ട്രാൻസ്ജെൻഡർ സ്കൂൾ എന്ന പേരിൽ കൊച്ചിയിൽ അരങ്ങേറുന്നത് വൻ തട്ടിപ്പ്; ഇല്ലാത്ത സംഘടനയുടെ പേരിൽ വ്യാപകമായി പണപ്പിരിവും നടക്കുന്നു; ലിംഗ വൈവിധ്യ സമൂഹങ്ങൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ ഇങ്ങനെ
സുകന്യ കൃഷ്ണ
വിദ്യാഭ്യാസമേഖലയിൽ വളരെ പിന്നോക്കമാണ് ലിംഗവൈവിധ്യ സമൂഹങ്ങളെല്ലാം തന്നെ. അതിനാൽ തന്നെ ഈ സമൂഹങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഒരു പദ്ധതി, കേരള സംസ്ഥാന സാക്ഷരത മിഷൻ അഥോറിറ്റി പ്രഖ്യാപിക്കാൻ പോകുന്നതായി അറിയാൻ കഴിഞ്ഞു. സ്വാഗതാർഹമായ ഒരു പ്രവൃത്തിയാണത്. എന്നാൽ അതിനാവശ്യമായ തയ്യാറെടുപ്പുകൾ ശരിയായ ദിശയിലൂടെയാണോ മുന്നോട്ട് പോകുന്നത് എന്നൊരു സംശയവും ഉണ്ട്. ഇന്നോളം ഭാരതത്തിൽ പ്രഖ്യാപിച്ച ഇത്തരം പദ്ധതികൾ പരാജയമാണ്.
2011 ലെ സെൻസസ് വിവരങ്ങളും 2014 ലെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റം(CRS) വിവരങ്ങളും പരിശോധിച്ചാൽ തന്നെ ഭാരതത്തിലെ വിദ്യാഭ്യാസ വ്യവസ്ഥിതി ലിംഗവൈവിധ്യ സമൂഹങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് മനസ്സിലാകും. സ്ഥിതിവിവര കണക്കുകൾ പ്രകാരം, ഭാരതത്തിലെ 4,90,000 വരുന്ന ലിംഗവൈവിധ്യ സമൂഹത്തിൽ ഏകദേശം 46% മാത്രമാണ് സാക്ഷരർ. ഇവരിൽ തന്നെ 5.5% മാത്രമാണ് സ്കൂൾ തലത്തിലും ഉയർന്ന വിദ്യാഭ്യാസയോഗ്യതകൾ ഉള്ളവർ. ഇത്രയും വലിയൊരു സമൂഹത്തിന്റെ വിദ്യാഭ്യാസ പദ്ധതികൾക്കായി ഭാരത സർക്കാർ വകയിരിത്തിയിട്ടുള്ളത് 10 കോടി രൂപ മാത്രമാണ്. ആ തുക അപര്യാപ്തമാണെന്നിരിക്കെ, ഇതിൽ എത്ര തുക വിനിയോഗിക്കപ്പെട്ടു എന്ന കണക്കുകളും ലഭ്യമല്ല.
2014 മുതൽ ഡൽഹി യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തരബിരുദ പദ്ധതികളിൽ ലിംഗവൈവിധ്യ സമൂഹങ്ങളിൽപെടുന്ന വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടും ഇന്നോളം ആരും തന്നെ സ്ഥിരവിദ്യാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. 2016ൽ ഓപ്പൺ ലേണിങ് പദ്ധതിപ്രകാരം പഠനത്തിന് തയാറായത് 18 പേരാണ്. അവർക്കും ദുരനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. റിയ ശർമയെ പോലുള്ളവരുടെ ദുരനുഭവങ്ങൾ മാദ്ധ്യമശ്രദ്ധ ആകർഷിച്ചവയുമാണ്. ഞങ്ങളെപോലുള്ളവരുടെ പഠനത്തിന്, സ്വാഗതാർഹമായൊരു അന്തരീക്ഷമല്ല ഇപ്പോൾ നിലനിൽക്കുന്നതെന്ന് അടിവരയിടുന്ന നിരവധി ദുരനുഭവങ്ങൾ എടുത്തുപറയുവാൻ സാധിക്കും.
