പഠിക്കാൻ വിട്ട മകളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വീട്ടിൽ നിന്ന് ഇറക്കി അച്ഛനമ്മമാരോട് മിണ്ടാതാക്കുന്ന മുസ്ലിം നന്നായി ഏശുന്ന ഒരു അപരബിംബമാണ്; ഏതു മധ്യവർഗ ഹിന്ദു രക്ഷിതാവിന്റെയും ചങ്കിൽ തീ കോരിയിടാൻ കെൽപ്പുള്ള പ്രയോഗീ; ഒരൊറ്റ അഖില മതി ലക്ഷക്കണക്കിന് മനസ്സുകളിൽ 'മുസ്ലിം പ്രതിയോഗി' സൃഷ്ടിക്കപ്പെടാൻ: ഇടതു മതേതരരെ സംഘപരിവാർ ആക്കുന്നവർ അറിയാൻ
ഇടതു മതേതരരെ സംഘപരിവാർ ആക്കിയേ അടങ്ങൂവെന്ന് ആർക്കാണ് നിർബന്ധം?
ഇസ്ലാമിക സംസ്കാരത്തിന്റെ മാത്രമല്ല, ഹൈന്ദവസംസ്കാരത്തിന്റെകൂടി മണ്ണാണ് മലപ്പുറം. ആചാരങ്ങളും വിശ്വാസങ്ങളും ഇടകലർന്ന തിരുമാന്ധാംകുന്നും കാടാമ്പുഴയും തിരുനാവായയും ഒക്കെ ഉൾക്കൊള്ളുന്ന മണ്ണ്. ഭക്തകവികളായ മേൽപ്പത്തൂരും പൂന്താനവും ജനിച്ച നാട്. ഒരർഥത്തിൽ, ബ്രാഹ്മണിക്കൽ ഹിന്ദുയിസത്തിന്റെതന്നെ ചരിത്രമുള്ള നാട് എന്ന് പറയാം.
2011 കാനേഷുമാരിയനുസരിച്ചു ജനസംഖ്യയുടെ 27.6 ശതമാനം ഹിന്ദുമത വിശ്വാസികളാണ് മലപ്പുറത്ത്. ഏറ്റവും ഒടുവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭാമണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ട് 9,35,991 ആണ്.
ഇതിന്റെ 27.6 ശതമാനം 2,58,333. കണക്കുകൾവെച്ച് നോക്കിയാൽ രണ്ടരലക്ഷത്തിലേറെ ഹിന്ദുമത വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഇതിൽ ബിജെപി സ്ഥാനാർത്ഥിക്കു കിട്ടിയ ആകെ വോട്ട് 65,662. അതായത്, പോൾ ചെയ്യപ്പെട്ട ഹിന്ദു വോട്ടുകളിൽ 75 ശതമാനവും ഇടത്തുപക്ഷത്തേയോ വലതുപക്ഷത്തേയോ മുസ്ലിം സ്ഥാനാർത്ഥിക്കു കിട്ടി. ഓർക്കണം, മോദി-അമിത്ഷാ-യോഗി 'തിളക്കത്തിന്റെ' ഈ കാലത്ത് ഒരു ശരാശരി ഹിന്ദുവിന് 'രാജ്യസ്നേഹിയും ഭാരതീയനും വികസനപ്രേമിയുമൊക്കെ' ആയി നിൽക്കാനുള്ള ഏറ്റവും എളുപ്പമുള്ള തിരഞ്ഞെടുപ്പ് സംഘ്പരിവാറിനൊപ്പം ചേരുക എന്നതാണ്.
