പഠന വേളയിൽ കോളേജ് അധികാരികളുടെ കൊള്ളയടി; ബാങ്ക് വായ്പ്പയെടുത്ത് പഠനം പൂർത്തീകരിച്ചാലും ലഭിക്കുക തുച്ഛമായ തുക; വീട്ടു ചിലവുകളും യാത്രാത്തുകയും കഴിയുമ്പോൾ കൈയിൽ വട്ടപ്പൂജ്യം; ജോലിഭാരം എടുത്താൽ പൊങ്ങാത്ത വിധത്തിലും: മലാഖമാരുടെ ദുരിതങ്ങൾ ആരറിയാൻ..
സന്തോഷ് പവിത്രമംഗലം
ഭൂമിയിലെ മാലാഖമാർ എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന പ്രത്യേകിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന വലിയ ഒരു വിഭാഗം നഴ്സുമാരുടെ യഥാർത്ഥ ജീവിതം മനസ്സിലാക്കുവാൻ കേരളത്തിലെ ഭരണകൂടങ്ങൾക്കോ ജനങ്ങൾക്കോ ഇന്നുവരെയും കഴിഞ്ഞിട്ടില്ല. ഇന്ന് ഈ ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ആരുംതന്നെ കാണില്ല ഒരു നഴ്സിന്റെ പരിചരണം ലഭിക്കാത്തവർ. പ്രസവമുറിയുടെ വാതിൽക്കലും ഓപ്പറേഷൻ തീയേറ്ററിന്റെ മുമ്പിലും നമ്മുടെ ബന്ധുക്കളെ കയറ്റിവിട്ടിട്ട് അക്ഷമരായി നമ്മെളെല്ലാം നിന്നിട്ടുണ്ട്. ഒരു നഴ്സിന്റെ കാൽപ്പെരുമാറ്റം കേട്ടാൽ മതി ഓടിച്ചെന്ന് ഭവ്യതയോടെ വിവരങ്ങൾ തിരക്കും.
ഭാര്യ പ്രസവിച്ചോ, തന്റെ പ്രിയപ്പെട്ടവരുടെ ഓപ്പറേഷൻ കഴിഞ്ഞോ എന്നെല്ലാം. അവരുടെ പരിമിതികളിൽ നിന്നുകൊണ്ട് അവിടുത്തെ അധികൃതർ അറിയാതെ യഥാർത്ഥ വിവരങ്ങളും നമുക്ക് അവർ പറഞ്ഞതന്നിട്ടുണ്ട്. ഇതെല്ലം കഴിഞ് പുറത്തിറങ്ങിയാൽ മറ്റൊരു കണ്ണോടും പുച്ഛ ഭാവത്തിലും ഈ മാലാഖകളെ കാണുന്നവർ ചുരുക്കമല്ല. ഇവരുടെ അദ്ധ്വാന ഭാരങ്ങൾ, ഇവരുടെ വേതനം ഇതൊന്നും നമ്മിൽ പലർക്കും അറിയില്ല, അറിയാവുന്നവർ മൗനവും പാലിക്കുന്നൂ. ഒരു വിധം നല്ല വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും നല്ല മാർക്കോടുകൂടി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചവർക്ക് മാത്രമേ നഴ്സിങ്ങിന് പ്രേവേശനം ലഭിക്കുകയുള്ളൂ എന്ന് നമ്മളിൽ എത്രപേർക്ക് അറിയാം. പഠിക്കുവാൻ സമർത്ഥരായ വിദ്യാർത്ഥികൾക്ക് മാത്രമേ നാലും അഞ്ചും വർഷം നീണ്ടുനില്ക്കുന്ന അവരുടെ പഠനം പൂർത്തീകരിക്കുവാൻ കഴിയുകയുള്ളൂ. സാമ്പത്തികമായി നല്ല ഒരു ചെലവ് വരുന്ന വിദ്യാഭ്യാസം ആണ് നഴ്സിങ്.
