ചന്ദ്രനെ തേടി എത്തിയവർ കുഞ്ഞിരാമനെ വെട്ടി നുറുക്കുമെന്ന് ആരും ഒരിക്കലും കരുതിയില്ല; കാരണം അവരിൽ പലരും കുഞ്ഞിരാമന്റെ ചായക്കടയിൽ നിന്ന് ചായയും കുടിച്ച് ലോഹ്യം പറഞ്ഞ് ചിരിക്കുന്നവരായിരുന്നു: അജിത വിധവയായത് 24-ാമത്തെ വയസ്സിൽ: നല്ല പ്രായത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട ഈ യുവതി നാലും രണ്ടും വയസ്സുള്ള കുട്ടികളെയും കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയി
പി റ്റി ചാക്കോ
ഹൃദയത്തിൽ പട്ടട എരിയുന്നവർ-6
പാനൂരിൽ നിന്നും പത്തു കിലോമീറ്റർ അകലെ എരഞ്ഞാട് എന്ന കുഗ്രാമത്തിലെ ഏക ചായപ്പീടികയിൽ നാലു ചായയ്ക്കു പറഞ്ഞപ്പോൾ കടയുടമ മാധവി(40)യുടെ മുഖത്ത് സന്തോഷത്തിന്റെ മിന്നലാട്ടം.
ഉച്ചകഴിഞ്ഞ നേരത്ത് ആരും ഈ പീഡികയിൽ എത്താറാല്ല. അതായിരിക്കാം ആ സന്തോഷത്തിനു കാരണം.
ഞൊടിയിടയിൽ നാലു ഗ്ലാസ്സ് ചായയുമായി അവർ എത്തി. തണുത്ത ചായ. അതിൽ ചത്ത ഉറമ്പുകളുടെ കൂട്ടം.
ഞങ്ങൾ വന്നതിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയ ഉടനെ അവർ ചായ തിരിച്ചെടുത്തു. കെട്ടു പോയ തീ വീണ്ടും ഊതിക്കത്തിച്ചു. പാലും വെള്ളവും ചൂടാക്കാൻ വച്ചു.
ഇളകിയാടുന്ന ബെഞ്ചിൽ ഞങ്ങളിരുന്നു. മുമ്പിൽ ദ്രവിച്ച ഡെസ്ക്. ഒരു ചായപ്പീടികയെന്ന് ഇതിനെ വിളിക്കാമോ? നാലു തൂണുണ്ട്. ഓല മേഞ്ഞിരിക്കുന്നു. മെഴുകാത്ത നിലം. പലഹാരങ്ങൾ നിരത്തി വയ്ക്കുന്ന അലമാരയില്ല. പണം സൂക്ഷിക്കാൻ മേശയില്ല. കടയിൽ അനക്കമില്ല.
പാലും വെള്ളവും ചൂടാക്കുന്ന നേരിയ ശബ്ദം. ചാരം പറന്നകന്നു. കനലുകൾ ജ്വലിക്കുന്നു. മാധവി ചാരം മൂടിയിട്ടിരുന്ന ഓർമ്മകളുടെ കനലുകളും ജ്വലിച്ചു തുടങ്ങി. ചുട്ടു പൊള്ളുന്ന ജീവിതാനുഭവങ്ങൾ മാധവി വിളമ്പിവച്ചു.
ഭർത്താവ് കുഞ്ഞിരാമനും മാധവിയും ചേർന്നാണ് ഈ ചായക്കട നടത്തിക്കൊണ്ടിരുന്നത്. പുലർച്ചെ 4.30നു എഴുന്നേൽക്കും. ആറുമണിയോടെ പുട്ടും ദോശയും കറിയുമൊക്കെ തയ്യാറാകും. മാധവി പശുവിനെ കറക്കും ആറരയോടെ പണിക്കാരെത്തും. ഇവിടെയുള്ള വിശാലമായ തെങ്ങിൻ തോപ്പുകളിലെ പണിക്കാരാണവർ. സ്ഥല ഉടമകൾ പട്ടണത്തിലാണു താമസം. പണിക്കാരാണു ചായപ്പീടികയിലെ മുഖ്യ പറ്റുകാർ.
ഇങ്ങനെ രാവും പകലും അധ്വാനിച്ചു ചെറിയൊരു വീടുണ്ടാക്കി. മകളെ കെട്ടിച്ചു. ആടി നിൽക്കുന്ന ചായപ്പീടിക നന്നാക്കണമെന്നു കുഞ്ഞിരാമന് അതിയായ മോഹമുണ്ടായിരുന്നു.
