കുമ്മനത്തിന്റെ വിക്കിപീഡിയയും അപകീർത്തിപ്പെടുത്താൻ വേണ്ടി തിരുത്തപ്പെടുമ്പോൾ അസഹിഷ്ണുത ആർക്കാണ്? ഇടതുപക്ഷ അവതാരകന്മാർ പലപ്പോഴും സോഷ്യൽ മീഡിയകളിലൂടെ അർണാബ് ഗോസ്വാമിയെ ജേർണലിസം പഠിപ്പിക്കാൻ ശ്രമിക്കുന്നത് കാണുന്നത് തമാശ
ജയചന്ദ്രൻ നായർ
ഭാരതത്തിൽ കുറെ നാളായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് അസഹിഷ്ണുത. ശ്രീ നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രി ആയതിനു ശേഷമാണ് ഈ വാക്ക് പ്രശസ്തമായത്. ഇന്ത്യയിലെ പ്രമുഖമാധ്യമപ്രവർത്തകരും സാംസ്കാരികപ്രവർത്തകരും ഈ വാക്കിനെ പ്രശസ്തമാക്കാൻ കാര്യമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ എന്താണ് ഈ അസഹിഷ്ണുതാ വാദം ഇത്ര മാത്രം ഭാരതത്തിൽ പ്രചരിക്കാൻ കാരണം. ശരിക്കും ആരാണ് അസഹിഷ്ണുത കാണിക്കുന്നത്?
2014 ലെ പൊതു തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും നല്ല ഭൂരിപക്ഷത്തോടെ മുന്നിൽ വന്നത് കോൺഗ്രസ്സിന്റെയും ഇടതു സോഷ്യലിസ്റ് പാർട്ടികളുടെയും സമനില തെറ്റിച്ചു അതാണ് ഈ വാദത്തിനു തുടക്കമായത്. തുടർന്ന് കേരളത്തിലെ ഭൂരിഭാഗം വരുന്ന ഇടതുപക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകർ കേരളത്തിലെ പ്രശ്നങ്ങളെക്കാൾ രാജ്യത്തെ ഏതെങ്കിലും ഒരു ഭാഗത്തു ഏതൊരു ചെറിയ സംഭവങ്ങൾ പോലും പർവ്വതീകരിച്ചുകൊണ്ടു രാത്രി പ്രൈം ടൈം ചർച്ചകൾ നടത്താൻ തുടങ്ങി. അസത്യമായ പല കാര്യങ്ങളും സംഘപരിവാർ സംഘടനകളുടെ മേൽ ചാർത്തിക്കൊടുത്തു വിവാദമാക്കിത്തുടങ്ങി.
ഏതെങ്കിലും ഒരു തീവ്രഹിന്ദു ഗ്രൂപ്പോ അല്ലെങ്കിൽ തീർത്തും അറിയപ്പെടാത്ത ഏതെങ്കിലും ഹിന്ദു സന്യാസിയോ എന്തെങ്കിലും പറഞ്ഞാൽ അതും കേന്ദ്രസർക്കാരിനെ അടിക്കാനുള്ള വടിയാക്കി ഇവർ ഉപയോഗിച്ച് തുടങ്ങി. ആരെങ്കിലും ഫേസ്ബുക്കിലോ ട്വിറ്ററിലോ ഏതെങ്കിലും ഫേക് ന്യൂസ് കൊടുത്താൽ പോലും അത് വളരെയധികം പ്രചരിപ്പിക്കാനും കേന്ദ്രഗവൺമെന്റിനെയും തദ്വാരാ ബിജെപിയെയും കരിവാരത്തേക്കാനുള്ള പ്രവണത ഇത്തരത്തിൽ കേരളത്തിൽ വളരെയേറെ മുന്നേറിക്കൊണ്ടിരുന്നു. ഈ മാധ്യമപ്രവർത്തകരുടെ ഫേസ്ബുക് പേജുകളിൽ തന്നെ ശ്രദ്ധിച്ചാൽ കാണാം അവർ എത്രത്തോളം 'നിക്ഷ്പക്ഷ' മായിട്ടാണ് നിലകൊള്ളുന്നത് എന്ന്.
