഞ്ചും കൊല്ലം പിടിച്ച് വെക്കേണ്ടതുണ്ടോ? അങ്ങനെ പിടിച്ച് വെക്കാൻ കഴിയുമോ ? ഇത്തരം ഒരു ചോദ്യത്തെ അഭിമുഖീകരിക്കാൻ പോലും മലയാളിക്ക് പേടിയാണ്. ലൈംഗികത എന്ന 'പാപം' ഒളിച്ചും പാർത്തും നല്ല പ്രായത്തിൽ ആസ്വദിക്കാത്ത എത്ര സദാചാര വാദികൾ നമ്മുടെ നാട്ടിൽ ഉണ്ട്? ഈ പാപത്തെ പാപമല്ലാതാക്കാൻ വല്ല വഴിയുമുണ്ടോ? ലൈംഗിക 'തിമിരം' ബാധിച്ചവർക്കാണ് ഫ്ലാറ്റിലേക്ക് കേറിപ്പോകുന്ന ഓരോ ആണും പെണ്ണിനെ തേടി വരുന്നവൻ ആണെന്ന് തോന്നുന്നത്.
ഒരു ആണും പെണ്ണും ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചാൽ അവർ ഭാര്യ ഭർത്താക്കന്മാർ അല്ലെങ്കിൽ 'ഇമ്മോറൽ ട്രാഫ്ഫിക്ക്' ആരോപിച്ച് കേസെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്ന നിയമം ഉള്ള നാടാണിത്. ഈ നിയമം ആണ് ആദ്യം മാറേണ്ടത്. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാൽ, ഇനി അവർ ശാരീരിക ബന്ധം പുലർത്തി എന്ന് തന്നെ ഇരിക്കട്ടെ, സ്റ്റേറ്റിന് ഇതിൽ എന്താണ് കാര്യം. സ്ത്രീയുടെ കന്യാചർമ്മത്തിന് കാവൽ നില്ക്കാൻ ഭരണ ഘടനയുടെ ഏത് വകുപ്പാണ് പൊലീസിനെ അധികാരപ്പെടുത്തിയത്?
ലൈംഗികത ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്നതാണ് നമ്മുടെ അടിസ്ഥാന പ്രശ്നം.അതിന് കേരളീയന്റെ മഹത്തായ സംസ്കാരം എന്ന ഓമനപ്പേരും. കണ്ണടച്ച് ഇരുട്ടാക്കുകയാണ് നാം. മനുഷ്യ സഹചമായ ലൈഗീക ചോദനയെ മണിച്ചിത്ര താഴിട്ട് പൂട്ടി വച്ച് സദാചാരം പ്രസംഗിക്കുന്ന വിഡ്ഡിത്വത്തിന് ലോകത്തെ ഒരു സംസ്കാരവും മതവും അരുനിന്നിട്ടില്ല .പകരം ലൈംഗികതയെ ആസ്വാദ്യവും നിയന്ത്രണ വിധേയവുമാക്കുകയാണ് ചെയ്തത്. സദാചാരത്തിന്റെ അപ്പോസ്തലന്മാരുടെ നാട്ടിൽ അർദ്ധരാത്രി സൂര്യൻ ഉദിക്കാതിരിക്കാട്ടെ.
ശ്രീ. സിവിക് ചന്ദ്രൻ തന്റെ ഒരു ലേഖനത്തിൽ പറഞ്ഞത് ഓര്മ വരുന്നു. ഭൂരിപക്ഷത്തിനും തനിക്കു അനുഭവിക്കാൻ കഴിയാത്തതിലുള്ള രോഷം സദാചാരത്തിന്റെ മേലങ്കി അണിഞ്ഞു ചെറുത് തോൽപിക്കുക എന്ന വെറും തരം താണ പ്രവൃത്തികളാണ് ചെയ്യുന്നത്. നമ്മുടെ നിയമങ്ങൾ പോളിചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉഭയ കക്ഷി സമ്മത പ്രകാരം സെക്സിൽ എര്പെടുന്നതിൽ തെറ്റില്ല. എന്നാല്‍ 18 വയസ്സ് തികയാത്ത പെൺകുട്ടികള്‍ മായുള്ള സെക്സ്, ബലാൽസംഗം എന്നിവ കുറ്റകരമാക്കുയും വേണം. അല്ലാതെ സദാചാര പൊലീസ് കൈകാര്യം ചെയ്യേണ്ട കാര്യമല്ല.
