പ്രളയം വന്നത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്ന് പറയുന്നത് പെരുമൺ തീവണ്ടി അപകടം നടന്നത് ടൊർണാഡോ വീശിയടിച്ചിട്ടാണെന്ന് പറയുന്ന പോലെയാണ്; ലളിതമായി പറഞ്ഞാൽ 1924ലെ വെള്ളപ്പൊക്കത്തിന്റെ അതേ കാരണങ്ങൾ തന്നെയാണ് 2018ലെ പ്രളയത്തിനുമുള്ളത്, അതിശക്തമായ മഴ; 24ൽ ആരായിരുന്നു പുഴയും മലയും കൈയേറിയത്; ഇതെല്ലാം വെറും പാരിസ്ഥിതിക അന്ധവിശ്വാസങ്ങൾ മാത്രമാണ്; പ്രകൃതിയെ നേരിട്ടും കീഴടക്കിയും വെല്ലുവിളിച്ചുമാണ് മനുഷ്യൻ എല്ലാക്കാലവും ജീവിച്ചത്; രജീഷ് പാലവിള എഴുതുന്നു
രജീഷ് പാലവിള
കനത്തമഴ മൂലമുണ്ടായ കടുത്ത കെടുതികൾ നേരിടുകയാണ് കേരളം. നമ്മുടെ ജലാശയങ്ങളെല്ലാം കരകവിഞ്ഞൊഴുകയാണ്. അണക്കെട്ടുകളിലേക്ക് കൂടുതൽ ജലം ഒഴുകിയെത്തിയതും വൃഷ്ടിപ്രദേശങ്ങളിലും ശക്തമായ മഴ തുടർന്നതും കാര്യങ്ങൾ സങ്കീർണ്ണമാക്കി. മുല്ലപ്പെരിയാർ ഉൾപ്പടെയുള്ള അണക്കെട്ടുകൾ തുറക്കേണ്ട അവസ്ഥ വന്നു. പ്രതീക്ഷിച്ചതിലും കൂടുതൽ ഉയരത്തിൽ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്താനും കൂടുതൽ വെള്ളം ഒഴുക്കിക്കളയാനും നമ്മൾ നിർബന്ധിതരായി.
ചരിത്രത്തിൽ ആദ്യമായി കേരളത്തിലെ ഒട്ടുമിക്ക അണക്കെട്ടുകളും തുറന്നുകിടക്കുന്നു. ഇതിൽ നിന്നെല്ലാം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കേരളത്തിന്റെ ഒട്ടനവധി ഗ്രാമങ്ങളെയും പട്ടണങ്ങളെയും മുക്കിക്കളഞ്ഞു. സമാന്തരമായി സംഭവിച്ച ഉരുൾപൊട്ടലും മണ്ണിടിച്ചിലും ദുരന്തത്തെ കൂടുതൽ ഭീകരമാക്കി. ഇതിനകം അനവധി ജീവനുകൾ പൊലിഞ്ഞു. അനേകംപേരെ കാണാതെയായി. ഗുരുതരമായ പരിക്കുകളോടെ നിരവധിപേർ ആശുപത്രികളിലായി. ഭവനരഹിതരായ ലക്ഷക്കണക്കിന് ആളുകൾ ദുരിതാശ്വാസക്ക്യാമ്പുകളിൽ അഭയംതേടി.
രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ നെടുമ്പാശ്ശേരി അടച്ചിടേണ്ടിവന്നു.മെട്രോ റെയിൽ ഗതാഗതം പൂർണ്ണമായി നിർത്തലാക്കി.റോഡ് ഗതാഗതം പലയിടങ്ങളിലും നിശ്ചലമായി.പാളങ്ങളിൽ മണ്ണിടിഞ്ഞതും വെള്ളം കയറിയതുംമൂലം ട്രെയിൻ ഗതാഗതവും താറുമാറായി.പൊലീസും ഫയർ ഫോഴ്സും ദുരന്തനിവാരണസേനയും സൈന്യവും സന്നദ്ധപ്രവർത്തകരും നാട്ടുകാരും എല്ലാം ചേർന്ന് രാപകലില്ലാതെ ശ്രമകരമായ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. അത്തരത്തിൽ കേരളത്തിന്റെ മുഴുവൻ ജീവിതചലനങ്ങളും തകിടം മറിച്ചു കൊണ്ടാണ് മഴ താണ്ഡവമാടിയത്. കണക്കാക്കാൻ കഴിയാത്ത നാശനഷ്ടങ്ങൾ. ഏറെ അധ്വാനവും സമ്പത്തും വേണ്ടുന്നതാണ് നമ്മുടെ ഉയർത്തെഴുന്നേൽപ്പ് .അതിനുവേണ്ടി നമ്മൾ ഒരുമിച്ചു പ്രവർത്തിക്കുകയാണ്.