അവരുടെ പഠനോപകാരണങ്ങൾ, കാലാകാലങ്ങളിൽ നടത്തപ്പെടുന്ന പരീക്ഷകൾ, ഹോസ്റ്റൽ ഫീസ് തുടങ്ങി എല്ലാറ്റിനും ഈ കുട്ടികളുടെ മാതാപിതാക്കളെ കോളേജ് അധികൃതർ കൊള്ളയടിക്കുന്നൂ. പാവപ്പെട്ടവർക്കായി ജാതിയുടെയും മതത്തിന്റെയും പേരുപറഞ് സർക്കാരിൽ നിന്നും മതമേലാളന്മാർ നേടിയെടുക്കുന്ന കോളേജുകളിൽ ആണ് ഈ പകൽ കൊള്ള നടന്നുകൊണ്ടിരിക്കുന്നത്. നല്ല ഒരു വിഭാഗം വിദ്യാർത്ഥികളും ബാങ്ക് വായ്പ തുടങ്ങിയവ തരപ്പെടുത്തിയാണ് നല്ല ഒരു ജോലിയും അതിനുള്ള വേതനവും മനസ്സിൽ കണ്ടുകൊണ്ടാണ് കുടുംബത്തിന്റെ അത്താണി ആകുവാൻ ഇറങ്ങി പുറപ്പെടുന്നത്. ഇങ്ങനെ കഷ്ടപ്പെട്ട് പഠിച്ചിറങ്ങി ജോലിയിൽ പ്രവേശിച്ച നല്ല ഒരു വിഭാഗം നഴ്സുമാരുടെയും അവരുടെ കുടുംബത്തിന്റെയും അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്.
ഒരു വശത്ത് തന്റെ മകന്റെ അല്ലെങ്കിൽ മകളുടെ ജോലിഭാരം, അവിടെ അനുഭവിക്കേണ്ടിവരുന്ന മാനസിക പിരിമുറുക്കം, മറ്റൊരു വശത്ത് വായ്പ ആയി എടുത്ത തുക സമയത്ത് തിരികെ അടക്കുവാൻ കഴിയാതെ വരുന്നതിനാൽ പലിശയും മുതലും കൂടി, ഉള്ള കിടപ്പാടം കൂടി നഷ്ടമാകുന്ന രീതിയിൽ ബാങ്ക് അധികൃതരുടെ ഭീഷണി. കോടികൾ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത് തിരിച്ചടക്കാത്ത കുത്തക മുതലാളിമാരുടെ നാട്ടിൽ ആണ് കിടപ്പാടം മാത്രമുള്ള പാവപ്പെട്ടവന്റെ വസ്തു ജപ്തി ചെയ്യുവാൻ ബാങ്കുകളുടെ ഉത്സാഹം. വമ്പന്മാരുടെ ഒരു രോമത്തിൽ പോലും തൊടുവാൻ കഴിയാത്ത ഭരണ വ്യവസ്ഥ എന്നത് അപലനീയം.
ഇത്രയൊക്കെ കഷ്ടപ്പെടുന്ന നമ്മുടെ നാട്ടിലെ നഴ്സുമാരുടെ ശമ്പളമോ? ഈ കാലത്ത് പറമ്പിലെ ജോലിക്കുവരുന്നവനും, ഒരു മേശിരിയുടെ സഹായിയായി പോകുന്നവനും കുറഞ്ഞത് ആയിരം രൂപ വരെ കൂലി കൊടുക്കേണ്ടി വരുന്ന നമ്മുടെ നാട്ടിൽ നഴ്സുമാരുടെ ശമ്പളം അറിഞ്ഞാൽ മനഃസാക്ഷിയുള്ള ഏതൊരുവനും അത്ഭുതപ്പെട്ടേക്കാം. ഒരു സാധാരണ ആശുപത്രിയിലെ ജീവനക്കാരിക്ക് കിട്ടുന്നത് തുച്ഛമായ ശമ്പളം മാത്രം. അയ്യായിരം മുതൽ ഏറിവന്നാൽ ഏഴായിരം രൂപ മാത്രം. ഈ ശമ്പളത്തിൽനിന്നും ബാങ്ക് ലോൺ അടക്കണം, വീടിന്റെ ചെലവ്, ബസ് യാത്ര തുടങ്ങി വീതം വെച്ചുവരുമ്പോൾ വട്ടപ്പൂജ്യത്തിലേക്ക് ആണ് ഓരോ നഴ്സുമാരുടെയും കുടുംബം നീങ്ങുന്നത്.
