ലൈറ്റായിട്ട് മധുരം കൂട്ടി ഒരു ചായ; ലൈംഗികത ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്ന ശരാശരി മലയാളിയുടെ ഇക്കിളി ബോധം കച്ചവട ബുദ്ധിയിൽ പ്രവർത്തിച്ചപ്പോൾ ഉരുത്തിരിഞ്ഞ സദാചാരത്തിന്റെ മേലങ്കിയണിഞ്ഞ വാർത്ത
മന്ത്രി ശശീന്ദ്രന്റെതായി മംഗളം ചാനൽ പുറത്തുവിട്ട ശബ്ദ ശകലവുമായ് ബന്ധപ്പെട്ട വാർത്തയെ ഒരു ശരാശരി മായാളി എന്ന രീതിയിൽ ഇങ്ങനെ വിലയിരുത്താം.
ലൈറ്റായിട്ട് മധുരം കൂട്ടി ഒരു ചായ: സദാചാരത്തിന്റെ അപ്പോസ്തലന്മാരുടെ നാട്ടിൽ അർദ്ധരാത്രി ഉദിച്ച സൂര്യൻ
അതായത് കേരളീയന്റെ മഹത്തായ സംസ്കാരം എന്ന ഓമനപ്പേരുമിട്ട് ലൈംഗികത ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്ന ശരാശരി മലയാളിയുടെ ഇക്കിളി ബോധം കച്ചവട ബുദ്ധിയിൽ പ്രവർത്തിച്ചപ്പോൾ ഉരുത്തിരിഞ്ഞതാണ് സദാചാരത്തിന്റെ മേലങ്കിയണിഞ്ഞ ഈ വാർത്ത. കടുത്ത കിടമത്സരം നടക്കുന്ന വാർത്താ ചാനൽ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും ചുവടുകൾവെച്ച് തുടങ്ങുന്ന മംഗളം ചാനലിന് മലയാളികളെ മുഴുവൻ അൽപനേരം മംഗളത്തിന്റെ ഫ്രീക്വൻസിയിലേക്ക് ആകർഷിക്കാൻ ഇതിലും നല്ലൊരു മാർഗ്ഗം കണ്ടെത്താനില്ലല്ലോ ? സോഷ്യൽ മീഡിയയിൽ ധൃതംഗ പുളകിതരായ് രമിക്കുന്ന പോരാളികൾക്ക് സദാചാര ആത്മരതിക്ക് മറ്റെന്തുവേണം. എന്തായാലും മംഗളം വാർത്തയുടെ ചീഫ് എഡിറ്റർ മലയാളികളുടെ സാമൂഹ്യപാഠവും ബയോളജിയും, ഫിസിയോളജിയും എന്നുവേണ്ട സൈക്കോളജിയും ഞരമ്പോളജിയും മാത്തമാറ്റിക്സുമറിയുന്ന ഒരു മികച്ച ബിസിനസ് മാർക്കേറ്റർ ആണെന്നത് പറയാതെ വയ്യ. ഞാനും നിങ്ങളുമടങ്ങുന്ന നാം നമ്മെ തന്നെ ഒരുതരം സരോജ്കുമാർ സ്റ്റൈലിൽ വിളിക്കുന്ന പ്രബുദ്ധർ എന്ന വാക്കിനു യഥാർത്ഥത്തിൽ ഞരമ്പർ എന്നാണ് പര്യായം എന്നത് മംഗളം വാർത്ത സൃഷ്ട്ടിച്ച ഓളങ്ങളിൽ നിന്നും പകൽ പോലെ വ്യക്തമാണ്. അത്തരം ഒരു കപട സദാചാര മാനസികാവസ്ഥ മുതലെടുത്താണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനാധിപത്യത്തിന്റെ നാലാം തൂണിൽ ഇക്കിളി മാർക്കെറ്റിംഗിന്റെ പുത്തൻ ആണികൾ അടിച്ചു കേറ്റുന്നത്.