വില്ലനായത് കേരളചരിത്രത്തിലെ റെക്കോർഡ് മഴ!
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിശക്തമായ ന്യൂനമർദ്ദം മൂലം കേരളത്തിൽ പെയ്തിറങ്ങിയത് അപ്രതീക്ഷിതമായ മഴയാണ്. കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ജൂൺ ഒന്നിനും ഓഗസ്റ്റ് പതിനാറിനുമിടയിൽ തെക്ക്പടിഞ്ഞാറൻ മൺസൂൺ കൊണ്ടുവന്നത് 2,227.67 മില്ലിമീറ്റർ മഴയാണ്.സാധാരണ ലഭിക്കേണ്ട മഴയുടെ മുപ്പത്തിയെട്ടു ശതമാനം അധികമാണിത്. 1924ലെ വെള്ളപ്പൊക്കം കൊണ്ടുവന്നത് 3368 മില്ലി മീറ്റർ മഴ ആയിരുന്നു .കേരളചരിത്രത്തിലെ റെക്കോർഡ് മഴ!
മൺസൂൺ മഴയെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് കേരളത്തിൽ പെയ്യുന്ന മഴയുടെ ശരാശരി ഉയരുന്നതായിട്ടാണ്. 2013ലാണ് അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും അധികം മഴപെയ്തത് അത് 2,561.2മില്ലിമീറ്റർ ആയിരുന്നു. ഭാവിയിൽ മഴയുടെ ലഭ്യത ഇത്തരത്തിൽ കൂടിവരാനുള്ള സാധ്യതയെ നാം ഗൗരവമായെടുക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ന് നാം നേരിടുന്ന മഴക്കെടുതി ഭാവിയിൽ എത്രത്തോളം കുറയ്ക്കാമെന്നും എങ്ങനെയെല്ലാം നമുക്ക് സുരക്ഷിതരാവാം എന്നുമാണ് ഈ പാഠങ്ങളിൽ നിന്നും നാം പഠിച്ചുതുടങ്ങേണ്ടത്
സോഷ്യൽ മീഡിയയിൽ നടക്കുന്നത് പരിസ്ഥിതി മൗലികവാദം
അതിനിടയിൽ പലതരം അതിശയോക്തികളാണ് പ്രചരിപ്പിക്കപ്പെടുന്നത്. അതിലെ ഏറെക്കുറെ ''അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന'' ഒന്നാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതാണ് കേരളം നേരിടുന്ന പ്രളയക്കെടുതിക്ക് കാരണമെന്നത്! പരിസ്ഥിതി മൗലികവാദികൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൻ പ്രചാരമാണ് ഇതിനു നൽകുന്നത്. മാധവ് ഗാഡ്ഗിൽ -കസ്തൂരി രംഗൻ റിപ്പോർട്ടുകൾ നടപ്പാക്കപ്പെട്ടിരുന്നുവെങ്കിൽ കേരളം കാലാവസ്ഥാപരമായി ഒരു സുരക്ഷിത സംസ്ഥാനമാകുമെന്ന് പറയുന്നത് കേവലം അതിശയോക്തിപരം മാത്രമല്ല മറിച്ച് പാരിസ്ഥിതിക അന്ധവിശ്വാസം കൂടിയാണ്! ഇക്കാര്യത്തിൽ 'പ്രമുഖരായ' പലരും പൊടിപ്പും തൊങ്ങലും ചേർത്തെഴുതിയ കുറിപ്പുകളും ലൈവ് വീഡിയോകളും കരച്ചിലുകളും സോഷ്യൽ മീഡിയയിലൂടെ വളരെയേറെ പ്രചരിക്കുന്നുണ്ട്. ചുരുക്കത്തിൽ മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് നടപ്പാക്കപ്പെടാതെ പോയതിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴയുടെ അരിശം ചെറുതല്ല.
ഈ പാരിസ്ഥിതിക അന്ധവിശ്വാസത്തെ കേട്ടപാടെ കേൾക്കാത്തപാടെ പല ആളുകളും വെള്ളംതൊടാതെ വിഴുങ്ങുകയാണ്. പ്രളയദുരിതത്തിൽ പെട്ടിരിക്കുന്ന സാധുജനതയെ അവർ കുറ്റവാളികളാക്കി. പുഴയുടേയും മഴയുടേയും ഡി.എൻ.എ ടെസ്റ്റ് നടത്തി കവിതകളെഴുതി! സത്യത്തിൽ മഴയും മാധവ് ഗാഡ്ഗിലും തമ്മിലെന്താണ് ബന്ധം? പ്രളയം വന്നത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്ന് പറയുന്നത് പെരുമൺ തീവണ്ടിയപകടം നടന്നത് ടൊർണാഡോ വീശിയടിച്ചിട്ടാണെന്ന് പറയുന്നപോലെ പരിഹാസ്യമായ കാര്യമാണ്. ലളിതമായി പറഞ്ഞാൽ 1924ലെ വെള്ളപ്പൊക്കത്തിന്റെ അതേ കാരണങ്ങൾ തന്നെയാണ് 2018ലെ പ്രളയത്തിനുമുള്ളത്.അതിശക്തമായ മഴ!