പക്ഷേ അതിനു മുൻപ് കുഞ്ഞിരാമൻ യാത്രയായി. 1998 നവംബർ ഒന്ന്, രണ്ട് തീയതികളിൽ സിപിഎമ്മും ബിജെപി യും മത്സരിച്ചു കൊല നടത്തുന്നിനിടെയാണ് കുഞ്ഞിരാമൻ വധിക്കപ്പെട്ടത്. 36 മണിക്കൂറിനുള്ളിൽ നാലു പേരെയാണ് അന്നു കുരുതി കഴിച്ചത്. ഇരു പക്ഷത്തും ഈ രണ്ടു പേർ.
യാഥാർത്ഥത്തിൽ കുഞ്ഞിരാമന്റെ സഹോദരനും ബിജെപി പ്രവർത്തകനുമായ ചന്ദ്രനെ തേടിയാണ് ആക്രമികൾ എത്തിയത്. ചന്ദ്രനെ സ്ത്രീകൾ വളഞ്ഞു വച്ചു രക്ഷിക്കുകയായിരുന്നു. തുടർന്ന് അവർ തൊട്ടടുത്തുള്ള കുഞ്ഞിരാമന്റെ വീട്ടിലെത്തി. കുഞ്ഞിരാമന്റെ കടയിൽ സ്ഥിരമായി ചായ കുടിക്കാനെത്തുന്നവരായിരുന്നു സംഘത്തിൽ പലരും. അവർ പറ്റും തരാനുണ്ടായിരുന്നു. അതുകൊണ്ട് അവർ തന്നെ കൊല്ലുകില്ലെന്നാണ് കുഞ്ഞിരാമൻ കരുതിയത്. പക്ഷേ അവർ കുഞ്ഞിരാമനെ വീട്ടുകാരുടെ മുന്നിലിട്ടു വെട്ടിനുറുക്കി.
ജീവിത യാതനകളുടെ മഹാ സാഗരത്തിൽ മാധവി ഒറ്റപ്പെട്ടു. അതിൽ നിന്നും കരകയറാൻ അവരിപ്പോൾ കൈകാലിട്ടടിക്കുകയാണ്. കട വീണ്ടും തുറന്നു കച്ചവടം തുടങ്ങി. മകൾ അനിഷ (18)യുടെ വിവാഹത്തിനു ശേഷം ഓരാഴ്്ച്ച കഴിഞ്ഞപ്പോഴായിരുന്നു കുഞ്ഞിരാമന്റെ അരുംകൊല. വിവാഹത്തിന് 42000 രൂപ പയറ്റിയിരുന്ന( വിവാഹത്തിനും മറ്റു ആവശ്യങ്ങൾക്കും അയൽക്കാരിൽ നിന്നും അമ്പതും നൂറുമായി പണം സമാഹരിക്കുന്നതിനെയാണ് മലബാറിൽ പയറ്റ് എന്നു പറയുന്നത്). അത് മടക്കി നൽകണം ഇളയ കുട്ടി അജീഷ സ്കൂളിൽ പഠിക്കുന്നുണ്ട്.
പ്രാരാബ്ധങ്ങളും പ്രശ്നങ്ങളും മൂലം മാധവിക്ക് ഉറക്കമില്ലാത്ത രാവുകളാണിപ്പോൾ. ഉറക്ക ഗുളിക കഴിച്ചാണ് കിടക്കുന്നത്. ഇടയ്ക്കു തലചുറ്റലുണ്ടാകും. ബിജെപി മാധവിയെ സാമ്പത്തികമായി സഹായിച്ചു.
കുഞ്ഞിരാമന്റെ നാല്പത്തിയൊന്നു കഴിയുന്നതുവരെ പാർട്ടി സഹായത്തിനുണ്ടായിരുന്നു. പാർട്ടിക്ക് എക്കാലവും സഹായിക്കാനാവില്ലെന്ന യാഥാർത്ഥ്യവും മാധവി തിരിച്ചറിയുന്നു. മൂത്തമകൻ ഭഗീഷിലാണ് മാധവിയുടെ ഇനിയുള്ള പ്രതീക്ഷകളത്രയും. അച്ഛന്റെ അതേ പകർപ്പ്. അച്ഛനെപോലെ അധ്വാനി.
'ഓൻ നല്ല കുട്ട്യാ' മാധവി ഇടയ്ക്ക് അടിവരയിട്ടു പറയുന്നു.
എന്നാൽ എത്ര നല്ല കുട്ടിയും തലശേരിയിൽ സുരക്ഷിതനല്ലെന്ന യാഥാർത്ഥ്യം മാധവിയെപ്പോലെ ഒരുപാട് അമ്മമാരുടെ ഉറക്കം കെടുത്തുന്നു.