നല്ല പൊരിഞ്ഞ വലുപ്പം കൂടിയ ഒരു ബോണ്ട : ഫണം വിടർത്തിയാടുന്ന ലോക മാന്യ ലിംഗങ്ങൾ
ഇന്നലെവരെ ആസനത്തിൽ വാലും ചുരുട്ടിവെച്ച് , ഒബി വാനുമെടുത്തു, സരിതക്കും ശാലു മേനോനും,ലക്ഷ്മി നായർക്കും പുറകെ ബ്രായുടെ ഹുക്കും, വയറിന്റെ ക്ലിപ്പും ഒപ്പിയടുത്ത് ഡിജിറ്റൽ മികവോടെ നേരോടെ നിരന്തരം സിഡിയും കാത്തു വേഴാമ്പലുകളെ പോലെ മഞ്ഞണിഞ്ഞ മാമലകളാൽ മനം മയക്കുന്ന മലയോരത്തെ മണ്ണിനോട് മല്ലടിക്കുന്ന മലയാള മക്കൾക്ക് ചൂടോടെ തത്സമയം കാണിച്ചുതരാൻ മാധ്യമ ധർമ്മത്തിന്റെ ഉത്തുംഗ പരാഗ ഉൾപ്പുളക ശീതഗമന പുളകിത ത്വരയാൽ തേരാ പാരാ ഓടിനടന്ന ലോക മാന്യ തിലകന്മാരായ ചില മാധ്യമ പ്രവർത്തകരും, സാമൂഹ്യപ്രവർത്തകരും, പൊതു പ്രവർത്തകരും, ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടോ എന്ന് പൊലീസ് ജീപ്പിനോടൊപ്പം കോയമ്പത്തൂരിലേക്ക് ടാക്സീ വിളിച്ചു പോയ അഭിനവ സദാചാരനന്മാരും ഇപ്പൊ ഇതാ ഈ വാർത്ത നൽകിയതിന് മംഗളത്തെ ശിവസേന സ്റ്റൈലിൽ തല്ലിക്കൊല്ലുന്നു. ഇത് വാർത്തയല്ല കൊടും കുറ്റമാണെന്ന് ചിലർ.. നെറികെട്ട മാധ്യമ പ്രവർത്തനമെന്ന് മറ്റുചിലർ, ക്രൈമും മുത്തുചിപ്പിയും ഇതിലും ഭേദമെന്നു മറ്റു ചിലർ അങ്ങനെ പോകുന്നു പൊങ്കാല കാലങ്ങളിലെ പലതരം ചോറും പായസങ്ങളും..
സത്യത്തിൽ ഇത്തരക്കാർ നടത്തുന്നത് നല്ല ഒന്നാന്തരം ഇരട്ടത്താപ്പല്ലേ? കിളിപ്പ് വീണ്ടു വീണ്ടും കേട്ട് എന്നിട്ടും അരിശം തീരാതെ ഹെഡ് സീറ്റും വെച്ച് കേട്ട് ഹൃദയവും കിഡ്നിയും കൊണ്ട് ആത്മരതിയും നടത്തി.. മുടിയൊക്കെ ചീകി സ്റ്റൈലിൽ ഫേസ്ബുക്കിലും ചാനലുകളിലും വന്നിരുന്നു പറയുന്നു ഛീ വൃത്തികെട്ട വാർത്ത എന്നും ഇങ്ങനെയൊക്കെ ഒരു മാധ്യമത്തിന് അധഃപതിക്കാൻ പറ്റുമോ എന്നുമൊക്കെ. ഇത്തരക്കാർ അവനവനിൽ ചെയ്തികളിലേക്ക് ചെറുതായൊന്നു എത്തിനോക്കുന്ന നന്നായിരിക്കും എന്നതാണെന്റെ അഭിപ്രായം. എല്ലാവരും കിടക്കുന്ന സമയം നോക്കി സദാചാരന്മാരെ ഇക്കിളിപ്പെടുത്താൻ ലക്ഷങ്ങൾ മുടക്കി കോപ്പി റൈറ്റ് മേടിച്ച് ഇരുട്ടിന്റെ മറവിൽ മലയാളികൾക്ക് കിന്നാരത്തുമ്പിയും, ആലിലത്തോണിയും ഡ്രൈവിങ് സ്കൂളും പോലെയുള്ള സ്ഖലനോപാദികൾ സമൂഹ നന്മയ്ക്കായി രണ്ടരമണിക്കൂർ സംഭാവന ചെയ്യുന്ന നിർഭയം നിരന്തരം ചാനലുകളാണ് മംഗളം ചാനലിനെതിരെ ആത്മ രോഷത്താൽ പുളകിതരാകുന്നത് എന്ന് കാണുമ്പോൾ കട്ട സഹതാപമല്ലാതെ മറ്റൊന്നും തോന്നുന്നില്ല.
തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വർണ്യത്തിൽ ആശങ്ക ഉൽപ്രേക്ഷ അലങ്കൃതി സന്ദേഹം അതാണ് ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെ അടിസ്ഥാനം. സ്ത്രീയും പുരുഷനും, വക്കീലന്മാരും ഡോക്ടർമാരും, പച്ചക്കറി കടക്കാരനും, ഇറച്ചി വെട്ടുകാരനും, മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളുമൊക്കെ ഒക്കെ ഈ ആധിയിൽ തുല്യ പങ്ക് വഹിക്കുന്നു. ബലാൽസംഗ ഇരയുടെ പേരും വിലാസവും നക്ഷത്രവും വിളിച്ചുപറയാൻ അവസരമൊരുക്കുകയും, ഇരയുടെ ലൈംഗികതയിൽ ചാലിച്ച സൗന്ദര്യം ക്ളോസപ്പിൽ ഒപ്പിയെടുത്തു.. ഓരോ അരമണിക്കൂറിലും സ്പെഷ്യൽ സ്റ്റോറി ആക്കുന്ന ചാനലുകൾ ഒരു ശബ്ദ ശകലം അതും ഒരു ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വാർത്തയാക്കിയപ്പോൾ മറ്റു മാധ്യമ ധർമ്മാക്കാർക്ക് സടകുടഞ്ഞെണീറ്റ ധാർമ്മിക സദാചാര ബോധം ഇരട്ടത്താപ്പിന്റെതാണ് എന്നതാണ് യാഥാർഥ്യം.
ബാബുവേട്ടാ എന്റെ പറ്റ് എത്രയായി: പാശ്ചാത്യ സംസ്ക്കാരവും, സൊ കോൾഡ് ആർഷഭാരത സംസ്ക്കാരവും തമ്മിൽ നിലനിൽപ്പിനായി പോരാടുമ്പോൾ...
ചിലർ വാഴ വെട്ടുന്നു, മറ്റു ചിലർ കഴുക്കോൽ ഊരുന്നു. അതായത്., മനുഷ്യ സഹചമായ ലൈഗീക ചോദനയെ മണിച്ചിത്ര താഴിട്ട് പൂട്ടി വച്ച് സദാചാരം പ്രസംഗിക്കുന്ന വിഡ്ഡിത്വത്തിന് മാധ്യമങ്ങൾ എന്നല്ല ലോകത്തെ ഒരു സംസ്കാരവും, ഒരു ഇൻസ്റ്റിറ്റിയുഷനും, മതവും ഒന്നും സത്യത്തിൽ കൂട്ടുനിൽക്കുന്നില്ല. പകരം ലൈംഗികതയെ ആസ്വാദ്യവും നിയന്ത്രണ വിധേയമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഉഭയ കക്ഷി സമ്മത പ്രകാരം സെക്സിൽ ഏർപ്പെടുന്നതിനു യാതൊരു നിയമപരമായ വിലക്കും ഇല്ലാത്ത രാജ്യമാണ് നമ്മുടേത്.