പാതിവഴിയിൽ പഠനമുപേക്ഷിച്ച ഭിന്നലിംഗക്കാർക്കായി കേരളത്തിൽ തന്നെ ഈ അടുത്തൊരു സ്കൂൾ തുടങ്ങുകയുണ്ടായി. ഭിന്നലിംഗക്കാർ തന്നെ തുടങ്ങിയ സ്കൂൾ എന്ന നിലയിൽ രാജ്യമൊട്ടാകെ വലിയ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒരു സംരംഭമായിരുന്നു അത്. 'ട്രാൻസ് ഇന്ത്യ ഫൗണ്ടേഷൻ' എന്ന സംഘടനയുടെ കീഴിൽ 'സഹജ് ഇന്റർനാഷണൽ സ്കൂൾ' എന്ന പേരിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗുമായി (NIOS) സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നാണ്, അതുമായി ബന്ധപ്പെട്ടവർ പത്രസമ്മേളനം നടത്തി അറിയിച്ചിരുന്നത്.
എന്നാൽ ഇത്തരത്തിൽ ഒരു സംഘടന തന്നെ നിലവിലില്ല എന്നാണ് തുടരന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. മാത്രമല്ല, NIOSന്റെ സിലബസ്സിൽ എങ്ങനെയാണ് ഒരു ഇന്റർനാഷണൽ സ്കൂൾ പ്രവർത്തിക്കുക എന്നതും ഉത്തരമില്ലാത്ത ചോദ്യമാണ്. സ്കൂളിന്റെ പ്രവർത്തനാരംഭത്തിനായി പൊതുസമൂഹത്തിൽ നിന്നും വലിയ തുകകൾ സംഭാവനയായി പിരിച്ചെടുത്തതും യാതൊരുവിധ രേഖകളും ഇല്ലാതെയാണ്. നോട്ടുനിരോധനത്തിന്റെ പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ഇത്തരമൊരു ആശയത്തെ പിന്തുണക്കാൻ പൊതുസമൂഹം തയാറായത്, ഞങ്ങളുടെ പ്രശ്നങ്ങൾ അവർ മനസ്സിലാക്കുന്നതുകൊണ്ട് തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
സ്കൂളിന്റെ പ്രവർത്തനരീതിയിൽ സംശയം തോന്നിയതിനാൽ, സ്കൂൾ അധികൃതയുമായി ഞാൻ ഫോണിൽ ബന്ധപ്പെട്ടു. എന്റെ സംശയങ്ങൾ അവരോടു ചോദിച്ചപ്പോൾ എനിക്ക് ലഭിച്ച മറുപടി പരിതാപകരമാണ്. ഞങ്ങൾ തമ്മിൽ നടന്ന സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
ഞാൻ: ട്രാൻസ് ഇന്ത്യ ഫൗണ്ടേഷൻ എന്നാൽ എന്താണ്?
അധികൃത: ട്രാൻസ് ഇന്ത്യ ഫൗണ്ടേഷൻ എന്നത് ഞങ്ങളുടെ NGO ബോഡിയുടെ പേരാണ്.
ഞാൻ: ഈ സംഘടനയുടെ തണലിലാണോ സ്കൂൾ പ്രവർത്തിക്കുന്നത്?
അധികൃത: അതെ.
ഞാൻ: അങ്ങനൊരു സംഘടന രജിസ്റ്റർ ചെയ്തിട്ടുണ്ടോ?
അധികൃത: ഇല്ല.
ഞാൻ: രജിസ്റ്റർ ചെയ്യാതെ എങ്ങനെയാണ് 'ഫൗണ്ടേഷൻ' എന്ന് പേരിൽ വയ്ക്കുന്നത്?
— മറുപടി ഇല്ല —
ഞാൻ: സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളിലും സ്കൂളിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ നൽകിയ ക്ഷണക്കത്തിലുമെല്ലാം 'Collaboration with NIOS' എന്ന് കണ്ടിരുന്നു, NIOSന്റെ അംഗീകാരത്തോടെയാണോ സ്കൂൾ പ്രവർത്തിക്കുന്നത് ?
അധികൃത: അവർ പറഞ്ഞത് അംഗീകാരമൊക്കെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയ ശേഷമേ തരാൻ പറ്റുകയുള്ളൂ, സ്കൂൾ ആകുന്ന സമയത്തേ നമുക്ക് അംഗീകാരം തരാൻ പറ്റുകയുള്ളൂ.
