ഈ ദുരന്തത്തിൽ നിന്നും കേരളം പൂർണ്ണമായും തിരിച്ചുവരാൻ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും എടുക്കും; ഈ ലോക മാധ്യമ ശ്രദ്ധ ഒക്കെ ഒരാഴ്ചയേ കാണൂ; ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഇതൊരു ജീവിതകാല വെല്ലുവിളിയാണ്; കഴിഞ്ഞ ഒരാഴ്ച്ചയായി എന്റെ കണ്ണും മനസ്സും കേരളത്തിൽ തന്നെയാണ്; ടിക്കറ്റ് കിട്ടിയാൽ ഉടൻ 'ഫുൾ ഫിഗറും' കേരളത്തിൽ ഉണ്ടാകും; മുരളി തുമ്മാരുകുടി എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നവരോട്
മുരളി തുമ്മാരുകുടി
ഏതാണ്ട് ഒരു വർഷമായി ഞാൻ കേരളനിയമസഭയിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തിയിട്ട്. ദുരന്ത ലഘൂകരണമാണ് എന്റെ തൊഴിൽ എന്നും ഒരു ദുരന്തം ഉണ്ടായതിന് ശേഷം അതിന്റെ നിവാരണത്തിന് വേണ്ടി കേരളത്തിലേക്ക് വരേണ്ടി വരുന്നത് വ്യക്തിപരമായി ദുഃഖകരവും പ്രൊഫഷണൽ ആയി ഒരു പരാജയവും ആയിരിക്കും എന്ന ആമുഖത്തോടെയാണ് ഞാൻ എന്റെ പ്രസംഗം തുടങ്ങിയത്. കേരളത്തിൽ തൊണ്ണൂറ്റി ഒൻപത്തിലെ പോലെ ഒരു വെള്ളപ്പൊക്കം ഇനിയും ഉണ്ടാകുമെന്നും അതിന് നാം തയ്യാറെടുക്കണം എന്ന മുന്നറിയിപ്പോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. അതിന് പല നിർദേശങ്ങളും മുന്നോട്ട് വച്ചിരുന്നു, നിർഭാഗ്യവശാൽ അതൊക്കെ നടപ്പിലാക്കുന്നതിന് മുൻപ് തന്നെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം കേരളത്തെ ഗ്രസിച്ചിരിക്കുകയാണ്. കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. എനിക്കാവുന്നത് പോലെ തന്നെ ഞാനും കേരളസമൂഹത്തെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്.
ഔദ്യോഗികമായി ഇന്ത്യ U N സഹായം തേടിയിട്ടില്ല. കേരളത്തിലെ ഔദ്യോഗിക ദുരന്ത നിവാരണ സംവിധാനങ്ങളുടെ ഭാഗവുമല്ല ഞാൻ. അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ എനിക്ക് ഒരു പങ്കുമില്ല. ഇത്തരം അവസരങ്ങളിൽ കൂടുതൽ കാര്യക്ഷമമായി സഹായിക്കാൻ കഴിയുന്നത് നമ്മുടെ വ്യക്തിപരമായ ഇടപെടൽ കൊണ്ടല്ല, ഒരു സംഘത്തിന്റെ ഭാഗമായിരിക്കുമ്പോൾ ആണ്. അതേസമയം എനിക്ക് വളരെ നന്നായി ചെയ്യാൻ കഴിയുന്ന ചിലതുണ്ട്. കേരളത്തിലെ പ്രശ്നങ്ങൾ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് ഒന്ന്. രണ്ടു ദിവസമായി ആ ശ്രമങ്ങൾ നടത്തുന്നുണ്ട്, ഇന്നിപ്പോൾ അതിന്റെ ഫലം കാണുന്നുണ്ട്.
ഞാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് മറ്റൊന്നിനാണ്. വെള്ളം ഇറങ്ങിത്തുടങ്ങി. ഇതുപോലൊരു വെള്ളപ്പൊക്കം കേരളത്തിൽ ആളുകളോ ഔദ്യോഗിക സംവിധാനങ്ങളോ കണ്ടിട്ടില്ല. അതുകൊണ്ട് വെള്ളമിറങ്ങുന്ന കേരളം എന്താണ് ശ്രദ്ധിക്കേണ്ടത് ? രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതിനാലും, ഏറെ ദിവസങ്ങൾ ആയി ഉറക്കമില്ലാതെ ജോലി ചെയ്യുന്നതിനാലും ഔദ്യോഗിക സംവിധാനങ്ങൾക്ക് ഇന്നിനപ്പുറം ചിന്തിക്കാനുള്ള മാനസിക അവസ്ഥ അല്ല എന്നെനിക്കറിയാം. അതുകൊണ്ട് നാളെയെപ്പറ്റി ഇന്ന് തന്നെ നിർദ്ദേശങ്ങൾ നൽകുകയാണ്. ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന സമയത്ത് ഇത്തരം ഉപദേശം അനവസരത്തിൽ ഉള്ളതായി ചിലർക്ക് തോന്നാം. ക്ഷമിക്കുമല്ലോ.
മുൻപരിചയം ഇല്ലാത്തതിനാൽ കേരളത്തിൽ ആളുകൾ ശ്രദ്ധിക്കാനിടയില്ലാത്ത അനവധി കാര്യങ്ങൾ ഉണ്ട്
1. വെള്ളം കയറി നശിച്ച ഫർണിച്ചറും, കിടക്കയും തുടങ്ങി ഉള്ള വസ്തുക്കൾ എന്ത് ചെയ്യും. സാധാരണ സമയത്ത് പോലും നല്ല ഒരു മാല്യന്യ നിർമ്മാർജ്ജന സൗകര്യം നമുക്കില്ല. ആലുവ ഒരു പത്തു വർഷത്തിൽ ഉണ്ടാക്കുന്ന ഖരമാലിന്യത്തിന്റെ അത്രയും ആയിരിക്കും ഈ കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഉണ്ടായിരിക്കുന്നത്. അത് എങ്ങനെയാണ് വ്യക്തികളും സർക്കാരും കൈകാര്യം ചെയ്യേണ്ടത് ?
2. വെള്ളത്തിൽ ആയ സ്കൂളുകളിലെ ലബോറട്ടറി, കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിലെ വളം/കീടനാശിനി സ്റ്റോറുകൾ, ഫർമസിയിലെ മരുന്നുകൾ ഇവയൊക്കെ ഈ സമയത്തിനുള്ളിൽ വിഷവസ്തുക്കളുടെ മിശ്രണം ആയി മാറിയിരിക്കും. അവ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് ?
3. ഈ ദുരന്തത്തിൽ നേരിട്ട് അകപ്പെട്ട ആളുകൾ (കുട്ടികൾ ഉൾപ്പടെ) വൻ മാനസിക സംഘർഷത്തിലാണ്. അവരുടെ ജീവിതകാലം മുഴുവൻ അതവരുടെ കൂടെ ഉണ്ടാകും. എങ്ങനെയാണ് ഇതിന്റെ ആഘാതം കുറക്കുന്നത് ?
4. നമ്മുടെ യുവാക്കളെ പൂർണ്ണമായും ഈ പുനർനിർമ്മാണത്തിന്റെ ഭാഗമാക്കാം. അവരുടെ ഭാവിയാണ് നാം പുനർനിമ്മിക്കുന്നത്, അവരുടെ അഭിപ്രായങ്ങൾക്കാണ് ഏറ്റവും വില കല്പിക്കേണ്ടത്.
എന്നിങ്ങനെ പ്രധാനമായ കാര്യങ്ങൾ ഉണ്ട്. ഇക്കാര്യത്തിലെ നിർദേശങ്ങളാണ് ഇന്നും നാളെയും പങ്കുവെക്കാൻ പോകുന്നത്. കേരളത്തിലെ എല്ലാ മാധ്യമങ്ങൾക്കും ഞാൻ അത് നൽകും.
സർക്കാർ സംവിധാനങ്ങൾക്കും പരിചയമില്ലാത്ത ചിലതുണ്ട്.
1. ഇത്തരം വലിയ ഒരു ദുരന്തത്തിന്റെ നാശനഷ്ടക്കണക്ക് എങ്ങനെയാണ് എടുക്കുന്നത് (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസ്സെസ്സ്മെന്റ്)?
2. ഈ പുനർനിർമ്മാണം സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ മാത്രം സഹായം കൊണ്ട് തീരില്ല. അപ്പോൾ എങ്ങനെയാണ് പണം കണ്ടെത്തേണ്ടത്?