ആശുപത്രിയിൽ രോഗികളുടെ കയ്യിൽനിന്നുമുള്ള പകൽകൊള്ള ഓരോ ദിനവും വർദ്ധിച്ചുവരുന്നൂ. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളുടെയും ഉടമസ്ഥാവകാശം ജാതി മത സംഘടനകൾക്ക് തന്നെയാണ്. അടുത്തകാലത്തായി ലാഭക്കൊതിമൂത്ത കുത്തകമുതലാളികളും ഈ രംഗത്തേക്ക് കടന്നുവന്നതോടുകൂടി നമ്മുടെ ആരോഗ്യ രംഗം താറുമാറായി. മാറി വരുന്ന സർക്കാരുകൾ മത മേലാളന്മാരുടെയും കുത്തക മുതലാളിമാരുടെയും മുന്നിൽ ഓച്ഛാനിച്ചു നില്ക്കുന്നൂ. അതിനാൽ ഈ കൂട്ടർ ഇവിടെ തടിച്ചു കൊഴുക്കുകയാണ്. പിന്നോക്ക അവസ്ഥയിലുള്ളവരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി അവരുടെ ജീവിതനിലവാരം ഉയർത്തുക, അവർക്ക് വിദ്യാഭ്യാസം കൊടുക്കുക എന്നൊക്കെ പറഞ്ഞു കൊണ്ട് ജനങ്ങളെയും സർക്കാരിനെയും കബളിപ്പിച്ചാണ് ഇവിടുത്തെ എല്ലാ മതവിഭാഗങ്ങളും സ്കൂൾ, കോളേജ്, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ നേടിയെടുക്കുന്നത്.
നിർഭാഗ്യവശാൽ ഇതിന്റെ യാതൊരുവിധമായ പ്രയോജനവും താഴെത്തട്ടിൽ എത്തുന്നില്ല എന്നുമാത്രമല്ല, അവർ ഓരോ ദിവസവും ചൂഷണത്തിന് ഇരയാകുന്നൂ. സ്വന്തം സമുദായത്തിന്റെ സ്ഥാപനത്തിൽ ഫീസ് കൊടുക്കാതെ പഠിക്കുവാനോ, അവർക്ക് അർഹമായ ജോലിയോ ലഭിക്കുന്നില്ല. ഇവിടെ കാലങ്ങളായി നടക്കുന്ന ഈ നീതികേടുകൾ ആരും കണ്ടതായി നടിക്കുന്നില്ല. അടുത്തകാലം വരെയും ഇന്ത്യയിലെ നഴ്സ്സസിന് ഒരു സംഘടനയോ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുവാൻ ഒരു വേദിയോ ഇല്ലായിരുന്നൂ. ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പുമാത്രമാണ് അവരുടെ ഒരു സംഘടന രൂപപ്പെട്ടത്. അതിൽനിന്നും അവർ സംഘടിച്ചെങ്കിലും അവരെ ഒതുക്കി തീർക്കുവാൻ ആശുപത്രി മാനേജ്മെന്റുകൾ കൈകോർത്തൂ. വേദം പറയുന്നവരുടെ സ്ഥാപനത്തിൽ സമരം നടന്നപ്പോൾ അവരുടെ ഗുണ്ടകൾ പാവം സ്ത്രീകളെ മുടിയിൽ പിടിച്ഛ് തറയിൽകൂടി വലിച്ചിഴക്കുന്നതും സാക്ഷര കേരളം കണ്ടൂ.