സദാചാരം ഊണിലും ഉറക്ക്ക്തിലും എല്ലാം മലയാളിയെ വേട്ടയാടുകയാണ്.ഇത്രയും സദാചാര വാദികളായ മലയാളികളുടെ നാട്ടിൽ എന്തുകൊണ്ടാണ് സൗമ്യമാര്യം ശാരി മാരും പെരുകുന്നത്?ഒരു താലി ചരടിന്റെ പരിധിയിൽ നിന്നുകൊണ്ട് എന്തും ചെയ്യാം. ഭാര്യക്കിഷടമില്ലെങ്ങിൽ അവളെ ബലമായി പ്രാപിക്കാം. അതിനുള്ള അധികാരം മാത്രം സമൂഹം എല്ലാവര്ക്കും കൽപ്പിച്ചു കൊടുത്തിട്ടുണ്ട്. ഒരാണും പെണ്ണും ഒരുമിചിരിക്കുന്നതിനും സംസാരിക്കുന്നതിനും മാത്രമാണ് ഇവിടെ പ്രശ്നം.മലയാളിയുടെ സദാചാര സംഗല്പതിലെ പ്രകടമായ വൈരുധ്യങ്ങളിൽ ഒന്നാണിത്.ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ലംഘിച്ചു അയാളെ അവഹേളിക്കുന്നത്..അത് എന്തിനെ പെരിലനെങ്ങിലും തികച്ചും പരിതാപകരമാണ്.ചികിത്സ വേണ്ടത് മലയാളികളുടെ മനസിനാണ്... പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശവും, നമ്മുടെ പഴയ സംസ്കാരത്തിന്റെ ചില സങ്കൽപ്പങ്ങളുടെ നിലനിൽപ്പും തമ്മിലുള്ള യുദ്ധം ..... സത്യത്തിൽ അതാണു ഇവിടെ നടക്കുന്നത്...
കാര്യങ്ങളിങ്ങനെയൊക്കെ ആയി, വർഗ്ഗീയ വിഷം തുപ്പുന്ന കൂട്ടിക്കൊടുപ്പു സംഘടനകളായിരുന്നു ഇതുവരെ കപട സദാചാരത്തിന്റെ വക്താക്കളും പോരാളികളുമുണ് ആയിരുന്നതെങ്കിൽ ഇപ്പോൾ ആ ദൗത്യം സർക്കാർ ചെലവിൽ ശരിക്കും പൊലീസിനെ വച്ച് പിങ്ക് എന്നൊക്കെ വിളിപ്പേരിട്ടുനടപ്പിലാക്കാൻ ഭരണകൂടം ശ്രമിക്കുകയാണ്. ഇത് എതിർക്കപ്പെടേണ്ടതാണ് മറ്റൊന്നിനുമല്ല നാലാളുടെ മുൻപിൽ തലയുയർത്തി നമ്മുടെ നാടിന്റെ പേര് പറയാൻ പോലും നമുക്കാവില്ല ഈ മോറൽ പൊലീസ് രാജെയും സർക്കാർ രാജെയും തുടർന്നാൽ. അതുകൊണ്ടുതന്നെ മേൽ സൂചിപ്പിച്ച രണ്ടു സംഭവങ്ങളുടെയും വെളിച്ചത്തിൽ ( ജനയുഗത്തിൽ വന്ന വാർത്തയുടെയും, കനക്കുന്നു കൊട്ടാരത്തിലെ സദാചാര പൊലീസ് വാർത്തയുടെയും അടിസ്ഥാനത്തിൽ ) പൊലീസിന്റെ സദാചാര ക്ലാസ്സുകൾ കടുത്ത മനുഷ്യാവകാശ സംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