3. പുനർനിർമ്മാണത്തിന് എന്ത് സംവിധാനങ്ങൾ ആണ് വേണ്ടത്? പുതിയ ഒരു പുനർനിർമ്മാണ വകുപ്പ്, എല്ലാ വകുപ്പുകളെയും സംയോജിപ്പിക്കാൻ ഒരു പുനർനിർമ്മാണ ഏജൻസി? പുതിയ ഒരു സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ ഉള്ള കമ്പനി ?
ഇതിന് ഓരോന്നിനും നല്ല അന്താരാഷ്ട്ര മാതൃകകൾ ഉണ്ട്. അതൊക്കെ ഞാൻ സർക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയിൽ പെടുത്താം, അടുത്ത വെള്ളിയാഴ്ചയോടെ.
ഇതിലും പരമപ്രധാനമായ ഒരു കാര്യം കൂടി ഉണ്ട്. വ്യക്തികളുടേയും സമൂഹത്തിന്റെയും ഇപ്പോഴത്തെ ശ്രമം മുഴുവൻ അവരുടെ ജീവിതം പഴയ തരത്തിലേക്ക് ഏറ്റവും വേഗത്തിൽ എത്തിക്കുക എന്നതാണ്. അതേ സമയം പഴയ തരത്തിൽ കേരളത്തെ പുനർ നിർമ്മിക്കുന്നത് അടുത്ത തലമുറക്ക് ഇതേ അപകട സാധ്യതകൾ കൈമാറുന്നതിന് തുല്യമാണ്.
കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ അടുത്ത വലിയ വെള്ളപ്പൊക്കം വരാൻ നൂറു വർഷം നോക്കിയിരിക്കേണ്ട കാര്യമില്ല. അപ്പോൾ മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും ദുരന്ത സാധ്യതയേയും കാലാവസ്ഥ വ്യതിയാനത്തെയും മുൻകൂട്ടി മനസ്സിലാക്കി എങ്ങനെയാണ് പുനർനിർമ്മാണം നടത്തേണ്ടത്? (Build back better and safer). ഇതിനും അനവധി നല്ല അന്താരാഷ്ട്ര മാതൃകകളുണ്ട്, അതും ഞാൻ സമൂഹത്തിന്റെ മുന്നിൽ എത്തിക്കും.
ലോകത്ത് ഒരുലക്ഷത്തിൽ അധികം പേർ മരിച്ചതുൾപ്പടെ അനവധി വൻ ദുരന്തങ്ങൾ കണ്ട പരിചയത്തിൽ ഒരു കാര്യം കൂടെ പറയാം. ഈ ദുരന്തത്തിൽ നിന്നും കേരളം പൂർണ്ണമായും തിരിച്ചു വരാൻ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും എടുക്കും. ഈ ലോക മാധ്യമ ശ്രദ്ധ ഒക്കെ ഒരാഴ്ചയേ കാണൂ, നമ്മുടെ മാധ്യമങ്ങൾ കുറച്ചു നാൾ കൂടി. പക്ഷെ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഇതൊരു ജീവിതകാല വെല്ലുവിളിയാണ്, കേരളത്തിലെ ഈ സർക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. എങ്ങനെയാണ് കേരളത്തിലെ സർക്കാരും പൊതുസമൂഹവും ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നത് നൂറു വർഷം കഴിയുമ്പോൾ കേരളം ചരിത്രം രേഖപ്പെടുത്താൻ പോകുന്ന ഒന്നായിരിക്കും. അന്നന്നത്തെ കാര്യം മാത്രം ചിന്തിച്ച് കാര്യങ്ങൾ ചെയ്യണോ, അതോ ആഴ്ചകളും മാസങ്ങളും വർഷങ്ങളും മുന്നിൽ കണ്ടു കാര്യങ്ങൾ ചെയ്യണോ എന്നതൊക്കെയാണ് സമൂഹം നേരിടാൻ പോകുന്ന വെല്ലുവിളികൾ. ഇക്കാര്യങ്ങളിൽ മുപ്പത് വർഷത്തെ അന്താരാഷ്ട്ര രംഗത്തെ പരിചയവും, വ്യാപകമായ വ്യക്തിബന്ധങ്ങളും, നല്ലൊരു ഭാവികേരളത്തിന് വേണ്ടി ഉപയോഗിക്കാൻ ഈ അഞ്ചു വർഷവും കേരളത്തിലെ സമൂഹത്തിന്റെ കൂടെത്തന്നെ ഉണ്ടാകും ഞാൻ. എനിക്കറിയാവുന്നതെല്ലാം ഞാൻ എല്ലാവരോടും പങ്കുവെക്കും, എനിക്ക് ഏതെങ്കിലും തരത്തിൽ ഉപദേശങ്ങൾ നൽകാൻ പറ്റും എന്ന് തോന്നുന്നിടത്തൊക്കെ ഞാൻ അങ്ങോട്ട് ചോദിച്ച് ഇടപെടുകയും ചെയ്യും.