അതിനെതിരെ പ്രതികരിക്കുവാൻ നമ്മുടെ സാംസ്കാരിക കേരളത്തിനോ, വനിതാ സംഘടനകൾക്കോ കഴിഞ്ഞില്ല. യുഡിഫ് സർക്കാർ നഴ്സുമാർക്ക് മിനിമം വേതനം ഉറപ്പാക്കുവാൻ ചില നടപടികൾ ഒക്കെയും തുടങ്ങി വെച്ചെങ്കിലും അതിന്റെ പൂർണതയിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. പിന്നീട് എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു വന്ന തൊഴിലാളി പാർട്ടിയുടെ സർക്കാർ ഈ കാര്യത്തിൽ വെറും നോക്കുകുത്തിയാകുന്നൂ. സരിതക്ക് വേണ്ടിയും ബാർ വിവാദങ്ങൾക്ക് വേണ്ടിയും അനേകം പത്ര താളുകളും ദൃശ്യ മാധ്യമങ്ങളിൽ അനേകം മണിക്കൂറുകളും ചിലവഴിക്കുന്ന നമ്മുടെ മാധ്യമങ്ങൾ നഴ്സുമാരുടെ തൊഴിൽ പ്രശ്നം കൈകാര്യം ചെയുവാൻ എടുത്ത സമയമോ, വിരലിൽ എണ്ണാവുന്ന മണിക്കൂറുകൾ മാത്രം. കോടിക്കണക്കിന് രൂപയുടെ പരസ്യം കൊടുക്കുന്ന സ്ഥാപങ്ങൾക്ക് എതിരെ ഉരിയാടുവാൻ ഇവിടുത്തെ മാധ്യമങ്ങൾക്ക് കഴിയുകയില്ല.
ഈ കാര്യത്തിൽ അല്പമെങ്കിലും ശുഷ്കാന്തി കാട്ടുന്നത് നവമാധ്യമങ്ങളായ ചില ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും മാത്രം. ഈ വിധത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകുമ്പോൾ ഭാവിയിൽ നമ്മൾ നേരിടുവാൻ പോകുന്ന വലിയ വിപത്തിനെ നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്. പുതു തലമുറ വരുംകാലങ്ങളിൽ നഴ്സിങ് വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുവാൻ മടിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ വിഭാഗത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളെ കിട്ടും എന്ന് വ്യാമോഹിച്ചാൽ അതും പ്രാവർത്തികമല്ല. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഡോക്ടർമാർ തന്നെ നഴ്സിന്റെ പണിയും ചെയ്യെണ്ടിവരുന്ന വരുന്ന യുഗം വിദൂരമല്ല. രോഗി ഡോക്ടറിനെ കാണുന്ന മുറിമുതൽ ഓപ്പറേഷൻ തീയേറ്റർ, അത്യാഹിത വിഭാഗം തുടങ്ങി ഒരു നഴ്സിന്റെ കണ്ണുകളും ആവശ്യവും എത്തേണ്ടതില്ലാത്ത ഇടങ്ങൾ ഒരു ആശുപത്രിയിൽ ചുരുക്കമാണ്.
ഡോക്ടർസ്ന്റെ ജോലിഭാരത്തെയോ ഉത്തരവാദിത്വത്തെയോ കുറച്ചുകാണുന്നില്ല. അവർ രോഗിയുടെ രോഗം കണ്ടുപിടിക്കുകയും അതിനുള്ള മരുന്നുകളും നിർദ്ദേശിക്കും. ഓപ്പറേഷൻ വിജയകരമായി പൂർത്തീകരിക്കും. ഇവിടെയൊക്കെയും ഒരു കൂട്ടം നഴ്സിന്റെ കാര്യങ്ങൾ അത്യാവശ്യമാണ്. ഡോക്ടർസ് നിർദ്ദേശിക്കുന്ന മരുന്നുകൾ യഥാസമയം രോഗിക്ക് നൽകുവാനും മുറിവുകൾ വെച്ചുകെട്ടുവാനും ഒരു കിടപ്പിലായ രോഗിക്ക് നൽകേണ്ടാതായ എല്ലാ പരിചരണവും നല്കുന്നത് അവിടുത്തെ നഴ്സുമാർ തന്നെയാണ്. ഇത്രയധികം ത്യാഗങ്ങളെ സേവനമായി കണ്ടുകൊണ്ടു ചിരിച്ച മുഖവുമായി ആശുപത്രി മുറികളിലും വരാന്തകളിലും ഓടിനടക്കുന്ന ഭൂമിയിലെ വെള്ളവസ്ത്രധാരികളായ ഈ മാലാഖമാരുടെ ദുരിതങ്ങൾക്ക് എന്നാണാവോ ഒരു പരിഹാരം ഉണ്ടാകുന്നത്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്