മാണി മുതൽ എ പി മുസ്ലിയാർക്കുവരെ തരംപോലെ മോദിയൊരു യഥാർത്ഥ ' വികസന നായകനാവുന്ന' കാലമാണ്. അങ്ങനെയൊരു ആസുരമായ കാലത്താണ്, സംഘപരിവാറിന്റെ വിദ്വേഷഭരിത ഹൈന്ദവ അധികാര രാഷ്ട്രീയം അതിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഈ കാലത്താണ് 75 ശതമാനം ഹിന്ദുക്കൾ തങ്ങൾ മതേതരത്വത്തിന് ഒപ്പമാണെന്നു ബാലറ്റിൽ പ്രഖ്യാപിക്കുന്നത്. ഒരു മുസ്ലിം പേരിനു നേരെ നിസ്സംശയം വോട്ടുകുത്തുന്നത്. ഏതൊരു മുസ്ലിം പേരുകാരനും ഭീകരനോ, കുറഞ്ഞപക്ഷം വർഗീയവാദിയോ ആക്കപ്പെടുന്ന ഈ കാലത്താണ് അതിനെ നിരാകരിക്കുന്ന ഹിന്ദുസമൂഹം മലപ്പുറംപോലെ പലരും പറഞ്ഞു പറഞ്ഞു കമ്യൂണൽ ആക്കുന്ന ഒരു ജില്ലയിൽപ്പോലും അടിയുറച്ചു നിൽക്കുന്നത്.
ഈ 75 ശതമാനം ഹിന്ദുമതേതരർ ആണ് കേരളീയ സെക്കുലറിസത്തിന്റെ ഇനിയുള്ള ഏറ്റവും വലിയ പ്രതീക്ഷ. അവരാണ് അമിത്ഷായുടെ കണ്ണിലെ കരട്. അവരെ പാട്ടിലാക്കാനാണ് ബിജെപി ഈ വിയർപ്പൊഴുക്കുന്നത് മുഴുവൻ. അത്രപെട്ടന്നൊന്നും താമരക്കുണ്ടിൽ ചാടാത്ത സാംസ്കാരിക-രാഷ്ട്രീയ പാകതയുള്ള ആ ഹിന്ദു മതേതര സമൂഹമാണ് കാൽ നൂറ്റാണ്ടായി പലമട്ടിൽ ഹൈന്ദവ ഫാഷിസം ഉഴുതുമറിച്ചിട്ടും കേരളത്തെ ബാലറ്റിൽ എങ്കിലും വർഗീയവൽക്കരിക്കാതെ കാക്കുന്നവരിലെ ഭൂരിപക്ഷം.
പക്ഷെ, ദുഃഖകരമായ ഒന്നുണ്ട്. ഈ ഹിന്ദു മതേതര സമൂഹത്തെ എങ്ങനെയും ബിജെപി യിൽ എത്തിക്കാൻ ഇന്ന് ഏറ്റവും അദ്ധ്വാനിക്കുന്നത് സംഘ്പരിവാർ മാത്രമല്ല, ഇസ്ളാമിസ്റ്റുകൾ കൂടിയാണ്. മുസ്ലിം സമുദായത്തിലെ ഒരു ശതമാനം ജനങ്ങളുടെ പോലും പിന്തുണയില്ലാത്ത തീവ്ര മതവാദ സംഘങ്ങൾ. ബിജെപി വിമർശനം വരുമ്പോൾ മാത്രം മതേതരത്വത്തെ പുൽകിയും അല്ലാത്തപ്പോൾ മതേതരവാദികളെ 'മതേതര തീവ്രവാദികൾ' ആക്കിയും മതമൗലികവാദികൾ അവരുടെ തനിനിറം കാട്ടുന്നു.
ഒരു പതിറ്റാണ്ടു മുൻപ് 98 ശതമായിരുന്നു ഈ നാട്ടിലെ മതേതര ഹിന്ദുസമൂഹം. ഇന്നത് എൺപതോ എഴുപത്തഞ്ചോ ആയിട്ടുണ്ട്. നാളെയത് അമ്പതോ നാല്പതോ ആകുന്നുവെങ്കിൽ അതിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം മതേതരത്വം, ഇടതുപക്ഷം, ലിബറൽ ചിന്ത എന്നിവയെയൊക്കെ പുച്ഛത്തോടെ കാണുന്ന ഈ മുസ്ലിം മതമൗലികവാദികൾക്കു ആവും. വിരലിൽ എണ്ണാവുന്ന അംഗങ്ങൾ മാത്രമുള്ള, സംഘടനാ രൂപമുള്ള യാഥാസ്ഥിതിക മതവാദ കൂട്ടങ്ങൾ ആണ് അവർ.