ഒരു ആണും പെണ്ണും ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചാൽ അവർ ഭാര്യ ഭർത്താക്കന്മാർ അല്ലെങ്കിൽ 'ഇമ്മോറൽ ട്രാഫ്ഫിക്ക്' ആരോപിച്ച് കേസെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്ന അപ്രഖ്യാപിത നിയമം ഉള്ള നാടാണിത്. ഈ നിയമലംഘനമാണ് ആണ് ആദ്യം മാറേണ്ടത്. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാൽ, ഇനി അവർ ശാരീരിക ബന്ധം പുലർത്തി എന്ന് തന്നെ ഇരിക്കട്ടെ, അല്ലെങ്കിൽ ഫോൺ സെക്സ്, ഓൺലൈൻ സെക്സ് അങ്ങനെ തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മറ്റൊരു പൗരനും ശല്യമോ ന്യൂയിസൻസോ ആകാതെ നടത്തുന്ന ഏതൊരു ലൈംഗിത പ്രവൃത്തിയിലും നിയമപരമായോ ധാർമികമായോ യാതൊരു തെറ്റുമില്ല എന്നത് മാത്രമല്ല അത്തരം ഒരു സ്വകാര്യതയെ മാനിക്കാത്തവർ ചെയ്യുന്നത് ക്രിമിനൽ കുറ്റവുമാണ്. ഇതിൽ മാധ്യമങ്ങൾക്കും സ്റ്റേറ്റിനും എന്താണ് കാര്യം. ഒരു പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്ക് പരാതിയില്ലെങ്കിൽ അവളുടെ കന്യാചർമ്മത്തിന് കാവൽ നില്ക്കാൻ ഭരണ ഘടനയുടെ ഏത് വകുപ്പാണ് മാധ്യമങ്ങളെയും, പൊതുജനങ്ങളെയും അധികാരപ്പെടുത്തിയത്? പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂർത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോർട്ടിന്റെ ഒരുമിച്ചു താമസയ്ക്കുന്നതിനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനോ ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നതാണ് യാഥാർഥ്യം. പണമോ പാരിതോഷികങ്ങളോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ നൽകി നടത്തുന്ന വാണിജ്യപരമായ ലൈംഗിക ബന്ധം മാത്രമാണ് The Immoral Traffic (Prevention) Act, 1956 പ്രകാരം രാജ്യത്തു കുറ്റകരമായിട്ടുള്ളത്. എന്നാൽ ഈ വസ്തുതകൾ മറച്ചു വച്ചതാണ് നമ്മുടെ നാട്ടിലെ നിയമ പാലകരും, ഹോട്ടൽ ലോഡ്ജ് ഉടമകളും സദാചാര പൊലീസിങ്ങിന്റെ കടക്കൽ വളം വച്ചുകൊടുക്കുന്നതു എന്ന യാഥാർഥ്യം നാം മനസിലാക്കേണ്ടതുണ്ട്. ഇവ ചോദ്യം ചെയ്യാനുള്ള ആർജ്ജവം നാമെന്നു കാണിക്കുന്നു ആണ് മാത്രമേ ഈ കപട സദാചാരത്തിന്റെ ചങ്ങലയിൽ നിന്നും നമ്മുക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.