ഞാൻ: അപ്പോൾ ഒരു അംഗീകാരവുമില്ലാതെ, 'in collaboration with NIOS' എന്ന് നിങ്ങൾ എന്തടിസ്ഥാനത്തിലാണ് പറയുന്നത് ?
'മറുപടി ഇല്ല'
ഞാൻ: നിങ്ങൾ ഇന്റർനാഷണൽ സ്കൂൾ എന്നൊക്കെ പറഞ്ഞല്ലോ, അവിടെയൊരു ബ്ലാക്ക് ബോർഡോ ഗ്രീൻ ബോർഡോ ഉണ്ടോ? ഒരു കഷ്ണം ചോക്ക് എങ്കിലുമുണ്ടോ?
അധികൃത: ഇല്ല.
ഞാൻ: ക്വാളിഫൈഡ് ആയിട്ടുള്ള ഒരു ടീച്ചർ ഉണ്ടോ?
അധികൃത: ഇല്ല.
ഞാൻ: അദ്ധ്യാപകരായി ആരെങ്കിലുമുണ്ടോ?
അധികൃത: ഇല്ല.
ഞാൻ: അപ്പോൾ നിങ്ങൾ എന്തർത്ഥത്തിലാണ് ഇതിനെ സ്കൂൾ എന്ന് വിളിക്കുന്നത് ?
അധികൃത: ഞങ്ങൾ ഒരിടത്തും ഇതുവരെ സ്കൂൾ എന്ന് പറഞ്ഞിട്ടില്ലല്ലോ. ആൾട്ടർനേറ്റ് ലേർണിങ് സെന്റർ എന്നാണ് പറഞ്ഞിട്ടുള്ളത്.
ഞാൻ: അപ്പോൾ ഈ മാദ്ധ്യമങ്ങൾ മുഴുവൻ വാർത്ത നൽകിയത് ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ സ്കൂൾ എന്നാണല്ലോ? പത്ര സമ്മേളനത്തിലും നിങ്ങൾ പറഞ്ഞതും അങ്ങനെയാണല്ലോ?
അധികൃത: സത്യമായും, ഞങ്ങൾ ഒരിടത്തും ഇതുവരെ സ്കൂൾ എന്ന് പറഞ്ഞിട്ടില്ല.
ഞാൻ: ചുരുക്കി പറഞ്ഞാൽ ഈ സ്കൂളിനെ സംബന്ധിച്ച് നിങ്ങൾ പ്രചരിപ്പിച്ച ഓരോ കാര്യങ്ങളും കള്ളമാണ്. ആരെങ്കിലും നിങ്ങൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് കൊടുത്താൽ നിങ്ങൾ അകത്താകില്ലേ?
അധികൃത: അപ്പോൾ ഒരു പത്ര സമ്മേളനം നടത്തി പറയാം അല്ലേ, ഇത് സ്കൂളല്ല ഒരു ആൾട്ടർനേറ്റ് ലേർണിങ് സെന്റർ ആണെന്ന്. ഇത്തരം കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു, സുകന്യ. അതുകൊണ്ട് സംഭവിച്ചതാണ്. സുകന്യ പറഞ്ഞപ്പോഴാണ് ഈ കാര്യങ്ങളൊക്കെ ഓർത്തത്.
ഞാൻ: സുകന്യ പറഞ്ഞപ്പോഴാണ് ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങൾ പോലും നിങ്ങൾ അറിയുന്നതെങ്കിൽ നിങ്ങൾ ഈ പണിക്ക് യോജിച്ച ആളല്ല.
അധികൃത: ഞങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചത്.
ഞാൻ: ഇനിയെങ്കിലും സത്യസന്ധമായി പറയൂ. എന്താണ് ഈ സ്കൂളുകൊണ്ട് നിങ്ങൾ ഉദ്ദേശിച്ചത്?
അധികൃത: അതായത് പത്ത് പാസ് ആകാത്ത ട്രാൻസ്ജെൻഡേഴ്സിന് പരീക്ഷ എഴുതാനുള്ള സഹായം നൽകുക. എങ്ങനെ പരീക്ഷ എഴുതാൻ കഴിയുമെന്ന് അവർക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക. അല്ലാതെ ക്ലാസ് എടുക്കാനൊന്നും ഞങ്ങൾ ആലോചിച്ചിട്ടില്ല, അതിനുള്ള സൗകര്യങ്ങളും ഇവിടെ ഇല്ല. പിന്നെ അവർക്ക് വേണമെങ്കിൽ കുറച്ച് നാൾ ഇവിടെ താമസിക്കാം.