ശ്രദ്ധിക്കണം, അവർ ഈ നാട്ടിലെ സാധാരണ മുസ്ലിംകളുടെ ശബ്ദമൊന്നുമല്ല. പക്ഷെ, അവരുടെ വിവേകരഹിത എടുത്തുചാട്ടങ്ങൾക്കു വില നൽകേണ്ടി വരുന്നതാവട്ടെ, മുസ്ലിം സമുദായം ഒന്നടങ്കം ആണ് താനും.
അക്രമകാരിയായ മുസ്ലിം, പാക്കിസ്ഥാൻവാദിയായ മുസ്ലിം, ദേശവിരുദ്ധനായ മുസ്ലിം തുടങ്ങിയ സ്ഥിരം വ്യാജനിർമ്മിതികളിലൂടെ കേരളത്തിൽ 'മുസ്ലിം ശത്രു' എന്ന എതിരാളിയെ സൃഷ്ടിക്കാൻ കഴിയില്ല എന്ന് ഇതിനകം സംഘ്പരിവാർ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ മതസ്ഥരും ഏറെക്കുറെ മാംസാഹാരികളായ കേരളത്തിൽ 'ബീഫ് കഴിക്കുന്ന മുസ്ലിം' എന്ന അപരനിർമ്മിതിപോലും ഉത്തരേന്ത്യയിലെ ശക്തിയിൽ ഏശില്ല.
പക്ഷെ, 'പഠിക്കാൻ വിട്ട മകളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വീട്ടിൽ നിന്ന് ഇറക്കി അച്ഛനമ്മമാരോട് മിണ്ടാതാക്കുന്ന മുസ്ലിം' നന്നായി ഏശുന്ന ഒരു അപരബിംബമാണ്. ഏതു മധ്യവർഗ ഹിന്ദു രക്ഷിതാവിന്റെയും ചങ്കിൽ തീ കോരിയിടാൻ കെൽപ്പുള്ള പ്രയോഗമാണത്.
ഒരൊറ്റ അഖില മതി ലക്ഷക്കണക്കിന് മനസ്സുകളിൽ 'മുസ്ലിം പ്രതിയോഗി' സൃഷ്ടിക്കപ്പെടാൻ. ഇത് സംഘപരിവാറിന് നന്നായി അറിയാം. അതുകൊണ്ടാണ് വീണു കിട്ടിയ ഒരു ആതിരയും അഖിലയും അണയാതെ ആളികത്തുന്നത്. അതിനു തീയൂതി കൊടുക്കുന്ന എല്ലാ മുസ്ലിം ആവേശ ആൾക്കൂട്ടങ്ങളും ചെയ്യുന്നത് സംഘപരിവാറിന് തട്ടകം ഒരുക്കുക തന്നെയാണ്.
പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യം താത്കാലികമായി കോടതിയാൽ തടയപ്പെട്ടിരിക്കുന്നു എന്നത് മാത്രമാണ് ഹാദിയ പ്രശ്നത്തിന്റെ കാതൽ. തീർച്ചയായും അതൊരു നിസ്സാര പ്രശ്നമല്ല. എന്നാൽ നിലവിൽ കോടതിവഴി മാത്രം പരിഹരിക്കപ്പെടേണ്ട പ്രശ്നമാണത്. ശരി, തെറ്റ് എന്നീ രണ്ടു ദ്വന്ദ്വങ്ങൾ മാത്രമുള്ള പ്രശ്നവുമല്ല അത്. പ്രായപൂർത്തിയായ എത്രയോ പേരെ അവരുടെ വഴിക്കു വിടുന്ന കോടതി ഈ കേസിൽ അസാധാരണ നടപടിക്ക് മുതിർന്നത് തീർച്ചയായും അതിൽ അസാധാരണമായ അസ്വഭാവികതകൾ ഉണ്ടായതുകൊണ്ടാണ്. നിയമം തീർപ്പുകല്പിക്കട്ടെ.