ഇവിടെ ഒരു മന്ത്രിക്കെതിരായാണ് മംഗളം വാർത്ത പുറത്തുകൊണ്ടുവന്നിട്ടുള്ളത്. അവർ സംപ്രേഷണം ചെയ്ത ശബ്ദശകലത്തിൽ മന്ത്രിയുടേതെന്നു പറയാവുന്ന ശബ്ദം മാത്രമേ ഉള്ളൂ. അതിൽ ഉൾപ്പെട്ട സ്ത്രീ പരാതിയുമായി വന്ന ഒരു വീട്ടമ്മയാണെന്നു പറയുന്നു. ആ സ്ത്രീ ഇത്തരം ഒരു സംഭവത്തെ സംബന്ധിച്ച് എവിടെയെങ്കിലും പരാതി നൽകിയിട്ടുണ്ടോ ? ഇല്ലെങ്കിൽ ആ സ്ത്രീയുടേതും അവരുമായി സംസാരിച്ച മന്ത്രിയുടേതുമായ സ്വകാര്യാ സംഭാഷണങ്ങൾ അവരുടെ അറിവില്ലാതെ ആര് റെക്കോർഡ് ചെയ്തു, ആരാണത് മംഗളം മാധ്യമത്തിന് നൽകിയത് ? അങ്ങനൊരു ശബ്ദം ലഭിച്ചെങ്കിലും തീർത്തും സ്വകാര്യമായ അത് സംപ്രേഷണം ചെയ്യാൻ ആ മാധ്യമത്തിന് ആരാണ് അധികാരം നൽകിയത് ? മേൽ സൂചിപ്പിച്ച ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിൽ ഉൾപ്പെട്ട സ്ത്രീ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ പരാതിപ്പെടാൻ തയ്യാറാകാതെ എന്തുകൊണ്ട് മാധ്യമങ്ങൾക്ക് ഈ ശബ്ദ ശകലം കൈമാറി എന്നതും പരിശോധിക്കപ്പെടണം? ഹണി ട്രാപ്പുപോലെ പണത്തിനും പാരിതോഷികങ്ങൾക്കുമായ് സ്ത്രീകൾ ഉന്നതരായ പുരുഷന്മാരെ ട്രാപ്പിലാക്കുന്നതിനെതിരെയും മനസാക്ഷി ഉണരണം എന്നൊരു എളിയ അഭിപ്രായവും എനിക്കുണ്ട് എന്ന് പറഞ്ഞു വയ്ക്കട്ടെ . സംഭവത്തിൽ ഉൾപ്പെട്ട സ്ത്രീ മന്ത്രി സംസാരിക്കുമ്പോൾ മറ്റെന്തെങ്കിലും പ്രേരണയോ, കായ്കബലമോ ചെലുത്താതെ ആ പ്രവൃത്തിയെ അല്ലെങ്കിൽ ലൈംഗിക സംഭാഷണത്തെ പ്രോത്സാഹിപ്പിച്ചെങ്കിൽ ഇത്തരം ഒരു ആരോപണം തന്നെ നിയമപരമായോ അല്ലതെയോ നിലനിൽക്കില്ല. മാത്രവുമല്ല താനുമായി മറ്റൊരു പാരിതോഷികത്തിന്റെയും പേരിലല്ലാതെ ലൈംഗികമായി ബന്ധം സ്ഥാപിക്കാൻ ഒരു സ്ത്രീ തയ്യാറായാൽ അതിൽ ലൈംഗികത കാണുന്നതിനോ, ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടുന്നതിനോ മന്ത്രിക്കെന്നല്ല.. രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും സുപ്രീംകോടത്തായ് ചീഫ് ജസ്റ്റിസ് മുതൽ പിച്ചക്കാരാണ് വരെ അവകാശമുണ്ട താനും.
പറഞ്ഞുവന്നത് എടുപിടീന്ന് ഈ വിഷയത്തിൽ ഒരു നിലപാടെടുക്കാതെ സംഭവത്തെ കുറിച്ച് ഞാൻ മുകളിൽ സൂചിപ്പിച്ച സംശയ ദുരീകരണം നടത്തിയിട്ട് മാത്രമേ ഒരു ധാർമ്മിക നിലപാടെടുക്കാൻ പാടുള്ളൂ. അതുവരെ ഒരു മന്ത്രിയായതുകൊണ്ടു ശശീന്ദ്രന് ഒരു മനുഷ്യാവകാശവും നിഷേധിക്കാൻ പാടുള്ളതല്ല. അദ്ദേഹത്തെ ക്രൂശിക്കാനും പാടില്ല.