ഓർക്കുക 24ൽ പ്രകൃതി എത്ര സൗഹാർദപരമായിരുന്നു!
1924ൽ വെള്ളപ്പൊക്കത്തെക്കുറിച്ച് പറഞ്ഞും അറിഞ്ഞും കേട്ട അറിവുകളാണ് നമുക്കുള്ളത്. കേട്ടിടത്തോളം അതൊരു ഭീകരമായ അവസ്ഥയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തചിത്രം. എല്ലാം കുത്തിയൊലിപ്പിച്ച് അലറിയൊഴുകിയ പുഴകൾ അന്ന് കൊന്നുമുടിച്ചതിന് പ്രത്യേകിച്ച് കണക്കുകളില്ല. പുഴയോ മലയോ ''കയ്യേറിയവ''രായിരുന്നില്ല ആ ദുരന്തത്തിൽ പെട്ടവർ !അന്ന് പുഴകൾ ഒഴുകിയ വഴികളിൽ ഇന്നുള്ളത്ര തടസ്സങ്ങളില്ലായിരുന്നു. പുഴയെ തടയുന്ന മാലിന്യമലകളില്ലായിരുന്നു! ''പ്രകൃതിയെ ചൊടിപ്പിക്കാൻ'' കൂറ്റൻ ഫ്ളാറ്റുകളും ഷോപ്പിങ് കോംപ്ലക്സുകളുമില്ലായിരുന്നു. എന്നിട്ടും കരകവിഞ്ഞൊഴുകി! അന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടി വന്നപ്പോൾ 'കരിന്തിരിമല 'യെന്നൊരു മല തന്നെ ഒലിച്ചുപോയെന്ന് ചരിത്രം പറയുന്നു. ഏതാണ്ട് മൂന്നാഴ്ചകൾ പെയ്തു തകർത്ത ആ മഴ കേരളത്തിന്റെ ജനജീവിതത്തെ തകർത്തുടച്ചു.
പട്ടിണിയും പരിവട്ടവും കൊണ്ട് ആളുകൾ ഏറെക്കാലം നട്ടം തിരിഞ്ഞു. ഏതാണ്ട് തൊണ്ണൂറ്റിന്നാലാണ്ടുകൾക്ക് മുൻപുള്ള കേരളത്തിന്റെ അന്തരീക്ഷം ഇന്നത്തേതുമായി നോക്കുമ്പോൾ എത്രയോ ''പ്രകൃതി സൗഹാർദ്ദപരമായിരുന്നു!'' എന്നിട്ടും ആ മനുഷ്യർ ക്രൂരമായി കൊല്ലപ്പെട്ടു. കാരണം മറ്റൊന്നുമായിരുന്നില്ല അന്ന് കേരളത്തിൽ പെയ്തത് റെക്കോഡ്് മഴയായിരുന്നു!
അങ്ങനെ സർവ്വസംഹാരിയാവാൻ കഴിയുന്ന മഴയെ എല്ലാ കാലത്തും നാം പ്രതീക്ഷിക്കേണ്ടതുണ്ട് .അതിനെ എങ്ങനെയെല്ലാം നേരിടണം എന്ന് പഠിക്കേണ്ടതുണ്ട്. പ്രകൃതിയെ നേരിട്ടും കീഴടക്കിയും വെല്ലുവിളിച്ചുമാണ് മനുഷ്യൻ എല്ലാക്കാലവും എവിടെയും ജീവിച്ചത്.ഈ കുറിപ്പ് ഗാഡ്ഗിൽ -കസ്തൂരി രംഗൻ റിപ്പോർട്ടുകളെ കുറിച്ചുള്ള വിലയിരുത്തലല്ല. മറിച്ച് മൺസൂൺ മഴയുടെ പ്രതിഭാസങ്ങളെ പാരിസ്ഥിതിക അന്ധവിശ്വാസങ്ങൾ കൊണ്ട് മറച്ചുവയ്ക്കുകയും ആ മേഖലയിൽ നടക്കേണ്ടതായിട്ടുള്ള പഠനങ്ങളെയും ചർച്ചകളെയും വഴിതെറ്റിച്ചുവിടുന്നതിനെക്കുറിച്ചുമാണ്. ഈ മഴക്കെടുതിയിൽ വലയുന്നവരോട് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണ് എന്ന് പറഞ്ഞുപരത്തുന്നവരോട് ചോദിക്കാനുള്ളത്, കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളും മാധവ് ഗാഡ്ഗിലും തമ്മിൽ എന്താണ് ബന്ധമെന്നാണ്?
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