വൈകുന്നേരങ്ങളിലെ ചർച്ചകളിൽ ആദ്യം തന്നെ ചർച്ച ഏകപക്ഷീയമാണെന്നും മോഡറേറ്ററുടെ പക്ഷം എന്താണെന്നും മനസ്സിലാകും. കൂടുതലും ബിജെപി വക്താക്കളെ മോഡറേറ്ററടക്കം നാലും അഞ്ചും പേറുള്ള പ്രതീപക്ഷ പാർട്ടി വക്താക്കളും അതുപോലെ കൃത്യമായ രാഷ്ട്രീയമുള്ള 'രാഷ്ട്രീയ നിരീക്ഷകരും ചേർന്ന് വളഞ്ഞിട്ടു ആക്രമിക്കുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളത്. ബിജെപി വക്താക്കളെ പറയാനുള്ള സമയം കൊടുക്കാതെ ഇടവേളകളിലേക്കു പോകുക. അല്ലെങ്കിൽ അവർ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്തുക തുടങ്ങിയ കലാപരിപാടികൾ എല്ലാ കേരളീയരും കാണാറുണ്ട്.
ടി ജി മോഹൻദാസ് ആണ് ഈ മാധ്യമ രാഷ്രീയ പ്രവർത്തകരുടെ കെണിയിൽ വീഴാതെ നന്നായി ചർച്ചകളിൽ പങ്കെടുക്കാറുള്ളത്. അതുകൊണ്ട് തന്നെ പ്രമുഖമായ ചാനലുകൾ അദ്ദേഹത്തെ വിളിക്കാതെയുമായി. മാതൃഭൂമി ചാനലിലെ മഞ്ജുഷ് എന്ന അവതാരകനെ ഒരു ചർച്ചയിൽ ശ്രീ. വി വി രാജേഷ് തുറന്നുകാട്ടുന്ന വീഡിയോ വൈറൽ ആയിരുന്നു. ഇടതു പക്ഷം ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്ന ബിജെപിയിലെ കെ സുരേന്ദ്രൻ ചർച്ചകളിൽ സഹിഷ്ണുത കാണിക്കുന്നതും പക്ഷെ ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസ് ഉത്തരം മുട്ടുമ്പോൾ അവതാരകനെ ചീത്തവിളിക്കുന്നതും അധിക്ഷേപിക്കുന്നതും മറ്റും കാണുമ്പോൾ ആർക്കാണ് അസഹിഷ്ണുത എന്ന് വെളിവാകുന്നത് കാണാം. എം ബി രാജേഷും പലപ്പോഴും ഇതുപോലെ പെരുമാറുന്നത് നാം കണ്ടിട്ടുണ്ട്. ഇടതു നിരീക്ഷകൻ എന്ന ലേബലിൽ വരുന്ന ശ്രീ ഫക്രുദീൻ പലപ്പോഴും നിരീക്ഷിക്കാൻ പോലും യോഗ്യനല്ലെന്നരീതിയിൽ പെരുമാറുന്നത് നാം കണ്ടതാണ്.
ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നു എന്നും ഗാന്ധിജയന്തിയെ ഒഴിവാക്കി ഗോഡ്സെ ജയന്തി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെന്നും മറ്റുമുള്ള പച്ചക്കള്ളങ്ങൾ കവർസ്റോറിയിലൂടെ സിന്ധു സൂര്യകുമാർ ശ്രമിക്കുന്നതും നാം കണ്ടു. ഇപ്പോൾ കേരളത്തിലെ ഇത്തരം മാധ്യമപ്രവർത്തകർ വളരെ ഉദാത്തമായ മറ്റൊരു മാതൃക കൂടി ഭാരതത്തിനും ലോകത്ത്തിനും കാണിച്ചു കൊടുക്കാൻ തുടങ്ങിയിരിക്കുന്നു. അതാണ് കുമ്മനം രാജശേഖരനെ വംശീയമായും വ്യക്തിപരമായും താറടിച്ചുകാണിക്കാൻ ശ്രമിക്കുന്നതിലൂടെ പുറത്തുവരുന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രിയെയും കുമ്മനത്തെയും ചിത്രീകരിച്ചത് കേരളത്തിലെ ജനങ്ങൾ കണ്ടതാണ്.