കഴിഞ്ഞ ഒരാഴ്ച്ചയായി എന്റെ കണ്ണും മനസ്സും കേരളത്തിൽ തന്നെയാണ്, ടിക്കറ്റ് കിട്ടിയാൽ ഉടൻ 'ഫുൾ ഫിഗറും' കേരളത്തിൽ ഉണ്ടാകും.
എന്റെ വായനക്കാർ എന്താണ് ചെയ്യേണ്ടത് ?
കഴിഞ്ഞ പത്തുവർഷമായി ഞാൻ ദുരന്തങ്ങളെ പറ്റി എഴുതി തുടങ്ങിയിട്ട്. ആദ്യകാലത്ത് ഈ വിഷയത്തിന് ഒരു ജനശ്രദ്ധയും ഇല്ലായിരുന്നു. ഹാസ്യം മേമ്പൊടിയിട്ടും ഹാസ്യത്തിൽ പൊതിഞ്ഞുമാണ് ഞാൻ ഈ വിഷയം കേരളസമൂഹത്തിൽ ചർച്ചാ വിഷയം ആക്കിയത്. കേരളത്തിൽ തൊണ്ണൂറ്റി ഒന്പതിലേ പോലൊരു വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് ഞാൻ കാര്യകാരണ സഹിതം പറഞ്ഞു തുടങ്ങിയിട്ട് ആറു വർഷമായി. ഈ വർഷം ജൂൺ മുതൽ ഈ പെരുമഴക്കാലത്ത് അണക്കെട്ടുകൾ തുറക്കണം എന്ന് പറഞ്ഞിരുന്നു. ഈ ജൂലൈ മുതൽ എങ്ങനെയാണ് സർക്കാർ 'ജാഗ്രത' എന്ന് പറയുമ്പോൾ നമ്മൾ വ്യക്തിപരമായി തയ്യാറെടുക്കേണ്ടത് എന്ന് പറഞ്ഞിരുന്നു. പക്ഷെ കേരളത്തിലെ ജനങ്ങളുടെ ഒരു ശതമാനം ആളുകൾ പോലും ഇന്നെന്നെ വായിക്കുന്നില്ല. ഇപ്പോൾ കേരളത്തിലെ മാധ്യമങ്ങളും ഒരു പരിധി വരെ സർക്കാർ സംവിധാങ്ങളും എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ എന്റെ നിർദേശങ്ങൾ കൊണ്ട് ഗുണം കിട്ടുമായിരുന്ന, ഇനിയും ഗുണം കിട്ടാവുന്ന ബഹുഭൂരിപക്ഷത്തിന്റ്റെ മുന്നിലും എന്റെ നിർദ്ദേശങ്ങൾ എത്തുന്നില്ല. അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് രണ്ടു കാര്യങ്ങൾ ആണ്.
1. ഞാൻ പറയുന്ന നിർദ്ദേശങ്ങൾ വ്യക്തിപരമായി പാലിക്കാൻ നോക്കണം.
2. നിങ്ങൾക്ക് ശരിയായി തോന്നുന്ന നിർദ്ദേശങ്ങൾ പരമാവധി ആളുകളിൽ എത്തിക്കാൻ സഹായിക്കണം.
സുരക്ഷിതരായിരിക്കുക, സമാധാനത്തോടെ ഇരിക്കുക. ഇതൊരു നൂറു മീറ്റർ ഓട്ടമല്ല, മാരത്തൺ ആണ്. പരസ്പരം കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കാതെ പരസ്പരം താങ്ങായിനിന്ന് ഒറ്റക്കെട്ടായി കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്