ഈ സംഭാഷണം വായിച്ചവരോട് ഇനിയും കൂടുതലൊന്നും വിശദമാക്കേണ്ട ആവശ്യമുണ്ടാകില്ല എന്ന് കരുതുന്നു. ഇത്രയും ചെറിയൊരു കാര്യത്തെ മഹത്തായ എന്തോ ഒരു ലക്ഷ്യം നിറവേറ്റുന്നു എന്ന് കൊട്ടിഘോഷിച്ച്, ട്രാൻസ്ജെന്ഡേഴ്സിന് എന്തൊക്കെയോ ചെയ്തു കൊടുക്കുന്നു എന്നൊരു പുകമറ സൃഷ്ടിച്ചത് സ്വാർത്ഥലാഭങ്ങൾക്കായി തന്നെയാണ്. ഇന്നോളം ഒരു പ്രവർത്തനവും നടന്നിട്ടില്ലാത്ത ഈ സ്കൂളിന്റെ ഉത്ഘാടനം കഴിഞ്ഞ വർഷാവസാനം നടന്നിരുന്നു. നാൾ ഇതുവരെ എന്ന് പ്രവർത്തിച്ചു തുടങ്ങും എന്നും അറിവായിട്ടില്ല. പ്രാരംഭപ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല. എന്നെങ്കിലും പ്രവർത്തിച്ചു തുടങ്ങിയാലും ഫോം പൂരിപ്പിച്ച് കൊടുക്കുന്ന ഒരു സഹായി എന്നതിലുപരി അവർക്കൊന്നും ചെയ്യാനുമില്ല.
ഏതൊരു സാധാരണ സ്കൂളും പ്രവർത്തിക്കുന്ന പോലെ, അല്ലെങ്കിൽ അതിലും ഒരുപടി മുകളിൽ പ്രവർത്തിക്കുന്ന ഒന്നായിരിക്കും ഇതെന്ന ഒരു പ്രതീതി ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ സംഭാവന ഇനത്തിൽ തന്നെ ഇവർ സ്വീകരിച്ചിട്ടുണ്ട്. അതിനൊന്നും യാതൊരുവിധ രസീതും നൽകിയിട്ടുമില്ല. ഈ സംഘടനയുടെ പേരിൽ ഒരു ബാങ്കിലും ഒരു അക്കൗണ്ട് പോലുമില്ല.
'ട്രാൻസ്ജെൻഡർ' എന്ന വാക്ക് ദുരുപയോഗം ചെയ്ത് സ്വാർത്ഥലാഭം കൊയ്യുന്ന ഇത്തരക്കാർക്കെതിരെ യാതൊരു നടപടിയും ആരും സ്വീകരിച്ച് കാണുന്നുമില്ല. ഇനിയും ഇതുപോലുള്ള പല തട്ടിപ്പുകളും വെളിച്ചത്തുകൊണ്ടുവരുവാനുണ്ട്. അതികം വൈകാതെ അവ ഓരോന്നായി പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നതായിരിക്കും.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിദ്യാഭ്യാസ പദ്ധതികൾ രൂപീകരിക്കുമ്പോൾ ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്താണെന്ന് പഠിക്കാതെയാണ് അവ നടപ്പിലാക്കി കാണുന്നത്. ഇത്തരം പദ്ധതികൾ പരാജയപ്പെടാനുള്ള കാരണവും അത് തന്നെ. ഇനിയെങ്കിലും ഞങ്ങൾക്കായുള്ള പദ്ധതികളിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തുക. ലാഭം കൊയ്യാൻ വെമ്പൽ കൊള്ളുന്ന നേതാക്കന്മാർ എല്ലാം കൈക്കലാക്കുന്ന അവസ്ഥ ഒഴിവാക്കുക.
(ഇവിടെ നൽകിയിട്ടുള്ളത് സുകന്യ കൃഷ്ണയുടെ അഭിപ്രായമാണ് - എഡിറ്റർ)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്