ഭർത്താവിന്റെ മരണത്തിൽ എന്തു ചെയ്യണമെന്നറിയാതെ 24കാരി അജിത; അച്ഛന്റെ സ്നേഹ വാത്സല്യങ്ങൾ നഷ്ടമായത് നാലു വയസ്സുകാരി ഷംനയ്ക്കും രണ്ടു വയസ്സുകാരി ഷഹാനയ്ക്കും
നടകയറി കിതച്ചുകിതച്ചു മുറ്റത്തേക്കു കയറിവന്നു കോളോത്തു ചാത്തു തിണ്ണയിലെ ബെഞ്ചിലിരുന്നു. രണ്ടു മിനുറ്റ് വിശ്രമിച്ചപ്പോഴാണ് ശബ്ദം പുറത്തു വന്നത്.
' വയ്യ കുട്ടികളെ ആസ്ത്മ കലശലാ.'
പവിത്രന്റെ മരണത്തോടെ സെൻട്രൽ പൊയ്ലൂരിലെ കോളോത്ത് കുടുംബം കിതച്ചുകിതച്ചാണു നീങ്ങുന്നത്. പന്ത്രണ്ടു പോരുള്ള ഈ വലിയ കുടുംബത്തിന്റെ നെടും തൂണിനു തന്നെയാണ് വെട്ടേറ്റത്. ടാക്സി തൊഴിലാൽയായിരുന്ന പവിത്രന്റെ സമ്പാദ്യത്തിലൂടെയാണ് ഈ വലിയ ദരിദ്ര കുടുംബത്തിൽ അന്നന്നയപ്പം എത്തിയിരുന്നത്.
പവിത്രന്റെ ഭാര്യ അജിത(24) മക്കൾ ഷംന(4) ഷഹാന(2) അച്ഛൻ ചാത്തു(52) അമ്മ ചീരൂട്ടി(45) മൂത്ത സഹോദരൻ ബാലൻ,ഭാര്യ, മൂന്നു കുട്ടികൾ, ഇളയ സഹോദരൻ അനീഷ് എന്നിവരടങ്ങുന്ന വലിയൊരു കുടുംബമാണ് അരുകൊലയിൽ തളർന്നത്.
എല്ലാ പാർട്ടികാരുമുള്ള വീടാണിത്. ചാത്തു കോൺഗ്രസ് അനുഭാവി. ചീരൂട്ടിയും അനീഷും ജനതാദൾ. മരുമകൻ ഗോവിന്ദൻ ബിജെപി., പവിത്രൻ സിപിഎം. പക്ഷേ കഴിഞ്ഞ നവംബറിൽ 36 മണിക്കൂറിനുള്ളിൽ സിപിഎമ്മും ആർ.എസ്.എസും മത്സരിച്ച് കൊലനടത്തിയപ്പോൾ ബിജെപി ക്കു കയ്യിൽ കിട്ടിയതു പവിത്രനെയായിരുന്നു.
പൊയ്ലൂരിൽ രാവിലെ ഒൻപതിനു ജീപ്പിലെത്തിയ അക്രമി സംഘം ടാക്സിസ്റ്റാൻഡിൽ ജീപ്പിലിരുന്ന രണ്ടു പേരെ ബോംബെറിഞ്ഞു. അവർ ജീപ്പോടിച്ചു രക്ഷപ്പെട്ടപ്പോഴാണ് പവിത്രനെ കാണുന്നത്. അവർ പവിത്രനെ ബോംബെറിഞ്ഞു വീഴ്ത്തി. വടിവാൾ കൊണ്ടു വെട്ടി നുറുക്കി. കൈ കാൽ വിരലുകൾ അവിടെ ചിതറിക്കിടന്നു.
സി. പി.എം ഒന്നേ മുക്കാൽ ലക്ഷം രൂപ ഈ കുടുംബത്തിനു നൽകിയിട്ടുണ്ട്. ഇതിൽ 1.30 ലക്ഷം ഭാര്യയ്ക്കും കുട്ടിക്കുമാണ്.
24-ാം വയസ്സിൽ വൈധവ്യത്തിന്റെ നൊമ്പരം അജിതയുടെ ഹൃദയത്തെ കീറി മുറിച്ചു. വെറും നാലു വയസ്സുള്ള ഷംനയും രണ്ടു വയസ്സുള്ള ഷഹാനയും ഒരു പിതാവിന്റെ താങ്ങും തലോടലുമില്ലാത്ത നാളുകളിൽ കൂടി കടന്നു പോകുന്നു. പാർട്ടി ഫണ്ടോ പാർട്ടിയുടെ കരുത്തോ ഈ ഓമനകളുടെ നാളെകളെ ശോഭനമാക്കുമെന്ന് ആർക്കും തെറ്റിദ്ധാരണയില്ല.
(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