പക്ഷെ, ഒറ്റപ്പെട്ടതും അസാധാരണവുമായ ഈ വ്യക്തിവിഷയത്തെ മുസ്ലിംകൾക്കെതിരായ നീതിപീഠ-ഭരണകൂട അനീതിയുടെ ഉദാഹരണം എന്ന മട്ടിൽ പർവതീകരിക്കുമ്പോൾ അത് യഥാർത്ഥ വിഷയങ്ങളിൽനിന്നുള്ള ഒളിച്ചോട്ടംകൂടിയാണ്.
ദളിതർക്കൊപ്പം മുസ്ലിംകൾ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന, അറുപതു ശതമാനം മുസ്ലിംകൾ ഭൂരഹിതരായ, മുസ്ലിം അപരവത്കരണം അതിന്റെ മൂർധന്യതയിൽ നിൽക്കുന്ന ഈ കാലത്തും ഒരു അഖിലയെയോ ആതിരയെയോ മതംമാറ്റുന്നതാണ് സുപ്രധാനമെന്നു കരുതാനുള്ള വിവേകമില്ലായ്മ ആയിക്കോളൂ. പക്ഷെ, ആ താളത്തിനൊപ്പം തുള്ളാത്ത സകലരെയും സംഘിച്ചാപ്പ കുത്തുന്ന ആ തീക്കളി ഈ നാടിന്റെ ശേഷിക്കുന്ന മതേതരത്വത്തെക്കൂടി ഇല്ലാതാക്കും.
കമ്യുണിസ്റ്റിനും മതേതരവാദിക്കും മതവിശ്വാസിക്കും യുക്തിവാദിക്കും ഇടതിനും ലിബറലിനും ഒക്കെ ഇടമുള്ള ഭൂമികതന്നെയാണ് ഫാഷിസവിരുദ്ധ പോരാട്ടത്തിന്റെത്. ഇവർ എല്ലാവരും മതവിശ്വാസിയുടെ അതെ വാക്കുകളോ നിലപാടുകളോ കടമെടുത്തുതന്നെ വേണം ഫാഷിസത്തെ എതിർക്കാൻ എന്ന് ശഠിക്കരുത്. നമ്മുടേത് അല്ലാത്ത എല്ലാ നിലപാടും സംഘിത്തമാണ് എന്ന് വിളിച്ചുകൂവും മുൻപ് രണ്ടുവട്ടം ചിന്തിക്കണം, നിങ്ങൾ ശരിക്കുമൊരു ഫാഷിസ്റ്റ് വിരുദ്ധൻ ആണെങ്കിൽ.
മയ്യിത്തുനിസ്കരിച്ചു പോരാടുന്നവർ അത് ചെയ്യട്ടെ. അതിന്റെ അല്പമകലെ കൊടിപിടിച്ചോ പ്രകടനം നടത്തിയോ പാട്ടുപാടിയോ ചുംബിച്ചോ ഒക്കെ പ്രതിഷേധിക്കുന്നവർ അത് ചെയ്തോട്ടെ. ഈ സമരങ്ങൾ എല്ലാം അദൃശ്യമായി കൂട്ടിമുട്ടുന്നുണ്ട്. അത് തിരിച്ചറിയാത്ത സംഘി വിളികളും ചാപ്പ കുത്തലുകളും ഫാഷിസവിരുദ്ധപോരാട്ടത്തിന്റെ 'എഡിറ്റോറിയൽ പേജിനു' ചേരില്ല. വെറും മതവാദത്തിന്റെതു മാത്രമാണ് പേജ് എങ്കിൽ ഇനിയും ആവർത്തിച്ചോളൂ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