ശരാശരി പതിനഞ്ച് വയസ്സാകുന്നതോടെ സ്ത്രീക്കും പുരുഷനും അനുഭവപ്പെടുന്ന സ്വാഭാവിക ശാരീരിക ചോദനയാണ് ലൈംഗികത. ഇരുപത്തഞ്ചിനും മുപ്പത്തിനും ഇടക്ക് ശരാശരി വിവാഹ പ്രായം ഉള്ള അഭ്യസ്തവിദ്യരായ സ്ത്രീ പുരുഷന്മാർ ഈ ഒരു ശാരീരിക ആവശ്യത്തെ പത്തും പതിനഞ്ചും കൊല്ലം പിടിച്ച് വെക്കേണ്ടതുണ്ടോ? അങ്ങനെ പിടിച്ച് വെക്കാൻ കഴിയുമോ ? ഇത്തരം ഒരു ചോദ്യത്തെ അഭിമുഖീകരിക്കാൻ പോലും മലയാളിക്ക് പേടിയാണ്. ലൈംഗികത എന്ന 'പാപം' ഒളിച്ചും പാർത്തും നല്ല പ്രായത്തിൽ ആസ്വദിക്കാത്ത എത്ര സദാചാര വാദികൾ നമ്മുടെ നാട്ടിൽ ഉണ്ട്? ഈ പാപത്തെ പാപമല്ലാതാക്കാൻ വല്ല വഴിയുമുണ്ടോ? ലൈംഗിക 'തിമിരം' ബാധിച്ചവർക്കാണ് ഫ്ലാറ്റിലേക്ക് കേറിപ്പോകുന്ന ഓരോ ആണും പെണ്ണിനെ തേടി വരുന്നവൻ ആണെന്ന് തോന്നുന്നത്.
സെലിബ്രറ്റികളും മറ്റും തങ്ങൾ ചെയ്തിട്ടുള്ള ഫോൺ സെക്സും, ലൈംഗിക കഥകളും അഭിമുഖങ്ങളിൽ മസാലയിൽ ചാലിച്ച് പറയുമ്പോൾ അത് എന്റർടെയിന്മെന്റ് വാർത്തയെന്ന തലക്കെട്ടിൽ വെണ്ടക്കയും ബ്രെയ്ക്കിങ്ങും ആക്കുന്ന മാധ്യമങ്ങൾ രാഷ്ട്രീയ പകപോക്കലിനും, റേറ്റിങ്ങിനുമായ് അത്തരം സ്വകാര്യ വിഷയങ്ങളെ വാർത്തയാക്കി തെറ്റായ സന്ദേശം സമൂഹത്തിനു നൽകുന്നത് ഈ ഇരുപത്തി ഒന്നാം നൂറ്റിൻഡിൽ എത്രകണ്ട് ഭൂഷണമാണെന്നു സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. മംഗളം ചാനലിനും ഈ വിഷയത്തിൽ കുറ്റകരമായ അനാസ്ഥ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.
എങ്കിൽ ശരി ബാബുവേട്ടാ, രണ്ടു ബോണ്ട പൊതിഞ്ഞെടുത്തോ.. ആ പിന്നെ ഒരു കാര്യം ഇന്നത്തെ പറ്റ് നാളെ തരാം പഴയ പറ്റ് പിന്നെ എടുക്കാം : കാര്യങ്ങളിങ്ങനെയൊക്കെ ആയി, വർഗ്ഗീയ വിഷം തുപ്പുന്ന കൂട്ടിക്കൊടുപ്പു സംഘടനകളായിരുന്നു ഇതുവരെ കപട സദാചാരത്തിന്റെ വക്താക്കളും പോരാളികളുമുണ് ആയിരുന്നതെങ്കിൽ ഇപ്പോൾ ആ ദൗത്യം ബ്രെയ്ക്കിങ് എന്ന പേരിൽ മാധ്യമങ്ങളും സർക്കാർ ചെലവിൽ പിങ്ക് പൊലീസും ഏറ്റെടുത്തിരിക്കുകയാണ്. ഇത് എതിർക്കപ്പെടേണ്ടതാണ് മറ്റൊന്നിനുമല്ല നാലാളുടെ മുൻപിൽ തലയുയർത്തി നമ്മുടെ നാടിന്റെ പേര് പറയാൻ പോലും നമുക്കാവില്ല ഈ മോറൽ പൊലീസ് രാജെയും സർക്കാർ രാജെയും തുടർന്നാൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്