മാതൃഭൂമി പത്രം ഒരു പടി മുന്നിൽ കയറി അദ്ദേഹത്തെ വംശീയമായി കാർട്ടൂണിലൂടെ അധിക്ഷേപിക്കുന്നതും കാണാനിടയായി റിപ്പോർട്ടർ, കൈരളി പീപ്പിൾ ചാനലുകളിലെ പ്രവർത്തകർ വിക്കിപീഡിയയിലെ കുമ്മനത്തിന്റെ വിവരങ്ങളിൽ പോയി തിരുത്തി അദ്ദേഹത്തെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചതിനെ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിച്ചു. ഇക്കാര്യം വിക്കിപീഡിയയെ അറിയിച്ചപ്പോൾ വിക്കിപീഡിയയിലെ അധികൃതർ അത് പഴയരീതിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ നിന്ന് എന്താണ് മനസ്സിലാവുന്നത്? രാഷ്ട്രീയ എതിരാളികളെ താറടിക്കാൻ ഏതറ്റം വരെയും പോകുമെന്ന തും അതുപോലെ വിക്കിപീഡിയ പോലെ ജനങ്ങൾ വിവരങ്ങൾ തേടാൻ ആശ്രയിക്കുന്ന മാധ്യമങ്ങളെ പോലും ഇവർ തിരുത്തി അവർക്കനുകൂലമായ്ക്കാൻ ശ്രമിക്കുന്നു. അതുപോലെ തന്നെ അർബൻ ഡിക്ഷണറിയിൽ കുമ്മനത്തെ പറ്റി പുതിയ വാക്കുകൾ ഉണ്ടാക്കി അപമാനിക്കാൻ ശ്രമിച്ചു ഉടൻ തന്നെ ബിജെപി പ്രവർത്തകരും അതിനു പകരം പിണറായിയെക്കുറിച്ചു വാക്കുകൾ ഉണ്ടാക്കി പ്രതികാരം ചെയ്തു.
മാധ്യമ സിൻഡിക്കേറ്റ് ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് അതാത് ദിവസത്തെ മാധ്യമ അജണ്ട തയ്യാറാക്കുന്നതെന്ന് സീതാറാം യെച്ചൂരിയുടെ വ്യാജ ആക്രമണ വാർത്ത പുറത്തുവന്നതോടെ പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവന്നിരുന്നു. ഇതൊക്കെ പൊതുജനങ്ങൾക്ക് മുന്നിൽ മലയാള മാധ്യമങ്ങളുടെ വിശ്വാസ്യതയുടെയും സത്യസന്ധതയുടെയും മുഖംമൂടിയാണ് ഇങ്ങനെ അഴിഞ്ഞു വീഴുന്നത്.
മാധ്യമങ്ങളിലെ ഇടതുപക്ഷ അവതാരകന്മാർ പലപ്പോഴും സോഷ്യൽ മീഡിയകളിലൂടെ അർണാബ് ഗോസ്വാമിയെ ജേർണലിസം പഠിപ്പിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ തമാശയായിട്ടാണ് ജനങ്ങൾ കരുതുക. സ്വയം ഒരു തിരിഞ്ഞുനോട്ടം ഇക്കാര്യത്തിൽ അവർ ചെയ്യുമെന്നും എല്ലാം ശരിയാകുമെന്നും നമുക്ക് പ്രത്യാശിക്കാം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